Latest Movie :
Recent Movies

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?


Thiruvanchur Radhakrishnan

 

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തീച്ചൂളയില്‍ നി

ന്നുകൊണ്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു.
കേരള രാഷ്‌ട്രീയത്തില്‍ തിരുവഞ്ചൂര്‍ ഇന്ന്‌ എല്ലാ അര്‍ത്ഥത്തിലും ഒറ്റയാനാണ്‌. പാര്‍ട്ടിയിലെ എതിര്‍ചേരിയും സ്വന്തം ഗ്രൂപ്പിനും തിരുവഞ്ചൂര്‍ അഭിമതനല്ല.എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നു എന്നതാണ്‌ രസകരമായ വൈരുദ്ധ്യം.
പാര്‍ട്ടി ഭേദമെന്യേ എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങള്‍ തീര്‍ക്കുന്നതാണ്‌ തിരുവഞ്ചൂരിന്റെ ശീലം. എതിര്‍വിഭാഗക്കാരെക്കൊണ്ട്‌ പോലും നല്ല വാക്കുകള്‍ പറയിക്കുന്ന നയചാതുരി. എന്നിട്ടും ഒപ്പമുള്ള ചിലര്‍ കടുത്ത ആക്രമണ ത്വരയോടെ തിരുവഞ്ചൂരിനു മേല്‍ ചാടി വീഴുന്നു. തീക്ഷ്‌ണമായ എതിര്‍പ്പുകള്‍ക്കിടയിലും സഹജമായ ക്ഷമ കൈവിടാതെ അദ്ദേഹം പ്രശ്‌നങ്ങളെ നേരിടുന്നു. മാധ്യമങ്ങളുടെ കുനുഷ്‌ട് ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു.
കോട്ടയം കോടിമതയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴുമണി. പാതിരാത്രിയോളം നീളുന്ന തന്റെ തിരക്കുകള്‍ക്ക്‌ താല്‍ക്കാലിക വിരാമംകൊടുത്ത്‌ നല്ലൊരു ഗൃഹനാഥന്റെ ആതിഥ്യ മര്യാദ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അഭിമുഖത്തിനിടയില്‍ വിവാദ ചോദ്യങ്ങള്‍ക്ക്‌ രാഷ്‌ട്രീയജീവിതം സമ്മാനിച്ച 'ക്ഷമ' യോടെയുള്ള മറുപടികള്‍. തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്‌ചയില്‍ നിന്ന്‌-

?സോളാര്‍പോലെ ശക്‌തമായ വിവാദങ്ങള്‍ ഉണ്ടായപ്പോഴും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ 'കൂളായിരുന്നു'. അതൊന്നും ബാധിച്ചിട്ടില്ലേ.

സ്വന്തം പ്രതിഛായയ്‌ക്കു കളങ്കം വരുത്തുന്നതായിരുന്നു സോളാര്‍ വിഷയം. ശാലുമേനോന്റെ വീട്ടില്‍ പോയതും ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല. എന്നെ ആരെങ്കിലുമൊക്കെ ചടങ്ങിനു വിളിച്ചാല്‍ കഴിവതും ചെല്ലാന്‍ ശ്രമിക്കാറുണ്ട്‌. ഇപ്പോഴും പോകാറുണ്ട്‌. അങ്ങനെയാണ്‌ പബ്ലിക്ക്‌ കോണ്‍ടാക്‌സ് നിലനില്‍ക്കുന്നത്‌. ആരോടും മിണ്ടാത്ത, ഇതുപോലെയുള്ള ചടങ്ങുകള്‍ക്കു പോകാത്ത ഏതെങ്കിലും രാഷ്‌ട്രീയപ്രവര്‍ത്തകനുണ്ടോ? ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ തരുന്ന ചായയോ വെള്ളമോ കുടിക്കാത്ത ഏതെങ്കിലും വ്യക്‌തിയോ, കാലഘട്ടമോ ഉണ്ടാവില്ല. ദുര്‍ഗുണ പരബ്രഹ്‌മത്തിന്‌ മാത്രമല്ലേ അങ്ങനെ ഇരിക്കാന്‍ കഴിയൂ? മനസ്സു ശുദ്ധമാണെങ്കില്‍ അതൊന്നും ഒരു പ്രശ്‌നമായി തോന്നില്ല. അതിനകത്ത്‌ യാതൊരു കഴമ്പുമില്ല.

? വഴിനീളെ നിരന്ന ഫ്‌ളെക്‌സ്ബോര്‍ഡുകള്‍ കണ്ടപ്പോള്‍ ഭാര്യയും മക്കളും എങ്ങനെ പ്രതികരിച്ചു.

അവര്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. വഴിനീളെ വച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കാണുന്നതെന്താ? ഞാന്‍ കരിക്കു കുടിക്കുന്നത്‌. ഇവിടെ ജീവിച്ചിരിക്കുന്ന മൂന്നരക്കോടി ജനങ്ങളില്‍ കരിക്കു കുടിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഞാന്‍ ചെയ്‌തുള്ളൂ. അതൊക്കെ സംഭവിച്ചത്‌ പബ്ലിക്കിന്റെ മുന്‍പിലാണ്‌. ശാലുമേനോന്റെ വീട്ടില്‍ കൂട്ടത്തോടെയാണ്‌ ചെന്നത്‌. തിരികെ പോന്നതും കൂട്ടത്തോടെ. പിന്നെന്താ പ്രശ്‌നം?

? കുടുംബത്തെക്കുറിച്ച്‌...

ഭാര്യ ലളിതാംബിക. പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ കാഷ്യറായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്‌തു. എനിക്ക്‌ മൂന്നു മക്കളാണ്‌. മൂത്തമകന്‍ എയറോസ്‌പേസ്‌ എഞ്ചിനീയറായ ഡോ. അനുപം രാധാകൃഷ്‌ണന്‍. അവന്റെ ഭാര്യ ബിന്ദു കെമിക്കല്‍ എഞ്ചിനീയര്‍ ആണ്‌. അവര്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. രണ്ടാമത്തെ മകള്‍ ആതിരയും അവളുടെ ഭര്‍ത്താവ്‌ സന്ദീപും അമേരിക്കയിലെ ഇന്‍ഫോസിസ്‌ കമ്പനിയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന്‍ അവന്റേതായ പ്ര?ജക്‌ടും കാര്യങ്ങളുമൊക്കെയായി മുന്‍പോട്ടു പോകുന്നു. അവന്റെ ഭാര്യ ഗോപിക. വിവാഹം അടുത്തിടെയാണ്‌ കഴിഞ്ഞത്‌.

? വിവാഹത്തില്‍ പിണറായിവിജയനടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തല്ലോ? വളരെ അടുത്ത ബന്ധമാണോ.

അദ്ദേഹവുമായി മാത്രമല്ല കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും എനിക്ക്‌ നല്ല ബന്ധമാണ്‌. സി. ദിവാകരന്‍ എന്റെ മൂത്തമകന്റെ കല്ല്യാണത്തിനെത്തിയിരുന്നു. അടുത്തിടെ നടന്ന ഇളയമകന്റെ കല്ല്യാണത്തിന്‌ പന്ന്യന്‍രവീന്ദ്രനടക്കം എല്ലാ പാര്‍ട്ടിയിലും പെട്ട നേതാക്കള്‍ വന്നിരുന്നു. അതൊന്നും പാര്‍ട്ടിയടിസ്‌ഥാനത്തിലല്ല. എല്ലാവരും കൂടി ചേര്‍ന്നൊരു സോഷ്യല്‍ ഫംഗ്‌ഷന്‍ അങ്ങനെയേയുള്ളൂ.

? പ്രതിപക്ഷവുമായി വളരെ അടുത്തബന്ധമുണ്ടാകുമ്പോഴും, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായി തോന്നുന്നുണ്ടോ.

ഒരിക്കലുമില്ല. കോണ്‍ഗ്രസിനുള്ളില്‍ രണ്ട്‌ പ്രസ്‌താവന ഇറക്കാന്‍ പറ്റും. അതിനപ്പുറത്ത്‌ ആര്‍ക്കും ആരെയും ഒറ്റപ്പെടുത്താനൊന്നും കഴിയില്ല. കോണ്‍ഗ്രസ്‌ എന്നു പറയുന്നത്‌ വലിയ ജനാധിപത്യപാര്‍ട്ടിയാണ്‌. അതിനുള്ളില്‍ ആരും ആരെയും ഒറ്റപ്പെടുത്തുക എന്നുള്ള അവസ്‌ഥയൊന്നും ഒരിക്കലും ഉണ്ടാവില്ല.

? ഒരഭിമുഖത്തില്‍ പി.സി. ജോര്‍ജ്‌ പറഞ്ഞു. തൊടുപുഴയില്‍ തനിക്കെതിരെ നടന്ന ആസൂത്രിത അക്രമത്തിനു പിന്നില്‍ ആഭ്യന്തരമന്ത്രിയാണെന്ന്‌...

അതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? ഞാനദ്ദേഹത്തെക്കുറിച്ച്‌ ഒരിക്കലും അഭിപ്രായം പറയാറില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്‌തിപരമായ വിരോധമോ, കുടുംബപരമായ ശത്രുതയോ ഇല്ല. അല്ലെങ്കില്‍ വീതം വയ്‌പിനെക്കുറിച്ചോ, ഭാഗപത്രം തയ്യാറാക്കുന്നതിനെക്കുറിച്ചോ ഉള്ള അഭിപ്രായവ്യത്യാസങ്ങളുമില്ല. ഞാന്‍ കോണ്‍ഗ്രസിലും, അദ്ദേഹം കേരള കോണ്‍ഗ്രസിലും നില്‍ക്കുന്നു. അങ്ങനെതന്നെ മുന്‍പോട്ടു പോകട്ടെ.

? വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്നാണോ.

എനിക്ക്‌ വ്യക്‌തിപരമായ വിദ്വേഷം ഒരാളോടും ഇല്ല. അദ്ദേഹം എന്നോടുള്ള വ്യക്‌തിപരമായ എതിര്‍പ്പുകൊണ്ട്‌ പറയുന്നതാണെന്ന വിശ്വാസവും എനിക്കില്ല. അങ്ങനെയൊരു വിശ്വാസം എന്റെയുള്ളില്‍ ഉണ്ടായാലല്ലേ എനിക്കു വ്യക്‌തിപരമായ വിദ്വേഷം തോന്നേണ്ട കാര്യമുള്ളൂ. എനിക്ക്‌ എല്ലാവരോടും സ്‌നേഹത്തില്‍ പോകുവാനുള്ള മനസാണുള്ളത്‌.

? ഡേറ്റ സെന്റര്‍ അഴിമതിക്കേസില്‍ ടി.ജി. നന്ദകുമാറുമായി ബന്ധമുണ്ടെന്നും, ഫോണില്‍ സംസാരിക്കുന്നതു കണ്ടുവെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞിരുന്നു.

ഞാനുമായി പലരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. നന്ദകുമാറും എന്നോട്‌ സംസാരിച്ചിട്ടുണ്ട്‌. സംസാരിച്ച വിഷയം എന്താണെന്ന്‌ പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയേണ്ട കാര്യങ്ങള്‍ വളരെ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്‌. കോടതിയില്‍ ചെന്നപ്പോള്‍ കോടതി എന്തു തീരുമാനിച്ചുവെന്നൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്‌. ഈ കേസില്‍ മാത്രമല്ല എന്നെ ഒരു കേസിലും ആര്‍ക്കും അത്ര പെട്ടെന്ന്‌ കുടുക്കാനാവില്ല. അബദ്ധങ്ങള്‍ പറ്റില്ല എന്നൊന്നും

 

{[['']]}

I AM SEARCHING FOR MY MISSING BODY PART നഷ്ടപ്പെട്ടുപോയ ‘സ്വന്തം ശരീരഭാഗം‘. (ഫോട്ടോ)


 
പാരീസ്: നഷ്ടപ്പെട്ട സ്വന്തം ശരീരഭാഗം തിരയുന്നവരോ?. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. യൂറോപ്പിന്റെ സാംസ്ക്കാരിക തലസ്ഥാനമായ മസാലിയ പ്രവിശ്യയില്‍ ചെന്നാല്‍ ഇത്തരത്തിലുള്ള കുറച്ചു പ്രതിമകള്‍ കാണാം. ഒറ്റയടിക്ക് നോക്കിയാല്‍ ഇവര്‍ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുകയാണന്നെ തോന്നു. ഫ്രാന്‍സിലാണ് മസാലിയ പ്രവിശ്യ. ഇവിടെ തങ്ങളുടെ പ്രൌഡി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി 2013-ല്‍ ഫ്രഞ്ച് ആര്‍ട്ടിസ്റ്റായ ബ്രൂണോ കാറ്റലാനോയുടെ സഹായത്താല്‍ നിര്‍മ്മിച്ചതാണ് ഈ വിചിത്രമായ പ്രതിമകള്‍.

 തങ്ങളുടെ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുന്ന രീതിയില്‍ ബ്രോണ്‍സുകൊണ്ട് ഈ പ്രതിമകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ചില പ്രതിമകളുടെ ഫോട്ടോകളാണ് ഈ ന്യൂസിനോടൊപ്പം കൊടുത്തിരിക്കുന്നത്. 

{[['']]}

സാറാ മാസ്സിയെന്ന 33 കാരിയുടെ നിതംബവ്യാസം 7 അടി.


 

ഷിക്കാഗോ: ഷിക്കാഗോ സ്വദേശിയായ സാറാ മാസ്സിയെന്ന 33 കാരിയുടെ ഭാരം മുന്നിലല്ല പിന്നിലാണ്. രണ്ടു കുട്ടികളുടെ അമ്മയായ ഇവരുടെ ശരീരഭാരം 32 സ്റ്റോണ്‍ അതായത് 203 കിലോഗ്രാം ആണ്. അതുമാത്രമല്ല ഇവരുടെ നിതംബ വ്യാസം 7 അടിയാണ്. സാറായ്ക്ക് ഈ ചുമടുകാരണം നേരെ ചൊവ്വേ നീങ്ങാന്‍ കൂടി സാധിക്കുന്നില്ല. കഷ്ടപ്പെട്ട് പുറത്തിറങ്ങിയാല്‍ തന്നെ വീടുകളിലെയും ഹോട്ടലുകളിലെയും കതകുകളില്‍ കൂടി കടന്നുപോകാന്‍ ഏറെ ക്ലേശിക്കുകയും ചെയ്യുന്നു. കൂടാതെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇടാനും ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. ഒരിക്കല്‍ താന്‍ കാരണം സിനിമശാലയിലെ ഇരിപ്പിടം ഒടിഞ്ഞെന്നും ടോയ്ലറ്റ് സീറ്റ് പൊട്ടിവീണെന്നും സാറാ സ്വയം സാക്ഷ്യപ്പെത്തുന്നു.
               ലോകത്ത് ഏറെ നിതംബവ്യാസമുള്ള സ്ത്രീകളില്‍ ഒരാള്‍ എന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും അമിതവണ്ണം കുടുംബ പാരമ്പര്യമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. സാറയുടെ രണ്ടു സഹോദരിമാര്‍ക്കും നിതംബഭാരം ഏറെയാണ്. ഭര്‍ത്താവ് ആല്‍ബര്‍ട്ടിന് തന്റെ ശരീരഭാരത്തില്‍ അഭിമാനമുണ്ടെന്നും സാറാ വെളിപ്പെടുത്തുന്നു. 
{[['']]}

Ujala Asianet Film Awards 2014 Exclusive Moments

Kerala tv show and

{[['']]}

Veruthe alla Bharya 10 1 2014,10 January 2014

Thumbnail

Kerala tv show and news

{[['']]}

Ival Yamuna 10 1 2014, 10 January 2014

Thumbnail

{[['']]}

Bagyadevatha 10 1 2014,10 January 2014

ThumbnailKerala tv show and news

{[['']]}

Balamani 10 1 2014, 10 January 2014


Thumbnail

Kerala tv show and news

{[['']]}

Pattu Saree 10 1 2014,10 January 2014


Thumbnail

Kerala tv show and news

{[['']]}

Amala 9 1 2014, 9 January 2014


Thumbnail

Kerala tv show and news

{[['']]}

സ്വര്‍ഗത്തിലെത്താന്‍ കമിഴ്ന്ന് കിടന്ന് പുല്ലു തിന്നണം; വിശ്വാസികള്‍ക്ക് പാസ്റ്ററിന്റെ ഉപദേശം.


സ്വര്‍ഗത്തിലെത്താന്‍ വിശ്വാസികള്‍ കമിഴ്ന്ന് കിടന്ന് പുല്ല് തിന്നണം. സൌത്ത് ആഫ്രിക്കയിലാണ് സംഭവം നടന്നത്.  റാബോണി സെന്റര്‍ മിനിസ്റ്ററിയിലെ പാസ്റ്റര്‍ ലെസെഗോ ഡാനിയേലാണ് സ്വര്‍ഗത്തിലെത്താന്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ആയിരങ്ങളാണ് കോണ്‍ഗ്രിഗേഷന്‍ സെന്ററിന്റെ പുല്‍ത്തകിടിയില്‍  യാതൊരു മടിയും കൂടാതെ കമിഴ്ന്നു കിടന്ന് പുല്ല് തിന്നത്. എന്ത് ഭക്ഷണം കഴിച്ചാലും മനുഷ്യന് നിലനില്‍ക്കാം അത് പുല്ലാണെങ്കില്‍ മനുഷ്യന്റെ ശരീരത്തിന് ദോഷമാകില്ലെന്നാണ് പാസ്റ്റര്‍ ലെസെഗോ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. റബോണി സെന്ററിന്റെ ഫേയ്സ് ബുക്ക് പേജില്‍ വിശ്വാസികള്‍ കമിഴ്ന്നു കിടന്ന് പുല്ല് തിന്നുന്നതും അവരെ വീക്ഷിച്ചു കൊണ്ട് പാസ്റ്റര്‍ അവരുടെ ഇടയില്‍ക്കൂടി നടക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പുല്ലു തിന്നതിനു ശേഷം ചിലര്‍ ബാത്ത് റൂമില്‍ കയറി ഛര്‍ദിക്കുന്നതും വയറുവേദനയുമായി അസ്വസ്ഥരാകുന്നതും കാണാം. 
     

    വിശ്വാസിയായ റോസ് മേരി ഫേത എന്ന 21 കാരി ആഫ്രിക്ക ടൈംസ് ലൈവിനോട് പറഞ്ഞത് തനിക്ക് വര്‍ഷങ്ങളായി തൊണ്ട വേദനയായിരുന്നെന്നും പുല്ലു തിന്ന ശേഷം മാറിയെന്നുമാണ്. ഡോറന്‍ കഗാറ്റില്‍ എന്ന 27 കാരന്‍ പറയുന്നത് രണ്ടു വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്നതുമൂലം തനിക്ക് നന്നായി നടക്കുവാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോള്‍ പുല്ല് തിന്നശേഷം എഴുന്നേറ്റ് നടക്കാന്‍ സാധിച്ചുവെന്നുമാണ്. എന്തായാലും പാസ്റ്ററുടെ ഈ നടപടി വിശ്വാസികളില്‍ നിന്നും അവിശ്വാസികളില്‍ നിന്നുമുള്ള നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഇത് മാനുഷികമായ പ്രവൃത്തിയാണെന്ന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുകയുണ്ടായി. മനുഷ്യനല്ല മൃഗങ്ങളാണ് പുല്ല് തിന്നുക. ഈ പ്രവര്‍ത്തിയിലൂടെ മനുഷ്യനെ മൃഗങ്ങള്‍ക്ക് തുല്യമാക്കിയ ആള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രഘോഷകനല്ലെന്നും അവര്‍ പറയുന്നു. 

{[['']]}

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു

mangalam malayalam online newspaper

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു മറയായി?

പത്തനംതിട്ട: സരിത എസ്‌. നായര്‍ ജയിലിലായിട്ട്‌ 17-ന്‌ ആറുമാസം തികയുമ്പോഴും സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത മുടി അപ്പടി തുടരുന്നതെങ്ങനെ? സരിതയ്‌ക്കു ജയിലില്‍ സര്‍ക്കാര്‍വക ബ്യൂട്ടീഷനുണ്ടോയെന്ന കോടതിയുടെ ചോദ്യം ചില യഥാര്‍ഥ്യങ്ങള്‍ക്കുനേരേയാണു വിരല്‍ ചൂണ്ടുന്നത്‌. ജയിലിലായശേഷം ഒരിക്കല്‍പോലും സരിത ജാമ്യത്തിലിറങ്ങിയിട്ടില്ല. അറസ്‌റ്റ്‌ ചെയ്യുമ്പോള്‍ അണിഞ്ഞ വസ്‌ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അവശ്യം വേണ്ട വസ്‌ത്രങ്ങളും മറ്റു വസ്‌തുക്കളും വീട്ടില്‍നിന്ന്‌ എത്തിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ജയിലില്‍ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ബ്യൂട്ടി പാര്‍ലറുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഗുണനിലവാരമുള്ള ജര്‍മന്‍ ഷോഷ്‌ക്കോസ്‌ ഉപയോഗിച്ച്‌ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌താലും ആറുമാസത്തിലേറെ നില്‍ക്കില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും വളര്‍ന്നുവരുന്ന മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്‌തുകൊണ്ടിരിക്കണം. ജയിലില്‍ സരിതയ്‌ക്കായി ബ്യൂട്ടീഷന്‍ എത്തുന്നുണ്ടെന്ന കിംവദന്തി മുമ്പേയുള്ളതാണ്‌. കോടതിയുടെ പരാമര്‍ശം ഇതിനു ബലമേകുന്നു.
ആദ്യഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണു മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത്‌ സരിത അടിമുടി മാറിയത്‌. വിവാഹസമയത്തു ചുരിദാറണിയാന്‍ സരിത ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌ ആദ്യഭര്‍ത്താവ്‌ രാജേന്ദ്രന്‍ പറയുന്നു. അതിന്റെ രഹസ്യം ഒരുവര്‍ഷം കഴിഞ്ഞാണു മനസിലാക്കിയത്‌. വിവാഹശേഷം ചെങ്ങന്നൂരിലെ വീട്ടില്‍ സരിതയെ അവരുടെ മാതാവിനൊപ്പമാക്കിയാണു രാജേന്ദ്രന്‍ ഗള്‍ഫില്‍ പോയത്‌. ആയിടെ കൊട്ടാരക്കര സ്വദേശിയായ അബ്‌കാരിയുമായി സരിത അടുത്തു. ചാരായം സുരക്ഷിതമായി കടത്താന്‍ സരിതയെ അയാള്‍ ഉപയോഗിച്ചിരുന്നത്രേ.
ചാരായക്കന്നാസ്‌ ഒളിപ്പിച്ച ഓട്ടോറിക്ഷ അബ്‌കാരിതന്നെയാണ്‌ ഓടിച്ചിരുന്നത്‌. സാരിയുടുത്ത കുലീനയാത്രക്കാരി പിന്നിലിരിക്കുമ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ സുരക്ഷിതമായി ചാരായം കടത്താന്‍ കഴിയുമെന്നതിനാലാണ്‌ ഈ തന്ത്രം പരീക്ഷിച്ചിരുന്നത്‌. ഇക്കാര്യങ്ങള്‍ വിവാഹമോചനസമയത്താണ്‌ പലരില്‍നിന്നും താന്‍ അറിഞ്ഞതെന്നു രാജേന്ദ്രന്‍ പറഞ്ഞു.
ഒരിക്കല്‍ ധരിച്ച സാരിയുടുത്തു സരിത ജയിലില്‍നിന്നു വീണ്ടും കോടതിയില്‍ എത്തിയിരുന്നില്ല. ചില അവസരങ്ങളില്‍ ചുരിദാറും അണിഞ്ഞിരുന്നു. മറ്റൊരു ജയില്‍പുള്ളിക്കും ഇതുവരെ ലഭിക്കാത്ത സൗകര്യമാണിത്‌. അതുതന്നെയാണു കോടതിയുടെപോലും പരാമര്‍ശങ്ങള്‍ക്കിടയാക്കിയത്‌.
സജിത്ത്‌ പരമേശ്വരന്‍

 

{[['']]}

ബോളിവുഡ് നടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് രണ്ടര ലക്ഷം അശ്ലീല സിഡികള്‍.


മുംബൈ: ഐറ്റം ഡാന്‍സറും ബോളിവുഡ് നടിയുമായ മിസ്തി മുഖര്‍ജിയുടെ വീട്ടില്‍ നിന്നാണ് രണ്ടര ലക്ഷത്തോളം അശ്ലീല സിഡികള്‍ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തോടനുബന്ധിച്ച് നടിയുടെ പിതാവും സഹോദരനും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ സ്വദേശിനിയായ നടി മിസ്തി മുഖര്‍ജി താമസിച്ചിരുന്ന മുംബൈയിലെ അപ്പാര്‍ട്ട് മെന്റില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പൊലീസ് അശ്ലീല സിഡികള്‍ പിടിച്ചെടുത്തത്. ഇവര്‍ ആവശ്യക്കാര്‍ക്ക് സിഡികള്‍ എത്തിച്ചുകൊടുക്കുകയായിരുന്നെന്നും ഇടപാടുകാര്‍ മുഖേനയും നേരിട്ടും സിഡികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നൂറിലധികം ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നുമാണ് പൊലീസ് ഇത്രയും അശ്ല്ലിലസീഡികള്‍ കണ്ടെടുത്തത്. അപാര്‍ട്ട് മെന്റിലെ ബാല്‍ക്കണിയിലാണ് സിഡികള്‍ ഒളിപ്പിച്ചു വച്ചിരുന്നത്.

                            മിസ്തി മുഖര്‍ജി അപാര്‍ട്ട്മെന്റില്‍ വെച്ചു തന്നെയാണ് ഇത്തരം സിഡികള്‍ നിര്‍മ്മിച്ചതെന്നും പൊലീസിന് സംശയമുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പിതാവിനെയും സഹോദരനെയും മാത്രമാണ് അറസ്റ്റുചെയ്തതെന്നും പൊലീസ് അറിയിക്കുകയുണ്ടായി. 

{[['']]}

താനും അഭിലാഷുമായുള്ള വിവാഹമോചന വാര്‍ത്ത വിവാദമാക്കരുതെന്ന് നടി ലെന.

കൊച്ചി: ചില മാധ്യമങ്ങളില്‍ വന്ന തന്റെ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി ലെന രംഗത്തെത്തി. അഭിലാഷുമായി താന്‍ വിവാഹിതയായിട്ടില്ലെന്നും അത് ലിവിംഗ് ടുഗതര്‍ ബന്ധമായിരുന്നെന്നും ആയതിനാല്‍ തന്നെ നിയമപരമായി വിവാഹമോചനം ആവശ്യമില്ലെന്നും നടി ലെന പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരെയും അറിയിച്ചല്ല തങ്ങള്‍ ഒരുമിച്ചുള്ള താമസം ആരംഭിച്ചത്. അതുകൊണ്ട് പിരിയുമ്പോഴും അതിന്റെ ആവശ്യമില്ല. ഒരു വര്‍ഷമായി താനും അഭിലാഷും അകന്നാണ് ജീവിക്കുന്നതെന്ന് ലെന വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താനും അഭിലാഷും വിവാഹിതരായിരുന്നെന്നും വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും ലെന ഒരു പ്രമൂഖ ഓണ്‍ലൈന്‍ പത്രത്തോട് വ്യക്തമാക്കുകയുണ്ടായി . ഇതു സംബന്ധിച്ച് ഗോസിപ്പുകള്‍ ഇറങ്ങിയ സാഹചര്യത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് പറയാന്‍ തയാറാകുന്നതെന്നും ലെന പറഞ്ഞു. ലെന പറയുന്നത് ഇങ്ങനെ; ഞാനും അഭിലാഷും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ട് ഒരു വര്‍ഷമായി.ജീവിതത്തിലെ കാര്യങ്ങള്‍ പബ്ലിക്ക് അറിയരുതെന്ന് മറ്റുള്ളവരെപ്പോലെ ഞങ്ങളും ആഗ്രഹിച്ചു. അതുകൊണ്ടാണ് വിവാഹമോചന വാര്‍ത്തയെക്കുറിച്ച് അധികം സംസാരിക്കാതിരുന്നത്. ഇതിനിടെ കല്യാണം കഴിക്കാതെ ഞങ്ങള്‍ ഒരുമിച്ച താമസിക്കുകയാണെന്ന വാര്‍ത്തയും വന്നു. ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്ന് ലെന വ്യക്തമാക്കി.

 താനും അഭിലാഷും തമ്മിലുള്ള വേര്‍പിരിയല്‍ വിവാദമോ വാര്‍ത്തയോ ആക്കരുതെന്നും ലെന മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. 
{[['']]}

Amala 9 1 2014, 9 January 2014

Thumbnail

{[['']]}

Balamani 9 1 2014, 9 January 2014


Thumbnail


Kerala tv show and news

{[['']]}

Ival Yamuna 9 1 2014, 9 January 2014


Thumbnail


Kerala tv show and news

{[['']]}

Pattu Saree 9 1 2014, 9 January 2014

Thumbnail

Kerala tv show and news

{[['']]}

‘ഇത് ഒര്‍ജിനല്‍ തന്നെ‘ ‍; മനുഷ്യന്റെ തലയോട്ടി കൊണ്ട് ഒരു ക്രിസ്ത്യന്‍ പള്ളി. (ഫോട്ടോ)


 

പോളണ്ട്: പോളണ്ടിലെ ഒരു ക്രിസ്ത്യന്‍ ചാപ്പല്‍ കണ്ടാല്‍ ആളുകള്‍ ചിലപ്പോള്‍ ഞെട്ടിവിറയ്ക്കും. അത്രയ്ക്ക് ഭീകരതയാണ് ഇവിടെ. പുറമേ നിന്നു നോക്കിയാല്‍ ശാന്തമായൊരു ചാപ്പലാണ് കാണുന്നതെങ്കിലും അകത്ത് കടക്കുമ്പോള്‍ മനുഷ്യനെ ഒരു നിമിഷം സ്തംഭസ്തനാക്കും. എന്തെന്നാല്‍ ഈ പള്ളി പണിതിരിക്കുന്ന മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും കൊണ്ടാണ്. ആളുകളെ കൊന്ന് അവരുടെ അസ്ഥികളും തലയോട്ടികളും എടുത്ത് പള്ളി പണിതതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നെങ്കില്‍ അവര്‍ക്ക് തെറ്റി. പോളണ്ടില്‍ 30 വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തില്‍ മരിച്ചവരുടെ തലയോട്ടികളും അസ്ഥികളുമാണ് ഇവ.
    
{[['']]}

യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് അവകാശപ്പെട്ട് ഇന്റി ക്രിസ്റ്റോ എന്ന 66 കാരന്‍.

Kerala tv show and news
 
റിയോഡി ജനിറോ: ഇന്റി ക്രിസ്റ്റോ എന്ന അറുപത്തിയാറുകാരനാണ് യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്ന് പറഞ്ഞ് 35 വര്‍ഷമായി ദൈവവചനം പ്രഘോഷിച്ച് നടക്കുന്നത്. 1979 മുതല്‍ ലോകത്തെ 27 ഓളം രാജ്യങ്ങളില്‍ അദേഹം വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പുനരവതാരമായതിനാല്‍ ഇന്റി എന്ന പേര്‍ അദേഹം സ്വീകരിക്കുകയായിരുന്നെന്ന് അദേഹം തന്നെ വെളിപ്പെടുത്തുന്നു. യേശുവിനെ തറച്ച കുരിശിന്റെ മുകളിലും ഈ വാക്കുണ്ടായിരുന്നു. യുകെ, ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള നാടുകളില്‍ നിന്ന് ഇന്റി ക്രിസ്റ്റോയ്ക്ക് നൂറുകണക്കിന് അനുയായികളുണ്ടെന്നാണ് പറയപ്പെടുന്നത്. അതില്‍ ചിലര്‍ ബ്രസീലിയയ്ക്കു പുറത്തുള്ള ചര്‍ച്ച് കോമ്പൌണ്ടില്‍ അദേഹത്തോടൊപ്പം പാര്‍ക്കുകയും ചെയ്യുന്നു. 
ചര്‍ച്ച് കോമ്പൌണ്ടില്‍ താമസിക്കുന്ന അനുയായികളില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. അവരില്‍ മിക്കവരും വര്‍ഷങ്ങളായി അദേഹത്തെ അനുഗമിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യയ്ക്ക് 24 വയസാണ് പ്രായം. രണ്ടു വയസുള്ളപ്പോഴാണ് അവള്‍ ഇന്റിയെ കണ്ടുമുട്ടിയതെന്ന് പറയുന്നു. സുപ്രീമ ഓര്‍ഡെം യൂണിവേഴ്സല്‍ ഡാ സാന്റ്സിമ ട്രിന്‍ഡാഡെ എന്ന സഭയുടെ അധിപനാണ് ഇപ്പോള്‍ ഇന്റി. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ആണ് സഭയുടെ ആസ്ഥാനം. ഇതിനെ പുതിയ ജറുസലേം എന്നാണ് അദേഹം വിളിക്കുന്നത്. തന്റെ ഹൃദയവുമായി ഒരുമിച്ച് മിടിക്കുന്ന അനേകായിരം ഹൃദയങ്ങള്‍ ബ്രസീലിലും ലോകത്താകെയുമായി ചിതറി കിടക്കുന്നുണ്ടെന്നാണ് ഇദേഹം അവകാശപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുക്കമല്ലാത്ത ഇദേഹം ക്രിസ്തുമസിനെപ്പറ്റി പറയുന്നത് ധനികര്‍ ദരിദ്രരെ അവഹേളിക്കുന്ന ദിനമെന്നാണ്. ചിലിയിലെ സാന്റിയാഗോയില്‍ 1979 ല്‍ ഉപവസിക്കുമ്പോഴാണ് തനിക്ക് ക്രിസ്തുവാണെന്ന വെളിപാട് ലഭിച്ചതെന്നും കുഞ്ഞായിരിക്കെ തലയിലിരുന്ന് ആരൊക്കെയോ സംസാരിക്കുമായിരുന്നെന്നും ഇദേഹം പറയുന്നു. ഇതിനിടെ ഇദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഇന്റിയെ യുഎസ്, ബ്രിട്ടന്‍, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ഇടയാക്കിയിട്ടുണ്ട്. 
  യേശുവിന്റെ പോലുള്ള വേഷവും മുതലാളിത്തം, ഗര്‍ഭഛിദ്രം, ക്രിസ്മസ് പോലുള്ള വിഷയങ്ങളില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളും 40 പ്രാവശ്യം അറസ്റ്റു ചെയ്യാനും ഇടയാക്കിയിട്ടുണ്ട്. ഇന്റിക്ക് ഭ്രാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ചരിത്രത്തിലെ ദിവ്യന്മാരെയെല്ലാം ഭ്രാന്തന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാവും മറുപടി. 


{[['']]}

സ്റ്റീല്‍ കറിക്കത്തിയില്‍ യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടു. (ഫോട്ടോ കാണുക).


ലണ്ടന്‍: സ്റ്റീല്‍ കറിക്കത്തിയില്‍ യേശു പ്രത്യക്ഷപ്പെട്ടു. ഇംഗ്ലണ്ടിലെ ബില്ലിങ് ഹാമിലാണ് സംഭവം നടന്നത്. ഇവിടെയാണ് 39 കാരനായ മാറ്റ് സ്കുലിയും മൂന്നംഗ കുടുംബവും താമസിക്കുന്നത്. സ്ക്കുലി എല്ലാ ദിവസത്തേയും പോലെ അന്നും ഉച്ചഭക്ഷണം തയാറാക്കാനുള്ള തിരക്കില്‍ ഉരുളക്കുഴങ്ങ് മുറിക്കുന്നതിനിടെയാണ് സ്റ്റീല്‍ കത്തിയിലേയ്ക്ക് ഒരു വെളിച്ചം വന്നടിച്ചത്. ഒപ്പം കത്തിയില്‍ യേശുക്രിസ്തുവിന്റെ ചിത്രം തെളിഞ്ഞുവരികയായിരുന്നെന്നും പറയുന്നു. തുടര്‍ന്ന് താന്‍ കണ്ടത് സത്യമാണോ എന്നറിയാന്‍ ഉടന്‍ തന്നെ മാറ്റ് സ്കുലി ഭാര്യയെയും 15 കാരിയായ മകളെയും വിളിച്ചു വരുത്തുകയാണുണ്ടായത്. അവരേയും ഇത് കാണിച്ചതോടെയാണ് താന്‍ കാണുന്നത് സ്വപ്നമല്ല സത്യമാണെന്ന് സ്കുലിയ്ക്ക് വിശ്വാസമായത്. 
                             പിന്നീട് സംഭവം നാട്ടില്‍ പാട്ടാകുകയായിരുന്നു. അയല്‍വാസികള്‍ എല്ലാവരും തന്നെ ഈ കത്തികാണാന്‍ സ്കുലിയുടെ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കത്തി ഇപ്പോള്‍ വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുകയാണ് സ്കുലി. എന്തായാലും സംഭവം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. 

 

{[['']]}

Pattusaree 8 1 2014, 8 January 2014

Thumbnail

{[['']]}

Amala 8 1 2014, 8 January 2014


Thumbnail

{[['']]}

Bagyadevatha 8 1 2014, 8 January 2014

Thumbnailhttps://www.youtube.com/watch?v=xBMEIcZme4I

{[['']]}

ലെനയും വിവാഹമോചനത്തിലേക്ക്?

Lena















Kerala tv show and news


മലയാളസിനിമയില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം വിവാഹമോചനവും വിവാഹമോചിതരുടെ ഒന്നിക്കലും കൂടിക്കൊണ്ടിരിക്കുന്നു. കുറേയേറെ കേസുകള്‍ വിധിയും കാത്ത് കോടതിയിലാണ്. കുടുംബബന്ധങ്ങള്‍ക്ക് വിലയില്ലാതായതുപോലെയാണ് വിവാഹമോചനം ഏറിവരുന്നത്. നാടൊട്ടുക്ക് ആളുകളെ ക്ഷണിച്ച്, പ്രണയത്തിന്റെ മധുരിമ നുകര്‍ന്ന് കളിക്കൂട്ടുകാരെ വരെ വിവാഹം ചെയ്ത് നിസാര കാരണങ്ങള്‍ക്ക് ബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷംതന്നെ എത്രയെത്ര വിവാഹമോചനക്കേസുകള്‍. അതാഘോഷമാക്കി മാറ്റാനും തോന്നിയില്ല. എന്നാല്‍ പുതിയൊരു ബന്ധത്തകര്‍ച്ചയുടെ കഥകൂടി സിനിമാലോകത്ത് പരന്നുകഴിഞ്ഞു.

മലയാളികള്‍ക്ക് ഏറെ പരിചിതമായ നാമമാണ് ലെന. സീരിയലുകളിലൂടെ അഭിനയരംഗത്തു വന്ന്, സിനിമ കൈയിലെടുത്ത നടി... ലെനയില്ലാത്ത സിനിമകള്‍ ഇന്ന് കുറവാണെന്നു പറയാം. മുമ്പൊക്കെ അഭിനയിക്കാന്‍ മടികാണിച്ച വേഷങ്ങളിലും ഇപ്പോള്‍ ലെന പ്രത്യക്ഷപ്പെടാറുണ്ട്. ലെനയും വിവാഹമോചനത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു. കൂടുതല്‍ സമയവും സിനിമയില്‍ ചെലവഴിക്കുന്നതുകൊണ്ടാണോ വിവാഹബന്ധം തകരുന്നതെന്ന സംശയത്തിലാണ് പലരും. കഴിയുന്നതും വേര്‍പിരിയാതെ ജീവിക്കാന്‍ ശ്രമിക്കുക ലെനേ.

{[['']]}

ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു.

ചിറകൊടിഞ്ഞ കിനാവുകളുമായി ശ്രീനിവാസന്‍ വരുന്നു. ഹൌ ഓള്‍ഡ് ആര്‍ യുവിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. അഴകിയ രാവണന്‍ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ വീണ്ടും അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നതും ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
                              മുന്‍പ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായ ഉദയനാണ് താരം എഴുതിയത് നടന്‍ ശ്രീനിവാസന്‍ ആയിരുന്നു. 

{[['']]}

ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ


ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡയെ നഗ്നയായി പരിശോധിക്കുന്ന വീഡിയോ പുറത്ത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയുടെ ശരീരത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ അതി ക്രൂരമായി പരിശോധന നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്. പ്രകോപനപരമായ പല ദൃശ്യങ്ങളും വീഡിയോയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ജോലിക്കാര്‍ അല്ല വീഡിയോയില്‍ ഉള്ളതെന്നാണ് യുഎസ് മാര്‍ഷല്‍ സര്‍വീസ് പറയുന്നത്. ചില ന്യൂസ് സൈറ്റുകള്‍ വീഡിയോയുടെ ആധികാരികത നോക്കാതെ പോസ്റ്റ് ചെയ്യുകയാണെന്നും അമേരിക്ക ആരോപിക്കുന്നു.


                      വീഡിയോ അപകടകരമായ വ്യാജ ദൃശ്യങ്ങളാണ് കാണിക്കുന്നതെന്നും അവ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
{[['']]}

പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു.

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. നാട്ടിലെയ്ക്ക് പോകാന്‍ തയാറായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് കുവൈത്തില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചത്. തുണിയഴിച്ച് നിലത്ത് കിടന്ന് പ്രതിഷേധിച്ച യുവാവിനെ പുതപ്പിട്ട് മൂടിയാണ് പൊലീസ് സംഭവസ്ഥലത്തുനിന്ന് നീക്കിയത്. ഇയാള്‍ക്കെതിരെ കുവൈത്തിലെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ നാട്ടിലേയ്ക്കുള്ള യാത്ര തടയുകയായിരുന്നു. കേസ് തീരുന്നതുവരെ രാജ്യം വിട്ടുപോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നാട്ടിലെയ്ക്ക് പോകുന്നത് അധികൃതര്‍ തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് വിമാനത്താവളത്തില്‍ വെച്ച് പൊട്ടിക്കരയുകയും തുടര്‍ന്ന് തുണിയഴിച്ച് പ്രതിഷേധിക്കുകയുമായിരുന്നു.                                                ഇയാള്‍ക്കെതിരെ കോടതിയിലുള്ള കേസിനെപ്പറ്റിയോ വിസയുമായി ബന്ധപ്പെട്ട വിവരങ്ങളോ വ്യക്തമല്ല. അല്‍ അന്‍ബ ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

{[['']]}

ആട്ടിന്‍കുട്ടിയെ തോളിലേറ്റി ഫ്രാന്‍സീസ് മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി: ആട്ടിന്‍കുട്ടിയെ തോളിലേറ്റി ഫ്രാന്‍സീസ് മാര്‍പാപ്പ. എപ്പിഫെനി (ദനഹ) തിരുനാളിലായിരുന്നു സംഭവം. ഉണ്ണിയേശുവിനെ കാണാന്‍ കിഴക്കുനിന്ന് ജ്ഞാനികള്‍ എത്തിയതും യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പ്രത്യക്ഷമായതുമാണ് എപ്പിഫെനി തിരുനാളില്‍ അനുസ്മരിക്കുന്നത്.
                          എപ്പിഫെനി തിരുനാള്‍ ദിനത്തില്‍ റോമിലെ ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കുട് കാണാനെത്തിയ ഫ്രാന്‍സീസ് മാര്‍പാപ്പ കാലിത്തൊഴുത്തിലെ ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലേറ്റുകയായിരുന്നു
{[['']]}

ലോകത്തിലെ ആദ്യ ഡ്രൈവറില്ലാത്ത കാര്‍ വില്‍പ്പനയ്‌ക്കെത്തുന്നു


ആദ്യത്തെ ഡ്രൈവറില്ലാത്ത കാര്‍ റോഡിലേക്കെത്തുന്നു. ടെല്‍സയും ഗൂഗിളും ചേര്‍ന്നാണ് പുതിയ കാര്‍ വിപണിയിലിറക്കുന്നത്. ഫ്രഞ്ചുകമ്പനിയായ ടെല്‍സ ഇതോടെ ലോകത്തിലെ തന്നെ പ്രമുഖ കാര്‍ കമ്പനികളെ പിന്നിലാക്കിയിരിക്കുകയാണ്. ലാസ് വേഗാസില്‍ നടന്ന ഇന്റര്‍നാഷണല്‍ സിഇഎസ് ഷോയിലാണ് പുതിയ കാര്‍ പ്രദര്‍ശിപ്പിച്ചത്. ഇതിന് ഒരേ സമയം എട്ട് യാത്രക്കാരെ വഹിക്കാനാകും. 250,000ഡോളറാണ് കാറിന് വില. 12.5എംപിഎച്ചില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിനാകില്ല. റോഡിലെ തടസ്സങ്ങളെ മനസ്സിലാക്കുന്നത് ലേസര്‍ വഴിയാണ്. 
കാര്‍ വളരെ സ്വയം പ്രാപ്തിയുള്ളതും പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴിയോ ഡെസ്‌ക് ടോപ്പ് വഴിയോ കാറിന് സൂചന ചെയ്യാനാകും. യാത്രക്കാര്‍ക്ക് ഒരു ടച്ച് സ്‌ക്രീന്‍ വഴി അവര്‍ക്ക് പോകേണ്ട സ്ഥലം ചൂണ്ടിക്കാണിക്കാനാകും. ഏത് തരത്തിലുള്ള റോഡിലൂടെയും ഇവയ്ക്ക് സഞ്ചരിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നാവിയ എന്ന് പേരിട്ടിരിക്കുന്ന കാര്‍ പൂര്‍ണ്ണമായും സ്വയം ഡ്രൈവ് ചെയ്യുന്നതാണെന്ന് കമ്പനി പറയുന്നു. 100ശതമാനം ഇലക്ട്രിക്കും, അതോടൊപ്പം സുരക്ഷിതവും സുഖകരവുമാണ്. 

ഒരുവര്‍ഷം കാര്‍ ഓടിക്കുന്നതി ന്200,000ഡോളര്‍ മാത്രമേ മുടക്കേണ്ടിവരുന്നുള്ളൂ. 

{[['']]}

Ival Yamuna 7 1 2014, 7 January 2014

ThumbnailKerala tv show and news

{[['']]}

സിക്സ്പാക്കുമായി ബ്രിട്ടനില്‍ നിന്നൊരു പതിനാലുകാരന്‍

{[['']]}

കട്ടിലും ബെഡും മാനത്ത്

 
ലണ്ടന്‍: കട്ടിലും ബെഡും മാനത്ത്. വീടിനുള്ളില്‍ സ്ഥലപരിമിതി ഉള്ളവര്‍ക്ക് കട്ടിലും ബെഡും മാനത്ത് വെയ്ക്കാമെന്ന് പഠിപ്പിക്കുകയാണ് ഈ അപ്പാര്‍ട്ടുമെന്റ് ‍. ലണ്ടനിലെ കാംഡാനില്‍ നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റാണ് അത്തരത്തില്‍ ശ്രദ്ധേയമാകുന്നത്. വീടിനുള്ളില്‍ സ്ഥലം ലാഭിക്കുന്നതിനായി മാനത്താണ് ഇവരുടെ കട്ടിലും കിടക്കയും വെച്ചിരിക്കുന്നത്. കാണുമ്പോള്‍ കയറിക്കിടക്കാന്‍ ആദ്യം ഭയം തോന്നും. പിന്നീട് സുഖമായി ഉറങ്ങുകയും ചെയ്യാം.
      ഈ പരിപാടി ശീലമായി കഴിയുമ്പോള്‍ നമുക്ക് തോന്നാം സ്ഥലം ലാഭിക്കാന്‍ എന്ത് നല്ല മാര്‍ഗ്ഗമാണിതെന്ന്. വരും കാലങ്ങളില്‍ ഇത്തരം കെട്ടിടങ്ങള്‍ വ്യാപകമാകാനാണ് സാധ്യത. കാംഡാനില്‍ നിര്‍മ്മിച്ച അപ്പാര്‍ട്ട്മെന്റിന്റെ ചില ഫോട്ടോകളാണ് ഈ ന്യൂസിനോടോപ്പം കൊടുത്തിരിക്കുന്നത്.
{[['']]}

Silent Valley - Malayalam Full Movie 2012 Official [HD]


{[['']]}

Musafir - Malayalam Full Movie 2013 Official [HD]


Kerala tv show and news

{[['']]}

Parasparam I പരസ്പരം Episode 132 06-01-14

Thumbnail

Kerala tv show and news

{[['']]}

Amma I അമ്മ Episode 554 06-01-14

{[['']]}

Oridathoridathu Episode 101 06-01-14

{[['']]}

Kumkumapoovu I കുംകുമപൂവ് Episode 765 06-01-14

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger