Latest Movie :
Recent Movies

ഫേസ്ബുക്കിനു മുന്നില്‍ അധികനേരം ഇരിക്കുന്നതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ഫേസ്ബുക്കില്‍ മണിക്കൂറുകള്‍ ഇരുന്നതിന് അമ്മയുടെ വഴക്ക്; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ഫേസ്ബുക്കിനു മുന്നില്‍ അധികനേരം ഇരിക്കുന്നതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദീന്‍ ദയാല്‍ ഉപാധ്യായ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായ 24കാരി സുഷമ ഗോസ്വാമിയാണ് ജീവനാടുക്കിയത്. തനിക്ക് മാപ്പ് നല്‍കണമെന്ന് അമ്മയോട് അഭ്യര്‍ത്ഥിക്കുന്ന കുറിപ്പ് എഴുതിവെച്ചായിരുന്നു ആത്മഹത്യ. 

സൈനിക ഉദ്യോഗസ്ഥനായ കേദാര്‍നാഥ് ഗോസ്വാമിയുടെ മകളാണ് സുഷമ. ദില്ലി ആര്‍മി പബ്ലിക് സ്കൂളില്‍നിന്ന് പഠനം കഴിഞ്ഞ ശേഷം സര്‍വകലാശാലാ കാമ്പസില്‍ ബിരുദത്തിന് ചേര്‍ന്നതായിരുന്നു. ദില്ലിയിലായിരുന്ന കേദാര്‍നാഥ് സ്ഥലം മാറിയതിനെ തുടര്‍ന്നാണ് സുഷമയും കുടുംബവും ഗോരക്പൂരില്‍ എത്തിയത്.

ബിരുദ വിദ്യാര്‍ത്ഥിനിയായ സുഷമ പരീക്ഷ കഴിഞ്ഞശേഷം അഞ്ച് മാസം മുമ്പാണ് ഫേസ്ബുക്കില്‍ ചേര്‍ന്നത്. സുഷമയുടെ അക്കൌണ്ടില്‍ ഇപ്പോള്‍ ആയിരത്തിലേറെ സുഹൃത്തുക്കളുണ്ട്. മണിക്കൂറുകളോളം ഫേസ്ബുക്കില്‍ ഇരിക്കാറുള്ള സുഷമക്കു പിന്നാലെ അനുജനും ഈയിടെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ സജീവമായിരുന്നു. ഈയിടെ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷത്തോടെ അടുത്ത തെരഞ്ഞെടുപ്പില്‍ എനിക്ക് വോട്ട് ചെയ്യണം എന്നു പറഞ്ഞ് സുഷമ ഇട്ട പോസ്റ്റ് ഫേസ്ബുക്കില്‍ കാണാം. 

കഴിഞ്ഞ ദിവസം ആറു മണിക്കൂറിലേറെ സുഷമ ഫേസ്ബുക്കിനു മുന്നിലായിരുന്നു. ഇതിനെ തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ പോയ സുഷമ രാവിലെ എഴുന്നേറ്റില്ല. അന്വേഷിച്ചപ്പോഴാണ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഇതു തന്നെയാണോ മരണ കാരണമെന്ന കാര്യം കുടുംബാംഗങ്ങള്‍ സമ്മതിച്ചിട്ടില്ല. ആത്മഹത്യയ്ക്കു പിന്നില്‍ മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. 
{[['']]}

കൊയിലാണ്ടിയില്‍ എഴുന്നള്ളിപ്പിനിടെ ആനകള്‍ ഇടഞ്ഞോടി vedio

 കൊയിലാണ്ടിയില്‍ എഴുന്നള്ളിപ്പിനിടെ  ആനകള്‍ ഇടഞ്ഞോടി കോഴിക്കോട്:കൊയിലാണ്ടി കുറുവങ്ങാട്ട് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ ഇടഞ്ഞോടിയ ആനകള്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. രാത്രി പന്ത്രണ്ട് മണിയോടെ ഇടഞ്ഞ രണ്ട് ആനകളിലൊന്നിനെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തളയ്ക്കാനായത്. തൃശãൂരില്‍ നിന്നെത്തിയ വിദഗ്ദ സംഘം മയക്കുവെടി വെച്ച ശേഷമാണ് ആനയെ തളച്ചത്.


മയക്കുവെടി വെച്ച ശേഷം അല്‍പ്പനേരം ശാന്തനായി നിന്ന കൊമ്പന്‍ പിന്നെയും മണിക്കൂറുകളോളം കൃഷിയിടങ്ങളിലും പറമ്പുകളിലും ഓടി നടന്നു. ബഹളം വെച്ച ആള്‍ക്കൂട്ടത്തിനും തളയ്ക്കാന്‍ ചെന്ന പാപ്പാന്മാര്‍ക്കും നേരെ ചീറിയടുത്തു. 

രാത്രി പന്ത്രണ്ട് മണിക്കായിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന സുനില്‍, സുബ്രഹ്മണ്യന്‍ എന്നീ ആനകള്‍ ഇടഞ്ഞത്. ആനകളില്‍ ഒന്ന് രാവിലെ എട്ട് മണിയോടെ ശാന്തനായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തെ കണ്ടു ഭയന്ന സുനില്‍ എന്ന ആന പാപ്പാന്മാര്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കിയില്ല. പാപ്പാന്മാരുടെ പരിചയക്കുറവ് കൂടിയായതോടെ തളയ്ക്കല്‍ പിന്നെയും നീണ്ടു. 

പറമ്പുകളിലെ തെങ്ങുകളും കവുങ്ങുകളും പിഴുതെറിഞ്ഞ ആന ചില വീടുകള്‍ക്കു നേരെയും കലി തീര്‍ത്തു. ഒടുവില്‍ ഉച്ചയ്ക്ക് ഒന്നരയോടെ ക്ഷീണിതനായി നിന്നതോടെയാണ് ആനയെ തളയ്ക്കാനായത്. ജനങ്ങള്‍ക്ക് ശ്വാസം നേരെ വീണതും. തൃശãൂരില്‍ നിന്ന് ഡോക്ടര്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘവും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
{[['']]}

കൗതുക വസ്തുക്കള്‍ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും!!

കൗതുക വസ്തുക്കള്‍ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും!!

കൗതുക വസ്തുക്കള്‍ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും!!
പണ്ടൊക്കെ ഒരു വീട്ടിലേയ്ക്കെത്തുമ്പോള്‍ നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നത് ഷോകേസിനുള്ളിലെ കൗതുക കാഴ്ചകളായിരുന്നു. എന്നാല്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത്‌ ഇത്തരം ഷോകേസുകള്‍ പഴഞ്ചനായി കഴിഞ്ഞു. അതിനകത്തെ കൗതുകകരമായ കാഴ്ചകള്‍ ഷോകേസിന് പുറത്തേയ്ക്ക് എത്തി കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള കൗതുക കാഴ്ചകളില്‍ ആളുകള്‍ പ്രധാനമായും പുതുമകളാണ്‌ തേടുന്നത്. ഓരോരുത്തരുടേയും വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കളാണ്‌ ഷോകേസിലേയ്ക്ക് ഇപ്പോള്‍ ആളുകള്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മറ്റൊരു സ്ഥലത്തും കാണാത്ത കൗതുക വസ്തുക്കള്‍ ആളുകള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നു. സെറാമിക്ക് ടെറാക്കോട്ട, സിന്തറ്റിക്ക് ഫൈബര്‍ തുടങ്ങിയ മെറ്റീരിയലുകളില്‍ ഇവ ലഭിക്കാറുണ്ട്. ഒരോ വീടിന്റെയും രൂപകല്‍പനക്കനുസരിച്ച് കൗതുക വസ്തുക്കള്‍ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്‌. ഓരോ ദിവസവും വിവിധതരം മോഡലുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നു. അതിനാല്‍ പുതിയ മോഡലുകള്‍ ഏതെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ക്യത്യമായ സ്ഥലത്ത്‌ ഇത്തരത്തിലുള്ള കൗതുകവസ്തുക്കള്‍ വയ്ക്കുന്നത്‌ വീട്ടിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കും.
{[['']]}

7 Simple Ways To Boost Your Liver Functioning

liver

Drink plenty of lemon water
Try to drink between 8- 10 glasses of filtered, pure water every day. It is the only way your liver can drive toxins out of your body. Better yet, start every day with a large glass of water with the fresh juice of one to one half lemon added. Lemon helps bolster your liver’s detoxification abilities. The citric acid in lemon juice encourages the liver to produce bile, one more vehicle that your body uses to excrete toxins.
Eat cruciferous vegetables
Eat plenty of liver rebuilding foods, such as leafy greens, beets, carrots, cabbage, kale, arugula, collard greens and other veggies. They are recommended foods when doing a liver detox. Be sure to eat at least two serving a day. Eat lots of onions, garlic and broccoli since these vegetables contain sulfur which is required to increase the liver’s detoxification ability. Detoxification in the liver requires considerable amounts of nutrients to function properly so be sure to take a high quality mineral supplement and multivitamin. Even a single nutrient deficiency can seriously interrupt natural detoxification processes.
Do a little massage
While lying flat on your back, you can gently massage the gallbladder and liver area, which is located along the lower rib on the right side of the body. This helps improve blood circulation to the liver.
{[['']]}

14 Reasons You Should Start Eating Cucumber / Cucumbers are number four most cultivated vegetable in the world

Cucumber Cucumbers are number four most cultivated vegetable in the world and known to be one of the best foods for your overall health, often referred to as a super food. Pick a handful of firm, dark green cucumbers and drop them into your shopping cart. Congratulations! You have just bought yourself stuff full of good health.
Cucumber rehydrates body
If you are too busy to drink enough water, eat the cool cucumber, which is 90 percent water. It will cheerfully compensate your water lost.
Cucumber fights heat inside and out
Eating cucumber will get your body relief from heartburn. Apply cucumber on your skin and you will get relief from sunburn.
Cucumber eliminates toxins
All that water in cucumber acts as a virtual broom, sweeping waste products out of your body. With regular eating, cucumber is known to dissolve kidney stones.
Cucumber replenishes daily vitamins
Cucumbers have most of the vitamins the body needs in a single day. A B and C, which boost your immune system keep you radiant and give you energy. Make it more powerful by juicing cucumber with spinach and carrot. Don’t forget to leave the skin on because it contains a good amount of vitamin C, about 12 percent of the daily recommended allowance.
{[['']]}

5 Signs You'll Get Prostate Cancer As a man, you have a 1 in 3 chance of developing cancer of the prostate at some point during your lifetime.

5 Signs Prostate CancerProstatelead.jpg
As a man, you have a 1 in 3 chance of developing cancer of the prostate at some point during your lifetime.

That’s a big concern for America’s leading holistic medical practitioner, David Brownstein, M.D. And what concerns Dr. Brownstein even more than the frequency of prostate cancer is the fact that cancer of the prostate is the second most deadly type of cancer for men in the United States.

More than half of men over 40 already experience prostate problems. As the years go by, the risk of prostate concerns — and prostate cancer — continues to increase. By age 80, the percentage of men with some form of prostate dysfunction skyrockets to 90%.

Most commonly, men become aware of prostate problems when the gland enlarges from its ideal walnut size. And as the prostate grows, it presses on the urethra and causes pain and problems with urination, bladder function, and even sexual activity.

And because an enlarged or inflamed prostate puts you at increased risk for the development of cancer in this small but crucial gland, Dr. Brownstein has released a video presentation highlighting the 5 early warning signs you’ll get prostate cancer.

5 Signs Prostate Cancer

In addition to the signs of impending prostate cancer, in Dr. Brownstein’s educational video you’ll also discover:
  • Why taking prescription prostate drugs may actually increase your risk for prostate cancer . . .
  • How to relieve a swollen and painful prostate, simply and naturally . . .
  • The truth about the PSA test for prostate cancer — is it effective or not? . . .
  • The little-known relationship between your iodine levels and prostate cancer . . .
  • Plus much, much more . . .
The good news is that you do not need to become victimized by prostate cancer. With the life-saving information revealed on Dr. Brownstein’s powerful video presentation, you will find 6 simple but smart steps to keep your prostate healthy and prevent potentially deadly prostate cancer.

Editor’s Note: This video is so critical to male health, Newsmax Health pulled out all the stops to bring it directly to you at no charge. Click here to see the 5 signs you’ll get prostate cancer. With hundreds of thousands of new prostate cancer diagnoses made yearly, there’s no time to waste. 

Read Latest Breaking News from Newsmax.com http://www.newsmaxhealth.com/MKTNews/Brownstein-Signs-Prostate-Cancer/2014/02/04/id/550860#ixzz2tmFAHhrC
Alert: What Is Your Risk for a Heart Attack? Find Out Now




 http://w3.newsmax.com/newsletters/brownstein/video_prostate.cfm?promo_code=16607-1
{[['']]}

Amazing video shows Russian daredevils climbing on top the tallest building in China

{[['']]}

സൗദി കമ്പനികള്‍ -- പണി നടക്കണമെങ്കില്‍ വിദേശികള്‍ വേണം, വീട്ടിലിരിക്കുന്ന സ്ത്രീകളെയും 'തൊഴിലാളികളാ'ക്കി കമ്പനികളുടെ സൗദിവല്‍കരണം

mangalam malayalam online newspaper                                                                     

















 തൊഴില്‍മേഖലയില്‍ സൗദിവല്‍കരണത്തിനുള്ള ക്വാട്ട തികയ്ക്കാന്‍ സൗദി കമ്പനികള്‍ വ്യാജ തൊഴിലാളികളെ കണ്ടെത്തുന്നുവെന്ന് അല്‍ റിയാദ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വാട്ട തികച്ചു കഴിഞ്ഞ ശേഷം കമ്പനികള്‍ക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാം. പണി നടക്കണമെങ്കില്‍ വിദേശികള്‍ വേണമെന്നതിനാല്‍ ക്വാട്ട തികച്ചതായി കാണിക്കുന്നതാണ് ഇതിനു സൗദി കമ്പനികള്‍ കണ്ടെത്തിയ മാര്‍ഗം. ഇതിനായി വീട്ടിലിരിക്കുന്ന സ്ത്രീകളെ വരെ നിര്‍മാണത്തൊഴിലാളികളായി രേഖയുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്.
അടുത്തിടെ ഒരു സ്വകാര്യകമ്പനിയില്‍ ജോലി തേറി ചെന്ന അബ്ദുള്‍ റഹ്മാന്‍ സലേഹ് എന്ന യുവാവിനോട് 'യഥാര്‍ഥ ജോലിയാണോ അതോ സൗദിവല്‍കരണ ജോലിയാണോ വേണ്ടത്്' എന്ന് മാനേജര്‍ ചോദിച്ചതായാണ് റിപ്പോര്‍ട്ടെന്ന് ഇതിനെ ഉദ്ധരിച്ച് സൗദി ഗസറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 3000 സൗദി റിയാല്‍ മാസശമ്പളമുള്ള ജോലി നല്‍കുന്നതായി കമ്പനി ഇയാളുമായി കരാറുണ്ടാക്കി. ജോലിക്കു വരേണ്ട, പകരം പ്രതിമാസം 1500 റിയാല്‍ വീട്ടിലെത്തിച്ചേക്കാമെന്നായിരുന്നു കമ്പനി തുടര്‍ന്ന് ഇയാളോട് പറഞ്ഞത്.
നിശ്ചിത എണ്ണം സൗദിക്കാര്‍ക്ക് ജോലി നല്‍കിയേ ഒക്കൂ എന്നു നിര്‍ബന്ധം പിടിച്ചാല്‍ സൗദിവല്‍കരണ നടപടികള്‍ പരാജയപ്പെടുകയേ ഉള്ളൂ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സൗദി അറേബ്യക്കാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള വൈദഗ്ധ്യം മെച്ചപ്പെടുത്താനാണ് തൊഴില്‍ മന്ത്രാലയം ശ്രദ്ധിക്കേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'സ്വകാര്യ കമ്പനികള്‍ക്ക് ലാഭമാണ് വേണ്ടത്. അതിനു ചില ജോലികള്‍ക്ക് യോഗ്യതയുള്ളവരെ കിട്ടിയാലേ പറ്റൂ' ബിസിനസുകാരനായ ദാവൂദ് അല്‍-എസൈമി പറഞ്ഞു. സൗദിവല്‍കരണ നിയമംകൊണ്ടുമാത്രം ചെറുപ്പക്കാരായ സൗദിക്കാരുടെ തൊഴിലില്ലായ്മ മാറില്ലെന്നും ദാവൂദ് പറഞ്ഞു.
നജ്‌റാന്‍, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികള്‍ വികസിതമല്ലാത്തത്തിനാല്‍ റിയാദിലേതുപോലെ സൗദിവല്‍കരണ നിയമങ്ങള്‍ അതേ പടി പാലിക്കാന്‍ അവരോട് പറയാന്‍ പാടില്ലെന്ന് മാനവവിഭവശേഷി കണ്‍സള്‍ട്ടന്റായ ബന്ദര്‍ അല്‍ ധബാന്‍ പറഞ്ഞു.
സൗദിവല്‍കരണം സംബന്ധിച്ച് പലവിധ നിയമങ്ങളാണുള്ളതെന്നും ഇത് ബിസിനസിനെ സഹായിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് സൗദി സ്ത്രീകള്‍ വരെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സൗദി പുരുഷന്മാര്‍ക്ക് ജോലി കിട്ടാതിരിക്കെ സ്ത്രീകള്‍ക്ക് എങ്ങനെ ഇത്രമാത്രം ജോലി കിട്ടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സൗദികള്‍ക്ക് ജോലി ചെയ്യാന്‍ താല്‍പര്യമേ ഇല്ലെന്നാണ് ഈ വാര്‍ത്തയ്ക്കുള്ള കമന്റായി പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സൗദിയിലെ പത്രങ്ങളിലും തൊഴില്‍ വെബ്‌സൈറ്റുകളിലും ധാരാളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. പക്ഷേ, ചെറിയ ജോലി ചെയ്യാന്‍ സൗദികള്‍ക്ക് താല്‍പര്യമില്ല. ഉയര്‍ന്ന ജോലിക്ക് യോഗ്യതയുമില്ല. ജോലിക്കു വരുന്നവരാകട്ടെ വെറുതെയിരിക്കുകയാണെന്നും ശമ്പളത്തില്‍ മാത്രമാണ് അവരുടെ കണ്ണ് എന്നും സൗദി ഗസറ്റിലെ കമന്റില്‍ ഒരു വായനക്കാരന്‍ ചൂണ്ടിക്കാട്ടി.
{[['']]}

മുര്‍ഖന്‍ പാമ്പിന്റെ ചോരകുടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.



ന്യുയോര്‍ക്ക്: യുഎസ് നാവികര്‍ മുര്‍ഖന്‍ പാമ്പിന്റെ ചോരകുടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വനപ്രദേശങ്ങളില്‍ നിലനില്‍ക്കുന്നതിനുള്ള പ്രത്യേക പരിശീലനം നേടുന്നതിന്റെ ഭാഗമായി യു.എസ് നാവികര്‍ മൂര്‍ഖന്‍ പാമ്പിന്റെ ചോരകുടിക്കുന്നതും കോഴിയുടെ തല കടിച്ചെടുക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓപ്പറേഷന്‍ കോബ്രാ ഗോള്‍ഡ് 13 എന്ന പരിശീലനത്തിന്റെ ഭാഗമായാണ് മൂര്‍ഖന്റെ ചോരകുടിക്കല്‍. ഇതില്‍ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടുന്ന വിധവും കൊല്ലുന്ന വിധവും സൈനീകരെ പരിശീലിപ്പിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ ഏഷ്യയില്‍ മൂര്‍ഖന്‍ പാമ്പിന്റെ ചോര സര്‍വ്വരോഗ സംഹാരിയായാണ് കണക്കാക്കുന്നത്. ഇതുകൂടാതെ പച്ചമരുന്നുകള്‍ കണ്ടെത്താനും കൊടും വനത്തില്‍ നീരുറവ കണ്ടെത്താനും സൈനീകരെ പ്രത്യേകം പരിശീലിപ്പിക്കാറുണ്ട്.
                            ഏഴ് രാജ്യങ്ങളില്‍ നിന്നായി 13,000 ത്തോളം സൈനീകരാണ് പ്രത്യേക പരിശീലനത്തിനായി തായ് ലന്റിലെ സൈനിക താവളത്തില്‍ ഒത്തുകൂടിയത്. അമേരിക്കയുടെ സൈനീക പങ്കാളികളില്‍ പ്രമൂഖ രാജ്യമാണ് തായ് ലന്റ്. വിയറ്റ് നാം യുദ്ധത്തില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗം വിമാനങ്ങളും തായ് ലന്റിന്റെ വ്യോമകേന്ദ്രങ്ങളില്‍ നിന്നാണ് 
പറന്നുയര്‍ന്നത്. 


{[['']]}

17 വയസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയായ സൌദി പെണ്‍കുട്ടി സംഭാവന ചെയ്തത് 5 കോടി റിയാല്‍.


റിയാദ്: 17 വയസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയായ സൌദി പെണ്‍കുട്ടി സംഭാവന ചെയ്തത് 5 കോടി റിയാല്‍. തന്റെ പിതാവില്‍ നിന്ന് അനന്തരമായി കിട്ടിയ പണം, കടം വാങ്ങി തിരിച്ചടയ്ക്കാന്‍ കഴിയാതെ ജയിലിലായവരെ സഹായിക്കാനും പള്ളികള്‍ നിര്‍മ്മിക്കാനും മറ്റ് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുമായി പെണ്‍കുട്ടി വിനിയോഗിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭാവനയായി നല്‍കിയതാണ് 5 കോടി റിയാല്‍. റിയാദ് ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പെണ്‍കുട്ടി 17 വയസിനുള്ളില്‍ നല്‍കിയ സംഭാവനയുടെ വിവരം പുറംലോകം അറിഞ്ഞത്. ജനസേവനം തന്റെ പിതാവിന്റെ വഴിയാണെന്നും തന്റെ സമ്പാദ്യം നിക്ഷേപമാക്കി വര്‍ധിപ്പിക്കാന്‍ തനിക്ക് അറിയാമെങ്കിലും ആവശ്യക്കാരെ സഹായിക്കുന്നതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
                    അല്ലാഹുവിന്റെ പ്രീതി മാത്രമാണ് തന്റെ ലക്ഷ്യമെന്നും ജീവിത സമയത്തും മരണ ശേഷവും തനിക്ക് ആത്മശാന്തി ലഭിക്കാന്‍ ഇത് കാരണമാക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. തന്റെ സഹോദരങ്ങളും മാതാവും ഇക്കാര്യത്തില്‍ തന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുവെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തു പറയാന്‍ പെണ്‍കുട്ടി 
താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.
{[['']]}

പാമ്പു കടിച്ചത് ദൈവനിശ്ചയം; താന്‍ മരണത്തിന് കീഴടങ്ങുന്നെന്ന് പാസ്റ്റര്‍ ,തന്നെ പാമ്പു കടിച്ചാല്‍ ആശുപത്രിയില്‍ പോവുകയോ വൈദ്യസഹായം തേടുകയോ ഇല്ലെന്ന് ഇദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്



 പാമ്പു കടിച്ചത് ദൈവനിശ്ചയം; താന്‍ മരണത്തിന് കീഴടങ്ങുന്നെന്ന് പാസ്റ്റര്‍ ജാമി കുറ്റ്സ്. അമേരിക്കയിലെ കെന്റകിയില്‍ പാമ്പുകളെക്കൊണ്ട് അമ്മനമാടിയ റിയാലിറ്റി ടിവി ഷോ താരമാണ് പാസ്റ്റര്‍ ജാമി കുറ്റ്സ്. മിഡിത്സ്ബ്രോഗിലുള്ള പള്ളിക്ക് സമീപം നാഷണല്‍ ജോഗ്രഫിക് ചാനലിനു വേണ്ടി പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇദേഹത്തിന്റെ വലതുകൈയില്‍ പാമ്പു കടിച്ചത്. അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ പോകാനോ വൈദ്യസഹായം തേടാനോ കൂട്ടാക്കാഞ്ഞ പാസ്റ്റര്‍ ജാമി കുറ്റ്സ് അവിടെവെച്ച് തന്നെ മരിക്കുകയാണ് ഉണ്ടായത്.
                       തന്നെ പാമ്പു കടിച്ചാല്‍ ആശുപത്രിയില്‍  പോവുകയോ വൈദ്യസഹായം തേടുകയോ ഇല്ലെന്ന് ഇദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അണലി കടിച്ചത് ദൈവനിശ്ചയമാണെന്ന്  പറഞ്ഞ് പാസ്റ്റര്‍ മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്. 1990 -ല്‍ രണ്ടു തവണ ഇദേഹത്തെ വിഷമുള്ള പാമ്പ് കടിച്ചിരുന്നെങ്കിലും അന്ന് പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു
{[['']]}

The Japanese Businessman! അവീശ്വസനീയമായ കാഴ്ചകള്‍...

{[['']]}

Breakfast at Ginger's- golden retriever DOG eats with hands അവീശ്വസനീയമായ കാഴ്ചകള്‍ അവീശ്വസനീയമായ കാഴ്ചകള്‍

{[['']]}

അവീശ്വസനീയമായ കാഴ്ചകള്‍ world record

{[['']]}

കര്‍ദിനാളിനെ ആക്രമിച്ച നഗ്‌ന സംഘത്തിന്റെ നായിക പറയുന്നു, 'എന്റെ ശരീരം എന്റെ ആയുധമാണ്'

feminist protest group Femen Ukrainian Inna

കര്‍ദിനാളിനെ ആക്രമിച്ച 

നഗ്‌ന സംഘത്തിന്റെ 

നായിക പറയുന്നു, 

'എന്റെ ശരീരം എന്റെ 

ആയുധമാണ്'

ഇന്നാ ഷെവ്‌ചെങ്കോ- ഈ 23 വയസുകാരിയുടെ പേരുകേട്ടാല്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലെയും പോലീസ് അധികാരികളുടെ നെഞ്ചൊന്നു കാളും. ഒന്നും മറയ്ക്കാതെ പരസ്യപ്രതിഷേധത്തിനിറങ്ങുന്ന ഫെമെന്‍ എന്ന സംഘടനയുടെ നേതാവാണവള്‍. ഇപ്പോള്‍ പാരീസില്‍ താമസം. പക്ഷേ യൂറോപ്പില്‍ എവിടെയും പ്രത്യക്ഷപ്പെടാം. നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് പൊതുനിരത്തില്‍ നഗ്നമായി പ്രതിഷേധത്തിന്റെ അലകളുയര്‍ത്താം.
ഉക്രൈനിലാണ് ഫെമെന്റെ ഉദയം. ഉക്രൈനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരേയും സ്ത്രീകളെ വേശ്യാവൃത്തിക്ക് ഇരയാക്കുന്നതിനെതിരേയുമാണ് അവര്‍ പ്രതിഷേധം തുടങ്ങിയത്. പിന്നീട് അത് വ്യവസ്ഥാപിത മതങ്ങള്‍ക്കും അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ക്കും എതിരേയായി. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നതിനാല്‍ ക്രൈസ്തവ സഭയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ കിട്ടുന്ന ഒരവസരവും അവര്‍ വെറുതേ കളയില്ല. റഷ്യയിലെ വ്ളാഡിമിര്‍ പുടിന്റെ മര്‍ദക ഭരണത്തിനെതിരേയും പുടിനെ പിന്തുണയ്ക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരേയും സന്ധിയില്ലാ സമരത്തിലാണ് ഫെമെന്‍.
തികച്ചും അസാധാരണമാണ് ഫെമെന്റെ പ്രതിഷേധ രീതി. നടപ്പാതകള്‍, ഭരണ സിരാകേന്ദ്രങ്ങള്‍, പള്ളികള്‍ ഫാഷന്‍ ഷോ വേദികള്‍, ഫിലിം ഫെസ്റ്റിവല്‍ അരങ്ങുകള്‍, കായിക മല്‍സരങ്ങള്‍ എന്നുവേണ്ട, നാലാള്‍ കൂടുന്ന എവിടെയും പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് വസ്ത്രമുരിഞ്ഞ് ദേഹത്ത് എഴുതിവച്ച മുദ്രാവാക്യങ്ങള്‍ വെളിപ്പെടുത്തി ജനങ്ങളെ ഞെട്ടിക്കുന്നതാണ് സമരരീതി. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി നൂറ്റമ്പതോളം സജീവ പ്രവര്‍ത്തകരുണ്ട് സംഘടനയ്ക്ക്.
അന്നാ ഹട്‌സോള്‍ ആണ് സ്ഥാപകയെങ്കിലും ഫെമെന്റെ രാജ്യാന്തര മുഖമാണ് ഇന്നാ ഷെവ്‌ചെങ്കോ. വത്തിക്കാനില്‍ വരെ പ്രകടനം നടത്തി പ്രശസ്തി നേടിയ ഇന്ന സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ ശക്തമായപ്പോള്‍ ഉക്രൈനില്‍ നിന്ന് പലായനം ചെയ്ത് ഫ്രാന്‍സില്‍ അഭയം തേടുകയായിരുന്നു. ഇന്ന പാരീസില്‍ സ്ഥിരതാമസമാക്കിയ ശേഷം ഫെമെന്റെ പ്രവര്‍ത്തനങ്ങള്‍ പാരീസ് കേന്ദ്രീകരിച്ചായി. ഗര്‍ഭഛിദ്രത്തിനെതിരായ പ്രതിഷേധത്തില്‍ നീക്കം പള്ളികള്‍ക്കെതിരേയായപ്പോള്‍ കഴിഞ്ഞദിവസം പാരീസില്‍ നൂറുകണക്കിനു പേര്‍ ഫെമെനെതിരേ പ്രകടനം നടത്തി. അവരെ ഫ്രാന്‍സില്‍ നിന്നു പുറന്തള്ളുക എന്നതായിരുന്നു ആവശ്യം.
എന്നാല്‍, ഇതിനെ അവഗണിച്ച് മറ്റൊരു പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു ഇന്ന ചെയ്തത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ മാറത്ത് 'പ്രൊട്ടസ്റ്റ് ഫോര്‍ പീസ്' എന്ന മുദ്രാവാക്യവുമായി ഇന്ന എത്തി. 'പുരുഷ കേന്ദ്രീകൃതമായ ഈ ലോകത്ത് അവരെ ഞെട്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിന് എന്റെ ശരീരമാണ് എന്റെ ആയുധം' ഇന്ന പറയുന്നു.

ഇരുപത്തിരണ്ടാം വയസില്‍ ജന്മനാട് വിടേണ്ടി വന്നു. എന്തായിരുന്നു മാനസികാവസ്ഥ?

തീരെ ചെറിയപ്രായത്തില്‍ അമ്മയേയും മറ്റു വേണ്ടപ്പെട്ടവരെയും വിട്ടു പോകേണ്ടിവന്നത് ചിന്തിക്കാന്‍പോലുമാകുന്നില്ല. അതുപോലെ തന്നെയാണ് ജന്മനാട്ടില്‍ ജീവിക്കാനാവാത്തതും. ഇപ്പോള്‍ പാരീസിലാണെങ്കിലും പലരാജ്യങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തനമുണ്ട്. ഒരേസമയം പലരാജ്യങ്ങളില്‍ ജീവിക്കുന്നതു പോലെയാണ് എനിക്കു തോന്നുന്നത്.

മാറുമറയ്ക്കാതെയുള്ള പ്രതിഷേധമാണ് നിങ്ങളുടേത്. അങ്ങനെ ചെയ്യുമ്പോള്‍ ഭീതിയാണോ ആവേശമാണോ?

ഓരോ പ്രതിഷേധവും ഓരോ സ്‌പെഷല്‍ മിഷനാണ്. ഏതാനും സെക്കന്‍ഡോ ഏതാനും മിനിറ്റോ മാത്രം നീണ്ടുനില്‍കുന്ന ചെറിയ വിപ്ലവമാണ് ഞങ്ങളുടേത്. അവിടെ വികാരങ്ങള്‍ക്കു സ്ഥാനമില്ല. ഇതൊരു യുദ്ധം പോലെയാണ്. ഞങ്ങള്‍ ഞങ്ങളുടെ ശരീരം കൊണ്ട് യുദ്ധം ചെയ്യുന്നു. ആയുധം വേണ്ടസമയത്ത് പ്രയോഗിക്കുക എന്നതാണ് കാര്യം.

എന്തുകൊണ്ടാണ് മാറുമറയ്ക്കാതുള്ള പ്രകടനം?

ഞങ്ങളാരും പ്രസിദ്ധരല്ല. പക്ഷേ ഞങ്ങളുടെ സമരരീതി പ്രസിദ്ധമാണ്. ഞങ്ങള്‍ നഗ്നരായ പ്രതിഷേധക്കാരാണെന്നാണ് നിങ്ങളും മറ്റുള്ളവരും കരുതുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകത്തോട് സംസാരിക്കുകയാണ്. രണ്ടുവര്‍ഷം മുന്‍പ് ഇത് വസ്ത്രമുപേക്ഷിച്ചുള്ള പ്രകടനം മാത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ശരീരത്ത് മുദ്രാവാക്യങ്ങള്‍ എഴുതി വയ്ക്കുന്നു. ഇതുമൊരു സമരരീതി.

നിങ്ങള്‍ക്ക് ഭീഷണി വല്ലതുമുണ്ടോ?

അതേയുള്ളൂ. എല്ലാദിവസവും ഓരോ വധഭീഷണി വരും. ഞങ്ങള്‍ അതു ഗൗനിക്കാറേ ഇല്ല.

ഉക്രൈനില്‍ യൂറോ 2012 ഫുട്‌ബോല്‍ മല്‍സരം നടന്നപ്പോള്‍ നിങ്ങള്‍ എന്നും പ്രതിഷേധിക്കാനുണ്ടായിരുന്നല്ലോ, എന്തായിരുന്നു അന്നത്തെ അനുഭവം?

അക്കാലത്ത് ഉക്രൈനില്‍ ഓരോ നൂറുമീറ്ററിലും ഒരു വേശ്യാലയം എന്നരീതിയിലായിരുന്നു. അവിടെയെത്തിയ ഫുട്‌ബോള്‍ പ്രേമികള്‍ ബിയറും കുടിച്ച് പെണ്‍കുട്ടികളെ ആസ്വദിച്ചു നടക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ ക്ലബും വേശ്യാലയങ്ങളും പുതുതായി ഉയര്‍ന്നുവന്നു. ഉക്രൈനില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. എന്നാല്‍, ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെല്ലുന്ന ആണുങ്ങളെ പെണ്‍കുട്ടികളുടെ കാറ്റലോഗ് കാണിച്ച് വിലപേശുന്നതു കാണാം. ഇതിനെതിരേയാണ് ഞങ്ങള്‍ ഉണര്‍ന്നത്.

നിങ്ങളുടെ വീട്ടുകാര്‍ ഈ പ്രവര്‍ത്തനം അംഗീകരിക്കുന്നുണ്ടോ?

എന്റെ പിതാവ് എന്നെക്കുറിച്ച് അഭിമാനമുള്ളയാളാണ്. അമ്മയ്ക്കും അഭിമാനമുണ്ട്, പക്ഷേ ഞാന്‍ വേറൊരു ജീവിതം നയിക്കണമെന്നാണ് അവരുടെ ആവശ്യം.
{[['']]}

ഈ താടിക്കാരി ടീച്ചര്‍ക്കൊരു വരനെ വേണം...




 
 
 
--
 
 
--
 
 
{[['']]}

MBBS at AIIMS : Apply from tomorrow

MBBS at AIIMS : Apply from tomorrow

Dr. S Rajookrishnan
Feb 16, 2014 : All India Institute of Medical Sciences (AIIMS) has invited applications for admission to the MBBS Course at AIIMS, New Delhi and six other AIIMS at Bhopal, Patna, Jodhpur, Raipur, Rishikesh and Bhubaneswar for 2014-15.
Selection to AIIMS New Delhi and the other 6 AIIMS will be based on a Competitive Entrance Examination to be held on Sunday the 1stJune, 2014, at Ahmedabad (Code 01),  Bengaluru (02), Bhopal (03), Bhubaneswar (04), Chandigarh (05), Chennai (06), Dehradun (07), Delhi (08), Guwahati (09), Hyderabad (10), Jammu (11), Jodhpur (12), Kochi (13), Kolkata (14), Lucknow (15), Mumbai (16), Patna (17) and Raipur (18). It will be conducted in online as well as Offline (Pen & Paper) modes. Indian Nationals, who have attained or will attain the age of 17 years as on the 31st of December, 2014 are eligible to apply. Those born on or after 2nd January, 1998 are not eligible to apply.
Applicant should have passed the 12th Class under the 10+2 Scheme/ Senior School Certificate Examination (CSBE) or Intermediate Science (I.Sc) or an equivalent examination of a recognised University/ Board of any Indian State with English, Physics, Chemistry and Biology securing a minimum aggregate of 60% marks in English, Physics, Chemistry and Biology in case of General and OBC candidates and 50% for SC/ST applicants.
Those who have appeared or are appearing at the qualifying examination with English, Physics, Chemistry and Biology as main subject and expect to pass the examination with required percentage of marks are also eligible to apply and appear in the Competitive Entrance Examination. However, their candidature will be considered only if they provide documentary evidence of having passed the qualifying examination with the required subjects and percentage of marks.
An examination of an Indian University or of a foreign/university will be considered to be equivalent to the 12th class under 10+2 scheme/Intermediate Science examination by the Institute, only if the candidate produces a certificate from the concerned Indian University/Association of the Indian Universities to the effect that the examination passed by him/her is considered by them to be equivalent to the 12th class under 10+2 scheme/Intermediate examination.
Overseas Citizen of India (OCI) registered under Section 7A of Citizenship Act 1955 are also eligible to appear in this test and all terms and conditions applicable for Indian Nationals given in this Prospectus will be applicable to them. The candidate will submit proof of Registration as OCI under Section 7A of Citizenship Act 1955 to be eligible to appear for this test. This stipulation is common to AIIMS New Delhi & Six other AIIMS).
Indian Nationals seeking admission to AIIMS New Delhi & six other AIIMS have to apply online for Registration in the prescribed form available at www.aiimsexams.org between 17.2.2014 and 5 pm on 17.3.2014.
OPH Candidates are exempted from any Fee. Registration Fee for General/OBC Category applicants is Rs.1000/- and that for SC/ST Category is Rs.800/-. Payment is to be made through Computer generated Challan Form to be submitted in any branch of State Bank of India or using Debit Card/Credit Card. Transaction Charges as applicable has to be paid by the applicant.
Applicant should indicate his/her 1st choice of centre in the application form. The centre of examination once opted will not be changed and any request for such a change will not be entertained. In case of any discrepancy and non-availability of centre in the city as opted, the centre as allotted by AIIMS will be considered as final.
Applicant must give the preference in the application form for online/offline examination, at the time of applying. They would be accommodated for Online Examination subject to availability of nodes. Those who cannot be accommodated for online examination would be accommodated in the Offline mode. The online mode will be subject to availability of minimum candidates in a particular centre failing which such candidates will be asked to appear for the Examination through offline mode only or at other city and decision of AIIMS will be final in this regard.
Status of Registration form can be known at www.aiimsexams.org from 16th May, 2014. Admit Card will also be available on AIIMS website www.aiimsexams.org after 16th May, 2014. The admit cards will be made available through internet only and not by post. In case the status of a candidate’s Admit Card is not available on website, he/she should immediately write to the Assistant Controller of Exams, AIIMS, New Delhi -110 068 along with full particulars of the Registration Form or through the email exams.ac@gmail.com .
The venue and time of the examination will be communicated to the candidates in the Admit Card. No candidate will be admitted to the examination unless he/she holds a valid Admit Card issued by the Institute and a proof of their identification.
The Competitive Entrance Examination will be of 3½ hours duration and will have one paper consisting of 200 objective type (multiple choice and reason-assertion type) questions from Physics, Chemistry, Biology and General Knowledge with 60 questions each from Physics, Chemistry and Biology (Botany and Zoology) and 20 from General Knowledge.
The general standard of the Competitive Entrance Examination will be that of 12th class under the 10+2 Scheme/Intermediate Science. No syllabus has been prescribed by the Institute for the examination. Question paper will be provided either in English or in Hindi according to the choice of candidates. A candidate must select in the space provided in the application form whether he/she prefers to have the question paper in English or Hindi. This choice cannot be changed later at any stage.
Each correct response will get a score of 1 mark. Each incorrect response will get a score of -1/3 (minus-one-third). No credit will be given for the questions not answered. More than one response will be treated as wrong answer and negatively marked.
Candidate belonging to General category will be required to score at least  50% marks in the entrance examination to qualify. Those belonging to OBC category will be required to score at least 45% marks and those belonging to SC/ST Categories will be required to score at least 40% marks in the Entrance Examination. OPH candidates will be required to secure a minimum of 50% marks in case of General Category candidates, 45% for OBC & 40% for SC/ST candidates in the Entrance Examination.
Based on the result of the Competitive Entrance Examination, Common Merit list, Scheduled Caste candidates list, Scheduled Tribe candidates list and Other Backward Classes candidates list will be prepared. In each category (UR, OBC, SC & ST), the total no. of candidate to be called for counseling will be 4 times the no. of seats available in each category.
The list of candidates who qualify for counseling to the M.B.B.S. course would be declared by 25th June, 2014. Roll numbers of candidates who qualify for admission will be displayed on notice board of Examination Section, AIIMS. The result will also be available on AIIMS website www.aiimsexams.org. The Institute will not intimate individual unsuccessful candidates regarding the result of Entrance Test. No correspondence in this regard will be entertained. However, the mark of individual candidate will be made available on AIIMS Website www.aiimsexams.org on completion of the admission process.
The Counseling for allocation of all seven AIIMS for admission to MBBS course will be held at AIIMS, New Delhi. Details of the schedule will be intimated in the counseling letters which will be uploaded on website www.aiimsexams.org
All reserved category candidates who qualify in the open (general) merit list (4 times of the open category seats i.e. up to rank number 1348) shall necessarily attend the counseling for open category seats. If he/she is not present or if present, fails to or refuses to take a seat in open category, he/she shall not be allowed for attending the counseling for reserved seats.
Those candidates from reserved category, who qualify & are allotted seats in open merit and wish to change his/her choice of institute under respective reserved category, will be required to participate in counseling for seats in these categories.
Foreign candidate nominated by the Government of India are required to have obtained a minimum of 50% marks in aggregate in the subjects of English, Physics, Chemistry and Biology in their Intermediate Science or an equivalent examination to be eligible for admission to the M.B.B.S. Course. Foreign candidates are not required to appear at the Competitive Entrance Examination. Foreign Nationals are admitted only to AIIMS, New Delhi.
At AIIMS, New Delhi, there are 72 seats for Indian Nationals and 1 seat for Foreign National. Out of these, 11 seats are reserved for the Scheduled Castes, 5 seats are reserved for the Scheduled Tribes, 19 seats are reserved for Other Backward Classes and 37 seats for General Category for Indian Nationals. A 3% reservation for Orthopaedic physically handicapped shall be provided on horizontal basis, in the seats available. At the 6 AIIMS like Institutions (Bhopal, Patna, Jodhpur, Rishikesh, Raipur and Bhubaneswar) with intake of 100 students each, the reservation policy followed will be 7.5% ST, 15% SC and 27% OBC, for Indian Nationals. A 3% reservation for Orthopaedic physically handicapped shall be provided on horizontal basis, in the seats available.
For more details and prospectus, visit http://aiimsexams.org/
{[['']]}

ഇവള്‍ കൊച്ചുമിടുക്കി; 9 വയസുകാരി 7 മാസം കൊണ്ട് വായിച്ചത് 364 പുസ്തകങ്ങള്‍.

 9 വയസുകാരി 7 മാസം കൊണ്ട് വായിച്ചത് 364 പുസ്തകങ്ങള്‍. ഫെയ്ത്ത് എന്ന 9 വയസുകാരിയാണ് 7 മാസം കൊണ്ട് 364 പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്തത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പുസ്തകവായന തുടങ്ങിയ ഫെയ്ത്ത് പുസ്തകവായന തന്നെയാണ് തന്റെ ഇഷ്ടവിനോദമെന്ന് പറയുന്നു. കമ്പ്യൂട്ടര്‍ ഗെയിമുകളും ടിവിയും കാണുന്നതിനേക്കാള്‍ ഈ കൊച്ചുമിടുക്കി ഇഷ്ടപ്പെടുന്നത് പുസ്തകവായന തന്നെയാണ്. വായിച്ച ശേഷം ഭാവനയില്‍ കാണാന്‍ കഴിയുന്നതാണ് വായനയിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്നും ഇതിന് പ്രൈമറി സ്ക്കൂള്‍ അധ്യാപകരുടെ പ്രോത്സാഹനമുണ്ടായിരുന്നെന്നും ഫെയ്ത്തിന്റെ അമ്മ ലോറന്‍ പറഞ്ഞു. ആഴ്ചയില്‍ 4 മണിക്കൂര്‍ ജിംനാസ്റ്റിക് ചെയ്യും. കരാട്ടെ, നെറ്റ് ബോള്‍ പരിശീലനം, ഡ്രം പരിശീലനം എന്നിവയുമുണ്ട്. അതിനിടയിലാണ് വായന.

                                രണ്ട് വര്‍ഷം മുന്‍പാണ് ഫെയ്ത്ത് വായന ആരംഭിച്ചത്. അതേസമയം തന്റെ ജീവിതത്തില്‍ വായന മാത്രമാണുള്ളതെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേര്‍ക്കുന്നു. 
{[['']]}

യുവതിയുടെ സംസ്ക്കാര ചടങ്ങില്‍ പാമ്പ്; ഭര്‍ത്താവ് പുനര്‍ജനിച്ചതാണെന്ന് നാട്ടുകാര്‍.


ലക് നൌ: യുവതിയുടെ സംസ്ക്കാര ചടങ്ങില്‍ പാമ്പ്. യുവതിയുടെ സംസ്ക്കാര ചടങ്ങില്‍ ഒരു പാമ്പ് പങ്കെടുത്തത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്, ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപമായിരുന്നു സംഭവം. ഇവിടെ മരണപ്പെട്ട ഒരു യുവതിയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ മുതല്‍ ചടങ്ങുകള്‍ അവസാനിക്കുന്നിടം വരെയാണ് ഒരു പാമ്പിന്റെ സജീവ സാന്നിധ്യം കാണപ്പെട്ടത്. ഇതിനിടെ ആളുകള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പകുതി ചടങ്ങുകള്‍ പാമ്പ് മരത്തിന്റെ മുകളിലിരുന്ന് വീക്ഷിക്കുകയാണ് ഉണ്ടായത്.
             യുവതിയുടെ സംസ്ക്കാരം പൂര്‍ത്തിയായപ്പോള്‍ പാമ്പും അപ്രത്യക്ഷമാകുകയായിരുന്നു. പതിനാലു വര്‍ഷം മുന്‍പ് മരിച്ചു പോയ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണ് ഈ പാമ്പെന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്തി ഉയര്‍ത്തി ചടങ്ങുകള്‍ ഓരൊന്നും പാമ്പ് വീക്ഷിച്ചതായും ഇവര്‍ അവകാശപ്പെടുന്നു. 
{[['']]}

Dragon's Tail Coaster Labadee Haiti Oasis Of The Seas Excursion

Thumbnail

 

{[['']]}

EXTREME BARBIE JEEP RACING

Thumbnail

{[['']]}

AIRCRAFT NEAR MISS AND UNUSUAL INCIDENT COMPILATION

{[['']]}

എന്റെ മകന്‍ നല്ല ബുദ്ധിയുള്ള കുട്ടിയാ. ഏതുകാര്യവും ഒറ്റത്തവണ പറഞ്ഞാല്‍മതി അവന് മനസ്സിലാകും. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം!











അവധിക്കാലത്ത് പഠനവൈകല്യം പരിഹരിക്കാം
ഡോ. അരുണ്‍ ബി. നായര്‍
എന്റെ മകന്‍ നല്ല ബുദ്ധിയുള്ള കുട്ടിയാ. ഏതുകാര്യവും ഒറ്റത്തവണ പറഞ്ഞാല്‍മതി അവന് മനസ്സിലാകും. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം! അവന്‍ ഭയങ്കര മടിയനാ. എത്ര പറഞ്ഞാലും പുസ്തകം വായിക്കില്ല'. ഇത്തരത്തില്‍ മക്കളെക്കുറിച്ച് പരാതി പറയുന്ന അമ്മമാരെ നമുക്ക് പലപ്പോഴും കാണാന്‍ കഴിഞ്ഞേക്കും. ഇത്തരം കുട്ടികള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയാനും സാധ്യതയേറെയാണ്. എന്നാല്‍, 'മടി'യെന്ന് കുട്ടിയുടെ അമ്മ കരുതുന്ന കാര്യം ഒരുപക്ഷേ, പഠനവൈകല്യത്തിന്റെ ലക്ഷണമാകാം.

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 10 ശതമാനത്തോളം പേര്‍ക്ക് പഠനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, ഇത്തരം കുട്ടികളെല്ലാം ബുദ്ധിമാന്ദ്യമുള്ളവരല്ല. ഇവരില്‍ ചിലരെങ്കിലും അതിബുദ്ധിമാന്മാരായിരിക്കും. കാഴ്ച, കേള്‍വി എന്നീ ശേഷികളില്‍ വരുന്ന തകരാറുകളും ശ്രദ്ധക്കുറവും വിഷാദവുമെല്ലാം പഠനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. എന്നാല്‍, മേല്പറഞ്ഞ തകരാറുകളൊന്നുമില്ലെങ്കിലും വായനയിലോ എഴുത്തിലോ കണക്കുകൂട്ടുന്നതിലോ സവിശേഷമായ പോരായ്മയുള്ള കുട്ടികള്‍ക്ക് 'പഠന വൈകല്യം' ഉണ്ടെന്ന് സംശയിക്കാം.

എന്താണ് പഠന വൈകല്യം?

പഠനസംബന്ധമായ ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് 'പഠന വൈകല്യം'. വായിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടിനെ 'ഡിസ്‌ലെക്‌സിയ' എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ 'ഡിസ്ഗ്രാഫിയ' എന്നും കണക്കുസംബന്ധമായ തകരാറിനെ 'ഡിസ്‌കാല്‍ക്കുലിയ' എന്നും പറയാറുണ്ട്. ഇത്തരം വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് ശരാശരിയോ അതില്‍ക്കൂടുതലോ ബുദ്ധി ഉണ്ടെങ്കില്‍പ്പോലും വളരെ സാവധാനമേ പഠിക്കാന്‍ കഴിയൂ. ആവര്‍ത്തിച്ച് അക്ഷരത്തെറ്റുകള്‍ വരുത്തുക, വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക എന്നിവയൊക്കെ ഇവര്‍ക്ക് സാധാരണയായി സംഭവിക്കാം. ചെറിയ ക്ലാസുകളില്‍ എഴുത്തും വായനയും പൊതുവേ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കാം. എന്നാല്‍, ഏഴുവയസ്സ് കഴിഞ്ഞിട്ടും വായന, എഴുത്ത്, കണക്കുകൂട്ടല്‍ ഇവയിലേതിലെങ്കിലും കാര്യമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ കുട്ടിക്ക് പഠനവൈകല്യമുണ്ടെന്ന് കരുതാം.

ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികള്‍ പലപ്പോഴും പുസ്തകത്തില്‍ ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്തി അറച്ചറച്ചാകും വായിക്കുക. വായിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ വിട്ടുപോകുക, ഇല്ലാത്ത അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, ആദ്യത്തെ അക്ഷരംമാത്രം ശ്രദ്ധിച്ചിട്ട് ബാക്കി ഊഹിച്ച് വായിക്കുക എന്നിവയൊക്കെ ഇവരില്‍ കാണാം. ഒരു പ്രത്യേക താളത്തില്‍ തപ്പിത്തടഞ്ഞായിരിക്കും ഈ കുട്ടികള്‍ വായിക്കുക.

രചനാവൈകല്യം അഥവാ ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ വളരെ സാവധാനമായിരിക്കും എഴുതുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. ഇവരുടെ കൈയക്ഷരം മോശമായിരിക്കും. എഴുതുമ്പോള്‍ വരികള്‍ ചരിഞ്ഞുപോകുക, വിരാമചിഹ്നങ്ങളും വള്ളി, ദീര്‍ഘം തുടങ്ങിയവ വിട്ടുപോകുക എന്നിവയും ഉണ്ടാകാം. ഇത്തരം കുട്ടികള്‍ക്ക് ക്ലാസ്‌നോട്ട്‌സ് എഴുതിത്തീര്‍ക്കാനും പ്രയാസമാകും. അക്ഷരത്തെറ്റും വ്യാകരണപ്പിശകുകളും ധാരാളമായുണ്ടാകും. പ്രതിബിംബ സ്വഭാവമുള്ള അക്ഷരങ്ങളെഴുതുമ്പോള്‍ തിരിഞ്ഞുപോകുന്നതാണ് മറ്റൊരു പ്രശ്‌നം. 'സ' വേണ്ടയിടത്ത് 'ഡ' എന്നും ഇംഗ്ലീഷിലെ ഫ്രയയ്ത്ത എന്ന അക്ഷരത്തിനുപകരം ഫ്രലയ്ത്ത എന്നും ഇവര്‍ എഴുതും.

ഗണിതവൈകല്യം അഥവാ ഡിസ്‌കാല്‍ക്കുലിയ ഉള്ളവര്‍ക്ക് മൂന്നാംക്ലാസൊക്കെ ആയാലും വിരലുകള്‍കൊണ്ടേ കൂട്ടാന്‍ കഴിയൂ. ഗുണനപ്പട്ടിക ഓര്‍ത്തുവെക്കാന്‍ പ്രയാസമായിരിക്കും. സംഖ്യകള്‍ തലതിരിഞ്ഞുപോകുന്നതും ഉത്തരക്കടലാസില്‍ ക്രിയ ചെയ്തുകിട്ടുന്ന സംഖ്യ എടുത്തെഴുതുമ്പോള്‍ തെറ്റുന്നതും സാധാരണം.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിലുള്ള ചില സവിശേഷതകളാണ് പഠനവൈകല്യത്തിന് കാരണമാകുന്നത്. ജനിതകകാരണങ്ങള്‍, ഗര്‍ഭകാലത്തെ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും പഠനവൈകല്യങ്ങള്‍ക്ക് കാരണമാകാം.

പരിഹാരം എങ്ങനെ?

പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് ചില സവിശേഷഗുണങ്ങളുമുണ്ടാകും. ഇവരില്‍ പലരും മികച്ച ഭാവനാശേഷിയുള്ളവരായിരിക്കും. ഇവര്‍ പലപ്പോഴും ചിത്രങ്ങളുടെ രൂപത്തിലായിരിക്കും ചിന്തിക്കുക. പരിസരത്തെക്കുറിച്ച് നല്ല ശ്രദ്ധയുള്ളവരും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വളരെയേറെ താത്പര്യമുള്ളവരുമായിരിക്കുമിവര്‍. വാക്കുകള്‍കൊണ്ട് ചിന്തിക്കുന്ന മറ്റുകുട്ടികളേക്കാള്‍ വളരെ വേഗത്തിലായിരിക്കും ചിത്രങ്ങളുടെ രൂപത്തില്‍ ചിന്തിക്കുന്ന ഇവരുടെ മാനസികവ്യാപാരങ്ങള്‍.

കുട്ടിയുടെ പ്രശ്‌നങ്ങളുടെ ചരിത്രം, അധ്യാപകരുടെ റിപ്പോര്‍ട്ട്, കുട്ടിയുടെ ശാരീരിക-മാനസികപരിശോധന, മറ്റു കഴിവുകള്‍ എന്നിവയൊക്കെ വിലയിരുത്തിയാണ് ചികിത്സ നടത്തുന്നത്. വായന, എഴുത്ത്, ഗണിതം എന്നിവയിലെ തകരാറുകള്‍ മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നല്‍കണം. കുട്ടിയുടെ പ്രശ്‌നത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കേണ്ടതുണ്ട്. 'തെറ്റുതിരുത്തല്‍ വിദ്യാഭ്യാസം' അഥവാ 'റെമഡിയല്‍ എജ്യുക്കേഷന്‍' ആണ് പഠനവൈകല്യം പരിഹരിക്കാനുള്ള പ്രധാന പരിശീലനരീതി. ഇതില്‍ വൈദഗ്ധ്യം നേടിയ അധ്യാപകരുടെ സേവനം കുട്ടിക്ക് വളരെ പ്രയോജനപ്പെടും. ഇത്തരം കുട്ടികള്‍ക്ക് പെരുമാറ്റവ്യത്യാസങ്ങള്‍ക്കുള്ള ചികിത്സയും ഉടന്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ കലാപരവും സാങ്കേതികവുമായ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്.

{[['']]}

Thatteem Mutteem 15th february 2014 Full Show

Thumbnail

{[['']]}

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലും പ്രണയദിനം ആഘോഷിച്ചു.


വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലും പ്രണയദിനാഘോഷം. വിവാഹ നിശ്ചയം കഴിഞ്ഞ പ്രണയ ജോഡികളാണ് വത്തിക്കാന്‍ സിറ്റിയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയോടൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നില്‍ ഒരുക്കിയ വേദിയില്‍ പതിനായിരത്തിലേറെ പ്രണയ ജോഡികളാണ് പങ്കെടുത്തത്. പ്രണയ ഗാനങ്ങളും നൃത്തചുവടുകളുമായാണ് ഇവര്‍ ഒത്തുചേര്‍ന്നത്. ‘ദ ജോയ് ഓഫ് യേസ് ഫോര്‍ എവര്‍’ എന്നാണ് വത്തിക്കാനില്‍ ആദ്യമായി നടന്ന ഈ പരിപാടിക്ക് പേരിട്ടത്.
                     'വിവാഹബന്ധം ഒരു കരാറാണ്. അത് ജീവിതാവസാനം വരെയുള്ളതായിരിക്കണം. വിവാഹജീവിതമെന്നത് ക്ഷമയോടെ നടത്തേണ്ട സുന്ദരമായ യാത്രയാണ്. സ്നേഹം കൊണ്ടാണ് കുടുംബം കെട്ടിപ്പെടുക്കേണ്ടത്. സ്നേഹമെന്നത് ദൈവീകമാണെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ തദവസരത്തില്‍ പ്രണയ ജോഡികളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. 
{[['']]}

എയര്‍പോര്‍ട്ടില്‍ വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ യുവാവിന്റെ മൃതദേഹം


വിര്‍ജീനിയയിലെ വാഷിംഗ്ടണ്‍ ഡള്ളാസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സൗത്ത് ആഫ്രിക്കന്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗ്രൗണ്ട് സ്റ്റാഫ് മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് വിമാനത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയിലാണ് എയര്‍ബസ് എ340 കിടന്നിരുന്നത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫെയര്‍ഫാക്‌സ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസിലേക്ക് കൊണ്ടുപോയി. യുവാവ് എങ്ങനെ വിമാനത്തിന്റെ അടിയിലെത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സൗത്ത് ആഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗ്ഗില്‍ നിന്ന് പുറപ്പെട്ട വിമാനം കഴിഞ്ഞ ബുധനാഴ്ചയാണ് ഡള്ളാസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനത്തിന് സെനഗളിലെ ഡാക്കര്‍ വിമാനത്താവളത്തില്‍ മാത്രമാണ് ഇടയ്ക്ക് സ്‌റ്റോപ്പുണ്ടായിരുന്നത്. പ്രതിവര്‍ഷം 22 മില്യണ്‍ യാത്രക്കാര്‍ എത്തുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഡള്ളാസ്.

{[['']]}

ഇന്ത്യയില്‍ ‘പറക്കും പാമ്പുകള്‍‘ ഉള്ളതായി കണ്ടെത്തി.



ബസ്റ്റര്‍: ഇന്ത്യയില്‍ പറക്കും പാമ്പുകള്‍. മഹാഭാരത്തില്‍ പറക്കും പാമ്പുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്ത്യയിലും അത്തരം പാമ്പുകള്‍ ഉള്ളതായി സ്ഥിരികരിച്ചിരിക്കുകയാണ്. കിരാഡുല്‍ കോളേജിലെ പ്രിന്‍സിപ്പലും ശാസ്ത്രജ്ഞനുമായ എസ്.കെ.എസ് ഗജേന്ദ്രയാണ് ഛത്തീസ്ഗഡിലെ ബസ്റ്ററിലുള്ള ബൈലഡീല മലനിരകളില്‍ നിന്ന് പറക്കും പാമ്പുകളെ കണ്ടെത്തിയത്. ഗജേന്ദ്ര പാമ്പുകള്‍ പറക്കുന്ന ഫോട്ടോ എടുക്കുകയുണ്ടായി.

                ക്രിസോപീലിയ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം എന്നും ഇളം മഞ്ഞ നിറമാണ് ഇവയ്ക്കുള്ളതെന്നും ഗജേന്ദ്ര പറഞ്ഞു. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ഇവ പറന്നാണ് പോകുന്നതെന്നും അദേഹം അറിയിച്ചു. ഇന്ത്യയില്‍ പൊതുവേ തക്ഷക് സാംപ് എന്നാണ് ഇത്തരത്തിലുള്ള പാമ്പുകള്‍ അറിയപ്പെടുന്നത്. 

{[['']]}

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയുരാരോഗ്യത്തിനായി നിലത്ത് വിളമ്പിയ ഭക്ഷണം കഴിച്ചു.


ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 66 ആം പിറന്നാള്‍ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഘോഷിച്ചത് ഭക്ഷണം നിലത്ത് വിളമ്പി. ജയലളിതയുടെ ആയുരാരോഗ്യത്തിനായി നിലത്തുവിളമ്പിയ ഭക്ഷണം പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിക്കുകയായിരുന്നു. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ നിലത്ത് വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചിത്രം ദൂരദര്‍ശന്‍ ന്യൂസ് ആണ് ട്വിറ്റ് ചെയ്തത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയാണ്. 
{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger