Latest Movie :
Recent Movies

Mortal Kombat Prank... Finish him

{[['']]}

Beautiful low cost house

{[['']]}

Most Bras Unhooked in a Minutes Guinness book of world record 2014 - what a record ;)

{[['']]}

Dramatic footage of knifepoint robbery in Devon

{[['']]}

This Guy Tries To Steal "Gas" From Cars

{[['']]}

Ostrich Dance

{[['']]}

Fabulous Dance by Isha Talwar Asianet Television Awards 2014

{[['']]}

good Driver

{[['']]}

Oye Teri!!!!!!!!

{[['']]}

A Ride on the Robot Arm

{[['']]}

Donkey + Zebra = ZedonkEY

{[['']]}

ഇവളെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വിട്ടു കൊടുത്താല്‍ ഇനി മേലില്‍ ഇത് പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ആവര്ത്തിക്കുകയില്ല. ഉറപ്പ്

നിനോ മാത്യുവും അനുശാന്തിയും






തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം ആലംകോട്ടെ കൊലപാതകങ്ങളില്‍ മകന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിന്റെ  അടിസ്ഥാനത്തില്‍ മകന്‍ ലിജേഷിന്റെ ഭാര്യ അനുശാന്തി(35)യേയും കാമുകന്‍ നിനോ മാത്യു(40)വിനെയും അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കിത്തന്നാല്‍ ഒന്നിച്ച് താമസിക്കാമെന്ന് അനുശാന്തി വാഗ്ദാനം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് കാമുകന്‍ കൊലപാതകത്തിന് തയ്യാറായത്. അനുശാന്തിക്കെതിരെ കൊലപാതക പ്രേരണക്കുറ്റവും ഗൂഢാലോചനയും ചുമത്തും.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സ് ജംഗ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വസ്തിക (നാല്) എന്നിവരെയാണ് കൊലപ്പെടുത്തിയത്.  ലിജീഷിന്റെ ഭാര്യ അനുശാന്തിയുടെ കാമുകനാണ് കൊലപാതകം നടത്തിയത്. ലിജീഷ്( 35) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടിഞ്ചര്‍ എന്ന കമ്പനിയിലെ ജീവനക്കാരാണ് ലിജീഷിന്റെ ഭാര്യ അനുശാന്തിയും കൊലപാതകിയായ നിനോ മാത്യുവും. ഇവര്‍ നേരത്തേ ഡയമണ്ട്‌സ് എന്ന കമ്പനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. അവിടെ വച്ചാണ് ഇരുവരും അടുത്തത്.  ഇക്കാര്യം നിനോ മാത്യുവിന്റെ ഭാര്യ അറിഞ്ഞ് വഴക്കുണ്ടായിരുന്നു. അതിന് ശേഷം അവര്‍ പിണങ്ങിപ്പോയി.
മൂഴിയാര്‍ കെ.എസ്.ഇ.ബി യിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ലിജേഷ് അപൂര്‍വമായേ വീട്ടില്‍ വരാറുള്ളൂ. ഇത് മുതലെടുത്ത് നിനോ മാത്യു ആലംകോട്ടെ വീട്ടില്‍ വരുമായിരുന്നു. വീടിന് പുറത്തുള്ള പടിക്കെട്ട് കയറി മുകളിലത്തെ നിലയില്‍ പോകാന്‍ കഴിയും. മരിച്ച ഓമന വികലാംഗയായതിനാല്‍ മുകളിലത്തെ നിലയില്‍ ആരെങ്കിലും വന്നാലും അറിയാനാവില്ല.
നിനോ മാത്യുവും അനുശാന്തിയും
അനുശാന്തിയുടെ മൊബൈല്‍ ഫോണില്‍ നിനോ മാത്യുവിന്റെ എസ്. എം.എസ് കണ്ടതോടെയാണ് ലിജേഷിന് കാര്യങ്ങള്‍ മനസിലായത്. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നു. അനുശാന്തിയോട് നിനോ മാത്യുവിനോപ്പം ജീവിക്കണമെന്നുണ്ടെങ്കില്‍ പോകാമെന്ന് വരെ ലിജേഷ് പറഞ്ഞിരുന്നു. കുഞ്ഞിനെ താന്‍ നോക്കിക്കോളാമെന്നും ലിജേഷ് പറഞ്ഞു. എന്നാല്‍ ലിജേഷ് ജീവിച്ചിരിക്കുന്നത് തങ്ങള്‍ക്ക് ദോഷമാകുമെന്ന അഭിപ്രായമായിരുന്നു അനുശാന്തിയുടേതെന്നും പോലീസ് പറയുന്നു. ഇന്നലെ കൊലപാതകം നടക്കുമെന്ന വിവരം അനുശാന്തിയ്ക്ക് അറിയാമായിരുന്നുവെന്നും സൂചനയുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. നിനോ മാത്യു സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദൂരെ  മാറ്റിയിട്ടിരുന്നു.  തങ്കപ്പന്‍ ചെട്ടിയാരോ മറ്റ് ആരെങ്കിലുമോ വീട്ടില്‍ ഉണ്ടെങ്കില്‍ അവരുടെ കണ്ണില്‍ വിതറാനായി മുളകുപൊടിയും കരുതിയിരുന്നു. ഓമനയെയും കൊച്ചു മകളേയും വെട്ടി വീഴ്ത്തിയതിനു ശേഷം ലിജീഷിനായി കാത്തു നിന്നാണ് ആക്രമിച്ചത്.
‘എന്റെ വക നിനക്കൊരു സര്‍പ്രൈസ് ഗിഫ്റ്റുണ്ട്. വൈകിട്ട് വരെ കാത്തിരിക്കുക’ എന്ന് കൊലപാതകത്തിന് മുമ്പ് നിനോ മാത്യും അനുശാന്തിക്ക് സന്ദേശം അയച്ചിരുന്നു. ആ ഗിഫ്റ്റ് തന്റെ ഭര്‍ത്താവിന്റെ കൊലപാതകമാണെന്ന് അനുശാന്തിക്ക് അറിയാമായിരുന്നു. എന്നാല്‍ നിനോ മാത്യു തന്റെ മകളെ കൊല്ലുമെന്ന് താന്‍ കരുതിയില്ലെന്നാണ് അനുശാന്തി പൊലീസിനോട് പറഞ്ഞഥ്. അനുശാന്തിയുടെ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
{[['']]}

Smart girl Driving TRAIN !!!!! ദുബായില്‍ ട്രെയിന്‍ ഓടിക്കുന്നത് പര്‍ദ്ദക്കുള്ളിലെ സുന്ദരിയാണ്...!!!!!

{[['']]}

Ha Ha Ha Ha Comedy >>>>> comedy!!!!!!ഇതാണ് മോനെ കോമഡീ...... കണ്ണ് തള്ളീ പോകുന്ന കോമഡീ......!!!!!!!

{[['']]}

"World's fastest fish" attacks cameraman!!!!ഇതൊക്കെ നിങ്ങൾ കണ്ടിട്ടുണ്ടോ...കാണാനിടയില്ല.!!!!!

{[['']]}

TWO GRILS FIGHT @ SCHOOL !!! പെണ്പിള്ളരുടെ കൂട്ടത്തല്ല്.....എന്താപ്പോ ഉണ്ടായേ.... !!!!!!!

{[['']]}

Oh My God I Can't Believe It !!!ഇങ്ങനെ ഒരൂ സംഭവം നമ്മുടെ കേരളത്തീല് എന്നൂവരൂമോ ആവൂ.........

{[['']]}

You will NEVER believe !!!!! NEVER SEEN !!!!!!!!! ആരൂം കാണത്ത കാഴ്ച ....ഈ വീഡീയോയീല് കാണുക ............

{[['']]}

Ladies Performing Chenda Melam.. Very Nice Must Watch & Share.. സുന്ദരികളുടെ ചെണ്ട മേളം.. LIKE PLS

{[['']]}

FISH CATCHING MACHINE !!!! കൈ നന്നയ്കാതെ മീന്‍ പിടിക്കാന്‍ പുതിയൊരു വിദ്യ കണ്ടോളൂ...!!!!!!!

{[['']]}

ROYAL indian HOUSE !!!!!പാവം മലയാളി കോടിപതിയുടെ വീട് ഇതാരും അനുകരിക്കാൻ (ശമിക്കരുത്..

{[['']]}

Worst accident ever Woman gets tossed 30 meters in the air!!!!യുവതി കാറിടിച്ച് 20 മീറ്റര്‍ ഉയരത്തില്‍ പൊങ്ങി; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ അപകടം. (വീഡിയോ).

{[['']]}

The Worlds Fastest Car - The Bloodhound SSC!!!!മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്ന കാര്‍

{[['']]}

shootout @ sultanpur!!!!!!!!പെട്രോള്‍ പമ്പില്‍ തര്‍ക്കം; കൊലപാതകം: ഞെട്ടിപ്പിക്കുന്ന കൊലപാതകം സിസിടിവിയില്‍ പതിഞ്ഞു

{[['']]}

amazing !!!!!!!!! ഒരൂ പാലം തക൪ന്നപ്പോള്........സംഭവീയച്ചത്......!!!!!!!!!

{[['']]}

ഒരു പാവം പ്രവാസി ...............കണ്ണിരു ഒഴുക്കുന്നു.......!!!!!!!!













രു പാവം പ്രവാസി ..ജീവിതത്തിന്‍റെ തിളയ്ക്കുന്ന യൌവനത്തില്‍ പൊരിയുന്ന മരുഭൂമിയില്‍ ഉപജീവനത്തിനായി എത്തിപെട്ടവന്‍ ..രാത്രി വൈകുവോളം നാടിനെയും വീടിനെയും ഓര്‍ത്തു കണ്ണിരു ഒഴുക്കിയവന്‍,വീടില്‍നിന്നു വരുന്ന ഫോണ്‍ കാള്‍ ഓര്‍ത്തു 6 മണി ആകാന്‍ അക്ഷമയോടെ നോക്കി ഇരിക്കുന്നവന്‍ ,ഓരോ വെള്ളി ആഴ്ചയും വരുവാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നവന്‍,വെള്ളി ആഴ്ച രാത്രിയില്‍ എന്തെന്ന് അറിയാത്ത വിഷമത്തില്‍ഉറങ്ങുന്നവന്‍ ,പറന്നു ഉയരുന്ന വിമാനത്തെ നെടുവീര്‍പോടെ നോക്കി നില്‍ക്കുന്നവന്‍ ,4 മണിക്ക് മമ്മിടെ കൈയ്യിലെ ചായും പലഹാരവും കഴിക്കാന്‍ കൊതിയോടെ നോക്കി ഇരിക്കുന്നോന്‍ ,മഴയില്‍ നനയാനും ,പുലരിയുടെ കുളിരില്‍ പുതച്ചുറങ്ങാന്‍ കൊതിക്കുന്നവന്‍ . സൊറ പറഞ്ഞിരിക്കാന്‍ , നീന്തിക്കളിക്കാന്‍ ,തോര്‍ത്തിട്ടു മീന്‍ പിടിക്കാന്‍ ,രാത്രി തട്ട് കടയിലെ ദോശ കഴിക്കാന്‍ ,റീലിസ് ദിവസം ഉന്തി തള്ളി ടികെറ്റ് എടുത്തു സിനിമ കാണാന്‍ , നിലാവത്ത് അവളേം കൊണ്ട് ആറിന്റെ തീരത്ത് സൊറ പറഞ്ഞിരിക്കാന്‍ ,മഴയത് കുളിക്കാന്‍,പനി പിടിച്ചു കിടക്കാന്‍ ,രാവിലെ അരുവിത്തുറ പള്ളി യിലെ കുര്‍ബാന കാണാന്‍ ...അങ്ങിനെ അങ്ങിനെ...അങ്ങനെ ഒത്തിരി ഒത്തിരി കാരണങ്ങള്‍ കൊണ്ട് തിരികെ പറക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുന്നോന്‍ ...
{[['']]}

കാത്തീരൂന്നു.... കാണാം.. എന്താ സ0ഭവീയ്ക്കൂന്നത്......... ...........!!!!!!!!


{[['']]}

camel fighting!!!!!!!!!ആരൂം കാണത്ത കാഴ്ച ....ഈ വീഡീയോയീല് കാണുക ............

ആരൂം കാണത്ത കാഴ്ച ....ഈ വീഡീയോയീല് കാണുക ............ ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ...
ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... 
{[['']]}

You will not believe what your eyes will see will see!!!!!കരയീപ്പീയ്ക്കുന്നതും ചന്തീയ്ക്കന്ടതുംമായ കാരൃമാണ് ഈ വീഡീയോയീല്!!!!


ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |...  

നമ്മളെ കരയീപ്പീയ്ക്കുന്നതും ചന്തീയ്ക്കന്ടതുംമായ കാരൃമാണ് ഈ വീഡീയോയീല് കാണുക ............ ഇങ്ങനെയും സ0ഭവീയ്ക്കൂമോ...........ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |...
{[['']]}

BIG TRAGEDY !!!! അതീദാരൂണമായ ഒരൂ സംഭവം കാണൂക........






{[['']]}

Ha Ha ..... TOO Much !!!!!!!!!! comedy ........ എന്ത് സംഭവീയ്കും കാണ്ൂക.....????













ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |..




You like then please Like and share

{[['']]}

DONT MISS IT 24 hours നുളളീല് ഗഗ്നം സ്റ്റൈലിന്റെ റെക്കോഡ് തകര്‍ത്ത വീഡിയോ.. DONT MISS IT !!!!!!!!!

{[['']]}

Lakshmi Gopalaswamy Dance !!!!!! ഒരൂ കീടീല൯ ഡാ൯സ്........


{[['']]}

മദീനയില്‍ നിന്നും റോഡ് മാര്‍ഗം വിമാനത്തിൻറെ മുഴുവന്‍ ഭാഗങ്ങളും കൊണ്ട് പോകുന്ന അപൂര്‍വ്വ കാഴ്ച. ..

{[['']]}

ഫ്രാന്‍സീസ് മാര്‍പാപ്പ കുമ്പസാരിക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.


വത്തിക്കാന്‍സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പ കുമ്പസാരിക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ കുമ്പസാരിക്കുന്ന ചിത്രം പുറത്തുവരുന്നത്. വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പയുടെ കുമ്പസാരം. കുമ്പസാരം വഴി പാപമോചനം ലഭിക്കുന്നുവെന്ന് നോമ്പുകാലത്ത് ഒരിക്കല്‍ക്കൂടി സഭാ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം സഭാതലവനും സഭയുടെ കല്‍പ്പനകള്‍ക്ക് വിധേയനാണെന്ന സന്ദേശമാണ് കുമ്പസാരത്തിലൂടെ ഫ്രാന്‍സീസ് മാര്‍പാപ്പ നല്‍കിയത്.
                     മാര്‍പാപ്പ ഒരു വൈദികനു മുന്നില്‍ കുമ്പസാരിക്കാന്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയായില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രം കണ്ടത്.
{[['']]}

Two Legged Boxer Duncan Lou Who - First Trip to the Beach ..WATCH VIDEO |... മുന്‍കാലുകള്‍ മാത്രം ഉപയോഗിച്ച് പറക്കുന്ന ഈ പട്ടിയെ -

{[['']]}

സ്വന്തം കണ്ണുകളെ വിശ്വാസമുള്ളവർ മാത്രം കാണുക.....!!!!!! കൂടുതൽ ആകർഷകങ്ങളായ ദൃശ്യങ്ങൾ കാണുവാൻ ഈ പേജ് ലൈക്‌ ചെയ്യൂ......

{[['']]}

സിറിയയില്‍ യുവാവിനെ കണ്ണുകെട്ടി വെടിവെച്ചുകൊന്ന് കുരിശില്‍ത്തറച്ച് പ്രദര്‍ശിപ്പിച്ചു.


റാഖ്വ: സിറിയയില്‍ യുവാവിനെ കണ്ണുകെട്ടി വെടിവെച്ചുകൊന്ന് കുരിശില്‍ത്തറച്ച് പ്രദര്‍ശിപ്പിച്ചു. വടക്കന്‍ സിറിയയിലെ റാഖ്വ പട്ടണത്തിലാണ് ഈ കാടത്തം നിറഞ്ഞ വധശിക്ഷ നടന്നത്. റാഖ്വയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലാണ് നഗരമധ്യത്തിലേയ്ക്ക് കൊണ്ടുവന്നത്. കുരിശില്‍ കെട്ടിയായിരുന്നു ഇയാളെ കൊണ്ടുവന്നത്. കണ്ണുകള്‍ കറുത്ത തുണി ഉപയോഗിച്ച് മൂടുകയും ചെയ്തിരുന്നു. പണം തട്ടിയെടുക്കാന്‍ യുവാവ് മറ്റൊരാളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ശരിയത്ത് നിയമപ്രകാരം വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണ് പണത്തിനുവേണ്ടി ഒരാളെ കൊലപ്പെടുത്തുന്നത്. എന്നാല്‍ വധശിക്ഷ എങ്ങനെ നടപ്പാക്കണമെന്ന് നിയമത്തില്‍ പറയുന്നുമില്ല.
                       ഓരോ പ്രദേശത്തും വധശിക്ഷ നടപ്പാക്കുന്നവരുടെ ക്രൂരമായ ഭാവനകള്‍ക്കനുസരിച്ചാണ് വിധി നടപ്പാക്കുക. ശരിയത്ത് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്തായിരിക്കും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനാണ് കുറ്റവാളികളുടെ മൃതദേഹം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്ന സംഘടനയ്ക്കാണ് റാഖ്വയുടെ നിയന്ത്രണം.
{[['']]}

Jo's Implants are turned on and she hears for the first time യുവതി ആദ്യമായി ഈ ലോകത്തിന്‍റെ ശബ്ദം കേട്ടു















ജോ മിലിനി എന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ച വിഷയം. ഇത്രയും നാള്‍ ബധിര ജീവിതമാണ് ഈ യുവതി നയിച്ചത് എന്നാല്‍ കഴിഞ്ഞ വാരം ഇവര്‍ ആദ്യമായി ഈ ലോകത്തിന്‍റെ ശബ്ദം കേട്ടു. ജനിച്ചപ്പോള്‍ മുതല്‍ യുഷ്റസ് സിന്‍ഡ്രോം കാരണം കേള്‍വി ശക്തിയില്ലാതിരുന്ന യുവതിക്ക് ക്ലോക്കിയ ഇന്‍പ്ലാന്‍റേഷന്‍ വഴിയാണ് ശബ്ദത്തിന്‍റെ ലോകം തിരിച്ചുകിട്ടിയത്. അവര്‍ ആദ്യമായി ശബ്ദം കേട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം ഈ വീഡിയോ കാണിച്ചു തരുന്നു. മാര്‍ച്ച് 28ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 14 ലക്ഷത്തില്‍ ഏറെപ്പേര്‍. - See more at:  
{[['']]}

Peck me once, shame on you. Peck me twice...and you're dinner!ഒരൂ പൂച്ചയ്ക് 88 ൯്റ് പണീകീട്ടുന്നത് കാണൂക......funyyy.....

image not displayedPeck me once, shame on you. Peck me twice...and you're dinner!
{[['']]}

വീഡിയോ കാണാം:,,,,,പട്ടാപ്പകല്‍ നാടിനെ നടുക്കി പരസ്യമായി യുവതിയുടെ ആത്മഹത്യാശ്രമം,,,,,,,വീഡിയോ കാണാം:

വീഡിയോ കാണാം:
{[['']]}

15 വെട്ട്‌, 21കാരിയായ ഭാര്യ ജീവിത്തിലേക്ക്‌

15 വെട്ട്‌, 21കാരിയായ ഭാര്യ ജീവിത്തിലേക്ക്‌  ദാമ്പത്യ കലഹം , 21 കാരിയെ ഭര്‍ത്താവ്‌ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. മുഖത്തും തലയിലുമായി 15വെട്ട്‌ ഏറ്റിട്ടും യുവതി ജീവിതത്തിലേയ്‌ക്ക്‌ മടങ്ങുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍.ഹബിദിയഗാമ സ്വദേശിയായ യുവതിയാണ്‌ ഭര്‍ത്താവിന്‍റെ വെട്ടേറ്റ്‌ ചികിത്സയില്‍ കഴിയുന്നത്‌. ദില്‍ഹനി ധര്‍മ്മസിരി എന്ന യുവതിയ്‌ക്കാണ്‌ വെട്ടേറ്റത്‌. മാര്‍ച്ച്‌ നാലിനും യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ പൊലീസ്‌ ഇടപെട്ട്‌ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയ്‌ക്കുകയായിരുന്നു. ഇതിന്‌ തൊട്ടു പിന്നാലെയാണ്‌ ഭര്‍ത്താവ്‌ യുവതിയെ ആക്രമിച്ചത്‌. ഇയാള്‍ ഒളിവിലാണ്‌. വിജനമായ ഒരു തടാകത്തിനടുത്തേയ്‌ക്ക്‌ കൂട്ടിക്കൊണ്ട്‌ പോയാണ്‌ ഭര്‍ത്താവ്‌ യുവതിയെ വെട്ടിയത്‌. മുഖത്തും തലയിലുമാണ്‌ വെട്ടേറ്റത്‌. മുറിവുകളില്‍ പലതും വളരെ ആഴത്തിലുള്ളതാണ്‌. ഇതിന്‌ മുന്‍പും യുവതിയെ ഭര്‍ത്താവ്‌ ഉപദ്രവിച്ചിട്ടുണ്ട്‌. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താനും കോടതിയില്‍ ഹാജരാക്കാനുമുള്ള നടപടികള്‍ പൊലീസ്‌ ആരംഭിച്ചിട്ടുണ്ട്‌

{[['']]}

അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടന്‍ ആയിരുന്നെന്ന് പഴയ യാത്രക്കാരിയുടെ വെളിപ്പെടുത്തല്‍.














കോലാലമ്പൂര്‍: അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടന്‍ ആയിരുന്നെന്ന് പഴയ യാത്രക്കാരി. ഇപ്പോള്‍ മെല്‍ബണില്‍ താമസിക്കുന്ന ജോണ്ടി റൂസ് എന്ന യുവതിയാണ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടനും ഒട്ടും ശ്രദ്ധല്ലാത്തയാളുമായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തുവന്നത്. അവര്‍ തന്റെ പഴയൊരു അനുഭവം വിവരിക്കുകയുണ്ടായി. 2011 -ല്‍ ഫുക്കാറ്റില്‍ നിന്ന് കോലാലമ്പൂരിലേയ്ക്ക് പോകാന്‍ കാത്തിരിക്കുമ്പോഴാണ് രണ്ടു പൈലറ്റുമാര്‍ തന്നെയും സുഹൃത്ത് ജാന്‍ മാരിയെയും ക്യൂവില്‍ നിന്ന് ഒഴിവാക്കി വിമാനത്തിനകത്ത് എത്തിച്ചത്. ഈ പൈലറ്റ് മാരില്‍ ഒരാളാണ് കാണാതായ മലേഷ്യന്‍ വിമാനം നിയന്ത്രിച്ചിരുന്നത്. കോക് പിറ്റിലിരുന്ന യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടോയെന്നും ഈ പൈലറ്റുമാര്‍ തങ്ങളോട് ചോദിച്ചു. സാധാരണ ഒരു വിമാനത്തിലും ഈ സൌകര്യം അനുവദിക്കാറില്ലെങ്കിലും തായ് ലന്റില്‍ നിന്ന് വിനോദ സഞ്ചാരത്തിനുശേഷം മടങ്ങി വരുകയായിരുന്ന ഞങ്ങളെ കോക് പിറ്റിലാണ് ഇരുത്തിയത്. 
            ടേക്ക് ഓഫിലും ലാന്റിങ്ങിലുമൊക്കെ അവിടെത്തന്നെയിരിക്കാന്‍ സൌകര്യമൊരുക്കി തന്നു. തങ്ങളുമായുള്ള യാത്രയില്‍ പൈലറ്റുമാര്‍ പുകവലിച്ചിരുന്നു. വിമാനം പറത്തിക്കൊണ്ടിരിക്കെ 
എനിക്കും സുഹൃത്തിനുമൊപ്പം ഫോട്ടോയെടുക്കാനും പൈലറ്റുമാര്‍ സമയം കണ്ടെത്തിയതായി റൂസ് പറഞ്ഞു. തങ്ങളുമായി രസം പങ്കിട്ട് വിമാനം ഓടിച്ചിരുന്ന പൈലറ്റുമാരില്‍ ഒരാളായ ഫരീഖ് അബ്ദുള്‍ ഹമീദായിരുന്നു കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ വിമാനം പറത്തിയത്. എന്നാല്‍ ഹമീദ് വിമാനം പറത്താന്‍ കഴിവില്ലാത്തയാളാണെന്നോ ഏതെങ്കിലും തരത്തില്‍ അപകടം ഉണ്ടാക്കുന്ന ആളാണെന്നോ അര്‍ത്ഥമില്ലെന്നും ജോണ്ടി റൂസ് വെല്‍ കൂട്ടിച്ചേര്‍ത്തു.
{[['']]}

ലോകത്തിലെ ഏറ്റവും വലിയ രാജ വെമ്പലയെ പിടിച്ച വാവ സുരേഷ്. കാണുക

{[['']]}

ഒറ്റയാനെ പിന്തിരിപ്പിച്ച കുരിശും കൊന്തയും


ഒറ്റയാനെ പിന്തിരിപ്പിച്ച കുരിശും കൊന്തയും


Sunday Shalom
Saturday, 01 March 2014 12:43

പ്രതിസന്ധികളെ തന്റെ ഇച്ഛകൊണ്ടും ശക്തികൊണ്ടും മാത്രം മറികടക്കാം എന്നു കരുതുന്ന മനുഷ്യന്റെ അഹംബോധത്തിന് തിരുത്തുനൽകുകയാണ് സിസ്റ്റേഴ്‌സ് ഓഫ് ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് (ബഥനി) സന്യാസസഭാംഗമായ സിസ്റ്റർ പുഷ്പ കന്നപ്പിള്ളിൽ. മരണം ഒറ്റയാന്റെ രൂപത്തിൽ കാത്തുനിന്ന ലോകവഴിയിൽനിന്ന് ദൈവസ്വരത്തിനു മാത്രം കാതു കൊടുത്തതുമൂലം വീണ്ടെടുപ്പിന്റെ ജീവവഴിയിലൂടെ യാത്ര തുടരാനായതിന്റെ വിശുദ്ധമായ ആനന്ദത്തിലാണ് ഈ സന്യാസിനി. കാതു തുളച്ചെത്തി അന്തഃരംഗം ഉലയ്ക്കുന്ന ഒരു ചിന്നംവിളിയുടെ അനുരണനങ്ങളിൽപോലും കൃപയുടെയും നിതാന്തജാഗ്രതയുടെയും ദൈവസ്വരം വേർതിരിച്ചെടുത്ത് സാക്ഷ്യപ്പെടുത്തുകയാണ് സിസ്റ്റർ പുഷ്പ. ജീവിതത്തോട് തീവ്രമായ ആത്മഭാവത്തോടെ തന്റെ കുരിശും കൊന്തയും ചേർത്തുപിടിച്ച് സിസ്റ്റർ പറയുന്നു ''ഈ കുരിശ് കരുതുന്ന ദൈവസ്‌നേഹത്തിന്റെ അടയാളമാണ്; ഈ ജപമാല മാതൃസ്‌നേഹത്തിന്റെ അടയാളവും. ഇവ രണ്ടുമാണ് എന്നെഇന്നു നിലനിർത്തുന്നത്.'' ചിന്നംവിളിച്ച് കൊമ്പുകുലുക്കി കോർത്തെടുക്കാൻ പാഞ്ഞുവന്ന കാട്ടാനയുടെ മുമ്പിൽനിന്ന് രക്ഷപ്പെട്ട സംഭവം ദൈവാനുഗ്രഹത്തിന്റെ നിറവിൽ സിസ്റ്റർ പുഷ്പ സൺഡേ ശാലോമുമായി പങ്കുവച്ചു.

കർണാടകയിലെ പുത്തൂർ രൂപതയിൽ ഇച്ചിലംപാടി എന്ന സ്ഥലത്തെ ബഥനി മഠത്തിലാണ് സിസ്റ്റർ പുഷ്പ സേവനം ചെയ്യുന്നത്. ഫെബ്രുവരി 14 വ്യാഴാഴ്ച പുലർച്ചെ ഇടവകപ്പള്ളിയായ സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളിയിലെ ദിവ്യബലിയിൽ പങ്കെടുക്കാനായി ഒറ്റയ്ക്ക് പ്രാർത്ഥിച്ചു നടക്കുകയായിരുന്നു ഇവർ.

മഠത്തിൽനിന്ന് 'ഒരു കൊന്തദൂരം' അകലെയാണ് ദേവാലയം. പാതിവെളിച്ചം വീണ നാട്ടുവഴികളിൽ ആളനക്കമുണ്ടായിരുന്നില്ല. പള്ളിയിലെത്തുന്നതിനുമുമ്പ്റോഡിനിരുപുറമായി നിൽക്കുന്ന ഇല്ലിപ്പൊന്തകളിൽനിന്ന് ഒരു അസാധാരണ ശബ്ദം സിസ്റ്റർ കേട്ടു. ശബ്ദത്തിന്റെ ഉറവിടം വേർതിരിച്ചെടുക്കുംമുമ്പ് സിസ്റ്ററിനുനേരെ ഒരു കറുത്തരൂപം പാഞ്ഞടുത്തു. ഒരു ഒറ്റയാനായിരുന്നു അത്. നിശ്ചേഷ്ടയായ നിന്ന സന്യാസിനിക്കുനേരെ അതിവേഗത്തിൽ ചിന്നംവിളിച്ച് ആന പാഞ്ഞടുത്തു. 'രക്ഷിക്കണേ' എന്ന നിലവിളിയല്ല 'ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിനു കൂട്ടായിരിക്കണമേ' എന്ന ശാന്തമരണത്തിന്റെ പ്രാർത്ഥനയാണ് അപ്പോൾ സിസ്റ്ററിൽ നിന്നുയർന്നത്. ജീവനുവേണ്ടി പ്രാർത്ഥിക്കാനല്ല, നല്ല മരണവും സ്വർഗവും തരണേ എന്നു പ്രാർത്ഥിക്കാനാണ് അപ്പോൾ തോന്നിയത്'' സിസ്റ്റർ പറയുന്നു.

നിമിഷാർദ്ധത്തിന്റെ ഇടവേളയിൽ ആന ഒറ്റയാനാണ്, ആളെ കൊല്ലും എന്ന ചിന്ത നൽകിയതിനോടൊപ്പം പിന്നോട്ടോടാൻ ആരോ കൽപിച്ചതുപോലെ. മൂന്നോ നാലോ ചുവട് പിന്നിലേക്ക് വച്ചപ്പോൾ 'ഇടത്തോട്ടു തിരിയുക' എന്ന മന്ത്രണം കേട്ട് അതനുസരിച്ചു. എന്നാൽ സിസ്റ്റർ ചുവടുതെറ്റി ആനയ്ക്കു മുമ്പിലേക്ക് തന്നെ മലർന്നുവീണു. ചീറിപ്പാഞ്ഞുവന്ന ആനയുടെ കൂർത്ത വലിയ കൊമ്പുകളിൽ കണ്ണുടക്കിയപ്പോഴും 'എന്റെ ആത്മാവിന്റെ കടങ്ങളും പാപങ്ങളും ക്ഷമിച്ച്, ശാന്തമായി എന്നെ സ്വർഗത്തിലെത്തിക്കണേ' എന്നുമാത്രം സിസ്റ്റർ വീണ്ടും പ്രാർത്ഥിച്ചു.
ആന മുൻ കാലുകൾകൊണ്ട് നിലം മാന്തി. ഒറ്റയാൻ ഏറ്റവും അക്രമാസക്തമാകുന്ന സമയമാണിത്. പിന്നെ ചിന്നംവിളിച്ച് കൊമ്പുയർത്തി സിസ്റ്ററിനു നേരെയാഞ്ഞു. കുരിശും കൊന്തയും നെഞ്ചോടു ചേർത്തുപിടിച്ച് കണ്ണടച്ച സിസ്റ്റർ നല്ല മരണത്തിനായി പ്രാർത്ഥിച്ചു. ആന സിസ്റ്ററിനെ കുത്താൻ ശ്രമിച്ചെങ്കിലും കൊമ്പുകൾ ലക്ഷ്യംതെറ്റി സിസ്റ്ററിന്റെ കഴുത്തിനിരുപുറത്തും കൂടി നിലത്ത് അമരുകയായിരുന്നു. ആന കൊമ്പുവലിച്ചെടുത്ത് അവിടെ നിന്ന് വീണ്ടും ഉറക്കെ ചിന്നംവിളിച്ചു. കിടന്ന കിടപ്പിൽ പാതി കൺതുറന്ന സിസ്റ്റർ ആന പിന്തിരിയുന്നതാണ് കണ്ടത്. പാത കുറുകെ കടന്ന് ഇല്ലിക്കൂട്ടങ്ങൾക്കരികിലൂടെ അത് അലറി ചിന്നംവിളിച്ച് കടന്നുപോയി. സിസ്റ്റർ കുരിശും കൊന്തയും ഒരിക്കൽക്കൂടി ചേർത്തുപിടിച്ച് ഒരു വലിയ അവിശ്വസനീയതയുടെ തുറവിയിലേക്ക് വേഗത്തിലെഴുന്നേറ്റു.

സംഭവം നടന്നതിന് അടുത്തുള്ള മുളയ്ക്കൽ വർഗീസിന്റെ കുടുംബം ചിന്നംവിളി കേട്ടുണർന്ന് മുറ്റത്തെത്തുമ്പോൾ 'മുളയ്ക്കലമ്മേ' എന്നു വിളിച്ചുകൊണ്ട് സിസ്റ്റർ ആ വീട്ടിലെത്തി. വർഗീസ്‌ചേട്ടന്റെ ഭാര്യയെ സിസ്റ്റർ അങ്ങനെയാണ് വിളിച്ചിരുന്നത്. ദൂരെ വളപ്പിലേക്ക് വിരൽചൂണ്ടി ആ സ്ത്രീ, 'ദേ ആന പോകുന്നത് കണ്ടില്ലേ?' എന്നു ചോദിച്ചപ്പോൾ ''അതെന്നെ വെറുതെ വിട്ടിട്ടുപോയ ആനയാ'' എന്നാണ് പുഷ്പസിസ്റ്റർ പ്രതികരിച്ചത്. ഇട്ടിരുന്ന വസ്ത്രത്തിൽ കുറച്ച് ചെളി പറ്റിയെന്നല്ലാതെ ഒരു പോറൽപോലും ഏൽക്കാതെ തന്റെ മുമ്പിൽ നിൽക്കുന്ന സന്യാസിനിയുടെ വാക്കുകൾ കേട്ട ആ കുടുംബനാഥ പരിസരം മറന്ന് ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞു.

ദേവാലയത്തിലെത്തി വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോഴും ''ദൈവമേ, എന്തിനാണ് തന്നെ ആന വെറുതെ വിട്ടതെന്ന'' ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു മനസ്. ദിവ്യബലികഴിഞ്ഞപ്പോഴേക്കും പള്ളിയിൽ എല്ലാവരും ഈ അത്ഭുത വാർത്തയറിഞ്ഞു. വികാരി ഫാ. ജെസ്റ്റിൻരാജ് ശിരസിൽ കൈവച്ച് പ്രാർത്ഥിച്ചു. സുപ്പീരിയർ സിസ്റ്റർ ശോഭയോടൊപ്പം തിരിച്ച സിസ്റ്ററിനെ കാത്തിരിക്കുകയായിരുന്നു നാടൊട്ടുക്ക് എല്ലാവരും. അവരോടെല്ലാം തന്നെ വീണ്ടെടുത്ത കുരിശിലെ മഹാസ്‌നേഹത്തെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെയും ദൈവസ്‌നേഹത്തിന്റെ പാരമ്യത്തെയും കുറിച്ച് സിസ്റ്റർ സാക്ഷ്യം പറഞ്ഞു.

ആനശല്യത്തെക്കുറിച്ച് വാർത്തയെഴുതാനെത്തിയ പത്രലേഖകരോട് എന്തു പറയുമെന്ന സംശയത്തിലായിരുന്ന സിസ്റ്റർ. പുത്തൂർ രൂപത ബിഷപ് ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് പിതാവിനെ ഫോണിൽ വിളിച്ചു. ''മനസ്ഥൈര്യം കൈവിടരുത്, ദൈവസ്‌നേഹത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിന് നമ്മുടെ സാക്ഷ്യം അനിവാര്യമായ കാലമാണിതെന്ന്'' അദ്ദേഹം ഉപദേശിച്ചു. മഠത്തിലെത്തി ഒരു കൊന്ത വാഴ്ത്തി നൽകിയ ബൽത്തങ്ങാടി രൂപത ബിഷപ് ലോറൻസ് മുക്കുഴി പിതാവും കുരിശിന്റെ രക്ഷാകരശക്തിയെക്കുറിച്ചും ജപമാലയെക്കുറിച്ചും ലോകത്തോട് സാക്ഷ്യപ്പെടുത്താൻ സിസ്റ്ററോട് പറഞ്ഞു. ആപത്ശങ്കയുടെ ഉച്ചകോടിയിൽ ജീവനറ്റുപോകുമെന്ന നിലവിളിക്കുപകരം പ്രാർത്ഥനയുടെ ശാന്തത നിറച്ചത് ഈ കുരിശും കൊന്തയുമാണെന്ന സത്യം സിസ്റ്റർ എല്ലാവരോടും പറഞ്ഞു.

പരിശുദ്ധ അമ്മയോട് സിസ്റ്റർ പുഷ്പയ്ക്ക് ആഴത്തിലുള്ള ഭക്തി ബാല്യം മുതലേയുണ്ട്. മഠത്തിൽനിന്ന് ഓരോ ആവശ്യത്തിനുമിറങ്ങുമ്പോഴും 'ആത്മാവിലും ശരീരത്തിലും കളങ്കമേശാതെ തിരിച്ചുവരാൻ ഇടയാക്കണമേ' എന്ന പ്രാർത്ഥന മുടക്കമില്ലാതെ ഉരുവിടുന്ന സിസ്റ്റർ, ആ പ്രാർത്ഥനയുടെ സാഫല്യത്തിനായി മാതാവിന്റെ മാധ്യസ്ഥം നിത്യവും തേടുമായിരുന്നു. ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ പലവുരു ആവർത്തിച്ചും അമ്മയോടുള്ള ആശ്രയഭാവം സിസ്റ്റർ ഉറപ്പിക്കുമായിരുന്നു.

'വികൃതി കാണിക്കുന്ന കുട്ടിയെപോലെയാണെങ്കിലും, ഈശോയെ എന്നെ നിത്യനരകത്തിൽ തള്ളരുതേ' എന്ന പ്രാർത്ഥനയുടെ ഉണർവിനോടാണ് സിസ്റ്റർ ജീവിതം ചേർത്തുവയ്ക്കുന്നത്. ''പ്രതിസന്ധികളെ നാം നമ്മുടെ ഹിതപ്രകാരമല്ല നേരിടേണ്ടത്. പ്രതിസന്ധികളിൽ ദൈവസ്വരം കേൾക്കാനുള്ള തുറവിയാണ് വേണ്ടത്. ഇടത്തോട്ടു തിരിയുക എന്ന ദൈവസ്വരത്തിന് കാതു കൊടുത്തതാണ് തന്റെ വീണ്ടെടുപ്പിന് കാരണമായതെന്ന് സിസ്റ്റർ പറയുന്നത് അനുഭവത്തിന്റെ ഉറപ്പിലാണ്.'' അത്രയും അടുത്തെത്തിയ മരണത്തിനെ അകറ്റിയ ദൈവത്തിന് എന്നെക്കൊണ്ടെന്തോ പദ്ധതി അവശേഷിക്കുന്നുണ്ട് എന്നു പറഞ്ഞ് പ്രാർത്ഥനാപൂർവം വിനീതയാവുകയാണ് സിസ്റ്റർ പുഷ്പ.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ കന്നപ്പിള്ളിൽ മാത്യു-ഏലിക്കുട്ടി ദമ്പതികളുടെ ആറുമക്കളിൽ നാലാമത്തവളാണ് സിസ്റ്റർ പുഷ്പ. 1994 ൽ സന്യാസവസ്ത്രം സ്വീകരിച്ച സിസ്റ്ററിന്റെ രണ്ടു സഹോദരിമാർകൂടി ബഥനി സമൂഹത്തിലുണ്ട്. ജ്യേഷ്ഠത്തി സിസ്റ്റർ മേരിപ്രഭ ചെറുപുഴ സെന്റ് ജോസഫ് സ്‌കൂളിന്റെ പ്രിൻസിപ്പലാണ്. അനിയത്തി സിസ്റ്റർ ശുഭ ജർമനിയിൽ നേഴ്‌സായി സേവനം ചെയ്യുന്നു. സിസ്റ്റർ പുഷ്പ പുത്തൂർ രൂപതയിലെ വിശ്വാസ പരിശീലനത്തിന്റെ ആനിമേറ്റർ കൂടിയാണ്. ഫോൺ നമ്പർ: 0886193572
{[['']]}

പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പുതുതലമുറ കോഴ്‌സുകള്‍


































പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പുതുതലമുറ കോഴ്‌സുകള്‍



പ്ലസ് ടു കഴിഞ്ഞു. ഇനി ഉപരിപഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിത നിലവാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. ഏതു മേഖലയിലാണ് അഭിരുചിയും താല്‍പ്പര്യവുമെന്ന് വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം.
കഴിവും അഭിരുചിയും വ്യത്യസ്തമായതിനാല്‍ അവനവന്റെ അഭിരുചിക്കനുസൃതം കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് അനുബന്ധ തൊഴില്‍ മേഖലകളിലെത്താനാണ് ശ്രമിക്കേണ്ടത്. 

എെന്റ അഭിരുചി എന്താണ്?


മനസ്സിലേയ്ക്ക് സ്വയം ഇറങ്ങി ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ അഭിരുചി അറിയാനാവും. മാതൃകാ ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. നിങ്ങള്‍ക്ക് ആരായിത്തീരാനാണ് ആഗ്രഹം?
2. ആ ജോലിയില്‍ തിളങ്ങാനാകുമെന്ന് കരുതുന്നുണ്ടോ ? എന്താണ് കാരണം?
3. ഏത് വിഷയം പഠിക്കുമ്പോഴാണ് ഏറ്റവും സന്തോഷം?
4. വീട്ടില്‍ ഏത് ജോലി ചെയ്യുമ്പോഴാണ് ഏറ്റവും ആനന്ദം?
5. 'ഒന്നു തീര്‍ന്നുകിട്ടിയിരുന്നെങ്കില്‍' എന്ന് ആഗ്രഹിക്കുന്ന ക്ലാസ് ഏത് വിഷയത്തിന്റെതാണ്?
6. നിങ്ങള്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത പ്രോജക്ട് ഏതാണ്?
7. നിങ്ങളുടെ ജോലി നിങ്ങള്‍ക്കൊരു ഭാരമായി തീരുമെന്ന് തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
8. അപരിചിതനോട് ഇടപെടാന്‍ മടിയുണ്ടോ?
9. നിങ്ങള്‍ക്ക് ആളുകളോടൊപ്പമിരിക്കാന്‍ ഇഷ്ടമാണോ?
10. നി ങ്ങളുടെ സ്വഭാവവും ചിന്താഗതിയുമില്ലാത്ത ആളുകളുമായി ഇടപെടാന്‍ ഇഷ്ടമുണ്ടോ?
11. ഓഫീസ് ജോലി ഇഷ്ടമാണോ?
12. പുതിയ അറിവുകള്‍ തേടി കണ്ടുപിടിച്ച് മനസ്സിലാക്കാന്‍ ഇഷ്ടമാണോ?
13. ഞാനിപ്പോള്‍ എങ്ങനെയുളള കുട്ടിയാണ്?
14. എന്റെ ജോലി എനിക്ക് പ്രചോദനമാകുന്നതെന്താണ്?
15. എന്താണ് എന്റെ കഴിവുകള്‍? ഇവ ഏത് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കിയാല്‍ അഭിരുചി സ്വയം കണ്ടുപിടിക്കാന്‍ സാധിക്കും.

മാതാപിതാക്കളുെട പങ്ക്

മക്കളുടെ കരിയര്‍ എന്തായിരിക്കണമെന്ന് മാതാപിതാക്കള്‍ക്കെല്ലാം ആകാംക്ഷയുണ്ട്. മക്കള്‍ ഏറ്റവും നല്ല നിലയിലെത്തണമെന്നാണ് അവരുടെയെല്ലാം ആശ. അത് സ്വഭാവികമാണ്. കുട്ടികളുടെ കഴിവ് എത്രത്തോളമുണ്ടെന്നും പ്രത്യേകാഭിരുചി (മുശേൗേറല) എന്താണെന്നും മനോഭാവം (മേേശൗേറല) എന്താണെന്നും അച്ഛനമ്മമാര്‍ക്ക് ചെറുപ്പത്തിലേ മനസ്സിലാക്കുവാന്‍ കഴിയും.
കോഴ്‌സിന്റെ ഭാരം കുട്ടിക്ക് താങ്ങാനാവുമോ എന്നത് ശ്രദ്ധിക്കണം. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഏവര്‍ക്കുമുണ്ട് പരിമിതി. കണക്കില്‍ വാസനയില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് എഞ്ചിനീയറിംഗിന് അയച്ചാല്‍ പഠിക്കാന്‍ കഷ്ടപ്പെടുമെന്ന് മാത്രമല്ല, മിനിമം മാര്‍ക്കില്‍ ഡിഗ്രി നേടിയാല്‍ തന്നെയും സ്വന്തം ജോലിയെ ശപിച്ച് ജീവിതം തള്ളി നീക്കേണ്ടി വരും. മറിച്ച്, ഇഷ്ടമുളള വിഷയം പഠിക്കാന്‍ കുട്ടിയെ അനുവദിച്ചാല്‍ ഉന്നത നിലയിലെത്തുകയും ചെയ്യും.

േകാഴ്‌സുകള്‍ തിരെഞ്ഞടുക്കുേമ്പാള്‍

മക്കളുടെ താല്പര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അവരുമായി ചര്‍ച്ച ചെയ്യണം. വിവിധങ്ങളായ തൊഴില്‍ മേഖലയെപ്പറ്റിയുളള വിവരങ്ങള്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം ശേഖരിച്ച് മക്കള്‍ക്ക് നല്‍കണം. മുന്‍വിധികളെ ആധാരമാക്കിയുളള തീരുമാനങ്ങള്‍ ഒഴിവാക്കണം. തിരഞ്ഞെടുക്കാന്‍ പോകുന്ന കോഴ്‌സിന്റെ ഭാവി സാധ്യതകള്‍, അനുബന്ധ തൊഴില്‍ മേഖലകളുടെ വരും വര്‍ഷങ്ങളിലുളള വളര്‍ച്ച എന്നിവയെല്ലാം കണക്കിലെടുത്തുവേണം തീരുമാനമെടുക്കാന്‍.

2013 ലെഏറ്റവും മികച്ച തൊഴില്‍ മേഖലകളും പഠനസ്ഥാപനങ്ങളും


1. റീട്ടെയില്‍ മാേനജ്‌െമന്റ് കോഴ്‌സ്

ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ചില്ലറ വില്പന മേഖല. ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടിവരും. ഇതില്‍ നാലില്‍ ഒരു ഭാഗം മാനേജ്‌മെന്റ് വിദഗ്ധരാവും. റീട്ടെയ്ല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ എം.ബി.എ. വരെയുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പോലും വന്‍കിട ഷോപ്പിംഗ് മാളുകള്‍, പബ്ലിഷിംഗ് കമ്പനികള്‍, മ്യൂസിക് ഇന്‍ഡസ്ട്രി, മള്‍ട്ടിപ്ലക്‌സുകള്‍, റെഡിമെയ്ഡ് വ്യവസായം, മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ മേഖല എന്നിവയില്‍ അനേകം അവസരങ്ങളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും റീട്ടെയിലിംഗില്‍ പി.ജി.ഡിപ്ലോമയോ എം.ബി.എ.യോ കഴിഞ്ഞവര്‍ക്ക് സ്റ്റോര്‍ മാനേജര്‍, അക്കൗണ്ടിംഗ് ഓഫീസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നീ വൈവിധ്യമാര്‍ന്ന തസ്തികകളില്‍ മികച്ച ശമ്പളം ലഭിക്കുന്ന ജോലികള്‍ ലഭിക്കും.
ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റീട്ടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍.എ.ഐ.) ഇവര്‍ എല്ലാ വര്‍ഷവും നടത്തുന്ന കോമണ്‍ അഡ്മിഷന്‍ റീട്ടെയില്‍ ടെസ്റ്റ് (കാര്‍ട്ട്) എന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് ഇരുപതോളം അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ റീട്ടെയിലിംഗില്‍ എം.ബി.എ.യ്ക്ക് പ്രവേശനം ലഭിക്കും. ആര്‍.ഐ.എ. നടത്തുന്ന രണ്ടു വര്‍ഷ റീട്ടെയിലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഈ സ്ഥാപനങ്ങള്‍ വഴിയാണ് നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rai.net.in

2. െഡന്റല്‍ െമക്കാനിക് / െെഹജീനിസ്റ്റ്

ദന്തരോഗങ്ങള്‍ കണ്ടെത്താനും മറ്റും ഡെന്റിസ്റ്റിനെ സഹായിക്കുന്നവരാണ് ഡെന്റല്‍മെക്കാനിക്ക്. പല്ലുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഡെന്റല്‍ സിറാമിക്‌സ് ഉണ്ടാക്കുന്നതിലും ക്ലിനിക്കില്‍ കൂടുതല്‍ ദന്തചികിത്സാ സൗകര്യം ഒരുക്കുന്നതിലും ഡെന്റല്‍ മെക്കാനിക്കിന്റെ സേവനം ആവശ്യമാണ്. ആസ്പത്രികള്‍, നഴ്‌സിംഗ് ഹോം, ക്ലിനിക്, ഡന്റല്‍ സിറാമിക് ഏജന്‍സികള്‍, പൊതുജനാരോഗ്യ മേഖല, സായുധസേനകള്‍ എന്നീമേഖലകളില്‍ ധാരാളം അവസരമുണ്ട്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് പ്രവേശനം നേടാന്‍ പ്ലസ്ടു സയന്‍സില്‍ 50% മാര്‍ക്കുണ്ടാകണം.
ദന്താശുപത്രികളിലും ക്ലിനിക്കുകളിലും ഏറെ ഒഴിവുകളുള്ള പോസ്റ്റ് ആണ് ഡന്റല്‍ ഹൈജീനിസ്റ്റ്. ദന്ത ഡോക്ടറെ സഹായിക്കുക, ദന്ത ചികിത്സാവേളയില്‍ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക, കൃത്രിമ പല്ലുകള്‍ നിര്‍മ്മിക്കുക, പല്ലുകളുടെ എക്‌സ്‌റേ എടുക്കുക, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ ഡോക്ടറെ സഹായിക്കുക എന്നീ ദൗത്യങ്ങളാണ് ഡന്റല്‍ ഹൈജീനിസ്റ്റിന്റേത്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ആഗസ്ത് -സപ്തംബര്‍ മാസത്തില്‍ അപേക്ഷ ക്ഷണിക്കും. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളില്‍ പ്ലസ്ടുവിന് 50% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി. കേരളത്തില്‍ തിരുവനന്തപുരം ഡന്റല്‍ കോളജില്‍ കോഴ്‌സ് നടത്തുന്നുണ്ട്.
ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സുകളുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ (ബ്രാക്കറ്റില്‍ ആകെ സീറ്റുകള്‍).
Dental Mechanic: Dental Wing. Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (5) Dental College, Government Medical College, Kozhikode - 673008, Ph. 0495 2356781 (10)
Dental Hygienists: Dental Wing, Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (10)

3. ക്ലിനിക്കല്‍ റിസര്‍ച്ച്

മരുന്നുകളുടെ ഉല്പാദനത്തിനുള്ള അന്താരാഷ്ട്ര ചട്ടം നിലവില്‍ വന്നതോടെ സാധ്യതകളേറിയ പഠന/തൊഴില്‍ മേഖലയാണ് ക്ലിനിക്കല്‍ റിസര്‍ച്ച്. പുതിയ മരുന്ന് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് അവതരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ ഗുണ, ദോഷ ഫലങ്ങളെക്കുറിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിരിക്കണമെന്നാണ് ചട്ടം. ഇന്ത്യയില്‍ 60,000 ക്ലിനിക്കല്‍ റിസര്‍ച്ച് പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. നിലവില്‍ 250 കോടി രൂപയുടെ ബിസിനസ്സുള്ള ക്ലിനിക്കല്‍ റിസര്‍ച്ച് മേഖലയ്ക്ക് 5 വര്‍ഷത്തിനകം 5,000 കോടി രൂപയുടെ വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്ക്.

സാധാരണ ബിരുദധാരികള്‍ക്ക് പുതുമയും വരുമാനവുമുള്ള തൊഴില്‍ ലഭ്യമാക്കുന്ന ഈ കോഴ്‌സ്, ഡോക്ടര്‍മാരെപ്പോലെയുള്ള പ്രൊഫഷണലുകള്‍ക്ക് ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന നിലയില്‍ അധിക വരുമാനമുണ്ടാക്കാനും സഹായകമാകും. ക്ലിനിക്കല്‍ റിസര്‍ച്ചില്‍ ഡിപ്ലോമ പഠനത്തിന് മുംബൈയിലെ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് ക്ലിനിക്കല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ സൗകര്യമുണ്ട്. അലോപ്പതി, ആയുര്‍വേദ മെഡിസിന്‍, നഴ്‌സിംഗ്, ഫാര്‍മസി എന്നിവയ്ക്ക് പുറമെ ബയോളജി, കെമിസ്ട്രി തുടങ്ങി ഏതെങ്കിലും ബയോസയന്‍സ് ബിരുദമുള്ളര്‍ക്കും ചേരാവുന്ന ഡിപ്ലോമ കോഴ്‌സാണ് ക്ലിനിക്കല്‍ റിസര്‍ച്ച്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്റ് ട്രയല്‍സ് മാനേജ്‌മെന്റ് എന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മുംബൈയിലെ പഠനകേന്ദ്രത്തില്‍ നടത്തുന്നത് ആഴ്ചയിലൊരിക്കലുള്ള പാര്‍ട്ട് ടൈം കോഴ്‌സാണ്. ഡെറാഡൂണ്‍ കാമ്പസില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സുമുണ്ട്. ലൈഫ് സയന്‍സ് (മൈക്രോബയോളജി, ജനറ്റിക്‌സ്, ബയോടെക്, ബയോളജി, കെമിസ്ട്രി, മറ്റേതെങ്കിലും ബയോ സയന്‍സ് വിഷയം) - ല്‍ ബി.എസ്‌സി./എം.എസ്‌സി. അല്ലെങ്കില്‍ എം.ഡി. /എം.എസ്./എം.ബി.ബി.എസ്./എം.ഫാം/ബി.ഫാം./ ബി.എ.എം.എസ്/ ബി.സി.എസ്./ ബി.എച്ച്.എം.എസ്./നഴ്‌സിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് : Institute of Clinical Research (India),127, B-Wing, Ist Floor, Chintamani Plaza, Chakala, Andheri - Kurla Road, Andheri (E) Mumbai - 400 099. C-sa-bn : enquiry@icriindia.com വെബ്‌സെറ്റ്: www.icriindia.com
ഫോണ്‍: 080-25207224.
നോയിഡയിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും വ്യത്യസ്തമായ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.bii.in. കൊച്ചി, ഇടപ്പള്ളിയിലുള്ള അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aimshospital.org

4.നാനോ ടെക്‌നോളജി

അതിസൂക്ഷ്മമായ വസ്തുക്കളുടെ ഗവേഷണവും അവയുടെ നിര്‍മ്മാണവും സംബന്ധിച്ച പഠനമാണ് നാനോ ടെക്‌നോളജി. വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുതലായ ഒട്ടനേകം മേഖലകളില്‍ ഈ പഠനം ഉപയോഗപ്പെടുന്നു. വിദേശത്തും സ്വദേശത്തും ധാരാളം തൊഴില്‍ സാധ്യതകളുമുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാതസ് എന്നിവയില്‍ നിന്ന് 50% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ് ബി.ടെക് / എം.ടെക് കോഴ്‌സിന് പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സിന്റെ കാലയളവ് അഞ്ചര വര്‍ഷമാണ്. ഉപരിപഠന സാധ്യതകളും ധാരാളമാണ്. പ്ലസ്ടുവിന് ശേഷം മെറ്റീരിയല്‍ സയന്‍സ്, ഇലട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ബയോ മെഡിക്കല്‍, കെമിക്കല്‍സ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ടെക് നാനോ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ബി.എസ്.സി. കോഴ്‌സ് നിലവിലുണ്ട്. 55% ത്തില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.cusat.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാനോ ടെക്‌നോളജിയില്‍ ഇന്റഗ്രേറ്റഡ് ബി.ടെക്/എം.ടെക് കോഴ്‌സുകളുണ്ട്. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണിത്.


5. മെക്കാട്രോണിക്‌സ്

ജോലി സാധ്യത വളരെ കൂടുതലുള്ള പഠനശാഖയാണ് മെക്കാട്രോണിക്‌സ്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്നീ മൂന്ന് ശാഖകളും സംയോജിപ്പിച്ച എഞ്ചിനീയറിംഗിലെ ഉപവിഭാഗമായ കോഴ്‌സാണിത്. റോബോര്‍ട്ടിക്‌സ്, എയര്‍ക്രാഫ്റ്റ്‌സ്, എയ്‌റോ സ്‌പേസ്, ബയോമെഡിക്കല്‍ സിസ്റ്റം, ഓര്‍ത്തോപിഡിക്‌സ് റിസര്‍ച്ച്, നാരോ ആന്റ് മൈക്രോടെക്‌നോളജി, ഓഷനോഗ്രഫി തുടങ്ങിയ നിരവധി മേഖലകളില്‍ ഈ എഞ്ചിനീയറിംഗ് ശാഖ പ്രയോജനപ്പെടുന്നു.
കേരളത്തില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (NTTF) തലശ്ശേരി, തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ കോഴ്‌സ് നല്‍കുന്നുണ്ട്. കോയമ്പത്തൂര്‍, ധാര്‍വാഡ്, തൂത്തുക്കുടി, ജംഷഡ്പൂര്‍, ഗോപാല്‍പൂര്‍ എന്നിവിടങ്ങളിലാണ് NTTF കേന്ദ്രങ്ങള്‍. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www. nttftrg.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളത്തിന് പുറത്ത് ഭാരതിയാര്‍, ശ്രീ രാമചന്ദ്ര, ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്രു ടെക്‌നോളജിക്കല്‍, അണ്ണാമലൈ, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, ഹിന്ദുസ്ഥാന്‍, വിനായകമിഷന്‍സ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ആഋ മെക്കാട്രോണിക്‌സ് കോഴ്‌സുകളുണ്ട്. മധ്യപ്രദേശിലെ ബോജ് ഓപ്പ യൂണിവേഴ്‌സിറ്റിയില്‍ 3 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ മെക്കാട്രോണിക്‌സ് കോഴ്‌സുമുണ്ട്.


6.സ്‌പേസ് ടെക്‌നോളജി

കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (iist) ഒരു പഠന ഗവേഷണ കേന്ദ്രമാണ്. കോഴ്‌സുകള്‍ : 1. ബി.ടെക് ഏവിയോണിക്‌സ്, 2. ബി.ടെക് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, 3. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം, 4. എം.ടെക് സോഫ്റ്റ് കമ്പ്യൂട്ടിംഗ്, 5. എം.ടെക് ആര്‍.എഫ് ആന്റ് മൈക്രോവേവ് കമ്മ്യൂണിക്കേഷന്‍, കൂടാതെ വിവിധ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍.
ഐ.ഐ.ടി. പ്രവേശനത്തിനുള്ള പരീക്ഷ വഴിയാണ് പ്രവേശനം. ഗതാഗതരംഗത്തും പ്രതിരോധ രംഗത്തും ഉപയോഗിക്കുന്ന വിവിധതരം വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവ സംബന്ധമായ എല്ലാ ഉപഗ്രഹങ്ങളുടെയും ഡിസൈനിംഗ് ഇവിടെയാണ്. പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത പ്ലസ്ടു. കൂടുതല്‍ വിവരങ്ങള്‍ http://www.i-ist.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിലാസം: Indian Institute of Space Science and Technology, Valiamala P.O., Thiruvananthapuram – 695 547.

7. ന്യൂറോ സയന്‍സ്

ശരീര പ്രവര്‍ത്തനത്തില്‍ തലച്ചോറിന്റെ പങ്കിനെ കുറിച്ചും രോഗങ്ങളുടെ വ്യാപനത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ സയന്‍സ്. നേരിട്ടും ഇന്റഗ്രേറ്റഡായും പഠിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ്, ഫാര്‍മസി, കമ്പ്യൂട്ടര്‍ അപഌക്കേഷന്‍, സൈക്കോളജി, വെറ്ററിനറി സയന്‍സ് തുടങ്ങിയവയില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് പിഎച്ച്. ഡി. കോഴ്‌സിനും അപേക്ഷിക്കാം. സാധാരണ ഡിസംബറിലാണ് ഇന്റഗ്രേറ്റഡ് സ്ട്രീമില്‍ അപേക്ഷ ക്ഷണിക്കുന്നത്. പത്താംതരം മുതല്‍ 55% മാര്‍ക്ക് നേടിയവരെയാണ് ഈ സ്ട്രീമില്‍ പരിഗണിക്കുന്നത്. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (http://www.nimhans.kar.nic.in) ഡിഎം ഡിഗ്രി ഇന്‍ ന്യൂറോ അനസ്‌ത്യേഷ്യ എന്ന ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്.

കുട്ടികള്‍ കൊഴിയുന്നു

സംസ്ഥാനത്ത് എഞ്ചിനീയറിങ് കോളേജുകളില്‍ 10 ശതമാനത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. കോളേജില്‍ പ്രവേശനം നേടുന്ന പലരും കോഴ്‌സ് പൂര്‍ത്തിയാകും മുന്‍പ് പഠനം നിര്‍ത്തുകയാണത്രെ. സ്വാശ്രയ എഞ്ചനീയറിങ് കോളേജുകളില്‍ കൂട്ടത്തോല്‍വി സംഭവങ്ങളും തുടര്‍ക്കഥയാവുകയാണ്. യോഗ്യരല്ലാത്ത വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ നേടുന്നതാണ് ഇതിനു കാരണമാകുന്നത്.
താല്പര്യമില്ലാതെ കോഴ്‌സില്‍ എത്തിപ്പെടുന്ന കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകുന്നതായി എറണാകുളത്തെ സൈക്കോളജിസ്റ്റ് ഡോ. ഷൈജു ജോസ് പറയുന്നു. 'എന്റെയടുക്കല്‍ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഒന്നര ലക്ഷം രൂപ നല്‍കിയാണ് മകന് കോളേജില്‍ സീറ്റ് തരപ്പെടുത്തിയത്. രണ്ടു സെമസ്റ്റര്‍ കഴിഞ്ഞു. ഇപ്പോള്‍ പയ്യന് കോളേജില്‍ പോകാന്‍ മടി. എത്ര പഠിച്ചിട്ടും ഒന്നും തലയില്‍ കയറുന്നില്ല എന്നാണവന്‍ പറയുന്നത്. പൈസ കൊടുത്ത് വാങ്ങിയ സീറ്റായതുകൊണ്ട് പഠനം നിര്‍ത്താനും തോന്നിയില്ല. ഇപ്പോള്‍ മനസ്സ് പതറിപ്പോകുന്നു. ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചുപോകുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്. പയ്യന്‍ കണക്കില്‍ വളരെ മോശമാണ്. പ്ലസ്ടുവിന് മാര്‍ക്കും കുറവായിരുന്നു. പക്ഷേ, എഞ്ചിനീയറിങ്ങില്‍ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് വിടുകയായിരുന്നു. 'ഇപ്പോള്‍ പൈസ മാത്രമേ നഷ്ടമായിട്ടുള്ളൂ. ഇനിയും വൈകിയാല്‍ മകനെതന്നെ നഷ്ടപ്പെട്ടേക്കാം', ഞാന്‍ രക്ഷിതാക്കളെ ഉപദേശിച്ചു. ആ വിദ്യാര്‍ഥിയിപ്പോള്‍ ആര്‍ട്‌സ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യം ബിരുദത്തിന് പഠിക്കുകയാണ്. ആ പഠനം അവന്‍ ആസ്വദിക്കുന്നുമുണ്ട്', ഷൈജു പറയുന്നു.
ഇഷ്ടമില്ലാത്ത കോഴ്‌സില്‍ പഠിച്ചു പാസായാലും കുട്ടികള്‍ ആ തൊഴില്‍ രംഗത്ത് പരാജയപ്പെടുന്ന സംഭവങ്ങളാണ് കൂടുതല്‍ നടക്കുന്നതെന്ന് കരിയര്‍ വിദഗ്ദ്ധന്‍ എ. ശിവദാസ് പറയുന്നു. 'എഞ്ചിനീയറിങ് കഴിഞ്ഞവര്‍ പോലും എല്‍.ഡി.സി. പരീക്ഷ എഴുതി ക്ലാര്‍ക്കാവാന്‍ കാത്തുനില്ക്കുകയാണ്. എഞ്ചിനീയറായിട്ടും ആ മേഖലയിലേക്ക് തിരിയാന്‍ മടിയാണ് പലര്‍ക്കും. ജോലിയോടുള്ള അഭിരുചി മനസ്സിലാക്കി കുട്ടികളെ ആ വഴിക്ക് തിരിച്ചുവിടാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്.'
{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger