Latest Movie :
Recent Movies

ഇങ്ങനെയും ഒരു ബൈക്ക് പ്രേമം; ശവസംസ്ക്കാരം നടത്തിയത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുത്തി.

'ഇങ്ങനെയും ഒരു ബൈക്ക് പ്രേമം; ശവസംസ്ക്കാരം നടത്തിയത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുത്തി.

 
Date: 2 Feb 2014
ഒഹിയോ: ശവം സംസ്ക്കരിച്ചത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുത്തി. ബൈക്ക് പ്രേമിയായ ഒഹിയോ സ്വദേശി ബില്ലി സ്റ്റാന്‍ഡ് ലി തന്റെ അന്ത്യാഭിലാഷമായി പറഞ്ഞത് തന്റെ ദേഹം സംസ്ക്കരിക്കുന്നതോടൊപ്പം തന്റെ പ്രിയപ്പെട്ട ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കും സംസ്ക്കരിക്കണമെന്നായിരുന്നു. 82 ആം വയസില്‍ ശ്വാസ കോശ അര്‍ബുദത്തെത്തുടര്‍ന്ന് ബില്ലി മരിച്ചപ്പോള്‍ അല്പം ബുദ്ധിമുട്ടിയാണെങ്കിലും ബന്ധുക്കള്‍ ആ വാക്ക് പാലിക്കുക തന്നെ ചെയ്തു. ബൈക്കില്‍ ഒരു ഇരുമ്പ് വളയം ഉപയോഗിച്ച് ബന്ധിച്ച് സീറ്റില്‍ ഇരിക്കുന്ന രീതിയിലാണ് ബില്ലിയുടെ മൃതദേഹം സംസ്ക്കരിച്ചത്. ബൈക്കും ബില്ലിയും പച്ച നിറത്തിലുള്ള ഗ്ലാസ് പേടകത്തിനുള്ളില്‍ ഇരുത്തി സംസ്ക്കരിക്കുകയായിരുന്നു. 1967 ല്‍ നിര്‍മ്മിക്കപ്പെട്ട ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഹാര്‍ഡ് ലി ഡേവിഡ്സണ്‍ ബൈക്ക് ബില്ലിയുടെ ദേഹത്തിനൊപ്പം സംസ്ക്കരിക്കാന്‍ സെമിത്തേരിയുടെ വലിയൊരു ഭാഗം സ്ഥലം തന്നെ വേണ്ടി വന്നു.
        വര്‍ഷങ്ങളായി ഇങ്ങനെയൊരു ആഗ്രഹത്തെക്കുറിച്ച് ബില്ലി പറയുമായിരുന്നു. അതിനായി രണ്ട് ആണ്‍മക്കളെയും കൊണ്ട് തന്നെയും ബൈക്കിനെയും ഉള്‍ക്കൊള്ളാനാകുന്ന ഒരു വലിയ പെട്ടി ഇയാള്‍ പണിയിപ്പിക്കുകയായിരുന്നു. ആര് വീട്ടിലെത്തിയാലും ആ ശവപ്പെട്ടി കാണിച്ചു കൊടുക്കുന്നത് ബില്ലിയുടെ പതിവായിരുന്നു. സ്വര്‍ഗത്തിലേയ്ക്ക് ബൈക്കില്‍ പോകുന്നത് ആളുകള്‍ കാണണം. അതിനാണ് ഗ്ലാസ് കൊണ്ട് സീത്രു ആയ പെട്ടി ഉണ്ടാക്കിച്ചതെന്ന് തന്നെ കാണാന്‍ വരുന്നവരോടൊക്കെ ബില്ലി സൂചിപ്പിക്കുമായിരുന്നു.  
{[['']]}

Thattiyum Muttiyum Thattiyum Muttiyum 1 2 2014

Thumbnail

http://sh.st/st/ecbc72ef4686958ed2215821d7d955b9/yourdestinationlink.comhttp://sh.st/st/ecbc72ef4686958ed2215821d7d955b9/yourdestinationlink.com

{[['']]}

Veruthe Alla Bharya 1 2 2014 Veruthe Alla Bharya 1 2 2014

Thumbnail

{[['']]}

PattuSaree 1 2 2014 PattuSaree 1 2 2014

Thumbnail

{[['']]}

പെണ്‍ശരീരം ഒരു വസ്‌തുവാണെന്നും ഇറച്ചി മാത്രമാണെന്നും കരുതുന്ന ഒരു സമൂഹമാണ്‌ നമുക്കുള്ളത്‌. |

Sindu ShellyKerala tv show and newsകേരളത്തില്‍ ഒരു പെണ്ണിന്‌ ഒറ്റയ്‌ക്കൊരു ഹോട്ടലില്‍ മുറികിട്ടുമോ? അങ്ങനെ താമസിച്ചാല്‍ അവള്‍ മോശക്കാരിയാവുമോ? അധ്യാപികയെപ്പോലും വിദ്യാര്‍ത്ഥികള്‍ പാര്‍ശ്വനോട്ടത്തിലൂടെ കാണുന്നതെങ്ങനെയാണ്‌? സ്‌ത്രീ എന്ന നിലയ്‌ക്ക്‌ ഒരാള്‍ വെട്ടിത്തുറന്നുപറയുന്നു.

അദ്ധ്യാപിക, ഹ്രസ്വചിത്ര സംവിധായിക, സ്‌ത്രീ...മൂന്നു സ്‌ഥാനങ്ങളിലും അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാവുന്ന വ്യക്‌തിത്വം. സിന്ധു ഷെല്ലി. കോഴിക്കോട്ടു ജനിച്ചു വളര്‍ന്ന സിന്ധു തന്റെ ജീവിതാനുഭവങ്ങളിലെ ഒരേട്‌ അടുത്തിടെ എഴുതി. കേരളത്തിലെ പുരുഷസമൂഹം എങ്ങനെയാണ്‌ സ്‌ത്രീകളെ നോക്കിക്കാണുന്നതെന്നും, പെരുമാറുന്നതെന്നും സ്വാനുഭവത്തില്‍ പച്ചയായ വെ ളിപ്പെടുത്തല്‍. "ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നാണ്‌ ഞാന്‍ പറഞ്ഞു തുടങ്ങുന്നത്‌. പെണ്‍ശരീരം ഒരു വസ്‌തുവാണെന്നും ഇറച്ചി മാത്രമാണെന്നും കരുതുന്ന ഒരു സമൂഹമാണ്‌ നമുക്കുള്ളത്‌." തന്റെ വാക്കുകളിലെ സത്യങ്ങള്‍ പലര്‍ക്കും അംഗീകരിക്കാനാവില്ലെന്ന സത്യം മനസ്സിലാക്കി സിന്ധു ഷെല്ലി ഒരിക്കല്‍ കൂടി മനസ്സു തുറക്കുന്നു.
എന്തുകൊണ്ടാണ്‌ ലിംഗ അസമത്വത്തെക്കുറിച്ച്‌ ഒരു തുറന്നെഴുത്ത്‌ നടത്തിയത്‌ ?
അനുഭവങ്ങളിലൂടെയാണ്‌ ഞാന്‍ ഓരോന്നും പറഞ്ഞത്‌. സാമൂഹികമായി ഏറെ മുന്നിലാ യ കേരളത്തില്‍ വൈകിട്ട്‌ അഞ്ചിനുശേഷം സ്‌ത്രീകള്‍ക്കിറങ്ങിനടക്കാന്‍ കഴിയില്ല എന്നതൊരു വലിയ സത്യമാണ്‌. തിരുവനന്തപുരം വിമന്‍സ്‌ കോളജില്‍ ഒരു ചാനലിന്റെ ചര്‍ച്ചയ്‌ക്കെത്തിയ പെണ്‍കുട്ടികള്‍ ആറുമണി കഴിഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ ഇറങ്ങിപ്പോകുന്നത്‌ കണ്ടിട്ടുണ്ട്‌.
രാവിലെ അഞ്ചിന്‌ കോഴിക്കോട്‌ പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ ചായകുടിക്കാനെത്തുമ്പോള്‍ പലരും നോക്കുക വല്ലാത്ത രീതിയിലാണ്‌. രാവിലെ അഞ്ചുമണി സ്‌ത്രീകള്‍ക്ക്‌ അടുക്കളജോലിക്കു വേണ്ടി മാത്രമുള്ള സമയമാണ്‌. വൈകിട്ട്‌ ആറിന്‌ ശേഷവും വെളുപ്പിനെ അഞ്ചിന്‌ മുമ്പും പുരുഷന്മാര്‍ക്കുള്ള തും. കേരളമൊഴികെയുള്ള സംസ്‌ഥാനങ്ങളില്‍ ഇത്ര മോശപ്പെട്ട അന്തരീക്ഷമല്ല. പ്രായഭേദമില്ലാതെയാണ്‌ കേരളത്തില്‍ ലൈംഗികപീഡനങ്ങള്‍ കൂടിയത്‌. സ്‌ത്രീയെ ശരീരം മാത്രമായി കാണിക്കാനാണ്‌ ഇന്റര്‍നെറ്റിലെ പല സൈറ്റുകളും ശ്രമിക്കുന്നത്‌. അശ്‌ളീല സൈറ്റുകള്‍ കൊച്ചുകുട്ടികള്‍ക്കുവരെ വിരല്‍ത്തുമ്പില്‍ ലഭ്യം. ഒരു സാരിയുടെ പരസ്യത്തില്‍ എന്തിനാണ്‌ സാരിയില്ലായ്‌മ? സ്‌ത്രീകള്‍ ആവശ്യമില്ലാത്ത, സ്‌ത്രീക്കുവേണ്ടിയല്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രങ്ങളില്‍ പോലും അവര്‍ പ്രത്യക്ഷപ്പെടുന്നു; വില്‌പനചരക്കായി മാത്രം! സിനിമയിലും സീരിയലിലും സ്‌ത്രീെയ മോശമായി കാണിക്കുന്നു. അതുകൊണ്ടൊക്കെയാണ്‌ ബന്ധങ്ങളുടെ പവിത്രത ഇല്ലാതാകുന്നത്‌. വികസനത്തിന്റെ ഒരു നെഗറ്റീവ്‌ വശമാണ്‌ ഇത്‌.
എവിടെനിന്നാണ്‌ മാറ്റങ്ങള്‍ തുടങ്ങേണ്ടത്‌ ?
സമൂഹത്തിന്റെ സുപ്രധാന ഘടകമാണു കുടുംബം. അവിടെത്തന്നെ ആണ്‍-പെണ്‍ വേര്‍തിരിവോടെയാണ്‌ അച്‌ഛനമ്മമാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്‌. പെണ്ണാവുകയെന്നത്‌ ഒരു കുറവാണെന്ന മട്ടിലാണവളെ വളര്‍ ത്തുക. വീട്ടു ജോലി ചെയ്യിക്കും. സഹനത്തിന്റെ ആവശ്യം അവള്‍ക്ക്‌ മാത്രം. ഏതു വഴക്കിലും വിട്ടുവീഴ്‌ച ചെയ്യേണ്ടത്‌ പെണ്ണാണെന്നാണു പറഞ്ഞു പഠിപ്പിക്കുക. ഇതേ കാഴ്‌ചപ്പാടില്‍ത്തന്നെയാണ്‌ സ ്‌ത്രീ സമൂഹത്തെ നോക്കിക്കാണുന്നത്‌. ഇതില്‍ നിന്ന്‌ മാറി ചിന്തിക്കുന്ന ഭൂരിപക്ഷമില്ല. പെണ്ണായി ജനിച്ചത്‌ ശാപമാണെന്ന തോന്നല്‍ ചെറുപ്പത്തിലേ പെണ്‍മനസ്സില്‍ മുദ്ര കുത്തപ്പെടുന്നു. സ്വന്തം മകളെ ഒന്നു ചേര്‍ത്തുപിടിക്കാന്‍ ഇന്നത്തെ അച്‌ഛന്മാര്‍ക്ക്‌ കഴിയുന്നില്ലെന്നതു ഞെട്ടിപ്പിക്കുന്നതാണ്‌.
അച്‌ഛനമ്മാരും മക്കളും തമ്മിലുള്ള ബ ന്ധങ്ങള്‍ക്കും പവിത്രത നഷ്‌ടമായെന്നാണോ?
അച്‌ഛനും മകളും, അമ്മയും മകനും, സഹോദരിയും സഹോദരനും, അമ്മാവനും അനന്തരവളും എന്നിങ്ങനെ വളരെ പവിത്രതയുണ്ടായിരുന്ന കുറെ ബന്ധങ്ങള്‍ ഇന്ന്‌ ക്രൈം വാര്‍ത്തകളില്‍ നിറയുന്നു. സ്‌ത്രീയും പുരുഷനും രണ്ടു ശരീരങ്ങള്‍ മാത്രമായി മാറുന്നു. പുരുഷനു ഭോഗിക്കാനുള്ള ഒരു വസ്‌തു മാത്രമാവുന്നു സ്‌ത്രീശരീരം. ബന്ധങ്ങളിലെ തീവ്രത നഷ്‌ടപ്പെട്ട്‌ മുന്നിലെത്തുന്ന സ്‌ത്രീരൂപത്തെ ഇറച്ചിയെന്ന പോലെയാണ്‌ പുരുഷന്‍ സമീപിക്കുന്നത്‌.
പെണ്‍മക്കളെ അച്‌ഛന്‍ നോക്കിക്കാണുന്നത്‌ ലൈംഗികതൃഷ്‌ണയോടെയാണ്‌. മാറികിടക്കുന്ന സാരി മകന്റെ മുന്നില്‍ വച്ച്‌ ശരിയാക്കിയിടാന്‍ അമ്മയ്‌ക്ക് മടിയാകുന്നു. ഇങ്ങനെ അച്‌ഛനമ്മാരും- മക്കളും ബന്ധത്തിനു പോലും അശ്ലീലച്ചുവ വന്നിരിക്കുന്നു. ഇന്റര്‍നെറ്റും ടി.വി സീരിയലുകളും, സിനിമകളുമൊക്കെ ഇതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്‌.
വിദ്യാലയങ്ങള്‍ക്ക്‌ പങ്കില്ലെന്നാണോ ?
തീര്‍ച്ചയായും ഉണ്ട്‌. കുട്ടികളുടെ രണ്ടാമത്തെ വീട്‌ വിദ്യാലയമാണ്‌, രണ്ടാമത്തെ മാതാപിതാക്കള്‍ അദ്ധ്യാപകരും. അറിവു നല്‍കേണ്ട അദ്ധ്യാപകര്‍ തന്നെയാണ്‌ കുട്ടികളെ ചൂഷണം ചെയ്യുന്നത്‌. പെണ്‍കുട്ടിയെ ഒരു വസ്‌തു എന്ന രീതിയിലാണ്‌ പലപ്പോ ഴും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ നോക്കിക്കാണുന്നത്‌.
വയനാട്ടില്‍ ഞാന്‍ അദ്ധ്യാപികയായി രുന്ന 2003 കാലത്ത്‌ മഴയെ പലപ്പോഴും ശപിച്ചിട്ടുണ്ട്‌. മൂന്നര മീറ്ററിലുള്ള തുണി വാരിചുറ്റിക്ല ാസിലെത്തുമ്പോഴേക്കും മുഴുവന്‍ നനഞ്ഞിട്ടുണ്ടാകും. പുരുഷന്മാര്‍ക്ക്‌ കണ്ടാസ്വദിക്കാന്‍ ഒരു രൂപമായിട്ടാണ്‌ക്ല ാസിലെത്തിയിരുന്നത്‌. എന്റെ വിദ്യര്‍ത്ഥികള്‍ പോലും ഒരു സ്‌ത്രീ ശരീരം എന്ന കണക്കെ നോക്കുമായിരുന്നു. പഠിപ്പിക്കുമ്പോള്‍ സാരിയു ടുത്തു നില്‍ക്കാനാവില്ല. വശത്തിരിക്കുന്ന ആണ്‍കുട്ടികള്‍ വേണ്ടാത്ത രീതിയിലാണ്‌ നോക്കുക.
പത്തു-പന്ത്രണ്ട്‌ വര്‍ഷം അദ്ധ്യാപികയായിരുന്നപ്പോള്‍ സാരിയായിരുന്നു എന്റെ വേഷം. ആറു പിന്നുകളിലാണ്‌ ഈ ചേല നില്‍ക്കുന്നത്‌. എത്ര ശ്രമിച്ചാലും ശരീരം മുഴുവനായി മൂടാന്‍ സാരിക്ക്‌ കഴിയില്ല. ഏതു വിധം ആക്രമിക്കപ്പെടാനും സാരിയില്‍ വല്ലാത്ത സാധ്യതയുണ്ട്‌. ആ വേഷത്തിലാണ്‌ പെണ്ണിന്റെ പവിത്രതയെന്നാണ്‌ പുരുഷന്റെ കാഴ്‌ചപ്പാട്‌. ഏതു പ്രായത്തിലും ഏതു വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം പുരുഷന്മാര്‍ക്കുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ ആ സ്വാതന്ത്ര്യം കൊടുക്കാന്‍ കഴിയില്ലേ? അദ്ധ്യാപികമാര്‍ക്ക്‌ ചുരിദാര്‍ അനുവദിച്ചതിന്‌ നന്ദി പറയാതെ വയ്യ.
ഒരിക്കല്‍ ബസ്സില്‍ സീറ്റില്ലാതെ നിന്ന ഒ രു അഞ്ചാംക്‌ളാസുകാരനെ അടുത്തിരുത്താന്‍ ശ്രമിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അവന്‌ നടുക്കിരിക്കാന്‍ മടിയാണെന്ന്‌!
 അ തെങ്ങനെ, ഇതൊരു പെണ്‍ശരീരമാണെ ന്നും അതിനെ പരസ്യമായി മടിക്കണമെന്നുമല്ലേ അവനെ ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നത്‌?ഒരു മാറ്റവും വന്നിട്ടില്ലെന്നാണോ?
മാറ്റങ്ങള്‍ വന്നിട്ടുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഇല്ലെന്നു പറയാനേ നിവൃത്തിയുള്ളു. കാരണം ആളുകള്‍ പണ്ടനുഭവിച്ച പ്രശ്‌നങ്ങളുമായി ഇന്നത്തേതിനെ താരതമ്യം ചെയ്യാനാ വില്ല. സ്‌ത്രീ സ്വാതന്ത്ര്യം കൂടിയിട്ടൊന്നുമില്ല. കിട്ടേണ്ട സ്വാതന്ത്ര്യം ഒന്നും തന്നെ കിട്ടുന്നില്ലെന്ന്‌ ഞാനുറച്ചു വിശ്വസിക്കുന്നു. വീട്ടമ്മയായി ഒതുങ്ങിക്കൂടാത്ത, സാമൂഹികപ്രതിബദ്ധതയോടെ ഒരു ചുവടെങ്കിലും മുന്നോട്ടു വയ്‌ക്കാനിഷ്‌ടപ്പെടുന്ന സ്‌ത്രീയുടെ മുന്നില്‍ വാതില്‍ കൊട്ടിയടയ്‌ക്കുന്ന ഒരു കൂട്ടം ഇപ്പോഴുമുണ്ട്‌. എല്ലാ മേഖലകളിലും മാറ്റങ്ങളെയുള്‍ക്കൊള്ളു ന്ന ജനത എന്തുകൊണ്ട്‌ ഈയൊരു കാര്യത്തില്‍ മാത്രം യാഥാസ്‌ഥിതികമായി ചിന്തിക്കുന്നു? ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണവ.
സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വിദേശത്തുമുണ്ടാകുന്നില്ലേ ?
ഉണ്ട്‌. പക്ഷേ ഇവിടെയുള്ളത്ര ഭീകര പ്രശ ്‌നങ്ങള്‍ അവിടെയില്ല. ഓസ്‌ട്രേലിയയിലുള്ള എന്റെയൊരു സുഹൃത്ത്‌ പറഞ്ഞത്‌ അവിടെ കുട്ടികള്‍ക്ക്‌ ചെറുപ്പം മുതല്‍ ആരോഗ്യകരവും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ്‌. ഇവിടെ ലൈംഗികതയെപറ്റി തെറ്റായ ധാരണയാണ്‌ എല്ലാവരും കൊടുക്കുന്നത്‌. ഭാര്യ-ഭര്‍ത്തൃബന്ധത്തില്‍ പോലും തുറന്നു പറച്ചിലില്ല. ഇഷ്‌ടം കാണിക്കലും പരിഗണനയും, പരാതിയും ഒന്നുമില്ല.
തുറന്നു പറച്ചിലില്ലാത്തതു കൊണ്ടാണ്‌ ഇവിടെ വിവാഹേതരബന്ധങ്ങള്‍ കൂടുന്നത്‌. ഭര്‍ത്താക്കന്മാരെ പരാതിപ്പെട്ടിയായി മാത്രം കാണുന്ന ഭാര്യമാരുമുണ്ട്‌. തികഞ്ഞ സൗഹൃദം നിലനിര്‍ത്താന്‍ ഇരുവരും ശ്രമിക്കാറില്ല. ഈ ലോകത്തു സ്‌ത്രീക്കും പുരുഷനും തുല്യ അവകാശമാണ്‌. മനുഷ്യന്‍ എന്നു പറയുമ്പോള്‍ എന്തിനാണ്‌ അവന്‍ എന്നു പറയുന്നത്‌? ദൈവങ്ങളെ പറ്റി പറയുമ്പോഴും കൂടുതല്‍ പുല്ലിംഗശബ്‌ദമാണ്‌ ഉപയോഗിക്കുന്നത്‌. അങ്ങനൊരു വ്യത്യാസത്തിന്റെ ആവശ്യമുണ്ടോ?
ഹോട്ടലില്‍ സ്‌ത്രീ ഒറ്റയ്‌ക്ക് താമസിച്ചാല്‍ എന്താണ്‌ കുഴപ്പം?
അതെനിക്കുമറിയില്ല. എന്റെ സ്വന്തം അനുഭവമാണ്‌ പറയുന്നത്‌. തിരക്കഥ പൂര്‍ത്തിയാക്കാനും ശല്യം കൂടാതെ ചിലതെഴുതാനും ഒറ്റയ്‌ക്ക് മുറിയെടുക്കാനെത്തിയ എന്നോട്‌ കോഴിക്കോട്ടെ പ്രശസ്‌തമായൊരു ഹോട്ടലിന്റെ റിസപ്‌ഷനിസ്‌റ്റും മറ്റും പറഞ്ഞത്‌ കേട്ടാല്‍ ചിരി വരും. അവര്‍ക്ക്‌ കിട്ടിയ ഉത്തരവ നുസരിച്ച്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമായി മുറി കൊടുക്കാനാവില്ലത്രേ. അതിലെ പച്ചയായ സത്യം ഇതാണ്‌: നിങ്ങളാകുന്ന പെണ്‍ശരീരത്തെ ഞങ്ങള്‍ ഈ ഹോട്ടലിന്റെ സമാധാനാന്തരീക്ഷത്തില്‍ കയറ്റാന്‍ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ല. നിങ്ങളുടെ ശരീരം മറ്റുള്ളവരെ പ്രലോഭിപ്പിച്ചേക്കാം. ഒരു പെണ്ണിന്റെ ശരീരം അടുത്ത മുറിയിലുണ്ടെന്ന തിരിച്ചറിവില്‍ ആ സ്‌ത്രീ ഏതു സമയത്തും ആക്രമിക്കപ്പെട്ടേക്കാം. ഒരു സ്‌ത്രീ ഒറ്റയ്‌ക്ക് മുറിയെടുത്താ ല്‍ അടുത്ത മുറികളിലെ പുരുഷന്മാര്‍ക്ക്‌ പ്രകോപനമുണ്ടായേക്കാം.
സ്‌റ്റാര്‍ ഹോട്ടലില്‍ വലിയ കുഴപ്പമില്ല. ഇതറിയാന്‍ വേണ്ടി മാത്രം ഞാന്‍ ഹോട്ടലുകള്‍ തിരക്കിപ്പിടിച്ചു പോയിട്ടുണ്ട്‌. ജപ്പാനിലൊക്കെ മുറിയെടുക്കാന്‍ ചെല്ലുമ്പോള്‍ ആണാണോ പെണ്ണാണോ എന്ന്‌ നോക്കാറില്ലെന്ന്‌ കേട്ടിട്ടുണ്ട്‌. താനൊരു പെണ്ണാണെന്ന്‌ എപ്പോഴും ഓര്‍മിപ്പിച്ച്‌ വളരെ വിഷമിച്ച്‌ മുന്നോട്ടു പോകുന്ന ഒരു സമൂഹമാണ്‌ ഇവിടുത്തേത്‌.
സ്‌ത്രീക്ക്‌ എന്തിനാണ്‌ സ്വാതന്ത്ര്യമുള്ളത്‌? അവള്‍ പൊട്ടുതൊടണോ വേണ്ടയോ, മുടി നീട്ടി വളര്‍ത്തണോ വേണ്ടയോ, ഏതു വേഷം ധരിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നതും തീരുമാനിക്കുന്നതും പുറത്തുള്ളവരാണ്‌. ഞാന്‍ ഈ മുടി മുറിച്ചതിന്റെ പേരില്‍ ഒരുപാട്‌ കമന്റുകള്‍ കേട്ടിട്ടുണ്ട്‌.
സ്‌ത്രീകള്‍ക്കു മാത്രമായി ഒരു പരിഗണ നയും കിട്ടുന്നില്ലെന്നാണോ ?
സ്‌ത്രീകള്‍ക്ക്‌ മാത്രമായി പല സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്‌. അടുത്തിടെ തുടങ്ങിയ ഷീ ടാക്‌സി ഉദാഹരണം. പക്ഷേ അതിലെ ഡ്രൈവര്‍മാര്‍ക്ക്‌ പോലും ആറു മണി കഴിഞ്ഞ്‌ യാത്ര ചെയ്യാന്‍ മടിയാണ്‌. ഈ പ്രശ്‌നങ്ങളൊക്കെ കണ്ടാണ്‌ ഒരു പെണ്‍വീടിനെ കുറിച്ച്‌ ഞാന്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം കൊടുത്തത്‌. പെട്ടെന്നൊരു ഹര്‍ത്താല്‍/ബന്ദിന്‌ പുരുഷന്‌ എവിടെ വേണമെങ്കിലും നി ല്‍ക്കാം. പക്ഷേ പെണ്ണിനു കഴിയില്ല. അതുകൊണ്ടാണ്‌ ഒരു നഗരത്തില്‍ ഒരു പെണ്‍വീടെന്ന ആശയം തോന്നിയത്‌. പോലീസിനെ ആശ്രയിച്ചിട്ട്‌ കാര്യമില്ല. സ്‌ത്രീക്ക്‌ മാത്രമായി ഒന്നും പ്രത്യേകിച്ച്‌ തരേണ്ട. പക്ഷേ സ്‌ത്രീയെ ഇറച്ചി മാത്രമായി കാണുന്ന സമൂഹത്തില്‍ സ്‌ത്രീകളുടെ കാര്യത്തില്‍ എന്തെങ്കിലുമൊക്കെ പരിഗണന കിട്ടണ്ടേ? എനിക്കു വേണ്ടി ആരും ഒന്നും ചെയ്യണ്ട. എനിക്കുള്ളത്‌ ഞാന്‍ വാങ്ങിച്ചെടുത്തോളാം. ഞാന്‍ സംസാരിക്കുന്നത്‌ കേരളത്തിലെ മുഴുവന്‍ സ്‌ത്രീ സമൂഹത്തിനു വേണ്ടിയാണ്‌.
നിയമസംവിധാനങ്ങള്‍ സജ്‌ജമല്ലാത്തതും ഒരു കാരണമല്ലേ?
നിയമസംവിധാനംവരെ സ്‌ത്രീവിരുദ്ധമാണ്‌. ഭര്‍ത്താവ്‌ മര്‍ദ്ദിച്ച ഒരു സ്‌ത്രീ പരാതിയുമായി വരുമ്പോള്‍ വനിതാ സെല്ലില്ലുള്ളവര്‍ പറയുന്നത്‌, അകത്തിട്ടാല്‍ പുറത്തേക്ക്‌ വരാന്‍ കഴിയാത്ത ഒരു നിയമവുമില്ലെന്നാണ്‌. "ഇവന്‍ പുറത്തിറങ്ങിയാല്‍ നിന്നെ പിന്നെയും ഉപദ്രവിക്കും. അതു കൊണ്ട്‌ പരാതി കൊടുക്കാതിരുന്നു കൂടെ?"ചോദിക്കുന്നത്‌ നിയമപാലകരാണെന്നേ്‌ാര്‍ക്കണം! എന്തിന്‌ സൗമ്യ കൊലക്കേസിലെ ഗോവിന്ദച്ചാമിയുടെ ആദ്യ രൂപവും ഇപ്പോഴത്തെ രൂപവും കണ്ടാല്‍ അത്ഭുതപ്പെട്ടു പോകില്ലേ? മാസത്തിലെ ഏഴുദിവസം വേദന സഹിച്ചും, പിന്നീട്‌ ഗര്‍ഭം ധരിച്ചും കുഞ്ഞുങ്ങളെ വളര്‍ത്തിയും ജീവിതം കഴിച്ചു കൂട്ടുന്ന സ്‌ത്രീകള്‍ക്ക്‌ ക്ഷമിക്കാനുള്ള കഴിവും ജൈവികമായി കിട്ടിയിട്ടുണ്ട്‌. ആ കഴിവിനെ ദുരുപയോഗം ചെയ്യാന്‍ പുരുഷന്മാര്‍ക്ക്‌ നന്നായിട്ടറിയാം. മദ്യപിച്ച്‌ തല്ലിക്കൊല്ലാറാക്കിയ ഭാര്യ രാത്രി ഭര്‍ത്താവിന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ കിടന്നു കൊടുക്കണം. പ്രതികരിച്ചാല്‍ സ്‌ത്രീ സമൂഹത്തിനു മുന്നില്‍ ഒരുമ്പെട്ടവളായി, തന്റേടി.
സ്വാനുഭവത്തില്‍ നിന്നാണോ ഇതൊക്കെ പറയുന്നത്‌ ?
വളരെ മോശമായി പെരുമാറിയ ഒരാളെപ്പറ്റി പരാതി പറയാന്‍ ചെന്നപ്പോള്‍, "ഇവള്‍ക്ക്‌ മാത്രം എന്താണ്‌ പരാതി"എന്ന്‌ ചോദിച്ച വനിതാപോലീസുകാരുണ്ട്‌. ഒരു മദ്യപന്‍ എന്നെ ചീത്ത വിളിച്ചതിന്‌ കോഴിക്കോട്‌ വനിതാസെല്‍ മുതല്‍ കമ്മീഷണര്‍ക്ക്‌വരെ പരാതി കൊടുത്ത്‌, അന്വേഷണം നടക്കുന്ന സമയത്താണ്‌ വനിതാസെല്ലില്‍ നിന്ന്‌ ഇങ്ങനൊരനുഭവം. പോലീസ്‌ സംവിധാനത്തിന്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്‌ അന്ന്‌ മനസ്സിലായി.
ഒരു പരാതി കൊടുത്ത്‌ പ്രതിയെ പിടിച്ചാ ല്‍ തന്നെ നമ്മെ പിന്തിരിപ്പിക്കാന്‍ പോലീസുകാര്‍ തന്നെ പറയുന്നത്‌, പ്രതിക്ക്‌ വിവാഹപ്രായമെത്തിയ മകളുണ്ട്‌, ഭാര്യയും പ്രായമായ അച്‌ഛനും അമ്മയുമുണ്ട്‌, എന്നൊക്കെയാണ്‌. ഒരു സെന്റിമെന്റല്‍ ബ്ലാക്ക്‌മെയിലിംഗ്‌. മൂന്ന്‌ നാലു തവണ ഇത്‌ പറഞ്ഞ്‌ പിന്തിരിപ്പിച്ചിട്ടുണ്ട്‌. ഈയടുത്ത്‌ ഞാന്‍ കൊടുത്ത സൈബര്‍ കേസ്‌ വിധി വരാറായി. പ്രതിക്ക്‌ ശിക്ഷ കൊടുക്കുന്നതിനു മുന്‍പ്‌ അവന്റെ സാഹചര്യങ്ങളെക്കുറിച്ചും ഞാന്‍ പഠിക്കേണ്ട അവസ്‌ഥ വന്നിരിക്കുകയാണ്‌.
സംവിധായകകുപ്പായം പ്രതിഷേധമാണോ?
ചെറുപ്പം മുതലേ അഭിനയത്തോടു താത്‌പര്യമായിരുന്നു. നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്‌. ശരി എന്ന കുട്ടികള്‍ക്കുള്ള സിനിമയാണ്‌ ആദ്യം ചെയ്‌തത്‌. പിന്നെ ഒരു ഡോക്യൂമെന്ററി. അതിനു ശേഷമാണ്‌ ഫോര്‍ വിമന്‍ എന്ന ഹ്രസ്വചിത്രത്തെപ്പറ്റി ആലോചിച്ചത്‌. ചുറ്റുമുള്ള അറിവുകളില്‍ നിന്നാണ്‌ ആ സിനിമ ചെയ്‌തത്‌. അതില്‍ ആദ്യ സിനിമ സ്‌റ്റോറീസ്‌ ഓഫ്‌ മൈ ഗ്രാന്‍പായാണ്‌. പ്രമുഖ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയാണ്‌ മുഖ്യവേഷം ചെയ്‌തത്‌. വാര്‍ദ്ധക്യം ആഘോഷിക്കുന്ന പുരുഷന്റെ സിനിമ. പുരുഷന്‍ എല്ലാം പ്രായം ആഘോഷിക്കുന്നു, എന്നാല്‍ സ്‌ത്രീ അങ്ങനല്ല എന്നതാണ്‌ പ്രമേയം. പിന്നെ പീഡനത്തിരയാകുന്ന സ്‌ത്രീ യുടെ ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള സെയ്‌ന്റ്‌. തന്റേതല്ലാത്ത കാരണം കൊണ്ട്‌ ശരീരം അശുദ്ധിയാകുന്നില്ല, അതിനൊരു കുളി മാത്രം മതി എന്നാണ്‌ കാണിക്കുന്നത്‌. സ്‌ത്രീയുടെ മാസമുറയെപ്പറിയുള്ള ഏഴു ദിനങ്ങള്‍ ആ ദിവസങ്ങളില്‍ അവളനുനുഭവിക്കുന്ന വൈകാരിക ശാരീരിക ബുദ്ധിമുട്ടുകള്‍, പരിഗണനയില്ലായ്‌മ ഇതൊക്കെ കാണിക്കുന്നു. ബാത്ത്‌ ടബ്ബില്‍ കിടന്ന്‌ കടലിനെ സ്വപ്‌നം കാണുന്ന സ്‌ത്രീയുടെ ചിത്രമാണ്‌ ഡ്രീം. സ്‌ത്രീയുടെ സാമാന്യസ്വപ്‌നങ്ങള്‍ ഭ്രാന്തായി വിമര്‍ശിക്കുന്ന സമൂഹത്തെപ്പറ്റിയാണതില്‍ പറയുന്നത്‌. എന്റെ ഹ്രസ്വചിത്രങ്ങളെല്ലാം, അനുഭവങ്ങളുടെ വെളിച്ചത്തിലും ചിന്തകളിലും വിരിയുന്ന പച്ചയായ സത്യങ്ങളാണ്‌.
ചിത്രീകരണവേളയിലെ അവിസ്‌മരണീയ അനുഭവം?
ഇതിന്റെ ഷൂട്ടിംഗ്‌ വേളയില്‍ കോഴിക്കോട്‌ കടപ്പുറത്തുവച്ചൊരു സംഭവമുണ്ടായി. അവിടെ രണ്ടു പുരുഷന്മാരാല്‍ ബലാല്‍ക്കാരത്തിനിരയാവുന്ന പെണ്ണായി ഞാന്‍ തന്നെയാണഭിനയിച്ചത്‌. ഒരു കുറ്റിക്കാട്ടില്‍ നിന്ന്‌ എന്നെ വലിച്ചിഴയക്കുന്ന രംഗം അതിസാഹസമായി പകര്‍ത്തിക്കഴിഞ്ഞ്‌ സാരി ശരിയാക്കി എഴുന്നേറ്റുവന്ന എനിക്കു മുന്നില്‍ പരിസരവാസികളായ രണ്ടുമൂന്നുപേര്‍, സദാചാരപ്പോലീസാണ്‌. കുടിച്ച്‌ വശംകെട്ട അവസ്‌ഥയിലാണ്‌. "... എത്രയാടീ നിന്റെ റേറ്റ്‌?" കച്ചവടം ഉറപ്പിച്ച്‌ എന്നെ ഭോഗിച്ചിട്ടേ പോകൂ എന്ന മട്ടില്‍ വേശ്യയോടെന്ന പോലെ അവന്‍ എന്നെ അപമാനിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ക്യാമറാമാനും മറ്റുമൊപ്പം ഏറെ പണിപ്പെട്ടാണ്‌ അവിടുന്നു രക്ഷപ്പെട്ടുപോരാനായത്‌.
പുനത്തില്‍ കുഞ്ഞബ്‌ദുള്ള സിന്ധുവിന്റെ കവിളത്ത്‌ ഉമ്മ വയ്‌ക്കുന്ന ചിത്രവും വിവാദ മായല്ലോ?
സ്‌റ്റോറീസ്‌ ഓഫ്‌ ഗ്രാന്‍പായിലെ ഒരു രംഗം ഒരു മാസികയില്‍ മുഖചിത്രമായി. കുഞ്ഞിക്ക എന്നെ ഉമ്മ വയ്‌ക്കുന്ന ചിത്രത്തെക്കുറിച്ചും മോശമായി പലരും പറഞ്ഞു. കുഞ്ഞിക്ക എനിക്ക്‌ മുത്തച്‌ഛന്‍ തന്നെയാണ്‌. കൃത്യമായി എഡിറ്റ്‌ ചെയ്യേണ്ട അദ്ദേഹത്തിന്റെ ഒരു അഭിമുഖം അതേ രീതിയില്‍ ടി.വിയില്‍ കാണിച്ചപ്പോള്‍ മുതലാണ്‌ കുഞ്ഞിക്ക പലര്‍ക്കും ചീത്തയായത്‌. അദ്ദേഹം മനോഹരമായ എഴുതിയതെല്ലാം ആ അതോടെ ഇല്ലാതായി. ഉമ്മവച്ചത്‌ കുഞ്ഞിക്ക അല്ലെന്നു തന്നെ വച്ചോ, എനിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ പ്രശ്‌നം.
കുടുംബത്തിന്റെ പിന്തുണ?
സ്‌ത്രീകള്‍ക്ക്‌ വേണ്ടി ഇത്രയും സംസാരിക്കാനും എന്തെങ്കിലുമൊക്കെ ചെയ്യാനും എന്നെ പ്രാപ്‌തയാക്കിയത്‌ എന്റെ കുടുംബമാണ്‌. തൊടുപുഴയില്‍ നിന്ന്‌ വയനാട്ടിലേക്ക്‌ കുടിയേറിയ കര്‍ഷകകുടുംബമാണ്‌. മൂന്നു പെണ്‍മക്കളില്‍ മൂത്തതാണു ഞാന്‍. വീട്ടില്‍ എനിക്കര്‍ഹമായ സ്‌ഥാനം തന്നിരുന്നു.
ഡിഗ്രി കഴിഞ്ഞ സമയത്തായിരുന്നു വിവാഹം. 14 വയസ്സു മുതല്‍ എന്നെ അറിയാവുന്ന ഷെല്ലിയാണ്‌ ഭര്‍ത്താവ്‌്. മലപ്പുറം മുറയൂരിലുള്ള ഫിനാന്‍സിംഗ്‌ കണ്‍സള്‍ട്ടന്‍സിയില്‍ അക്കൗണ്ടന്റാണ്‌. വിദ്യാഭ്യാസം തുടരാനും അദ്ധ്യാപികയാകാനുമൊക്കെ സഹായിച്ചത്‌ ഷെല്ലിയാണ്‌. കൃത്യമായ ബോധ്യത്തില്‍ തന്നെയാണ്‌ അദ്ദേഹം എന്നെ പിന്തുണയ്‌ക്കുന്നത്‌. അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണയാണ്‌. എന്നെ നന്നായി മനസ്സിലാക്കിയ ഒരു കുടുംബം. മൂന്നു വയസ്സുകാരന്‍ മകന്‍ ഇയാനും എനിക്കു കരുത്താണ്‌.
ഇനി...?
അദ്ധ്യാപനത്തിടയില്‍ ലണ്ടനിലെ ടീച്ചേഴ്‌സിനു വേണ്ടിയുള്ള പെസോള്‍ എന്നൊരു കോഴ്‌സ് ചെയ്‌തിരുന്നു. അതൊക്കെക്കൊണ്ടാകാം സൗദി ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാവാന്‍ ക്ഷണമുണ്ട്‌. രണ്ടു വര്‍ഷത്തെ ഉടമ്പടി. കുമ്പസാരം നുണകളുടെ പുസ്‌തകം ഇംഗ്ലീഷില്‍ എഴുതുന്നുണ്ട്‌. അതിന്റെ കാര്യങ്ങളും നോക്കണം.
 

{[['']]}

ഗര്‍ഭിണികള്‍ ഈ 14 കാരന്റെ മുന്നില്‍ പോകരുത്; പിറക്കാത്ത കുഞ്ഞുങ്ങള്‍ക്ക് രോഗം പടര്‍ത്തുന്ന അപൂര്‍വ വൈറസ്

ലണ്ടന്‍: സ്ത്രീകള്‍ക്ക് മാരകമാകുന്ന രോഗം പടര്‍ത്തുന്ന വൈറസുമായി ജീവിക്കുന്ന ബ്രയാന്റ് ഹാക്കെറ്റ് എന്ന 14 കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഈ ആണ്‍കുട്ടിയില്‍ കണ്ടെത്തിയ ‘സൈറ്റോമെഗാലോ വൈറസ് മാരകമാണെന്നും കുഞ്ഞിനെ പ്രതീക്ഷിച്ച് കഴിയുന്ന സ്ത്രീകള്‍ അകലം പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇവന്റെ അടുത്ത് ഗര്‍ഭിണികള്‍ പോയാല്‍ ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് വൈകല്യമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ വൈറസ് കാരണം ബ്രയന്റിന് ശാരീരികമായ യാതൊരു ബുദ്ധിമുട്ടുമില്ല. മുന്‍പ് പ്രത്യേകതരം മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഈ വൈറസ് കണ്ടെത്തിയത്. രക്തത്തിലെ പ്ലേറ്റ് ലൈറ്റുകളുടെ കൌണ്ട് കുറയ്ക്കാനും കരള്‍ രോഗം വരുത്താനും അപൂര്‍വ്വമായി ഇത് കാരണമാകാറുണ്ടെന്ന് പറയുന്നു.

      മുതിര്‍ന്നവരില്‍ ഒരു തരത്തിലും ശല്യമുണ്ടാക്കാത്ത ഈ രോഗാണു പിഞ്ചു കുട്ടികളില്‍ ബധിരതയ്ക്കും പഠന വൈകല്യത്തിനും കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ക്കുളിലാണ് ബ്രയന്റിനെ ചേര്‍ത്തിരിക്കുന്നത്. ഗര്‍ഭിണിയായ സഹോദരിയുടെ അടുത്തും അവന്‍ പോകാറില്ല. സമീപ ഭാവിയില്‍ ഗര്‍ഭവതികളാകാന്‍ ഇടയുള്ള 
സ്ത്രീകളുടെ അടുത്ത് പോകരുതെന്നാണ് ബ്രയന്റിനു കിട്ടിയിരിക്കുന്ന നിര്‍ദേശം. 
{[['']]}

കൊലയാളി മാമനു വണക്കം' മുന്‍എം.എല്‍.എയെ കൊന്ന അമ്മാവനെ വനിതാ വക്കീല്‍ വിവാഹം കഴിക്കുന്നു

mangalam malayalam online newspaperചെന്നൈ: തമിഴ് സിനിമയില്‍ മാത്രം നടക്കുന്ന കാര്യം ചെന്നൈ ജയിലില്‍ നടക്കുന്നു. കൊലപാതകത്തിന് 12 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് കല്യാണം, വധു ബന്ധുവായ അഭിഭാഷക. എ. അരുണ എന്ന അഭിഭാഷകയാണ് മുന്‍ എം.എല്‍.എ: എം.കെ. ബാലനെ വധിച്ച കേസിലെ പ്രതി സോമുവിനെ വിവാഹം കഴിക്കുന്നത്. വിവാഹം ഫെബ്രുവരി രണ്ടിന് വ്യാസര്‍പടിയില്‍ നടക്കും. ഒന്നാം തീയതി പുറത്തിറങ്ങുന്ന സോമുവിന് പത്താം തീയതി വരെ പരോളാണ്.

പുഴല്‍ ജയിലില്‍ കിടക്കുന്ന സോമുവിന്റെ 'മുറൈ മകളാ'ണ് അരുണ. അതായത് 27 വയസുകാരിയായ അരുണയുടെ അമ്മാവനാണ് 38 വയസുകാരനായ സോമു.
തമിഴ്‌നാട്ടിലെ ആചാരമനുസരിച്ചാണ് വിവാഹം. ഇടയ്ക്കിടയ്ക്ക് അരുണ ജയിലില്‍ വന്ന് സോമുവിനെ കാണാറുണ്ട്. അരുണ ജയില്‍ അധികാരികളോട് സോമുവിന് ഒരുമാസത്തെ അവധി ചോദിച്ചെങ്കിലും കല്യാണ ദിവസത്തേക്കു മാത്രമാണ് അനുവദിച്ചത്. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. 12 വര്‍ഷമായി ജയിലിലുള്ള സോമു ജയില്‍
നല്ലരീതിയിലാണു പെരുമാറുന്നതെന്നു കോടതി കണ്ടെത്തി. യോഗ ക്ലാസിലും മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവവുമാണ്. അങ്ങനെയുള്ളയാള്‍ക്ക് വിവാഹ ദിവസത്തേക്കു മാത്രം പരോള്‍ നല്‍കുന്നതു നീതിയല്ലെന്നു വിലയിരുത്തിക്കൊണ്ടാണ് കോടതി 10 ദിവസത്തെ ജാമ്യം നല്‍കിയത്.
{[['']]}

TINTU MON COMEDY AND FUN IN ICECREAM SOHOP

{[['']]}

DEFRENCES BETWEEN GERMENY AND INDIA

DEFRENCES BETWEEN GERMENY AND INDIA


{[['']]}

Ival Yamuna 31 1 2014 Ival Yamuna 31 1 2014


{[['']]}

TINTU MON COMEDY ITS ONLY FROM OUT OF INDIA ഞാന്‍ കുഴഞ്ഞു ഇനി നിങ്ങള് ചിരിക്ക്



{[['']]}

Balamani 31 1 2014 Balamani 31 1 2014


{[['']]}

Veruthe Alla Bharya 31 1 2014


ThumbnailKerala tv show and news

{[['']]}

Bhagyadevatha 31 1 2014 Bhagyadevatha 31 1 2014


{[['']]}

Pattusaree 31 1 2014 Pattusaree 31 1 2014


{[['']]}

Amala 31 1 2014 Amala 31 1 2014

{[['']]}

ഭാര്യയെ ജോലിക്കാരിയാക്കി കാമുകിയെ കൂടെ താമസിപ്പിച്ചു; ഭര്‍ത്താവ് ഭാര്യയ്ക്ക് 60 കോടി നല്‍കാന്‍ വിധി.


ലണ്ടന്‍: ഭാര്യയെ വീട്ടുജോലിക്കാരിയാക്കി കാമുകിയെയും കുട്ടിയെയും സ്വന്തം വീട്ടില്‍ താമസിപ്പിച്ച ഭര്‍ത്താവ് ഭാര്യയ്ക്ക് 60 കോടി രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ പ്രോപ്പര്‍ട്ടി ബിസിനസ്സില്‍ സജീവമായ ബിസിനസുകാരന് 13 മില്യന്‍ പൌണ്ടിന്റെ  സ്വത്താണുള്ളത്. ഇതിന്റെ പകുതി സ്വത്തിന് ഭാര്യയ്ക്കും അവകാശമുണ്ടെന്ന് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി സര്‍ ഡേവിഡ് ബോഡേയ് ആണ് വിധിച്ചത്. തന്നോടൊപ്പം 30 വര്‍ഷം ജീവിച്ച ഭാര്യയെ വേലക്കാരിയാക്കി കാമുകിക്കൊപ്പം ഈ ബിസിനസുകാരന്‍ താമസിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തുകയുണ്ടായി. 1970 കളില്‍ വിവാഹിതരായ 70 വയസുള്ള ബിസിനസുകാരനും 50 കാരിയായ ഭാര്യയും 90 കളിലാണ് വിവാഹമോചനം നേടിയത്. എങ്കിലും തുടര്‍ന്നും ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇതിനിടെ ബിസിനസുകാരന്‍ 5 വര്‍ഷം മുന്‍പ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും അവരെയും അവരുടെ 12 കാരിയായ മകളെയും വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയുമായിരുന്നു. 

                         വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ താന്‍ ആവശ്യപ്പെടുകയില്ലെന്നും വീട്ടില്‍ കഴിയണമെങ്കില്‍ വേലക്കാരിയായി തുടരാനും ഇതിനിടെ ബിസിനസുകാരന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. ഇതോടെ വീട്ടില്‍ നിന്നിറങ്ങിയ ഭാര്യ ബിസിനസുകാരനെതിരെ കേസ് കൊടുക്കുകയായിരുന്നു. അങ്ങനെ കേസ് കോടതിയിലെത്തിയപ്പോഴാണ് പകുതി സ്വത്ത് ഭാര്യയ്ക്ക്  നല്‍കാന്‍ കോടതി ഉത്തരവിട്ടത്. കേസ് കൊടുത്താല്‍ താന്‍ മരിക്കുമെന്നും നിരാഹാരമിരിക്കുമെന്നുമൊക്കെ ബിസിനസുകാരന്‍ ഭാര്യയെ ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും സംഗതി ഫലിച്ചില്ലെന്നതാണ് വാസ്തവം. 

{[['']]}

Nammal Thammil I നമ്മൾ... : കാണാമറയത്തെ കണ്മണികൾ Part 01 Episode 889 19-01-14


{[['']]}

Bhagyadevatha 30 1 2014 Bhagyadevatha 30 1 2014

Thumbnail

{[['']]}

Amala 30 1 2014 Amala 30 1 2014

Thumbnail


Amala 30 1 2014

{[['']]}

Pattusaree 30 1 2014 Pattusaree 30 1 2014

Thumbnail

Kerala tv show and news

{[['']]}

Balamani 30 1 2014 Balamani 30 1 2014

Thumbnail


{[['']]}

Ival Yamuna 30 1 2014 Ival Yamuna 30 1 2014


Thumbnail

Kerala tv show and news

{[['']]}

ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങളും ഇതിലുണ്ട് കണ്ടാല്‍ കണ്ണെടുക്കില്ല,!!!



ടിന്റുമോന്‍ ജോക്കുകളും സര്‍ദാര്‍ജി തമാശകളും കേട്ടു ചിരിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ആ തമാശകള്‍ ശരിക്കുമൊന്നു കണ്ടാലോ. അതുതന്നെയാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ഉള്ളത്. യുക്തിക്കതീതമായ സാഹസികത കാണിക്കുന്ന ചിലര്‍. അതിബുദ്ധിമാന്‍മാരെന്നു നടിക്കുന്നവരുടെ മണ്ടത്തരങ്ങള്‍. അങ്ങനെ വേറിട്ട കുറെ കാഴ്ചകള്‍. മണ്ടത്തരത്തിനു കൈയും കാലും വയ്ക്കുക എന്നുപറഞ്ഞാല്‍ എന്താണെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം. ഫേസ്ബുക്കിലൂടെ ലഭിച്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിചിത്രമായ കുറെ കാഴ്ചകളാണ് ഇതിലുള്ളത്. ചിലതൊക്കെ മതിമറന്ന് ചിരിക്കാന്‍ വക നല്‍കുമ്പോള്‍ ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങളും ഇതിലുണ്ട്. ആ മനോഹര ചിത്രങ്ങള്‍ കണ്ടുനോക്കു.



 
{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger