Saturday, February 8, 2014
കോലിക്കൊപ്പം ചുറ്റിയടിക്കാന്‍ അനുഷ്ക്ക ശര്‍മ്മയും ന്യൂസിലന്റില്‍; ചിത്രങ്ങള്‍ പുറത്ത്.
ഹാമില്‍ട്ടണ്‍: കോലിക്കൊപ്പം ചുറ്റിയടിക്കാന്‍ അനുഷ്ക്ക ശര്‍മ്മയും ന്യൂസിലന്റില്‍. പതിവില്‍ നിന്ന് വിപരീതമായി വിദേശപര്യടനത്തിലും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വീരാട് കോലിയ്ക്കൊപ്പം അനുഷ്ക്ക ശര്‍മ്മയും ഉണ്ട്. ഒഴിവുവേളകളില്‍ ഇണക്കുരുവികളെ പോലെ ചുറ്റിയടിക്കുന്ന ഇവരുടെ ചിത്രം ഒരു ഗോസിപ്പ് പോര്‍ട്ടല്‍ പുറത്തുവിടുകയുണ്ടായി. ഈ ചിത്രം സൈബര്‍ ലോകത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
മുഖം വലുതായ പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്; പക്ഷേ ജീവിതപങ്കാളിയാക്കില്ല.
ലണ്ടന്‍: വലിയ മുഖമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ ഇഷ്ടമാണ്. മാത്രമല്ല അവര്‍ തങ്ങളെ സമീപിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. കൂടാതെ വലിയ മുഖമുള്ള പുരുഷന്മാര്‍ക്കൊപ്പം പ്രായം നോക്കാതെ ഡേറ്റിംഗിന് പോകാനും സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ജീവിത പങ്കളിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പഠനം പറയുന്നു. അതിനുകാരണമായി സ്ത്രീകള്‍ പറയുന്നത് വലിയ മുഖമുള്ള പുരുഷന്മാര്‍ അധികാരമോഹികളും അക്രമവാസനയുള്ളവരുമാണെന്നാണ്. വലിയമുഖമുള്ള പുരുഷന്മാര്‍ സ്വഭാവികമായും അധികാരമോഹമുള്ളവരായിരിക്കും. അവരുമായി അധികകാലം ബന്ധം നിലനിര്‍ത്താനാവില്ലെന്നാണ് സ്ത്രീകളുടെ അഭിപ്രായം.
സൈക്കോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് മുഖത്തിന്റെ ഉയരവും വീതിയും വ്യക്തികളുടെ അധികാര സ്വഭാവത്തിന്റെ അളവുകോലാണെന്ന് പറഞ്ഞിരിക്കുന്നത്. 18 നും 32 നും മദ്ധ്യേപ്രായമുള്ള അവിവാഹിതരായ 150 സ്ത്രീകളെയും പുരുഷന്മാരെയും നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.
8 ലക്ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്കില്‍ നിന്നും കണ്ടെത്തി.
ലണ്ടന്‍: കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്കില്‍ നിന്നും ആദിമ മനുഷ്യന്റേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകല്‍ കണ്ടെത്തി. ഇതിന് 8 ലക്ഷം വര്‍ഷം പഴക്കം വരും. ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി കാല്‍പ്പാടുകളുടെ ത്രിഡി സ്കാനുകള്‍ എടുക്കുകയായിരുന്നു ഗവേഷകര്‍. അഞ്ച് പേരുടെ കാല്‍പ്പാടുകളാണ് ഇവയെന്നും ഇവയില്‍ ഒന്ന് മുതിര്‍ന്ന ഒരു പുരുഷന്റേതാണെന്നും ഇവയില്‍ ഏറ്റവും വലിയ കാല്‍പ്പാടിന് യുകെയില്‍ സൈസ് എട്ട് ഷൂവിന്റെ വലിപ്പം വരുമെന്നും കാല്‍പ്പാടുകള്‍ നിരീക്ഷിച്ച ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷക ഇസബെല്ല ഡി ഗ്രൂട്ട് പറഞ്ഞു. തെക്കന്‍ യൂറോപ്പില്‍ വസിച്ചിരുന്ന ഹോമോ അന്റെസെസര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ കാല്‍പ്പാടുകളാണെന്നാണ് പ്രാഥമിക നിഗമനം. 
8 ലക്ഷം വര്‍ഷം മുന്‍പുണ്ടായ കൊടും തണുപ്പിലാണ് ഈ വിഭാഗം മനുഷ്യര്‍ ഭൂമിയില്‍ നിന്നും നാമാവശേഷമായത്. 2010 -ല്‍ ഇതേ മനുഷ്യവിഭാഗം ഉപയോഗിച്ചിരുന്ന കല്ലില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കാല്‍പ്പാടുകള്‍ കൂടി കണ്ടെത്തിയതോടെ ഒരു മില്യണ്‍ വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ മനുഷ്യര്‍ വസിച്ചിരുന്നതായി സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു. ഇതാദ്യമായിട്ടാണ് ആഫ്രിക്കയ്ക്ക് പുറത്ത് ഏറെ വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്. ബ്രിട്ടണിലും യൂറോപ്പിലും വസിച്ചിരുന്ന ആദിമ മനുഷ്യരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സഹായകരമാകുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
അങ്ങനെ ഫാദര്‍ മാത്യു വാഴക്കുന്നം 'സഖാവായി'
പത്തനംതിട്ട:ഓര്‍ത്തഡോക്‌സ് സഭാ വികാരി ഫാദര്‍ മാത്യു വാഴക്കുന്നം 'സഖാവായി'. 2013 ഫെബ്രുവരി 7 നാണ് സംഭവം. വേദി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ചിനുള്ള സ്വീകരണം. പിണറായിയുടെ മാര്‍ച്ചിനുള്ള സ്വീകരണ ചടങ്ങിന്റെ അധ്യക്ഷന്‍ ഫാദര്‍ മാത്യു വാഴക്കുന്നമായിരുന്നു. താന്‍ ഒരു വികാരിയായല്ല, ഒരു സഖാവായാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഫാദര്‍ പറഞ്ഞത്. ഇങ്ങനെ ഒരു ആഗ്രഹം ഏതെങ്കിലും പള്ളീലച്ചന്‍ പ്രകടിപ്പിച്ചാല്‍ പിന്നെ പിണറായി സഖാവ് വെറുതേയിരിക്കുമോ... സഖാവ് മാത്യു വാഴക്കുന്നം അച്ചാ... എന്ന് നീട്ടിത്തന്നെ വിളിച്ചു. അച്ചനും സന്തോഷം പിണറായിക്കും സന്തോഷം. കേരളത്തെ രക്ഷിക്കാന്‍ പിണറായി വിജയന്‍ മുന്നില്‍ നിന്ന് നയിക്കണം. ഇടതുപക്ഷം കൊണ്ടേ കേരളം രക്ഷപ്പെടൂ എന്നൊക്കെ ഫാദര്‍ മാത്യു വാഴക്കുന്നം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പിണറായിയെ ആരോപണങ്ങള്‍ കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളിയും പാര്‍ട്ടിയും നടത്തുന്നത് സാമൂഹ്യ പരിഷ്‌കരണമാണെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടിക്ക് ഒരു മതത്തിനോടും വിരോധമില്ല. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി വൈദികരും സിപിഎമ്മും ഒരുമിച്ച് പോരാടുമെന്നും പിണറായി വിജയന്‍ പറ
Friday, February 7, 2014
Thursday, February 6, 2014
തലയിലിരിക്കുന്ന തൊപ്പി ഇനി ടൂത്ത് ബ്രഷ് ആയി ഉപയോഗിക്കാം: മികച്ച കണ്ടെത്തലുകളുടെ മത്സരത്തില്‍ നേടിയത് 10,000പൗണ്ട്
മികച്ച കണ്ടുപിടുത്തങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള മത്സരത്തില്‍ പല്ലുതേക്കാന്‍ സഹായിക്കുന്ന തൊപ്പി കരസ്ഥമാക്കിയത് 10,000പൗണ്ടിന്റെ ഒന്നാം സമ്മാനം. സാം ഹണ്ടര്‍ ബാക്‌സ്ടര്‍ എന്നയാളാണ് ഈ പുതിയ ആശയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് പുതിയ ഒരു ഉപകരണമെന്ന രീതിയില്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 10,000പൗണ്ട് സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സാം പറഞ്ഞു.
പത്തൊമ്പതുകാരനായ ബ്രിസ്റ്റോള്‍ മ്യൂസിക് ഡിഗ്രി വിദ്യാര്‍ത്ഥി പറയുന്നത് ഒരാളുടെ ജീവിതകാലയളവില്‍ 75 ദിവസമെങ്കിലും പല്ലുതേക്കുന്നതിനായി ചിലവാക്കുന്നുണ്ടെന്നാണ്. വളരെ ഉപകാരപ്രദമായ ഒരു കണ്ടെത്തലായിരിക്കും ഇതെന്നും അദ്ദേഹം വിലയിരുത്തി.
വീടിന്റെ താക്കോല്‍ സൂക്ഷിക്കാനാകുന്ന ഷൂസും മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.ടോയ്‌ലറ്റായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന വാഗ്ദാനവുമായെത്തിയ കുട പക്ഷെ പരാജയമായിരുന്നു. ഓഡ്കയുടെ നിര്‍മ്മാതാവായ ഒഡോസ്‌കിയാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്തത്.
Wednesday, February 5, 2014
മജിസ്ട്രേട്ടുമായ സ്ത്രീയെ വിഷം കൊടുത്തു കൊല്ലാന്‍ മകളുടെ വിഫലശ്രമം
ലണ്ടന്‍: ഇന്ത്യക്കാരിയും ലണ്ടനിലെ മജിസ്ട്രേട്ടുമായ സ്ത്രീയെ വിഷം കൊടുത്തു കൊല്ലാന്‍ മകളുടെ വിഫലശ്രമം. ഇന്ത്യക്കാരിയും ലണ്ടനിലെ മജിസ്ട്രേട്ടുമായ മീന പാട്ടേല്‍ എന്ന 54 കാരിയെ കൊല്ലാനാണ് മകള്‍ കുന്തള്‍ (36 ) വിഫലശ്രമം നടത്തിയത്. കഴിഞ്ഞയാഴ്ച യുകെയില്‍ വ്യാപകമായി നടത്തിയ സ്കോട്ട് ലന്റ് യാര്‍ഡിന്റെ ഭീകരവിരുദ്ധ കമാന്‍ഡിന്റെ തെരച്ചിലില്‍ കുന്തള്‍ പിടിയിലാവുകയായിരുന്നു. നിയമവിരുദ്ധമായ വിഷവസ്തുക്കള്‍ വില്‍ക്കുന്ന വെബ്സൈറ്റില്‍ കടന്നുകയറിയ യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടന്നത്. വീടിനുള്ളിലും പിന്‍ഭാഗത്തെ ഗാര്‍ഡനിലും മറ്റും പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ കുന്തളിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കുന്തളും അമ്മയും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ബാര്‍ക്ലേയ്സിന്റെ കാനറി വാര്‍ഫിലെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുന്തള്‍ പാട്ടേല്‍ ഓണ്‍ലൈനിലൂടെയാണ് വിഷം വാങ്ങിയത്. പെറുവില്‍ വളരുന്ന വിഷച്ചെടിയുടെ ചാറെടുത്തുണ്ടാക്കിയ ഈ വിഷം അമ്മയെ കൊക്കകോള ഡയറ്റില്‍ ചെര്‍ത്ത് കുടിപ്പിച്ച് കൊല്ലാനായിരുന്നു പരിപാടി.
തെയിംസ് മജിസ്ട്രേട്ട് കോടതിയിലെ മജിസ്ട്രേട്ടായി
പ്രവര്‍ത്തിക്കുന്ന മീന ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ് ഫോഡിലുള്ള വിട്ടിലിരുന്ന് വിഷം കലര്‍ന്നതറിയാതെ കൊക്കകോളയുടെ ഒരു കവിള്‍ കുടിച്ചുവെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. സാധാരണ വിഷത്തേക്കാളും അതീവ മാരകമാണ് ഈ വിഷമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്യപൂര്‍വ്വമായ ഈ വിഷം സാധാരണ ഗതിയില്‍ കരളിനെയും വയറിനെയും കിഡ്നിയെയുമാണ് ബാധിക്കുക. വിഷം അകത്തു ചെന്നാല്‍ ഛര്‍ദിയും വിറയലും തുടങ്ങും. 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. എന്നാല്‍ ഈ വിഷം എന്തിനാണ് കുന്തള്‍ പാട്ടേല്‍ മാതാവിന് നല്‍കിയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
മൂന്നു മക്കള്‍ ചേര്‍ന്ന് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു; പിശാചുബാധ ഒഴിപ്പിക്കാനെന്ന് റിപ്പോര്‍ട്ട്.
മനില: മൂന്നു മക്കള്‍ ചേര്‍ന്ന് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു. അമ്മയെ കൊന്ന് ആന്തരാവയവങ്ങള്‍ ഭക്ഷിച്ച സംഭവത്തില്‍ മക്കളായ ഡാന്റെ(31), പാറോയ് (21), ഇബ്രാഹീം (18) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പിശാചു ബാധ ഒഴിപ്പിക്കാനാണിത് ചെയ്തതെന്ന് മൂവരും പോലീസിനോട് പറഞ്ഞു. ഫിലിപ്പീന്‍സിലെ അമ്പാറ്റുവാനിലുള്ള വീട്ടില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അപരിചിതമായ ശബ്ദങ്ങള്‍ കേട്ടെന്നും ഇതിനുശേഷമാണ് മുസാലാ അമില്‍ എന്ന 56 കാരി കൊല്ലപ്പെട്ടതെന്നും അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് സംഭവം അന്വേഷിച്ച പോലീസ് ഈ സ്ത്രീയുടെ ഛേദിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. മറ്റു ഭാഗങ്ങള്‍ മക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചിട്ടുണ്ടാകാമെന്ന് പോലീസ് അറിയിച്ചു. ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. 2009-ല്‍ അമ്പത്തെട്ടുപേരെ കൊന്നൊടുക്കിയതും ഇതേ ഗ്രാമത്തില്‍ തന്നെയായിരുന്നു. 
പരമ്പരാഗത മുസ്ലിങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കൃഷിസ്ഥലത്തിന് നടുക്കാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. കുടുംബത്തിന് പാരമ്പര്യമായി മാനസികരോഗമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ മയക്കുമരുന്നിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് അറിയാന്‍ പ്രതികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത്തരമൊരു പ്രവര്‍ത്തി മൂന്നു മക്കളും കൂടി അമ്മയോട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ വന്യമൃഗങ്ങളായിരിക്കുമെന്നാണ് ഒരു കമ്യൂണിറ്റി നേതാവ് പ്രതികരിച്ചത്.
Tuesday, February 4, 2014
ഈ പെണ്‍കുട്ടി കരഞ്ഞാല്‍ കണ്ണൂനീരിന് പകരം കല്ലുമഴ; ചെകുത്താന്റെ ജന്മമെന്ന് ഗ്രാമവാസികള്‍.
യെമന്‍: യെമന്‍ സ്വദേശിയായ സാദിയ എന്ന 12 കാരി കരഞ്ഞാല്‍ കണ്ണൂനിരീന് പകരം കണ്ണില്‍ നിന്ന് വരുന്നത് ചെറുകല്ലുകള്‍. സാദിയ കരയുമ്പോള്‍ കണ്‍പീലികളില്‍ പൊടിപടലം പോലെ കല്ലുകള്‍ വന്ന് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. യെമനിലെ അസല്‍ സാറ്റലൈറ്റ് ടിവിയാണ് കഴിഞ്ഞ ദിവസം സാദിയയെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂര്‍ണ ആരോഗ്യവതിയായ കുട്ടിയാണിതെന്നും മറ്റ് അസുഖങ്ങള്‍ ഒന്നു മില്ലാത്തതിനാല്‍ തന്നെ എന്താണ് യഥാര്‍ത്ഥ പ്രശ്നമെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 
അതേ സമയം ഈ കുട്ടിയില്‍ ചെകുത്താന്‍ ബാധിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കരഞ്ഞുകൊണ്ടിരുന്ന സാദിയയുടെ കണ്ണില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ചെറു ബോക്സ് നിറയെ കല്ലുകള്‍ കിട്ടിയത് നാട് നശിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് ഇവര്‍ പറയുന്നു. സാദിയയുടെ യൂട്യൂബ് ക്ലിപ്പ് ഇപ്പോള്‍ എറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വീഡിയോ കാണുക.
ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്ത് കൃഷിയിറക്കി.
മോസ്കോ: ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്ത് കൃഷിയിറക്കി. ബഹിരാകാശ യാത്രികര്‍ കടലവര്‍ഗങ്ങളും ഇലച്ചെടികളും ഗോതമ്പിനങ്ങളുമാണ് ശൂന്യാകാശത്ത് കൃഷി ചെയ്തത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ലാഡയെന്ന പേരില്‍ പ്രത്യേകം തയാറാക്കിയ കൃഷിയിടത്തിലാണ് ഇപ്രകാരം കൃഷിയിറക്കിയത്. ഇവ ഭക്ഷ്യയോഗ്യമാണെന്ന് ഭൂമിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാകുകയുണ്ടായി.
മോസ്കോയില്‍ നടന്ന വാര്‍ഷിക ബഹിരാകാശ സമ്മേളനത്തിലാണ് ഇക്കാര്യത്തെകുറിച്ച് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളിലെ ബഹിരാകാശ ഗവേഷണ ഏജന്‍സികളും നാസയും സംയുക്തമായാണ് ശൂന്യാകാശത്ത് അന്താരാഷ്ട്ര ബഹിരാകാശനിലയം സ്ഥാപിച്ചത്. ഈ വര്‍ഷം നെല്ലും, തക്കാളിയും, ശൂന്യാകാശത്ത് വിളയിക്കാനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്.
അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ ഒരു ഭാരമാകുന്നോ?; ഇവിടെ സംഭവിക്കുന്നത് എന്ത്?.
ബ്രിട്ടനിലെ
അമ്മമാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ ഒരു ഭാരമാകുകയാണോ?. ഏഴാഴ്ച മാത്രം പ്രായമുള്ള തോമസ് ഗാസെക് എന്ന ആണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ കാതര്‍ ഗാസ്ക്കിനെ പ്രതി ചേര്‍ത്തതാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ സംഭവം. തലയ്ക്കേറ്റ പരുക്കാണ് തോമസിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തോമസിന്റെ തലയ്ക്കേറ്റ പരുക്ക് അപകടമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ തോമസ് ഗാസെക് ആശുപത്രിയിലാണ് മരിച്ചത്.
കുട്ടിയെ കൊന്ന കേസിനും പുറമേ, കുട്ടിയെ അവഗണിച്ചു എന്ന കേസിലുമാണ് തോമസ് ഗാസെകിന്റെ അമ്മ 24 കാരിയായ കാതര്‍സിന ഗാസക്കിന്റെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. കുട്ടിയെ ശരിയായ രീതിയില്‍ നോക്കിയില്ലെന്ന കുറ്റത്തിന് മറ്റ് മൂന്നു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാതര്‍സിന ഗാസക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഓര്‍മ്മകളെ ഉണര്‍ത്തി മറവിയെ മറികടക്കാം
ഓര്‍മ്മകളെ പിടിച്ചുകെട്ടാന്‍ മാര്‍ഗങ്ങള്‍ നിരവധിയാണ്. ചില സൂത്രപ്പണികളിലൂടെ ഇതു സാധ്യമാവും. മറവിയുള്ളവര്‍ക്ക് പരിശീലിക്കാവുന്ന ടെക്‌നിക്കുകളില്‍ ചിലത്. ഇനി മറവിയെക്കുറിച്ച് മറക്കാം
മനുഷ്യരിലും മൃഗങ്ങളിലുമുള്ള, കഴിഞ്ഞകാല സംഭവവികാസങ്ങളെ തിരികെ വിളിക്കാനുള്ള കഴിവാണ് ഓര്‍മ്മശക്‌തി. മനുഷ്യ മസ്‌തിഷ്‌കം വിവരങ്ങള്‍ ശേഖരിക്കാനും അവയെ തിരികെ വിളിക്കുവാനുമുള്ള അപാരമായ ശേഷിയുടെ ഉറവിടമാണ്. എന്നാല്‍ നിരന്തരമായി ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നഷ്‌ടമാകുന്ന കഴിവാണ് ഓര്‍മ്മശക്‌തി. ഉപയോഗരാഹിത്യ സിദ്ധാന്ത പ്രകാരം ശരാശരി ഒരു മനുഷ്യന്റെ തലച്ചോറിലെ ഒരു ലക്ഷത്തോളം സെല്ലുകള്‍ ദിവസവും നഷ്‌ടപ്പെടുന്നു. ഒരു വ്യക്‌തി അയാളുടെ തലച്ചോറിന്റെ കഴിവുകളെ എത്രകണ്ട് ഉപയോഗിക്കുന്നുവോ അത്രകണ്ട് ഓര്‍മ്മശക്‌തി വര്‍ധിക്കുന്നു.
ശാരീരിക വ്യായാമം ശരീരത്തെയും മനസിനെയും ഉത്തേജിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതുപോലെ മാനസിക വ്യായാമങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
ഓരോതരത്തിലുള്ള ഓര്‍മ്മശക്‌തിയുടെ അളവിനെക്കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും കുറഞ്ഞ ഓര്‍മ്മശക്‌തി, കൂടിയ ഓര്‍മ്മശക്‌തി എന്നീ വര്‍ഗീകരണങ്ങള്‍ ശരിയല്ല. ഓര്‍മ്മശക്‌തിയെ പരിശീലനം സിദ്ധിച്ചതും പരിശീലനം സിദ്ധിക്കാത്തതും എന്ന് രണ്ടായി തരംതിരിക്കാം.
കോടാനുകോടി നാഡീകോശങ്ങളെക്കൊണ്ട് നിര്‍മ്മിതമായ തലച്ചോര്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെ ഏകോപിപ്പിക്കുന്നു. ഇത് സാധ്യമാകുന്നത് ന്യൂറോട്രാന്‍സ്‌മിറ്റുകള്‍ എന്ന രാസഘടകങ്ങളിലൂടെയാണ്. ഒരുകാര്യം പുതുതായി അറിയുമ്പോള്‍ ന്യൂറോണുകള്‍ക്കിടയില്‍ വിവരങ്ങളുടെ സഞ്ചാരത്തിനായി പുതിയ വഴികള്‍ തുറക്കപ്പെടുകയും നാം അറിഞ്ഞ കാര്യം ആവര്‍ത്തിക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെട്ട പാതകള്‍ ബലപ്പെടുകയും അത് ദീര്‍ഘകാല ഓര്‍മ്മയായി നിലനില്‍ക്കുകയും ചെയ്യുന്നു.
ഓര്‍മ്മശക്‌തിയുടെ ഇരിപ്പിടമായ തലച്ചോറിനെ വലത് അര്‍ധഗോളമെന്നും ഇടത് അര്‍ധഗോളമെന്നും രണ്ടായി തരംതിരിക്കാം. വലത് അര്‍ധഗോളം ഉപബോധതലത്തിലുള്ള ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കില്‍ ഇടത് അര്‍ധഗോളം ബോധതലത്തിലുള്ള ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വലത് അര്‍ധഗോളം സര്‍വവൈഭവങ്ങളുടെ നിയന്ത്രണ ബിന്ദുവാണെങ്കില്‍ ഇടത് അര്‍ധഗോളം യുക്‌തിപരതയുടേതാണ്.
ശരിയായ ജീവിതവിജയത്തിന് ഈ രണ്ട് അര്‍ധഗോളങ്ങളുടെയും സന്തുലിതാവസ്‌ഥ അനിവാര്യമാണ്.
ഓരോ വ്യക്‌തിയുടെയും തലച്ചോറിന്റെ ഏതുഭാഗത്തിനാണ് പ്രാമുഖ്യമെന്ന് പട്ടികയില്‍ കൊടുത്തിരിക്കുന്ന പ്രസ്‌താവനകള്‍ വായിച്ച് മനസിലാക്കാം. പ്രസ്‌താവനകളോട് പ്രതികരിക്കുമ്പോള്‍ യോജിക്കുന്നു, വിയോജിക്കുന്നു, രണ്ടും എന്നിങ്ങനെ രേഖപ്പെടുത്താം.
ഓരോ വ്യക്‌തിയുടെയും തലച്ചോറിന്റെ ഏതുഭാഗത്തിനാണ് പ്രാമുഖ്യമെന്ന് പട്ടികയില്‍ കൊടുത്തിരിക്കുന്ന പ്രസ്‌താവനകള്‍ വായിച്ച് മനസിലാക്കാം. പ്രസ്‌താവനകളോട് പ്രതികരിക്കുമ്പോള്‍ യോജിക്കുന്നു, വിയോജിക്കുന്നു, രണ്ടും എന്നിങ്ങനെ രേഖപ്പെടുത്താം.
തലച്ചോറിനെ ഉത്തേജിപ്പിക്കാം
ചുവടെ ചേര്‍ത്തിരിക്കുന്ന പരിശീലന പരിപാടികള്‍ അവലംബിച്ചു കൊണ്ട് തലച്ചോറിന്റെ പ്രബലമാകാത്ത ഭാഗത്തെ ഉത്തേജിപ്പിക്കാം. ഇത് ഓര്‍മ്മശക്‌തിയെ വര്‍ധിപ്പിക്കും.
1. രാവിലെ ഉറക്കമുണര്‍ന്ന് കിടക്കയില്‍ കിടന്നുകൊണ്ട് അന്നേദിവസം നടക്കേണ്ട കാര്യങ്ങള്‍ മനസില്‍ കാണുക.
2. എണ്ണല്‍ സംഖ്യ 100,99,98... എന്ന ക്രമത്തില്‍ പുറകോട്ട് വേഗത്തില്‍ എണ്ണുക
3. പ്രബലമല്ലാത്ത കൈ ഉപയോഗിച്ച് പല്ല് തേയ്‌ക്കുക. സോപ്പുതേയ്‌ക്കുക, എഴുതുക എന്നിവ പരിശീലിക്കുക
4. രണ്ടു കയ്യും വീശി 10 മിനിട്ടു നേരം നടക്കുക
5. കിടക്കുന്നതിനു മുമ്പ് അന്നേ ദിവസം നടന്ന ഓരോ കാര്യങ്ങളും ക്രമമായി ഓര്‍ക്കുക
6. സംഖ്യകള്‍ എഴുതി വളരെവേഗം കൂട്ടുകയും കുറയ്‌ക്കുകയും ഹരിക്കുകയും ചെയ്യുക. ഇത് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ പരിഗണിക്കണം.
1. രാവിലെ ഉറക്കമുണര്‍ന്ന് കിടക്കയില്‍ കിടന്നുകൊണ്ട് അന്നേദിവസം നടക്കേണ്ട കാര്യങ്ങള്‍ മനസില്‍ കാണുക.
2. എണ്ണല്‍ സംഖ്യ 100,99,98... എന്ന ക്രമത്തില്‍ പുറകോട്ട് വേഗത്തില്‍ എണ്ണുക
3. പ്രബലമല്ലാത്ത കൈ ഉപയോഗിച്ച് പല്ല് തേയ്‌ക്കുക. സോപ്പുതേയ്‌ക്കുക, എഴുതുക എന്നിവ പരിശീലിക്കുക
4. രണ്ടു കയ്യും വീശി 10 മിനിട്ടു നേരം നടക്കുക
5. കിടക്കുന്നതിനു മുമ്പ് അന്നേ ദിവസം നടന്ന ഓരോ കാര്യങ്ങളും ക്രമമായി ഓര്‍ക്കുക
6. സംഖ്യകള്‍ എഴുതി വളരെവേഗം കൂട്ടുകയും കുറയ്‌ക്കുകയും ഹരിക്കുകയും ചെയ്യുക. ഇത് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ പരിഗണിക്കണം.
മറവിയുടെ തരം തിരിവ്
കുട്ടികളും മുതിര്‍ന്നവരും സാധാരണയായി പരാതിപ്പെടുന്നത് വായിക്കുന്നതും കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങള്‍ മറക്കുന്നു എന്നതാണ്. ഇത് മനുഷ്യ മസ്‌തിഷ്‌ക്കത്തിന്റെ സവിശേഷ ഗുണമാണ്. മറവി ഒരനുഗ്രഹമാണ് എന്ന് നാം കേട്ടിട്ടുണ്ട്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഓര്‍ത്തിരുന്നാല്‍ ജീവിതം തന്നെ താറുമാറാകും. ഇത് വിശദീകരിക്കുന്നത് മറവിയുടെ സിദ്ധാന്തമാണ്. പഠിച്ച, കേട്ട, കണ്ട ഒരു കാര്യം ആവര്‍ത്തിക്കാതിരുന്നാല്‍ ഒരു ദിവസം കൊണ്ട് 50 ശതമാനവും ഒരാഴ്‌ചകൊണ്ട് 73 ശതമാനവും ഇരുപത് ദിവസംകൊണ്ട് 85 ശതമാനത്തിലധികവും ഒരു വ്യക്‌തി മറക്കുന്നു. അതിനാലാണ് അന്നന്ന് പഠിപ്പിക്കുന്നവ അന്നന്ന് പഠിക്കണമെന്ന് അധ്യാപകര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നത്.
ഇവിടെ നാം അറിഞ്ഞിരിക്കേണ്ട കാര്യം ഓര്‍മ്മശക്‌തിയുടെ വ്യത്യസ്‌ത തലങ്ങളെക്കുറിച്ചാണ്. അവയെ ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തി, ഹ്രസ്വകാല ഓര്‍മ്മശക്‌തി, ദീര്‍ഘകാല ഓര്‍മ്മശക്‌തി എന്നിങ്ങനെ തരം തിരിക്കാം.
1. ഇന്ദ്രിയാനുബന്ധമായ ഓര്‍മ്മശക്‌തി
നിങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നു. കടയില്‍ നിന്നുമിറങ്ങുേമ്പാള്‍ അവിടെ കണ്ടവയൊക്കെ മറക്കുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ തങ്ങി നിന്ന ഈ ഓര്‍മ്മ നിങ്ങളുടെ തലച്ചോറില്‍ ശേഖരിക്കപ്പെട്ടില്ല. ഇതേ കാരണത്താലാണ് പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടിക്ക് കുറഞ്ഞ മാര്‍ക്ക് ലഭിക്കുന്നത്.
2. ഹ്രസ്വകാല ഓര്‍മ്മശക്‌തി
ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തിയേക്കാളും കുറച്ചുകൂടി സമയം ഇത് ദീര്‍ഘിപ്പിക്കുന്നു. ഇത്തരം ഓര്‍മ്മ തലച്ചോറിന്റെ പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലാണ് തങ്ങുക. നമുക്ക് അത്യാവശ്യമായ ഒരു നമ്പര്‍ കേള്‍ക്കുകയും അത് ഒരു ദിവസത്തേക്ക് ഓര്‍മ്മയില്‍ നില്‍ക്കുകയും മറന്നുപോവുകയും ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്.
3. ദീര്‍ഘകാല ഓര്‍മ്മശക്‌തി
ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തിയില്‍ നിന്ന് ഹ്രസ്വകാല ഓര്‍മ്മശക്‌തിയിലേക്കും അവിടെ നിന്ന് ദീര്‍ഘകാല ഓര്‍മ്മശക്‌തിയിലേക്കും വിവരങ്ങളെ എത്തിക്കുവാനുള്ള പരിശീലനങ്ങളുടെ ആകെ തുകയാണ് ദീര്‍ഘകാല ഓര്‍മ്മക്‌തി.
വ്യത്യസ്‌ത പരിശീലന മാര്‍ഗങ്ങളിലൂടെ ഇത് സാധ്യമാക്കാം.
വ്യത്യസ്‌ത പരിശീലന മാര്‍ഗങ്ങളിലൂടെ ഇത് സാധ്യമാക്കാം.
1. ഡിജിറ്റ് സ്‌പാന്‍ ടെസ്‌റ്റ്
A 4 2 3 1
B 5 4 7 8 2
C 6 5 4 2 3 6
D 2 8 3 2 5 1 7
E 1 4 6 3 7 9 2 5
F ..............................
G .....................................
Z ..........................................
മുകളില്‍ സൂചിപ്പിച്ച വിധം സംഖ്യകള്‍ ക്ക ടു ള്‍ എന്ന ക്രമത്തില്‍ ക്രമീകരിക്കുക. തുടര്‍ന്ന് ഓരോ നിരയും വായിച്ച് ഓര്‍മ്മയില്‍നിന്നും തെറ്റാതെ എഴുതുക.
2. നിരീക്ഷണ പരിശീലനം
സാധാരണ പരിചയമുള്ള ഒരു റൂമില്‍ കയറി അവിടെയുള്ള വസ്‌തുവകകള്‍ ഒരു മിനിറ്റുകൊണ്ട് നിരീക്ഷിക്കുക. അവ ഒരു പേപ്പറില്‍ എഴുതുക. വീണ്ടും ആ റൂം പരിശോധിച്ച് എത്ര വസ്‌തുക്കള്‍ എഴുതി എന്ന് തിട്ടപ്പെടുത്തുക. ഈ പരിശീലനം പരിചയമില്ലാത്ത റൂമിലും ചെയ്യുക.
മുകളില്‍ സൂചിപ്പിച്ചവ ഇത്തരം പരിശീലന രീതികളില്‍ ഏതാനും ചിലത് മാത്രം.
A 4 2 3 1
B 5 4 7 8 2
C 6 5 4 2 3 6
D 2 8 3 2 5 1 7
E 1 4 6 3 7 9 2 5
F ..............................
G .....................................
Z ..........................................
മുകളില്‍ സൂചിപ്പിച്ച വിധം സംഖ്യകള്‍ ക്ക ടു ള്‍ എന്ന ക്രമത്തില്‍ ക്രമീകരിക്കുക. തുടര്‍ന്ന് ഓരോ നിരയും വായിച്ച് ഓര്‍മ്മയില്‍നിന്നും തെറ്റാതെ എഴുതുക.
2. നിരീക്ഷണ പരിശീലനം
സാധാരണ പരിചയമുള്ള ഒരു റൂമില്‍ കയറി അവിടെയുള്ള വസ്‌തുവകകള്‍ ഒരു മിനിറ്റുകൊണ്ട് നിരീക്ഷിക്കുക. അവ ഒരു പേപ്പറില്‍ എഴുതുക. വീണ്ടും ആ റൂം പരിശോധിച്ച് എത്ര വസ്‌തുക്കള്‍ എഴുതി എന്ന് തിട്ടപ്പെടുത്തുക. ഈ പരിശീലനം പരിചയമില്ലാത്ത റൂമിലും ചെയ്യുക.
മുകളില്‍ സൂചിപ്പിച്ചവ ഇത്തരം പരിശീലന രീതികളില്‍ ഏതാനും ചിലത് മാത്രം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍മ്മശക്‌തിയുടെ അപാരതയിലേക്ക് നടന്നു നീങ്ങുവാന്‍ ആവശ്യമായ അഞ്ച് കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. വിശ്വാസം
വിശ്വാസം എന്നത് എനിക്ക് കഴിയുമെന്നുള്ള ചിന്തയാണ്. ഈ ചിന്ത തലച്ചോറിന് ഔഷധവും ഉത്തേജനവുമാണ്.
2. താല്‍പര്യം
ചെയ്യുന്ന പ്രവര്‍ത്തിയോട് അതുമായി ബന്ധപ്പെട്ട എല്ലാത്തിനോടുമുള്ള താല്‍പര്യമാണ്.
3. നിരന്തര പരിശീലനം
നിരന്തര പരിശീലനം മനഷ്യനെ പൂര്‍ണനാക്കുന്നു. ഇത് തലച്ചോറിനെ ബലപ്പെടുത്തുകയും ഓര്‍മ്മ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
4. ഉത്തരവാദിത്വബോധം
ചെയ്യുന്ന കാര്യം ഉത്തരവാദിത്വബോധത്തോടുകൂടി ചെയ്യുന്നത് ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നു
5. ലക്ഷ്യബോധം
ലക്ഷ്യബോധമുള്ളവരില്‍ ഉയര്‍ന്ന ഓര്‍മ്മശക്‌തി പ്രകടമായിരിക്കും.
പ്രായം വര്‍ധിക്കുന്തോറും മറവി സംഭവിക്കുന്നു എന്നത് ഉപയോഗരാഹിത്യം മൂലവും താഴെ കൊടുത്തിരിക്കുന്ന മറ്റ് ചില കാരണങ്ങളാലുമാണ്.
പ്രായം വര്‍ധിക്കുന്തോറും മറവി സംഭവിക്കുന്നു എന്നത് ഉപയോഗരാഹിത്യം മൂലവും താഴെ കൊടുത്തിരിക്കുന്ന മറ്റ് ചില കാരണങ്ങളാലുമാണ്.
1. മാനസികസമ്മര്‍ദം
2. മദ്യപാനം
3. പുകവലി
4. മയക്കുമരുന്ന് ഉപയോഗം
5. പോഷകാംശ കുറവ്
6. തലച്ചോറിലെ ക്ഷതങ്ങള്‍
7. ചില രോഗങ്ങള്‍
2. മദ്യപാനം
3. പുകവലി
4. മയക്കുമരുന്ന് ഉപയോഗം
5. പോഷകാംശ കുറവ്
6. തലച്ചോറിലെ ക്ഷതങ്ങള്‍
7. ചില രോഗങ്ങള്‍
ഓര്‍മ്മകള്‍ക്ക് ചില സൂത്രവിദ്യകള്‍
ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുവാനുള്ള ചില സൂത്രവിദ്യകള്‍ താഴെ ചേര്‍ക്കുന്നു.
1. ക്രമാനുസൃതം ഓര്‍ത്തെടുക്കല്‍
പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിച്ച കാര്യങ്ങള്‍ ക്രമമായി ഓര്‍ക്കുന്ന രീതിയാണിത്
2. ബന്ധപ്പെടുത്തിയുള്ള ഓര്‍മ്മിക്കല്‍
നാം ഓര്‍ക്കേണ്ട കാര്യം അതുമായി സാമ്യമുള്ളതോ വ്യത്യസ്‌തമായതോ ആയ കാര്യങ്ങളോട് ബന്ധപ്പെടുത്തി ഓര്‍ത്തെടുക്കാം.
3. കഥ, കവിതം, ഗാനം എന്നീ രീതിയില്‍ കാര്യങ്ങളെ പഠിച്ച് ഓര്‍മ്മിക്കല്‍
4. സൈനസ്‌തേഷ്യ ടെക്‌നിസ്‌ക്
ഒരു സംഭവം ഓര്‍ക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറിലേക്ക് കടത്തി വിടുന്നരീതിയാണിത്. ഉദാഹരണമായി ഒരാളുടെ പേര് ഓര്‍മ്മയില്‍ സൂക്ഷിക്കണമെങ്കില്‍ ആ വ്യക്‌തിയെ കണ്ടുമുട്ടിയ സാഹചര്യം, സ്‌ഥലം, ദൃശ്യാനുഭവങ്ങള്‍, മണം, ആ സമയത്ത് കഴിച്ച ഭക്ഷണത്തിന്റെ രുചി, ഹസ്‌തദാനം കൊടുത്തതിന്റെ ഓര്‍മ്മ എല്ലാം ഓര്‍മ്മയില്‍ കരുതി വയ്‌ക്കുക.
5. മനസിലെ ആവര്‍ത്തനം
ഓര്‍മ്മിക്കേണ്ട കാര്യം കണ്ണുകള്‍ അടച്ച് പലവട്ടം ഓര്‍മ്മിക്കുക
6. പെഗ് സിസ്‌റ്റം
ഇത് ലിസ്‌റ്റുകള്‍ ഓര്‍ത്തിരിക്കുവാനുള്ള രീതിയാണ്. ഒന്നുമുതലുള്ള എണ്ണ സംഖ്യകളും അവയ്‌ക്ക് സമാന്തരമായ വസ്‌തുക്കളും കോഡായി മനസില്‍ ഉറപ്പിക്കുക. ഉദാഹ രണമായി
1. ടെലിവിഷന്‍
2. പുസ്‌തകം
3. കസേര
എന്നിങ്ങനെ. പിന്നീട് ക്രമമായി പേരുകള്‍ ഓര്‍മ്മിക്കണമെങ്കില്‍ ആദ്യത്തെ പേര് ടെലിവിഷനുമായി ബന്ധപ്പെടുത്തി ഓര്‍ക്കുക. ഈ പരിശീലനം തുടരുക.
2. പുസ്‌തകം
3. കസേര
എന്നിങ്ങനെ. പിന്നീട് ക്രമമായി പേരുകള്‍ ഓര്‍മ്മിക്കണമെങ്കില്‍ ആദ്യത്തെ പേര് ടെലിവിഷനുമായി ബന്ധപ്പെടുത്തി ഓര്‍ക്കുക. ഈ പരിശീലനം തുടരുക.
7. മൈന്‍ഡ് മാപ്പിംഗ്
എന്താണോ നിങ്ങള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടത്, ആയതിന്റെ പ്രധാന തീം, ഡയഗ്രമായോ ചിത്രമായോ ഒരു പേപ്പറിന്റെ മധ്യഭാഗത്ത് വരയ്‌ക്കുക. ഈ കേന്ദ്ര ഭാഗത്ത് നിന്നും മറ്റ് വരകളും ചിത്രങ്ങളും ഉപയോഗിച്ച് എല്ലാ വശങ്ങളിലേക്കും ആശയങ്ങള്‍ വ്യാപിപ്പിക്കുക. ഈ വിഷ്വലുകളെ മനസില്‍ ഉറപ്പിക്കുക.
8. അക്രോസ്‌റ്റിക്
പാരഗ്രാഫുകളുടെയോ, വാക്യങ്ങളുടെയോ തലക്കെട്ടുകളുടെയോ ആദ്യാക്ഷരങ്ങള്‍ മാത്രം എഴുതി ഓരോ അക്ഷരം കൊണ്ടും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന രീതിയാണിത്.
9. അക്രോണിം
മേല്‍ സൂചിപ്പിച്ചതുപോലെ ആദ്യാക്ഷരങ്ങള്‍ എടുത്തെഴുതി അവയെ ഓഡര്‍മാറ്റി ഒരു വാക്കായോ പേരായോ അല്ലെങ്കില്‍ ഓര്‍ത്തിരിക്കുന്ന ഒരു ശബ്‌ദമായോ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന രീതിയാണിത്.
10. ബോഡി മാപ്പിംഗ്
ഒരു വ്യക്‌തിയുടെ ചിത്രം കാര്‍ട്ടൂണ്‍ രീതിയില്‍ വരച്ച് അവയവങ്ങളില്‍ നിങ്ങള്‍ക്ക് ഓര്‍മ്മയില്‍ വയ്‌ക്കേണ്ടവ എഴുതുകയും ആ ചിത്രത്തെ മൊത്തമായി ഓര്‍ത്തിരിക്കുകയും ചെയ്യുക.
11. ഡിസ്‌പ്ലേ മെതേഡ്
ഓര്‍ത്തിരിക്കുവാന്‍ ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങളും മറ്റും ഒരു പേപ്പറില്‍ എഴുതി എപ്പോഴും കാണുവാന്‍ കഴിയുന്നിടത്ത് ഒട്ടിച്ചു വയ്‌ക്കുക.
12. ഫോട്ടോഗ്രാഫിക് ടെക്‌നിക്
നിങ്ങള്‍ക്ക് ഓര്‍ക്കേണ്ടത്, കാണാന്‍ കഴിയുന്ന കാര്യത്തിലേക്ക് സൂക്ഷ്‌മമായി നോക്കി അത് മനസില്‍ കണ്ണടച്ച് ഓര്‍ക്കുന്ന രീതിയാണിത്.
13. പിക്‌ചറൈസേഷന്‍
പഠിക്കുന്ന സമയത്ത് റഫ് ബുക്കില്‍ പഠിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ച് അവയെ ബന്ധപ്പെടുത്തി ഓര്‍മ്മിക്കുന്ന രീതിയാണിത്. മേല്‍ പറഞ്ഞ എല്ലാ രീതികളുടേയും അവസരോചിതമായ ഉപയോഗം ഒരു വ്യക്‌തിയെ ഓര്‍മ്മശക്‌തിയുടെ അത്ഭുതലോകത്തേക്ക് നയിക്കും. ഇത്തരം പരിശീലനങ്ങള്‍ ഒരു എക്‌സ്പേര്‍ട്ടിന്റെ സഹായത്തോടെ പരിശീലിക്കാവുന്നതുമാണ്.
ക്രിസ്‌തീയജീവിതത്തിന്റെ അടയാളം സ്‌നേഹമായിരിക്കണം
തിരുവല്ല : ദൈവത്തെ അനുസരിക്കുകയും മനുഷ്യനെ സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ് ഇന്നത്തെ ആവശ്യമെന്നും ക്രിസ്‌തീയജീവിതത്തിന്റെ അടയാളം സ്‌നേഹമായിരിക്കണമെന്നും ബിലീവേഴ്‌സ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്റെ സമാപനസന്ദേശത്തില്‍ ഡോ. കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത പറഞ്ഞു.
ക്രിസ്‌തുവിനെ വിശ്വസിക്കുന്നവര്‍ അവന്‍ ജീവിച്ചതുപോലെ ജീവിക്കണം. ക്രിസ്‌തു ലോകത്തില്‍ വന്നത് കാണാതെ പോയതിനെ തിരഞ്ഞ് രക്ഷിക്കുവാനാണ്. ക്രിസ്‌തുവിന്റെ സ്‌നേഹം നമ്മെ അവന്റെ സാക്ഷികളാകുവാന്‍ സഹായിക്കും.സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിനു രൂപാന്തരം സംഭവിക്കുകയുള്ളൂ. ദൈവം നമ്മെ സ്‌നേഹിച്ചത് ക്രിസ്‌തുവിനെ ബലിയായി നല്‍കിക്കൊണ്ടാണ്. ദൈവത്തെയും മനുഷ്യനെയും ഒന്നാക്കുവാന്‍ ആ സ്‌നേഹത്തിനു കഴിഞ്ഞു.
സ്‌നേഹം ഐക്യം നല്‍കുന്നു. കുടുംബങ്ങളിലും സഭകളിലും ഐക്യം ഉണ്ടാകുവാന്‍ ദിവ്യസ്‌നേഹത്താല്‍ മാത്രമേ സാധ്യമാകൂ. സ്‌നേഹിക്കുക എന്നതാണ് ക്രിസ്‌തു നല്‍കിയ ഏറ്റവും വലിയ കല്‌പന. സ്‌നേഹം വറ്റിപ്പോയ ജനഹൃദയങ്ങളില്‍ ദൈവകാരുണ്യത്തിന്റെ നീരുറവ നല്‍കുവാന്‍ കഴിയുമ്പോഴേ ക്രിസ്‌തുനാഥന്റെ കല്‌പനയുടെ അനുസരണം യാഥാര്‍ത്ഥ്യമാകുകയുള്ളൂ.
സ്‌നേഹം അനുസരണമാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ ദൈവത്തെ അനുസരിക്കും. ദൈവത്തെ അനുസരിക്കുന്നവര്‍ ക്രിസ്‌തുവിന്റെ സ്വഭാവമുള്ളവരാകും. ക്രിസ്‌തുവിനെ അനുഗമിക്കുന്നവരുടെ സ്‌നേഹവും വിശ്വസ്‌തതയും മറ്റുള്ളവരെ സ്വാധിനിക്കുന്നതാവണം. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടുവാന്‍ സ്‌നേഹത്തിന്റെ നിറവില്‍ ജീവിക്കണമെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.ബിഷപ്പ് ഡോ.സൈമണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാ.ഡോ.ദാനിയേല്‍ ജോണ്‍സണ്‍ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി. ബിഷപ്പ് ഡോ.സാമുവേല്‍ മാത്യു, ബിഷപ്പ് ഡോ.ജൂറിയ ബര്‍ദന്‍, ഫാ.ജോജു മാത്യു, ഫാ.തോമസ് തടത്തില്‍, ഫാ.റെജി തമ്പാന്‍, ഫാ.വില്യംസ് സി.ബി., എന്നിവര്‍ പ്രസംഗിച്ചു. രാവിലെ തോട്ടഭാഗം ബിലീവേഴ്‌സ് ചര്‍ച്ച് യെരുശലേം വലിയപള്ളിയില്‍ നടന്ന കുര്‍ബാനയ്‌ക്ക് ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികനായിരുന്നു.
ക്രിസ്‌തുവിനെ വിശ്വസിക്കുന്നവര്‍ അവന്‍ ജീവിച്ചതുപോലെ ജീവിക്കണം. ക്രിസ്‌തു ലോകത്തില്‍ വന്നത് കാണാതെ പോയതിനെ തിരഞ്ഞ് രക്ഷിക്കുവാനാണ്. ക്രിസ്‌തുവിന്റെ സ്‌നേഹം നമ്മെ അവന്റെ സാക്ഷികളാകുവാന്‍ സഹായിക്കും.സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിനു രൂപാന്തരം സംഭവിക്കുകയുള്ളൂ. ദൈവം നമ്മെ സ്‌നേഹിച്ചത് ക്രിസ്‌തുവിനെ ബലിയായി നല്‍കിക്കൊണ്ടാണ്. ദൈവത്തെയും മനുഷ്യനെയും ഒന്നാക്കുവാന്‍ ആ സ്‌നേഹത്തിനു കഴിഞ്ഞു.
സ്‌നേഹം ഐക്യം നല്‍കുന്നു. കുടുംബങ്ങളിലും സഭകളിലും ഐക്യം ഉണ്ടാകുവാന്‍ ദിവ്യസ്‌നേഹത്താല്‍ മാത്രമേ സാധ്യമാകൂ. സ്‌നേഹിക്കുക എന്നതാണ് ക്രിസ്‌തു നല്‍കിയ ഏറ്റവും വലിയ കല്‌പന. സ്‌നേഹം വറ്റിപ്പോയ ജനഹൃദയങ്ങളില്‍ ദൈവകാരുണ്യത്തിന്റെ നീരുറവ നല്‍കുവാന്‍ കഴിയുമ്പോഴേ ക്രിസ്‌തുനാഥന്റെ കല്‌പനയുടെ അനുസരണം യാഥാര്‍ത്ഥ്യമാകുകയുള്ളൂ.
സ്‌നേഹം അനുസരണമാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ ദൈവത്തെ അനുസരിക്കും. ദൈവത്തെ അനുസരിക്കുന്നവര്‍ ക്രിസ്‌തുവിന്റെ സ്വഭാവമുള്ളവരാകും. ക്രിസ്‌തുവിനെ അനുഗമിക്കുന്നവരുടെ സ്‌നേഹവും വിശ്വസ്‌തതയും മറ്റുള്ളവരെ സ്വാധിനിക്കുന്നതാവണം. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടുവാന്‍ സ്‌നേഹത്തിന്റെ നിറവില്‍ ജീവിക്കണമെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.ബിഷപ്പ് ഡോ.സൈമണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാ.ഡോ.ദാനിയേല്‍ ജോണ്‍സണ്‍ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി. ബിഷപ്പ് ഡോ.സാമുവേല്‍ മാത്യു, ബിഷപ്പ് ഡോ.ജൂറിയ ബര്‍ദന്‍, ഫാ.ജോജു മാത്യു, ഫാ.തോമസ് തടത്തില്‍, ഫാ.റെജി തമ്പാന്‍, ഫാ.വില്യംസ് സി.ബി., എന്നിവര്‍ പ്രസംഗിച്ചു. രാവിലെ തോട്ടഭാഗം ബിലീവേഴ്‌സ് ചര്‍ച്ച് യെരുശലേം വലിയപള്ളിയില്‍ നടന്ന കുര്‍ബാനയ്‌ക്ക് ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികനായിരുന്നു.
Monday, February 3, 2014
സ്ത്രീയുടെ കൈയില്‍ നിന്നും 17,000 രൂപയും മൊബൈലും ‘പരുന്ത്‘ കൊത്തിക്കൊണ്ടുപോയി.
കാഞ്ഞങ്ങാട്: സ്ത്രീയുടെ കൈയില്‍ നിന്നും 17,000 രൂപയും മൊബൈലും പരുന്ത് കൊത്തിക്കൊണ്ടുപോയി. പുതിയങ്ങാനം ചേമന്തോട് കൃഷ്ണന്റെ ഭാര്യ ശ്യാമള(45) യുടെ കൈയില്‍ നിന്നാണ് ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോകുകയായിരുന്ന പണവും, മൊബൈലും മടങ്ങിയ പണസഞ്ചി പരുന്ത് റാഞ്ചിക്കൊണ്ടുപോയത്. പണസഞ്ചിയിലാണ് ശ്യാമളയുടെ മൊബൈല്‍ ഫോണ്‍ വെച്ചിരുന്നത്. പിന്നീട് മൊബൈല്‍ ഫോണിലേയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.
ചിട്ടി വിളിച്ച് കിട്ടിയ പണമായിരുന്നു ഇത്. പണം മാവുങ്കാലിലെ ഗ്രാമീണ ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ശ്യാമള ജോലി ചെയ്യുന്ന കോട്ടപ്പാറ വീട്ടല്‍ കാഷ്യൂ ഫാക്ടറിക്കടുത്തുവെച്ചാണ് പരുന്ത് റാഞ്ചിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്.
83 വര്‍ഷത്തെ ജീവിതത്തിനുശേഷം ‘ഗ്രേറ്റര്‍’ വിടവാങ്ങി.
മെല്‍ബണ്‍: 83 വര്‍ഷത്തെ ജീവിതത്തിനുശേഷം ‘ഗ്രേറ്റര്‍’ വിടവാങ്ങി. 1933 ല്‍ രണ്ടു വയസുള്ളപ്പോഴാണ് വെളുത്ത തുവലുകളും ഇളം പിങ്കു നിറത്തിലുള്ള കൊക്കുമുള്ള ഗ്രേറ്ററിനെ ഓസ്ട്രേലിയയിലെ അഡലൈഡ് മൃഗശാലയില്‍ എത്തിക്കുന്നത്. അക്കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ കെയ് റോയില്‍ നിന്നാണോ ഹാംബെര്‍ഗില്‍ നിന്നാണോ ഇതിനെ കൊണ്ടുവന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുകൊണ്ടു തന്നെ ജനിച്ച കൃത്യം വര്‍ഷവും അറിയില്ല. പിന്നീട് ഈ ഗ്രേറ്റര്‍ മൃഗശാലയിലെ പ്രധാന ആകര്‍ഷണമായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലം മുതല്‍ ഓസ്ട്രേലിയയിലെ അഡലെഡ് മൃഗശാലയില്‍ എത്തുവര്‍ക്ക് മടുക്കാത്തൊരു കാഴ്ച തന്നെയായിരുന്നു ഗ്രേയ്റ്റര്‍. ഈ കൊക്ക് നീണ്ട 83 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിലെ ഏറ്റവും പ്രായമേറിയ ഫ്ലെമിങ്ങോ പക്ഷി എന്ന വിശേഷണം സ്വന്തമാക്കി ജീവന്‍ വെടിയുകയായിരുന്നു. സാധാരണയായി 40 മുതല്‍ 60 വര്‍ഷം വരെയാണ് അരയന്ന കൊക്കുകളുടെ ജീവിതകാലാവധി. വനങ്ങളില്‍ സ്വതന്ത്രമായി ജീവിക്കുന്നവയുടെ ജീവിത ദൈര്‍ഘ്യം ഇതിലും കുറയും. എന്നാല്‍ ഇതെല്ലാം തകര്‍ത്തുകൊണ്ടാണ് ഗ്രേറ്റര്‍ 83 വര്‍ഷം ജീവിച്ചത്.
അവസാന കാലത്ത് യാതൊരു ചികിത്സയും ഏല്‍ക്കാത്ത വിധത്തിലായിരുന്നു ഗ്രേയ്റ്റര്‍ എന്ന് മൃഗശാലയിലെ ചീഫ് എക്സിക്യൂട്ടീവ് എലീന ബെന്‍സ് റ്റെഡ് പറഞ്ഞു. 2008 -ല്‍ കാഴ്ചക്കാരായി എത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആക്രമണത്തിനിരയായതാണ് ഗ്രേറ്ററിന്റെ ആരോഗ്യം തകരാറിലാക്കിയത്. അവസാനകാലമായപ്പോഴേയ്ക്കും ഗ്രേറ്ററിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നെന്നും മറ്റ് അസുഖങ്ങളും ബാധിച്ചിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. ഗ്രേറ്ററിന്റെ സ്മരണയ്ക്കായി ഒരു സ്മാരകം പണിയാനുള്ള തയാറെടുപ്പിലാണ് മൃഗശാല അധികൃതര്‍.
മുകേഷ് എന്റെ ജീവിതം നശിപ്പിച്ചു
ഏതൊരു താരവിവാഹവും പോലെ ആഘോഷപൂര്‍വ്വമായിരുന്നു മുകേഷിന്റെയും സരിതയുടെയും വിവാഹം. ദീര്‍ഘകാല പ്രണയത്തിനുശേഷം 1988 -ലാണ് അവര്‍ വിവാഹിതരായത്. ആദ്യ നാളുകള്‍ സന്തോഷത്തോടെ കടന്നു പോയി. എന്നാല്‍ അധികം വൈകാതെ അവരുടെ ജീവിതത്തിലും പ്രശ്‌നങ്ങള്‍ നിഴലിട്ടു. അതേപ്പറ്റി പല അഭ്യൂഹങ്ങളും ഉണ്ടായി. അത് ശരി വയ്‌ക്കുന്നതുപോലെ 2007 ല്‍ അവര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. മാധ്യമങ്ങളില്‍ ഇതിന്റെ പേരില്‍ പല വാര്‍ത്തകള്‍ വന്നിട്ടും സരിത ഒന്നിനെക്കുറിച്ചും പ്രതികരിച്ചില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം മുകേഷ് വീണ്ടും വിവാഹിതനായി. മാധ്യമങ്ങളില്‍ നിന്ന് അകന്നു നിന്ന സരിത അപ്പോള്‍ മാത്രം പ്രതികരിച്ചു. ''ഞങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞില്ല'' എന്നായിരുന്നു അതിന്റെ ചുരുക്കം. അതില്‍ കൂടുതലൊന്നും വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
''മക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ വീണ്ടും വിവാഹിതനായതെന്ന് '' മുകേഷും ഒരഭിമുഖത്തില്‍ പറഞ്ഞു.എന്താണ് ഇതിലെ വാസ്‌തവം. ഇത്രയും കാലം താന്‍ മൗനം പാലിച്ചതിനെക്കുറിച്ചും ഇതുവരെ താനനുഭവിച്ചിരുന്ന ദുഃഖങ്ങളും സരിത തുറന്നു പറയുന്നു. ഒപ്പം മകന്‍ ശ്രാവണും. കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കായി മൂന്നു വര്‍ഷമായി സരിത ദുബായിലാണ്. ഇടയ്‌ക്ക് സിനിമാ ഷൂട്ടിംഗിനായി നാട്ടില്‍ എത്തും. ഇരുപത്തിയഞ്ചു വര്‍ഷത്തെ ജീവിതം തനിക്കു നല്‍കിയതും പറയാതെ ബാക്കി വച്ചതുമായ ജീവിതത്തിലൂടെ സരിത.
പ്രണയം, വിവാഹം, ഒടുവില്‍ വിവാഹമോചനവും. ജീവിതത്തില്‍ എവിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്?
നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. കേസ് എറണാകുളത്ത് കുടുംബക്കോടതിയില്‍ നടക്കുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ പല കാര്യങ്ങളും എനിക്ക് തുറന്നു പറയാനാവില്ല. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക് മക്കളെ കൂടി വലിച്ചിഴയ്‌ക്കുന്നു. അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞാനല്ലാതെ ആരുമില്ല. അതുകൊണ്ടാണ് ഇത്രയും വര്‍ഷം ഇതിനെക്കുറിച്ചൊന്നും മിണ്ടാതിരുന്ന ഞാന്‍ ഇപ്പോള്‍ പറയാന്‍ നിര്‍ബന്ധിതയാകുന്നത്. തുടക്കം മുതല്‍ തന്നെ പല പ്രശ്‌നങ്ങളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. വിവാഹശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ എന്റെ അച്‌ഛന്‍ മരിച്ചു പോയി. ചോദിക്കാനും പറയാനും ആരുമില്ലാത്ത എന്നോട് എന്തുമാകാം എന്നായി പിന്നീടുള്ള അവസ്‌ഥ. ഏതൊരു പെണ്ണിനെ പോലെയും നല്ലൊരു കുടുംബജീവിതം സ്വപ്‌നം കണ്ട് വിവാഹിതയായതാണ് ഞാനും. ഏതൊരു പെണ്‍കുട്ടിയും കതിര്‍ മണ്ഡപത്തില്‍ എത്തുന്നത് ഇനിയുള്ള ജീവിതം ഭര്‍ത്താവിന്റെ സംരക്ഷണയിലാണല്ലോ എന്ന പ്രതീക്ഷയിലാണ്. എന്തിനും കൂട്ടിനൊരാള്‍. നിര്‍ഭാഗ്യമെന്ന് പറയട്ടേ തുടക്കം മുതല്‍ അങ്ങനെയൊരു കരുതലനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹം. അദ്ദേഹം തുടക്കക്കാരനും. അദ്ദേഹത്തിന്റെ വരുമാനത്തില്‍ ഒതുങ്ങി ജീവിക്കാന്‍ ഞാന്‍ മനസ്സാ തയ്യാറായിരുന്നു. ഒരു പരാതിയും പരിഭവവും കാണിച്ചിട്ടില്ല. വിവാഹ ശേഷം എനിക്ക് സംസ്‌ഥാന അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഏതൊരു പെണ്‍കുട്ടിയെയും പോലെ ആ സമയത്ത് ഭര്‍ത്താവ് കൂടെ വേണമെന്നാഗ്രഹിച്ചു. കൂടെ വരാനായി വിളിച്ചപ്പോള്‍ പറഞ്ഞത്
'' എനിക്കല്ലല്ലോ നിനക്കല്ലേ അവാര്‍ഡ് കിട്ടിയത്'' എന്നായിരുന്നു. നിയമപരമായി ഞങ്ങള്‍ ഇതുവരെ വേര്‍പിരിഞ്ഞിട്ടില്ല. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം മാന്യമായി പര്യവസാനിപ്പിച്ചിട്ട് മതിയായിരുന്നു പുതിയ ജീവിതം. അതിലേക്ക് എന്റെ മക്കളെ വലിച്ചിഴച്ചപ്പോള്‍ എനിക്ക് സഹിക്കാനായില്ല.
'' എനിക്കല്ലല്ലോ നിനക്കല്ലേ അവാര്‍ഡ് കിട്ടിയത്'' എന്നായിരുന്നു. നിയമപരമായി ഞങ്ങള്‍ ഇതുവരെ വേര്‍പിരിഞ്ഞിട്ടില്ല. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം മാന്യമായി പര്യവസാനിപ്പിച്ചിട്ട് മതിയായിരുന്നു പുതിയ ജീവിതം. അതിലേക്ക് എന്റെ മക്കളെ വലിച്ചിഴച്ചപ്പോള്‍ എനിക്ക് സഹിക്കാനായില്ല.
നടിയായിരുന്ന സരിതയ്‌ക്ക് ഒരു സാധാരണ കുടുംബിനിയായി ഒതുങ്ങിക്കൂടാന്‍ പ്രയാസം തോന്നിയില്ലേ?
കുടുംബ ജീവിതത്തിനു വേണ്ടി കരിയര്‍ ഉപേക്ഷിച്ചവളാണ് ഞാന്‍. സാധാരണമായ, ലളിതമായ ജീവിതം സ്വപ്‌നം കണ്ടയാളാണ്. ഇഷ്‌ടഭക്ഷണം ഉണ്ടാക്കികൊടുത്തും വസ്‌ത്രങ്ങള്‍ കഴുകികൊടുത്തും ഭര്‍ത്താവിനുവേണ്ടുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ചെയതിരുന്നു. സിനിമാതാരമെന്ന ചിന്തയോ അത്തരത്തില്‍ ഇടപഴകുകയോ ഞാന്‍ ചെയ്‌തിരുന്നില്ല. അവിടെയെത്തിയപ്പോള്‍ ഞാനാഗ്രഹിച്ചത് സ്‌നേഹമാണ്, ഒരാശ്രയമാണ്. പക്ഷേ ഞാന്‍ കൊതിച്ച ജീവിതം എനിക്ക് ലഭിച്ചില്ല. ഭാഷയറിയാത്ത നാട്ടില്‍ വന്നു ജീവിച്ചതും സ്‌നേഹത്തിന്റെ പേരില്‍ മാത്രമാണ്. കുട്ടികളായി കഴിയുമ്പോള്‍ മാറുമെന്നു കരുതി. പക്ഷേ രണ്ടു കുട്ടികളായിട്ടും ഒരു മാറ്റവും ഉണ്ടായില്ല. എന്നും ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. ഒരു ദിവസം വഴക്കുണ്ടായപ്പോള്‍ എന്നെ പിടിച്ചു തള്ളി. ഞാന്‍ കട്ടിലില്‍ വയറിടിച്ചു വീണു. വേദനയെടുത്ത് കരഞ്ഞപ്പോള്‍
'' നീ നല്ല ആര്‍ട്ടിസ്‌റ്റല്ലേ. ഇതിലും നന്നായി അഭിനയിക്കും.'' എന്നു പറഞ്ഞു.
'' നീ നല്ല ആര്‍ട്ടിസ്‌റ്റല്ലേ. ഇതിലും നന്നായി അഭിനയിക്കും.'' എന്നു പറഞ്ഞു.
വീട്ടുകാര്‍ പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലായിരുന്നോ?
ആദ്യമൊക്കെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് പറയുന്നത് നാണക്കേടായി എനിക്ക് തോന്നിയിരുന്നു. പേടിച്ച് പേടിച്ചു നില്‍ക്കുന്ന സ്വഭാവമായിരുന്നു എന്റേത്. അദ്ദേഹത്തിന്റെ വീട്ടുകാരല്ലാതെ ഇതൊക്കെ പറയാന്‍ വേറെയാരും എനിക്കില്ല. അദ്ദേഹത്തിന്റെ പെങ്ങന്മാരോടും കുഞ്ഞമ്മയോടും എല്ലാം പറയുമായിരുന്നു. അവര്‍ അത് ഒരു ചെവിയില്‍ കൂടി കേട്ട് മറു ചെവിയിലൂടെ കളയും. എനിക്കു വേണ്ടി വാദിക്കാന്‍ ആ വീട്ടില്‍ അച്‌ഛന്‍(ഒ. മാധവന്‍) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്‌ഛന്‍ അദ്ദേഹത്തെ വഴക്കു പറയുമായിരുന്നു. എന്റെ സ്വന്തം അച്‌ഛനെപ്പോലെയായിരുന്നു.
അച്‌ഛന്‍ നാടകങ്ങള്‍ക്ക് വേണ്ടി തിരിതെളിക്കാന്‍ എപ്പോഴും എന്നെ വിളിക്കുമായിരുന്നു. എന്തു കാര്യവും അച്‌ഛന്റെയടുത്ത് തുറന്നു പറയാം.
പതിനാലാം വയസ്സില്‍ സിനിമയില്‍ എത്തിയ എനിക്ക് പുറം ലോകമായി മറ്റു ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. സിനിമയില്‍ ഇത്തരം കുടുംബ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച സമയത്ത് സംവിധായകരുടെ അടുത്ത് ഞാന്‍ ചോദിക്കും യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമോയെന്ന്. അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് ജീവിതത്തില്‍ പിന്നീട് അഭിമുഖീകരിച്ചത്.അച്‌ഛന് നാടകങ്ങള്‍ക്ക് വേണ്ടി തിരിതെളിക്കാന്‍ എപ്പോഴും എന്നെ വിളിക്കുമായിരുന്നു. എന്തു കാര്യവും അച്‌ഛന്റെയടുത്ത് തുറന്നു പറയാം.
വിവാഹശേഷം അഭിനയത്തില്‍ നിന്നു പെട്ടെന്ന് അപ്രത്യക്ഷയായി. ആ തീരുമാനം തെറ്റായി എന്നു തോന്നുന്നുണ്ടോ?
എല്ലാത്തിനും ഉപരിയായി സ്‌നേഹത്തിനും കുടുംബജീവിതത്തിലും പ്രാധാന്യം നല്‍കിയിരുന്നു. വിവാഹത്തിനു ശേഷം പല നല്ല കഥാപാത്രങ്ങളും വന്നപ്പോള്‍ അദ്ദേഹം സംവിധായകരെ വിളിച്ചിട്ട് പറയും
'' ആ വേഷം സരിത ചെയ്യുന്നില്ല.''
പല നല്ല കഥാപാത്രങ്ങളും എനിക്ക് നഷ്‌ടമായിട്ടുണ്ട്. എല്ലാ സങ്കടങ്ങളും ഞാന്‍ ഉള്ളിലൊതുക്കി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ജോലി ചെയ്യാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു തോന്നിതുടങ്ങി. പതുക്കെ ഡബ്ബിംഗിലേക്ക് തിരിഞ്ഞു. ഈ സമയത്തൊക്കെ എനിക്ക് കൈത്താങ്ങായത് ഡബ്ബിംഗാണെന്ന് പറയാം. സിനിമയായിരുന്നു എനിക്കെല്ലാം. ഞാന്‍ ആഗ്രഹിച്ച ജീവിതം കിട്ടിയിരുന്നെങ്കില്‍ പെട്ടെന്ന് എല്ലാം ഇട്ടെറിഞ്ഞു പോന്നതില്‍ വിഷമം ഉണ്ടാകില്ലായിരുന്നു. പിന്നീട് എന്നെ തേടിയെത്തിയതെല്ലാം ചില ക്യാരക്‌ടര്‍ റോളുകളാണ്.
'' ആ വേഷം സരിത ചെയ്യുന്നില്ല.''
പല നല്ല കഥാപാത്രങ്ങളും എനിക്ക് നഷ്‌ടമായിട്ടുണ്ട്. എല്ലാ സങ്കടങ്ങളും ഞാന്‍ ഉള്ളിലൊതുക്കി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ജോലി ചെയ്യാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു തോന്നിതുടങ്ങി. പതുക്കെ ഡബ്ബിംഗിലേക്ക് തിരിഞ്ഞു. ഈ സമയത്തൊക്കെ എനിക്ക് കൈത്താങ്ങായത് ഡബ്ബിംഗാണെന്ന് പറയാം. സിനിമയായിരുന്നു എനിക്കെല്ലാം. ഞാന്‍ ആഗ്രഹിച്ച ജീവിതം കിട്ടിയിരുന്നെങ്കില്‍ പെട്ടെന്ന് എല്ലാം ഇട്ടെറിഞ്ഞു പോന്നതില്‍ വിഷമം ഉണ്ടാകില്ലായിരുന്നു. പിന്നീട് എന്നെ തേടിയെത്തിയതെല്ലാം ചില ക്യാരക്‌ടര്‍ റോളുകളാണ്.
മാധ്യമങ്ങള്‍ പല തവണ സമീപിച്ചിട്ടും എന്തുകൊണ്ടാണ് മൗനം പാലിച്ചത്? പേടിച്ചിട്ടാണോ?
അച്‌ഛന് (ഒ. മാധവന്‍) ഞാന്‍ കൊടുത്ത വാക്കാണ് മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. പ്രശ്‌നങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ തുടങ്ങിയപ്പോള്‍ അച്‌ഛന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു '' മോളെ എന്റെ മകന്‍ ചീത്തയാണെന്ന് എനിക്കറിയാം. പക്ഷേ നീ എല്ലാം ക്ഷമിക്കുകയും സഹിക്കുകയും വേണം. മറ്റുള്ളവരോട് പ്രത്യേകിച്ച് മീഡിയയില്‍ നീ ഇതൊന്നും തുറന്നു പറയരുത്.'' അച്‌ഛന്റെ മരണം വരെ ഞാന്‍ ആ വാക്കു പാലിച്ചു. ഇപ്പോഴും മൗനം തുടരുമായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തെ ഈ ബന്ധം മാന്യമായി അവസാനിപ്പിച്ചിരുന്നെങ്കില്‍. എന്റെ മക്കളെ കൂടി ഇതിലേക്ക് വലിച്ചിഴച്ചപ്പോള്‍ പ്രതികരിക്കാതിരുന്നാല്‍ വിഢിത്തമാണെന്ന് തോന്നി. നുണകള്‍ കൊണ്ട് ഒരാള്‍ ചീട്ടുകൊട്ടാരം മെനയുമ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ അതെല്ലാം സത്യമാണെന്ന് സമ്മതിച്ചു കൊടുക്കുന്നതിന് തുല്ല്യമല്ലേ?
മിണ്ടാതിരിക്കരുത് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ച പാഠം. അതാതു സമയത്തു മാധ്യമങ്ങളിലൂടെയോ നിയമപരമായോ ഞാന്‍ പ്രതികരിക്കണമായിരുന്നു. ഓരോ സമയത്തും നിങ്ങള്‍ മീഡിയ എന്നെ സമീപിച്ചതാണ്. ചിലര്‍ എന്റെ പുറകെ നടന്നിട്ടുണ്ട്. ''ചേച്ചി ചിലതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ സത്യമെന്താണെന്ന് തുറന്നു പറയൂ''. എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല. ''ഒന്നുമില്ല. കേട്ടതെല്ലാം നുണയാണ്'' എന്നാണ് മീഡിയയോട് പ്രതികരിച്ചത്. മറ്റുള്ളവരെ ധരിപ്പിക്കാന്‍ സിനിമയേക്കാള്‍ നന്നായി ജീവിതത്തില്‍ അഭിനയിക്കേണ്ടി വന്നു. മീഡിയ എനിക്ക് തന്ന പിന്തുണ വേണ്ടെന്നു വച്ചു. അവരെ പിണക്കേണ്ടി വന്നു. ആ സമയത്ത് ഞാനെല്ലാവരില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. അച്‌ഛനു കൊടുത്ത വാക്കിനു വേണ്ടി. എന്റെ മക്കളുടെ ഭാവിക്കു വേണ്ടി.
മിണ്ടാതിരിക്കരുത് എന്നാണ് ജീവിതം എന്നെ പഠിപ്പിച്ച പാഠം. അതാതു സമയത്തു മാധ്യമങ്ങളിലൂടെയോ നിയമപരമായോ ഞാന്‍ പ്രതികരിക്കണമായിരുന്നു. ഓരോ സമയത്തും നിങ്ങള്‍ മീഡിയ എന്നെ സമീപിച്ചതാണ്. ചിലര്‍ എന്റെ പുറകെ നടന്നിട്ടുണ്ട്. ''ചേച്ചി ചിലതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ സത്യമെന്താണെന്ന് തുറന്നു പറയൂ''. എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല. ''ഒന്നുമില്ല. കേട്ടതെല്ലാം നുണയാണ്'' എന്നാണ് മീഡിയയോട് പ്രതികരിച്ചത്. മറ്റുള്ളവരെ ധരിപ്പിക്കാന്‍ സിനിമയേക്കാള്‍ നന്നായി ജീവിതത്തില്‍ അഭിനയിക്കേണ്ടി വന്നു. മീഡിയ എനിക്ക് തന്ന പിന്തുണ വേണ്ടെന്നു വച്ചു. അവരെ പിണക്കേണ്ടി വന്നു. ആ സമയത്ത് ഞാനെല്ലാവരില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. അച്‌ഛനു കൊടുത്ത വാക്കിനു വേണ്ടി. എന്റെ മക്കളുടെ ഭാവിക്കു വേണ്ടി.
കുട്ടികളെ വിട്ടുകിട്ടാനായി കോടതിയില്‍ നിങ്ങള്‍ തമ്മില്‍ ശക്‌തമായ വാദം നിലനിന്നിരുന്നു?
വേറെ താമസിക്കാന്‍ തുടങ്ങിയ സമയം മുതല്‍ കുട്ടികളെ വിട്ടു കിട്ടണമെന്ന് പറഞ്ഞു കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞത് ''മമ്മിയെ വിട്ടു വരാന്‍ ഞങ്ങള്‍ക്കു കഴിയില്ല'' എന്നാണ്.
രണ്ടു കുട്ടികളെയും തമ്മില്‍ വേര്‍പിരിക്കണമെന്നായി അടുത്ത ആവശ്യം. മക്കള്‍ രണ്ടു പേരും തമ്മില്‍ നല്ല അടുപ്പമാണ്. ഒരാള്‍ക്ക് മറ്റെയാളില്ലാതെ കഴിയുക പ്രയാസമാണ്. അത്രയ്‌ക്ക് അടുപ്പമാണ്. അവരെ എങ്ങനെ പിരിക്കാനാവും. ഞാനും കുട്ടികളും ഒരുപോലെ അതിനെ എതിര്‍ത്തു. അപ്പോള്‍ ഓരോ കുട്ടിക്കും അയ്യായിരം രൂപ വീതം തരാം എന്നായി. അത്രയും പണം തന്നാല്‍ ഒരച്‌ഛന്റെ കടമ തീരുമോ? നല്ല തുക പ്രതിഫലം വാങ്ങുന്ന സമയമാണ്. ഇല്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പിള്ളേര്‍ക്കുവേണ്ടി അവരുടെ വിദ്യാഭ്യാസത്തിനായി സഹായിക്കേണ്ടത് ഒരച്‌ഛന്റെ കടമയല്ലേ. കുട്ടികള്‍ ഒന്നും ഇതുവരെ അദ്ദേഹത്തില്‍ നിന്ന് ആഗ്രഹിച്ചിട്ടില്ല. വേണമെ ന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ സന്തോഷിച്ചിരുന്നു. കുട്ടികളോട് മാതാപിതാക്കള്‍ക്ക് ചില കടമകളുണ്ട്. ഒരേ സമയം ഞാന്‍ അവര്‍ക്ക് അച്‌ഛനും അമ്മയും ആയി മാറി. അവര്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്‌തു. ഒരു ശതമാനം പോലും അയാള്‍ എന്നെ സഹായിച്ചിട്ടില്ല. പബ്ലികിന്റെ മുന്‍പില്‍ കാണിക്കാനായി അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്താലോ വരുമ്പോള്‍ ഓരോ ഗിഫ്‌റ്റ് കൊടുത്താലോ തീരുന്നതാണോ അച്‌ഛന്റെ കടമ. എന്നിട്ടും അച്‌ഛനെ സ്‌നേഹിക്കാന്‍ മാത്രമാണ് കുട്ടികളെ ഞാന്‍ പഠിപ്പിച്ചത്.
രണ്ടു കുട്ടികളെയും തമ്മില്‍ വേര്‍പിരിക്കണമെന്നായി അടുത്ത ആവശ്യം. മക്കള്‍ രണ്ടു പേരും തമ്മില്‍ നല്ല അടുപ്പമാണ്. ഒരാള്‍ക്ക് മറ്റെയാളില്ലാതെ കഴിയുക പ്രയാസമാണ്. അത്രയ്‌ക്ക് അടുപ്പമാണ്. അവരെ എങ്ങനെ പിരിക്കാനാവും. ഞാനും കുട്ടികളും ഒരുപോലെ അതിനെ എതിര്‍ത്തു. അപ്പോള്‍ ഓരോ കുട്ടിക്കും അയ്യായിരം രൂപ വീതം തരാം എന്നായി. അത്രയും പണം തന്നാല്‍ ഒരച്‌ഛന്റെ കടമ തീരുമോ? നല്ല തുക പ്രതിഫലം വാങ്ങുന്ന സമയമാണ്. ഇല്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പിള്ളേര്‍ക്കുവേണ്ടി അവരുടെ വിദ്യാഭ്യാസത്തിനായി സഹായിക്കേണ്ടത് ഒരച്‌ഛന്റെ കടമയല്ലേ. കുട്ടികള്‍ ഒന്നും ഇതുവരെ അദ്ദേഹത്തില്‍ നിന്ന് ആഗ്രഹിച്ചിട്ടില്ല. വേണമെ ന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ സന്തോഷിച്ചിരുന്നു. കുട്ടികളോട് മാതാപിതാക്കള്‍ക്ക് ചില കടമകളുണ്ട്. ഒരേ സമയം ഞാന്‍ അവര്‍ക്ക് അച്‌ഛനും അമ്മയും ആയി മാറി. അവര്‍ക്ക് ചെയ്യാനുള്ളതെല്ലാം ചെയ്‌തു. ഒരു ശതമാനം പോലും അയാള്‍ എന്നെ സഹായിച്ചിട്ടില്ല. പബ്ലികിന്റെ മുന്‍പില്‍ കാണിക്കാനായി അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്താലോ വരുമ്പോള്‍ ഓരോ ഗിഫ്‌റ്റ് കൊടുത്താലോ തീരുന്നതാണോ അച്‌ഛന്റെ കടമ. എന്നിട്ടും അച്‌ഛനെ സ്‌നേഹിക്കാന്‍ മാത്രമാണ് കുട്ടികളെ ഞാന്‍ പഠിപ്പിച്ചത്.
എങ്ങനെയാണ് ഒറ്റയ്‌ക്ക് കുട്ടികളെ ഇതുവരെ പഠിപ്പിച്ചതും വളര്‍ത്തിയതും?
ഇടയ്‌ക്ക് ഞാന്‍ സിനിമയില്‍ അഭിനയിക്കുമായിരുന്നു. കുട്ടികഴെ പഠിപ്പിക്കാനും ജീവിതച്ചെലവിനുമുള്ള പണം പ്രധാനമായും കണ്ടെത്തിയത് ലോണെടുത്തും ആഭരങ്ങള്‍ വിറ്റിട്ടുമാണ് .എല്‍. കെ. ജി മുതല്‍ എം. ബി. ബി. എസ് വരെ ഒരു കുട്ടിയെ പഠിപ്പിക്കുന്നതിന് എന്തു ചെലവാകുമെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കൂ. കണക്കു പറയുകയല്ല. അതിന്റെ ആവശ്യം ഇല്ല. ഞാന്‍ പ്രസവിച്ച മക്കളാണ്.
സിനിമയില്‍ നിന്ന് നേടിയ സമ്പാദ്യങ്ങള്‍?
പലപ്പോഴായി എന്റെ ആഭരണങ്ങളും പണവുമെല്ലാം അദ്ദേഹം എടുത്തുകൊണ്ടു പോയിട്ടുണ്ട്. പറയാതെപോലും. എന്റെ പേരിലുള്ള പല സ്‌ഥലങ്ങളും അദ്ദേഹത്തിന്റെ കൂടെ പേരിലാക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്‌തിട്ടുമുണ്ട്. എന്റേത് അദ്ദേഹത്തിന്റേത് എന്ന വേര്‍തിരിവ് എനിക്കില്ലായിരുന്നു. എല്ലാം ഞങ്ങളുടെ ജീവിതത്തിന് വേണ്ടിയല്ലേ എന്നായിരുന്നു എനിക്ക്. എപ്പോഴും പ്രോപ്പര്‍ട്ടീസ് അദ്ദേഹത്തിന്റെയും കൂടി പേരിലാക്കാന്‍ നിര്‍ബന്ധിക്കും. അപ്പോഴെല്ലാം എന്തൊരു കോംപ്ലക്‌സ് ഉള്ള മനുഷ്യനെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന് ഒരു ഷര്‍ട്ട് വാങ്ങിക്കുമ്പോള്‍ പോലും ആയിരങ്ങള്‍ മുടക്കി ബ്രാന്‍ഡഡ് ഷര്‍ട്ടാണ് എടുത്തിരുന്നത്.
ഇരുപത്തിയഞ്ചു ലക്ഷം മുടക്കി ഞാന്‍ സിനിമ നിര്‍മിച്ചു. എല്ലാം അദ്ദേഹത്തിനു വേണ്ടി. എല്ലാത്തിനും വലുതായി ഞാന്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തെ കണ്ടു. അപ്പോഴും സാമ്പത്തികമായി എന്നെ തകര്‍ക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
ഇരുപത്തിയഞ്ചു ലക്ഷം മുടക്കി ഞാന്‍ സിനിമ നിര്‍മിച്ചു. എല്ലാം അദ്ദേഹത്തിനു വേണ്ടി. എല്ലാത്തിനും വലുതായി ഞാന്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തെ കണ്ടു. അപ്പോഴും സാമ്പത്തികമായി എന്നെ തകര്‍ക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
മക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് വീണ്ടും വിവാഹിതനാകുന്നതെന്നാണ് മുകേഷ് പറയുന്നത്?
(അതിനു മറുപടി പറഞ്ഞത് മുകേഷിന്റെയും സരിതയുടെയും രണ്ടു മക്കളില്‍ മൂത്തയാള്‍ ശ്രാവണാണ്. റാസല്‍ഖൈമ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍. ഇളയ മകന്‍ തേജസ്സ് ന്യൂസിലന്‍ഡില്‍ ബി.ബി.ഐ ചെയ്യുന്നു. ശ്രാവണ്‍ അച്‌ഛന്റെ അതേ പകര്‍പ്പാണ്. നല്ല നാടന്‍ മലയാളത്തില്‍ തന്നെയാണ് ശ്രാവണ്‍ സംസാരിച്ചു തുടങ്ങിയത്)
''എന്നോട് എന്റെ സുഹൃത്താണ് ആദ്യം ചോദിച്ചത് നിന്റെ അച്‌ഛന്റെ വിവാഹം കഴിഞ്ഞോ എന്നു.
ഞാന്‍ പറഞ്ഞു '' ഏയ് അങ്ങനൊന്നും ഇല്ല. അത് തെറ്റായ വാര്‍ത്തയാണ്. ഒരാഴ്‌ച മുന്‍പ് അച്‌ഛന്‍ ഇവിടെ വന്നപ്പോള്‍ ഞാന്‍ കണ്ടതാണല്ലോ''
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്ലാസും കഴിഞ്ഞ് വീട്ടിലെത്തിയ ഞാന്‍ ടി.വി യില്‍ കാണുന്നത് കൂട്ടുകാരന്‍ പറഞ്ഞ അതേ വാര്‍ത്ത. അതോടെ ഞാന്‍ വല്ലാത്തൊരു മാനസികാവസ്‌ഥയിലായി. ഒരാഴ്‌ച മുന്‍പ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അച്‌ഛന്‍ ഇവിടെ വന്നതാണ്. ഞങ്ങള്‍ തമ്മില്‍ കുറെ നേരം സംസാരിച്ചതാണ്. എന്നിട്ടും എന്നോട് ഇക്കാര്യത്തെക്കുറിച്ച് ഒന്നു സൂചിപ്പിച്ചു പോലുമില്ല.
''എന്നോട് എന്റെ സുഹൃത്താണ് ആദ്യം ചോദിച്ചത് നിന്റെ അച്‌ഛന്റെ വിവാഹം കഴിഞ്ഞോ എന്നു.
ഞാന്‍ പറഞ്ഞു '' ഏയ് അങ്ങനൊന്നും ഇല്ല. അത് തെറ്റായ വാര്‍ത്തയാണ്. ഒരാഴ്‌ച മുന്‍പ് അച്‌ഛന്‍ ഇവിടെ വന്നപ്പോള്‍ ഞാന്‍ കണ്ടതാണല്ലോ''
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്ലാസും കഴിഞ്ഞ് വീട്ടിലെത്തിയ ഞാന്‍ ടി.വി യില്‍ കാണുന്നത് കൂട്ടുകാരന്‍ പറഞ്ഞ അതേ വാര്‍ത്ത. അതോടെ ഞാന്‍ വല്ലാത്തൊരു മാനസികാവസ്‌ഥയിലായി. ഒരാഴ്‌ച മുന്‍പ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അച്‌ഛന്‍ ഇവിടെ വന്നതാണ്. ഞങ്ങള്‍ തമ്മില്‍ കുറെ നേരം സംസാരിച്ചതാണ്. എന്നിട്ടും എന്നോട് ഇക്കാര്യത്തെക്കുറിച്ച് ഒന്നു സൂചിപ്പിച്ചു പോലുമില്ല.
ന്യൂസ് കണ്ട ഉടന്‍ തന്നെ ഞാന്‍ അച്‌ഛനെ വിളിച്ചു. ''ഒഫിഷ്യലായി ഒന്നും നടന്നിട്ടില്ല'' എന്നായിരുന്നു മറുപടി. ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ വച്ചു. വിവാഹവാര്‍ത്തയ്‌ക്കു പുറമെ ഞാനും അനുജനും നിര്‍ബന്ധിച്ചിട്ടാണ് അച്‌ഛന്‍ വിവാഹിതനായതെന്ന് ഒരു മാഗസിനിലെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാനും അനുജനും വിവാഹിതരായി പോയാല്‍ അച്‌ഛന്‍ ഒറ്റയ്‌ക്കാകും എന്നു പറഞ്ഞാണ് ഞങ്ങള്‍ നിര്‍ബന്ധിച്ചതെന്നും അതില്‍ പറയുന്നു.അതായിരുന്നു സത്യമെങ്കില്‍ ഞങ്ങളുടെ വിവാഹശേഷം മാത്രം അച്‌ഛന്‍ വിവാഹം ചെയ്യണം. ' നിനക്ക് ഇരുപത്തിനാലു വയസ്സായപ്പോഴാണോ അച്‌ഛന് വിവാഹം കഴിക്കാന്‍ തോന്നിയത് ' എന്നു പറഞ്ഞാണ് മറ്റുള്ളവര്‍ എന്നെ കളിയാക്കുന്നത്.
ആ സമയത്ത് പ്രതികരിക്കാതിരിക്കുന്നത്?
ഞങ്ങളുടെ പരീക്ഷയുടെ സമയമായിരുന്നു. അതുകൊണ്ടാണ് മീഡിയയില്‍ ഞങ്ങളുടെ പ്രതികരണം അറിയിക്കാതിരുന്നത്. ആ സമയത്ത് പ്രാധാന്യം നല്‍കുന്നത് പരീക്ഷയ്‌ക്കായിരിക്കും എന്ന് അച്‌ഛനും അറിയാം. അതുകൊണ്ടാവാം വിവാഹ വാര്‍ത്ത ഈ സമയത്ത് പുറത്തു വിട്ടതും. എനിക്കും അനുജനും ഭാവിയുണ്ടെന്ന് അച്‌ഛന്‍ ഓര്‍ത്തില്ല. നേരത്തെ ഒന്നു പറഞ്ഞിരുന്നുവെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പാകപ്പെടുത്തുമായിരുന്നു. ഇതൊന്നുമില്ലാതെ ഒരു സുപ്രഭാതത്തില്‍ അച്‌ഛന്‍ വിവാഹതിനായി എന്നറിയുമ്പോള്‍ അംഗീകരിക്കാനാവുമോ? മാത്രമല്ല ഡൈവോഴ്‌സ് നടന്നിട്ടുമില്ല. നിയമപരമായി വേര്‍പിരിഞ്ഞ് മമ്മിക്കും ഞങ്ങള്‍ക്കും എന്താണ് നല്‍കേണ്ടത് എന്നുവച്ചാല്‍ തന്നിട്ട് എല്ലാം പറഞ്ഞ് സെറ്റില്‍ ചെയ്യാമായിരുന്നു. ഇതിപ്പോള്‍ ഒന്നും ചെയ്യാതെ ഒഴിഞ്ഞു മാറി. പരീക്ഷ കഴിഞ്ഞിട്ട് മാധ്യമങ്ങളോട് സംസാരിക്കാം എന്നു കരുതി.
അച്‌ഛന്‍ നിങ്ങളെ കാണാനായി വരികയോ, വിളിക്കുകയോ ചെയ്‌തിരുന്നില്ലേ?
മാസത്തില്‍ ഒന്നോ രണ്ടോ തവണയേ വിളിക്കൂ. ഞാന്‍ കൊച്ചിയില്‍ പത്തു വര്‍ഷം ഉണ്ടായിരുന്നു. അപ്പോഴും നമ്മള്‍ കാണാന്‍ കൊതിക്കുമ്പോള്‍ അച്‌ഛനെ കിട്ടിയിരുന്നില്ല. ഉദ്‌ഘാടനത്തിനോ ഷൂട്ടിംഗിനോ വരുമ്പോള്‍ വിളിക്കും. ആ സമയത്ത് പരീക്ഷയായിരിക്കും. എന്നാലും ഞാന്‍ പോയി കാണുമായിരുന്നു. അച്‌ഛന്‍ പറയുന്നത് മമ്മി സമ്മതിക്കാത്തതുകൊണ്ടാണ് അച്‌ഛന്റെ അടുത്ത് പോകാത്തത് എന്നാണ്. മമ്മി ഒരിക്കലും അച്‌ഛനെ കാണരുതെന്നോ വിളിക്കരുതെന്നോ പറഞ്ഞിട്ടില്ല. സ്‌നേഹിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അമ്മയാണ്. ഫീസടയ്‌ക്കുന്നതും ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി തരുന്നതും.
സരിത: അച്‌ഛനെന്നും അച്‌ഛന്‍ തന്നെയാണ്. അച്‌ഛനുമായും കുടുംബവുമായും കുട്ടികള്‍ ചേര്‍ന്നു പോകട്ടെ എന്നു കരുതിയാണ് ചെന്നൈയിലെ സ്‌കൂളില്‍ നിന്ന് അവരെ കൊച്ചിയിലേക്ക് മാറ്റിയത്. എന്റെ മക്കള്‍ നന്നായി മലയാളം പറയുക മാത്രമല്ല എഴുതുകയും വായിക്കുകയും ചെയ്യും. അവര്‍ അച്‌ഛന്റെ സംസ്‌കാരത്തില്‍ വളരട്ടേ എന്നു കരുതിയതുകൊണ്ടാണ് അവരെ ഇവിടെ വളര്‍ത്തിയത്. വിഷുവിനും ഓണത്തിനും കുട്ടികളെ കൂട്ടി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമായിരുന്നു. അച്‌ഛന്‍ മരിച്ച സമയത്ത് അവിടെ പോയി കുറച്ചു ദിവസം നിന്നിരുന്നു.
ഈ തുറന്നു പറച്ചില്‍ കുട്ടികളെ ബാധിക്കില്ലേ?
സരിത: കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായില്ലേ. അവരാണ് എന്നോട് എല്ലാം തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്.
ശ്രാവണ്‍: അച്‌ഛന്‍ പക്വത കാണിച്ചിരുന്നെങ്കില്‍ എല്ലാം നിശബ്‌ദമായി അവസാനിക്കുമായിരുന്നു. അച്‌ഛനെയും അമ്മയെയും കുറ്റപ്പെടുത്താനാവില്ല. കാരണം ഇതെന്റെ കുടുംബമാണ്. അവര്‍ വേര്‍പിരിയുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടമാണ്. പുനര്‍വിവാഹം ചെയ്യുമ്പോള്‍ അച്‌ഛന് നേരത്തെ ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോ അച്‌ഛന്‍ എന്തൊക്കെയോ പറയുന്നു. എല്ലാം പെട്ടെന്ന് സംഭവിക്കുന്നു. സത്യം എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കും അടുപ്പമുള്ളവര്‍ക്കും അറിയാം. എന്നെ അറിയാം മമ്മിയെ അറിയാം.
ശ്രാവണ്‍: അച്‌ഛന്‍ പക്വത കാണിച്ചിരുന്നെങ്കില്‍ എല്ലാം നിശബ്‌ദമായി അവസാനിക്കുമായിരുന്നു. അച്‌ഛനെയും അമ്മയെയും കുറ്റപ്പെടുത്താനാവില്ല. കാരണം ഇതെന്റെ കുടുംബമാണ്. അവര്‍ വേര്‍പിരിയുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടമാണ്. പുനര്‍വിവാഹം ചെയ്യുമ്പോള്‍ അച്‌ഛന് നേരത്തെ ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോ അച്‌ഛന്‍ എന്തൊക്കെയോ പറയുന്നു. എല്ലാം പെട്ടെന്ന് സംഭവിക്കുന്നു. സത്യം എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കും അടുപ്പമുള്ളവര്‍ക്കും അറിയാം. എന്നെ അറിയാം മമ്മിയെ അറിയാം.
എന്നാല്‍ പുറമെയുള്ളവര്‍ മനസ്സിലാക്കുന്നത് സത്യം അല്ലല്ലോ?
സരിത: എന്നെ ഓര്‍ക്കണ്ടായിരുന്നു. എന്നാല്‍ കുട്ടികളെപ്പറ്റി ചിന്തിക്കണമായിരുന്നു. പരീക്ഷയടുത്തിരിക്കുന്ന സമയത്ത് കുട്ടികളെ മാനസ്സികമായി വിഷമിപ്പിച്ചത് ശരിയായില്ല. എന്റെ കുട്ടികള്‍ വളരെ സെന്‍സിറ്റീവാണ്.അവര്‍ക്ക് താങ്ങാവുന്നതിലും അധികമായി ഇത്. അച്‌ഛനമ്മമാരാണ് കുട്ടികള്‍ക്ക് റോള്‍മോഡലുകള്‍. അച്‌ഛനാണെന്ന കാര്യം അദ്ദേഹം മറന്നുപോയിരിക്കുന്നു. എന്താണ് അവര്‍ക്ക് അദ്ദേഹം പഠിപ്പിച്ചുകൊടുക്കുന്നത്. ഭാര്യയോട് ഒരു ഗുഡ്‌ബൈ പോലും പറയാതെ അടുത്ത ബന്ധം ആകാം എന്നാണോ? വിവാഹത്തിന് മക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു എന്നു പറഞ്ഞു. അവര്‍ അങ്ങനെ പറയുന്നത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. അവര്‍ അത് ചെയ്യില്ല. പറയില്ല. പറയാത്തകാര്യങ്ങള്‍ പറഞ്ഞുവെന്നു പറയുന്നത് സങ്കടകരമാണ്. ആദ്യമൊക്കെ ഡൈവോഴ്‌സിനു ശ്രമിക്കാതിരുന്നതും കുട്ടികളെ അത് ബാധിക്കും. സങ്കടപ്പെടുത്തും എന്നതുകൊണ്ട് മാത്രമാണ്. സെലിബ്രിറ്റിയുടെ ജീവിതം സമൂഹം ചര്‍ച്ച ചെയ്യും. നല്ലതായാലും ചീത്തയായാലും അത് ബാധിക്കുന്നത് കുട്ടികളെയാണ്.
ശ്രാവണ്‍: അമ്മയോട് എല്ലാം തുറന്നു പറയാന്‍ പ്രേരിപ്പിച്ചതും ധൈര്യം നല്‍കിയതും ഞങ്ങളാണ്. എന്തിനാണ് ഇനിയും സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ഇഞ്ചിഞ്ചായി വേദനിക്കുന്നത്.
സരിത: ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന മൗനം ഞാനവസാനിച്ചത് എന്റെ മക്കളെ വേദനിപ്പിച്ചതുകൊണ്ടാണ്. മക്കളാണ് എന്നെ ഇത്രയും നാള്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അവരാണ് എന്റെ ലോകം. എന്റേതായ കാര്യങ്ങളിലൊന്നും ഞാന്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല. ബ്യൂട്ടി പാര്‍ലറില്‍ പോയി പുരികം ഷെയ്‌പ്പ് ചെയ്യുന്നത് പോലും ആരെങ്കിലും ഓര്‍മ്മിപ്പിക്കുമ്പോഴാണ്. പലപ്പോഴും അതിനു പോലും മനസ്സുവരില്ല. ആ സമയത്തും എന്റെ കുട്ടികള്‍ക്ക് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുക്കാമല്ലോ എന്നാണ് ചിന്തിക്കുന്നത്. ഒരുപാട് ഞാനനുഭവിച്ചു. ദൈവം എനിക്ക് എന്തെന്നില്ലാത്ത മനക്കരുത്തും ധൈര്യവും നല്‍കിയതുകൊണ്ടു സരിത ഇതു പറയാന്‍ ഇന്നും ജീവിച്ചിരിക്കുന്നു. മക്കളിലാണ് എന്റെ പ്രതീക്ഷ. അവരാണ് എന്റെ ജീവിതം. എന്റെ ഭര്‍ത്താവായിരുന്ന മനുഷ്യനോട് ഒന്നേ എനിക്ക് പറയാനുള്ളു.ഇരുപത്തിയഞ്ചു വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുമ്പോള്‍ അത് മാന്യമായി ആകാമായിരുന്നു.
അനാശാസ്യ പ്രവര്‍ത്തനം: 5 പേര്‍ പിടിയില്‍കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗത്തിന്റെ മകനും ഉള്‍പ്പെടുന്നു.
കോട്ടയം: ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വിദേശ മലയാളിയുടെ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന സംഘത്തില്‍ പിടിയിലായരില്‍ കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗത്തിന്റെ മകനും ഉള്‍പ്പെടുന്നു. കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറുടെ മകന്‍ ഷെമീറും(25) പോലീസ് അറസ്റ്റ് ചെയ്തവരില്‍ ഉള്‍പെടുന്നു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ നടത്താന്‍ എത്തിയപ്പോള്‍ സംഘത്തില്‍പെട്ട രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കയാണ്. അടൂര്‍ സ്വദേശി അജിത്കുമാര്‍, കൂരോപ്പട സ്വദേശി സജി എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്.
ഇവര്‍ സംഘത്തിലെ പ്രധാനികളാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോള്‍ ലിസ്റ്റുകളെക്കുറിച്ചും, ഡയറിയിലും നോട്ട്പാഡുകളിലും രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളെക്കുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത്.
ഷെമീറിനെ കൂടാതെ കാരാപ്പുഴ സ്വദേശി സുമേഷ്(25), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി അമ്പിളി (35), ചിങ്ങവനം സ്വദേശി അനുടോമി(23), കൊല്ലം പത്തനാപുരം സ്വദേശി ഉഷ(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീറിനെതിരെ നേരത്തെ കോട്ടയത്ത് നടന്ന അടിപിടി സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ഒരാഴ്ച മുമ്പ് അജികുമാറാണ് ഏറ്റുമാനൂരില്‍ വീട് വാടകയ്ക്ക് എടുത്തത്. നേരത്തെ ഇവര്‍ ചിങ്ങവനത്ത് ഒരു വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവരികയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മാത്രമല്ല കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായും ഇവര്‍ അനാശാസ്യ
ചാര്‍ലി ചാപ്ലിനായി ‘ഇന്ദ്രന്‍സ്’ എത്തുന്നു.
ചാര്‍ലി ചാപ്ലിനായി ഇന്ദ്രന്‍സ്. ചാര്‍ലി ചാപ്ലിന് ആദരവ് അര്‍പ്പിച്ച് ബുദ്ധന്‍ ചിരിക്കുന്നു എന്ന പേരില്‍ മലയാളത്തില്‍ സിനിമയൊരുങ്ങുകയാണ്. ആര്‍.ശരത് ഒരുക്കുന്നു ഈ ചിത്രത്തില്‍ ചാര്‍ലി ചാപ്ലിനെ ആരാധിക്കുന്ന ചാപ്ലിനായി നടന്‍ ഇന്ദ്രന്‍സ് ആണ് എത്തുന്നത്. സംവിധായകന്‍ ശരത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചാപ്ലിനെ ആരാധിക്കുന്ന ഇന്ദ്രഗുപ്തന്‍ എന്ന ഒരു ഹാസ്യനടന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ചാപ്ലിനെ സിനിമയില്‍ അവതരിപ്പിക്കണം എന്നാണ് ഇന്ദ്രഗുപ്തന്റെ ആഗ്രഹം. ചാപ്ലിനാകാനുള്ള ഇന്ദ്രഗുപ്തന്റെ ശ്രമങ്ങളാണ് സിനിമയില്‍ പറയുന്നത്. നെടുമുടി വേണു, ജഗദീഷ്, പി.ബാലചന്ദ്രന്‍, പ്രവീണ, ആശാശരത് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
നാലു വയസുകാരന്‍ തോക്കുമായി യുദ്ധമുന്നണിയില്‍.
ഡമാസ്കസ്: നാലു വയസുകാരന്‍ തോക്കുമായി യുദ്ധമുന്നണിയില്‍. സിറിയയിലാണ് കളിപ്പാട്ടവുമായി കളിക്കേണ്ട പ്രായത്തില്‍ നാലു വയസുകാരന്‍ തോക്കുമായി യുദ്ധമുന്നണിയില്‍ എത്തിയിരിക്കുന്നത്. അബുബക്കര്‍ എന്ന ഈ ബാലന്‍ പോരാട്ട വിര്യം പ്രകടിപ്പിക്കുന്നത് പ്രഹരശേഷിയുള്ള തോക്കുപയോഗിച്ചാണ്. മുതിര്‍ന്നവര്‍ ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നത് യൂട്യൂബിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ആദ്യം കുട്ടിയെ കാണിക്കുമ്പോള്‍ മുഖത്ത് കറുത്ത മുഖം മൂടി ധരിച്ചിട്ടുണ്ട്.
പിന്നീട് ഇത് മാറ്റിയാണ് ഈ ബാലന്‍ വീഡിയോയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഉസ് ബേക്കിസ്ഥാനില്‍ നിന്നുമാണ് ഈ കുട്ടി സിറിയയില്‍ എത്തിയത്.
കന്യാസ്ത്രികളെയും കത്തോലിക്ക സഭയെയും വിമര്‍ശിക്കുന്ന സിനിമ കാണാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ.
വത്തിക്കാന്‍ സിറ്റി: കന്യാസ്ത്രികളെയും കത്തോലിക്ക സഭയെയും വിമര്‍ശിക്കുന്ന സിനിമ കാണാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ. 1950 കളില്‍ കുഞ്ഞില്‍ നിന്നും നിര്‍ബന്ധിതമായി മാറ്റി നിര്‍ത്തപ്പെട്ട ഒരു സ്ത്രീയുടെ കഥപറയുന്ന ഫിലോമിന എന്ന സിനിമ കാണുവാനാണ് മാര്‍പാപ്പ ഒരുങ്ങുന്നത്. കത്തോലിക്ക സഭയ്ക്കും കന്യാസ്ത്രീമാര്‍ക്കും നേരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റീഫന്‍ ഫ്രിയേഴ്സ് ആണ്. മകനുമായി കൂടിച്ചേരുന്ന ഫിലോമിന ലീ എന്ന സ്ത്രീ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കന്യാസ്ത്രീകളെയും മറ്റും മോശമായി ചിത്രീകരിക്കുന്നുണ്ട്. ഇവരില്‍ നിന്ന് കുഞ്ഞിനെ എടുത്തുമാറ്റി മറ്റൊരു കുടുംബത്തിന് കന്യാസ്ത്രികള്‍ വിറ്റെന്നാണ് കഥ. ലോസ്റ്റ് ചൈല്‍ഡ് ഓഫ് ഫിലോമിന ലീ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ജൂഡി ഡെച്ച് ആണ് ഫിലോമിനയായി ഇതില്‍ അഭിനയിക്കുന്നത്. ഓസ്ക്കറിലടക്കം മികച്ച ചിത്രമെന്ന ഖ്യാതി ഈ സിനിമയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐറിഷ് കന്യാസ്ത്രീകളെ മോശക്കാരാക്കാന്‍ ഇറങ്ങിയ സിനിമയാണിതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. വത്തിക്കാനില്‍ ഒരു സ്വകാര്യ പ്രദര്‍ശനം നടത്തിയാണ് പോപ്പ് ഈ സിനിമ
കാണുക. ഇക്കാര്യത്തില്‍ വത്തിക്കാനുമായി ചര്‍ച്ച നടത്തിയെന്ന് സിനിമ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഒറ്റ രാത്രികൊണ്ട് ഉണ്ടായ ഗര്‍ത്തത്തില്‍ വീണ് ഫോക്സ് വാഗന്‍ കാര്‍ അപ്രത്യക്ഷമായി
ഒറ്റ രാത്രികൊണ്ട് ഉണ്ടായ ഗര്‍ത്തത്തില്‍ വീണ് ഫോക്സ് വാഗന്‍ കാര്‍ അപ്രത്യക്ഷമായി.
ലണ്ടന്‍: ഒറ്റ രാത്രികൊണ്ട് ഉണ്ടായി വന്ന ഗര്‍ത്തത്തില്‍ വീണ് ഫോക്സ് വാഗന്‍ കാര്‍ അപ്രത്യക്ഷമായി. തലേന്ന് വൈകിട്ട് പാര്‍ക്ക് ചെയ്ത കാര്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ കാണാനുണ്ടായിരുന്നില്ല. ഭൂമി പിളര്‍ന്ന് കാര്‍ അതില്‍ വീണു പോകുകയായിരുന്നു. പതിനഞ്ചടി വ്യാസത്തിലുള്ള കുഴിയാണ് ഹോം കൌണ്ടിലെ വീടിനോട് ചേര്‍ന്ന് പ്രത്യക്ഷപ്പെട്ടത്. വിടിന്റെ മതിലിനോട് ചേര്‍ന്ന് മുപ്പതടി താഴ്ചയില്‍ ആണ് ഇങ്ങനെയൊരു ഗര്‍ത്തം പുറമേയ്ക്ക് ഒരു കാരണവുമില്ലാതെ ഉണ്ടായി വന്നിരിക്കുന്നത്. കാര്‍ കുഴിയില്‍ നിന്ന് വീണ്ടെടുക്കുന്നതിനെപ്പറ്റി ഉടമകള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇനി ആ കാര്‍ കൊണ്ട് ഒരു ഉപയോഗവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് അവര്‍ പറയുന്നു.
കാര്‍ അപ്രത്യക്ഷമായ സ്ഥിതിക്ക് ഇനി വീടുതന്നെ ഇത്തരത്തില്‍ പതാളക്കുഴിയില്‍ വീണു പോകുമോയെന്ന് ഭയന്ന് കുടുംബം ഇപ്പോള്‍ നാടുവിട്ടിരിക്കുകയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടായ കനത്ത മഴയാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുന്‍പ് കുഴികളുണ്ടായിരുന്ന നിലം നികത്തിയെടുത്ത് നിര്‍മ്മിച്ച വീടാണിതെന്നും സമീപവാസികള്‍ ചൂണ്ടിക്കാട്ടുന്നു. 
Sunday, February 2, 2014
നായക്കുട്ടിയുടെ തല ലഞ്ച് ബോക്‌സില്‍ കുടുങ്ങുന്ന വീഡിയോ യൂട്യൂബ് ഹിറ്റ്
കുസൃതിക്കാരനായ നായക്കുട്ടി ആക്രാന്തം മൂത്ത് ലഞ്ച് ബോക്‌സില്‍ തലയിടുന്ന വീഡിയോ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. നായക്കുട്ടിയുടെ ഉടമസ്ഥ ലെസ്ലി വാഗ്‌ഹോണ്‍ നോക്കുമ്പോള്‍ തന്റെ മകന്റെ ലഞ്ച് ബോക്‌സില്‍ നായയുടെ മൂക്ക് കുടുങ്ങിയതാണ്. കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോയെന്ന് തിരയാനാണ് നായ ലഞ്ച് ബോക്‌സില്‍ തലയിട്ടത്. അപ്പോഴാണ് അവന്റെ തല ബോക്‌സില്‍ കുടുങ്ങിയത്.
ഉടമസ്ഥയായ ലെസ്ലീ ഈ ദൃശ്യം യൂട്യൂബിലിട്ടു. സാഡി എന്നു പേരുള്ള നായയ്ക്ക് പറ്റിയ അബദ്ധം ഏവരും കണ്ടാസ്വദിക്കുകയാണ്. ലഞ്ച് ബോക്‌സില്‍ ഭക്ഷണം ഇല്ലായിരുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.
ഉടമസ്ഥയായ ലെസ്ലീ ഈ ദൃശ്യം യൂട്യൂബിലിട്ടു. സാഡി എന്നു പേരുള്ള നായയ്ക്ക് പറ്റിയ അബദ്ധം ഏവരും കണ്ടാസ്വദിക്കുകയാണ്. ലഞ്ച് ബോക്‌സില്‍ ഭക്ഷണം ഇല്ലായിരുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.
.png)
