Latest Movie :
Recent Movies

കരിക്ക്‌ കുടിക്കാത്തവരായി ആരുണ്ട്‌ ഇവിടെ?


Thiruvanchur Radhakrishnan

 

വിവാദങ്ങളുടെയും ആരോപണങ്ങളുടെയും തീച്ചൂളയില്‍ നി

ന്നുകൊണ്ട്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു.
കേരള രാഷ്‌ട്രീയത്തില്‍ തിരുവഞ്ചൂര്‍ ഇന്ന്‌ എല്ലാ അര്‍ത്ഥത്തിലും ഒറ്റയാനാണ്‌. പാര്‍ട്ടിയിലെ എതിര്‍ചേരിയും സ്വന്തം ഗ്രൂപ്പിനും തിരുവഞ്ചൂര്‍ അഭിമതനല്ല.എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തിന്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നു എന്നതാണ്‌ രസകരമായ വൈരുദ്ധ്യം.
പാര്‍ട്ടി ഭേദമെന്യേ എണ്ണിയാലൊടുങ്ങാത്ത സൗഹൃദങ്ങള്‍ തീര്‍ക്കുന്നതാണ്‌ തിരുവഞ്ചൂരിന്റെ ശീലം. എതിര്‍വിഭാഗക്കാരെക്കൊണ്ട്‌ പോലും നല്ല വാക്കുകള്‍ പറയിക്കുന്ന നയചാതുരി. എന്നിട്ടും ഒപ്പമുള്ള ചിലര്‍ കടുത്ത ആക്രമണ ത്വരയോടെ തിരുവഞ്ചൂരിനു മേല്‍ ചാടി വീഴുന്നു. തീക്ഷ്‌ണമായ എതിര്‍പ്പുകള്‍ക്കിടയിലും സഹജമായ ക്ഷമ കൈവിടാതെ അദ്ദേഹം പ്രശ്‌നങ്ങളെ നേരിടുന്നു. മാധ്യമങ്ങളുടെ കുനുഷ്‌ട് ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നു.
കോട്ടയം കോടിമതയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ വീട്ടിലെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴുമണി. പാതിരാത്രിയോളം നീളുന്ന തന്റെ തിരക്കുകള്‍ക്ക്‌ താല്‍ക്കാലിക വിരാമംകൊടുത്ത്‌ നല്ലൊരു ഗൃഹനാഥന്റെ ആതിഥ്യ മര്യാദ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അഭിമുഖത്തിനിടയില്‍ വിവാദ ചോദ്യങ്ങള്‍ക്ക്‌ രാഷ്‌ട്രീയജീവിതം സമ്മാനിച്ച 'ക്ഷമ' യോടെയുള്ള മറുപടികള്‍. തിരുവഞ്ചൂരുമായുള്ള കൂടിക്കാഴ്‌ചയില്‍ നിന്ന്‌-

?സോളാര്‍പോലെ ശക്‌തമായ വിവാദങ്ങള്‍ ഉണ്ടായപ്പോഴും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ 'കൂളായിരുന്നു'. അതൊന്നും ബാധിച്ചിട്ടില്ലേ.

സ്വന്തം പ്രതിഛായയ്‌ക്കു കളങ്കം വരുത്തുന്നതായിരുന്നു സോളാര്‍ വിഷയം. ശാലുമേനോന്റെ വീട്ടില്‍ പോയതും ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ല. എന്നെ ആരെങ്കിലുമൊക്കെ ചടങ്ങിനു വിളിച്ചാല്‍ കഴിവതും ചെല്ലാന്‍ ശ്രമിക്കാറുണ്ട്‌. ഇപ്പോഴും പോകാറുണ്ട്‌. അങ്ങനെയാണ്‌ പബ്ലിക്ക്‌ കോണ്‍ടാക്‌സ് നിലനില്‍ക്കുന്നത്‌. ആരോടും മിണ്ടാത്ത, ഇതുപോലെയുള്ള ചടങ്ങുകള്‍ക്കു പോകാത്ത ഏതെങ്കിലും രാഷ്‌ട്രീയപ്രവര്‍ത്തകനുണ്ടോ? ഒരു വീട്ടില്‍ ചെന്നാല്‍ അവര്‍ തരുന്ന ചായയോ വെള്ളമോ കുടിക്കാത്ത ഏതെങ്കിലും വ്യക്‌തിയോ, കാലഘട്ടമോ ഉണ്ടാവില്ല. ദുര്‍ഗുണ പരബ്രഹ്‌മത്തിന്‌ മാത്രമല്ലേ അങ്ങനെ ഇരിക്കാന്‍ കഴിയൂ? മനസ്സു ശുദ്ധമാണെങ്കില്‍ അതൊന്നും ഒരു പ്രശ്‌നമായി തോന്നില്ല. അതിനകത്ത്‌ യാതൊരു കഴമ്പുമില്ല.

? വഴിനീളെ നിരന്ന ഫ്‌ളെക്‌സ്ബോര്‍ഡുകള്‍ കണ്ടപ്പോള്‍ ഭാര്യയും മക്കളും എങ്ങനെ പ്രതികരിച്ചു.

അവര്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. വഴിനീളെ വച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ കാണുന്നതെന്താ? ഞാന്‍ കരിക്കു കുടിക്കുന്നത്‌. ഇവിടെ ജീവിച്ചിരിക്കുന്ന മൂന്നരക്കോടി ജനങ്ങളില്‍ കരിക്കു കുടിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഞാന്‍ ചെയ്‌തുള്ളൂ. അതൊക്കെ സംഭവിച്ചത്‌ പബ്ലിക്കിന്റെ മുന്‍പിലാണ്‌. ശാലുമേനോന്റെ വീട്ടില്‍ കൂട്ടത്തോടെയാണ്‌ ചെന്നത്‌. തിരികെ പോന്നതും കൂട്ടത്തോടെ. പിന്നെന്താ പ്രശ്‌നം?

? കുടുംബത്തെക്കുറിച്ച്‌...

ഭാര്യ ലളിതാംബിക. പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ കാഷ്യറായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്‌തു. എനിക്ക്‌ മൂന്നു മക്കളാണ്‌. മൂത്തമകന്‍ എയറോസ്‌പേസ്‌ എഞ്ചിനീയറായ ഡോ. അനുപം രാധാകൃഷ്‌ണന്‍. അവന്റെ ഭാര്യ ബിന്ദു കെമിക്കല്‍ എഞ്ചിനീയര്‍ ആണ്‌. അവര്‍ക്ക്‌ രണ്ട്‌ കുട്ടികളുണ്ട്‌. രണ്ടാമത്തെ മകള്‍ ആതിരയും അവളുടെ ഭര്‍ത്താവ്‌ സന്ദീപും അമേരിക്കയിലെ ഇന്‍ഫോസിസ്‌ കമ്പനിയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണന്‍ അവന്റേതായ പ്ര?ജക്‌ടും കാര്യങ്ങളുമൊക്കെയായി മുന്‍പോട്ടു പോകുന്നു. അവന്റെ ഭാര്യ ഗോപിക. വിവാഹം അടുത്തിടെയാണ്‌ കഴിഞ്ഞത്‌.

? വിവാഹത്തില്‍ പിണറായിവിജയനടക്കമുള്ള പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തല്ലോ? വളരെ അടുത്ത ബന്ധമാണോ.

അദ്ദേഹവുമായി മാത്രമല്ല കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും എനിക്ക്‌ നല്ല ബന്ധമാണ്‌. സി. ദിവാകരന്‍ എന്റെ മൂത്തമകന്റെ കല്ല്യാണത്തിനെത്തിയിരുന്നു. അടുത്തിടെ നടന്ന ഇളയമകന്റെ കല്ല്യാണത്തിന്‌ പന്ന്യന്‍രവീന്ദ്രനടക്കം എല്ലാ പാര്‍ട്ടിയിലും പെട്ട നേതാക്കള്‍ വന്നിരുന്നു. അതൊന്നും പാര്‍ട്ടിയടിസ്‌ഥാനത്തിലല്ല. എല്ലാവരും കൂടി ചേര്‍ന്നൊരു സോഷ്യല്‍ ഫംഗ്‌ഷന്‍ അങ്ങനെയേയുള്ളൂ.

? പ്രതിപക്ഷവുമായി വളരെ അടുത്തബന്ധമുണ്ടാകുമ്പോഴും, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയതായി തോന്നുന്നുണ്ടോ.

ഒരിക്കലുമില്ല. കോണ്‍ഗ്രസിനുള്ളില്‍ രണ്ട്‌ പ്രസ്‌താവന ഇറക്കാന്‍ പറ്റും. അതിനപ്പുറത്ത്‌ ആര്‍ക്കും ആരെയും ഒറ്റപ്പെടുത്താനൊന്നും കഴിയില്ല. കോണ്‍ഗ്രസ്‌ എന്നു പറയുന്നത്‌ വലിയ ജനാധിപത്യപാര്‍ട്ടിയാണ്‌. അതിനുള്ളില്‍ ആരും ആരെയും ഒറ്റപ്പെടുത്തുക എന്നുള്ള അവസ്‌ഥയൊന്നും ഒരിക്കലും ഉണ്ടാവില്ല.

? ഒരഭിമുഖത്തില്‍ പി.സി. ജോര്‍ജ്‌ പറഞ്ഞു. തൊടുപുഴയില്‍ തനിക്കെതിരെ നടന്ന ആസൂത്രിത അക്രമത്തിനു പിന്നില്‍ ആഭ്യന്തരമന്ത്രിയാണെന്ന്‌...

അതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായമല്ലേ? ഞാനദ്ദേഹത്തെക്കുറിച്ച്‌ ഒരിക്കലും അഭിപ്രായം പറയാറില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്‌തിപരമായ വിരോധമോ, കുടുംബപരമായ ശത്രുതയോ ഇല്ല. അല്ലെങ്കില്‍ വീതം വയ്‌പിനെക്കുറിച്ചോ, ഭാഗപത്രം തയ്യാറാക്കുന്നതിനെക്കുറിച്ചോ ഉള്ള അഭിപ്രായവ്യത്യാസങ്ങളുമില്ല. ഞാന്‍ കോണ്‍ഗ്രസിലും, അദ്ദേഹം കേരള കോണ്‍ഗ്രസിലും നില്‍ക്കുന്നു. അങ്ങനെതന്നെ മുന്‍പോട്ടു പോകട്ടെ.

? വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്നാണോ.

എനിക്ക്‌ വ്യക്‌തിപരമായ വിദ്വേഷം ഒരാളോടും ഇല്ല. അദ്ദേഹം എന്നോടുള്ള വ്യക്‌തിപരമായ എതിര്‍പ്പുകൊണ്ട്‌ പറയുന്നതാണെന്ന വിശ്വാസവും എനിക്കില്ല. അങ്ങനെയൊരു വിശ്വാസം എന്റെയുള്ളില്‍ ഉണ്ടായാലല്ലേ എനിക്കു വ്യക്‌തിപരമായ വിദ്വേഷം തോന്നേണ്ട കാര്യമുള്ളൂ. എനിക്ക്‌ എല്ലാവരോടും സ്‌നേഹത്തില്‍ പോകുവാനുള്ള മനസാണുള്ളത്‌.

? ഡേറ്റ സെന്റര്‍ അഴിമതിക്കേസില്‍ ടി.ജി. നന്ദകുമാറുമായി ബന്ധമുണ്ടെന്നും, ഫോണില്‍ സംസാരിക്കുന്നതു കണ്ടുവെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞിരുന്നു.

ഞാനുമായി പലരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌. നന്ദകുമാറും എന്നോട്‌ സംസാരിച്ചിട്ടുണ്ട്‌. സംസാരിച്ച വിഷയം എന്താണെന്ന്‌ പറഞ്ഞാല്‍ പ്രശ്‌നം തീരും. പറയേണ്ട കാര്യങ്ങള്‍ വളരെ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്‌. കോടതിയില്‍ ചെന്നപ്പോള്‍ കോടതി എന്തു തീരുമാനിച്ചുവെന്നൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്‌. ഈ കേസില്‍ മാത്രമല്ല എന്നെ ഒരു കേസിലും ആര്‍ക്കും അത്ര പെട്ടെന്ന്‌ കുടുക്കാനാവില്ല. അബദ്ധങ്ങള്‍ പറ്റില്ല എന്നൊന്നും

 

{[['']]}

I AM SEARCHING FOR MY MISSING BODY PART നഷ്ടപ്പെട്ടുപോയ ‘സ്വന്തം ശരീരഭാഗം‘. (ഫോട്ടോ)


 
പാരീസ്: നഷ്ടപ്പെട്ട സ്വന്തം ശരീരഭാഗം തിരയുന്നവരോ?. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. യൂറോപ്പിന്റെ സാംസ്ക്കാരിക തലസ്ഥാനമായ മസാലിയ പ്രവിശ്യയില്‍ ചെന്നാല്‍ ഇത്തരത്തിലുള്ള കുറച്ചു പ്രതിമകള്‍ കാണാം. ഒറ്റയടിക്ക് നോക്കിയാല്‍ ഇവര്‍ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുകയാണന്നെ തോന്നു. ഫ്രാന്‍സിലാണ് മസാലിയ പ്രവിശ്യ. ഇവിടെ തങ്ങളുടെ പ്രൌഡി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി 2013-ല്‍ ഫ്രഞ്ച് ആര്‍ട്ടിസ്റ്റായ ബ്രൂണോ കാറ്റലാനോയുടെ സഹായത്താല്‍ നിര്‍മ്മിച്ചതാണ് ഈ വിചിത്രമായ പ്രതിമകള്‍.

 തങ്ങളുടെ നഷ്ടപ്പെട്ടുപോയ സ്വന്തം ശരീരഭാഗങ്ങള്‍ തിരയുന്ന രീതിയില്‍ ബ്രോണ്‍സുകൊണ്ട് ഈ പ്രതിമകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ചില പ്രതിമകളുടെ ഫോട്ടോകളാണ് ഈ ന്യൂസിനോടൊപ്പം കൊടുത്തിരിക്കുന്നത്. 

{[['']]}

സാറാ മാസ്സിയെന്ന 33 കാരിയുടെ നിതംബവ്യാസം 7 അടി.


 

ഷിക്കാഗോ: ഷിക്കാഗോ സ്വദേശിയായ സാറാ മാസ്സിയെന്ന 33 കാരിയുടെ ഭാരം മുന്നിലല്ല പിന്നിലാണ്. രണ്ടു കുട്ടികളുടെ അമ്മയായ ഇവരുടെ ശരീരഭാരം 32 സ്റ്റോണ്‍ അതായത് 203 കിലോഗ്രാം ആണ്. അതുമാത്രമല്ല ഇവരുടെ നിതംബ വ്യാസം 7 അടിയാണ്. സാറായ്ക്ക് ഈ ചുമടുകാരണം നേരെ ചൊവ്വേ നീങ്ങാന്‍ കൂടി സാധിക്കുന്നില്ല. കഷ്ടപ്പെട്ട് പുറത്തിറങ്ങിയാല്‍ തന്നെ വീടുകളിലെയും ഹോട്ടലുകളിലെയും കതകുകളില്‍ കൂടി കടന്നുപോകാന്‍ ഏറെ ക്ലേശിക്കുകയും ചെയ്യുന്നു. കൂടാതെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇടാനും ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. ഒരിക്കല്‍ താന്‍ കാരണം സിനിമശാലയിലെ ഇരിപ്പിടം ഒടിഞ്ഞെന്നും ടോയ്ലറ്റ് സീറ്റ് പൊട്ടിവീണെന്നും സാറാ സ്വയം സാക്ഷ്യപ്പെത്തുന്നു.
               ലോകത്ത് ഏറെ നിതംബവ്യാസമുള്ള സ്ത്രീകളില്‍ ഒരാള്‍ എന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും അമിതവണ്ണം കുടുംബ പാരമ്പര്യമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. സാറയുടെ രണ്ടു സഹോദരിമാര്‍ക്കും നിതംബഭാരം ഏറെയാണ്. ഭര്‍ത്താവ് ആല്‍ബര്‍ട്ടിന് തന്റെ ശരീരഭാരത്തില്‍ അഭിമാനമുണ്ടെന്നും സാറാ വെളിപ്പെടുത്തുന്നു. 
{[['']]}

Ujala Asianet Film Awards 2014 Exclusive Moments

Kerala tv show and

{[['']]}

Veruthe alla Bharya 10 1 2014,10 January 2014

Thumbnail

Kerala tv show and news

{[['']]}

Ival Yamuna 10 1 2014, 10 January 2014

Thumbnail

{[['']]}

Bagyadevatha 10 1 2014,10 January 2014

ThumbnailKerala tv show and news

{[['']]}

Balamani 10 1 2014, 10 January 2014


Thumbnail

Kerala tv show and news

{[['']]}

Pattu Saree 10 1 2014,10 January 2014


Thumbnail

Kerala tv show and news

{[['']]}

Amala 9 1 2014, 9 January 2014


Thumbnail

Kerala tv show and news

{[['']]}

സ്വര്‍ഗത്തിലെത്താന്‍ കമിഴ്ന്ന് കിടന്ന് പുല്ലു തിന്നണം; വിശ്വാസികള്‍ക്ക് പാസ്റ്ററിന്റെ ഉപദേശം.


സ്വര്‍ഗത്തിലെത്താന്‍ വിശ്വാസികള്‍ കമിഴ്ന്ന് കിടന്ന് പുല്ല് തിന്നണം. സൌത്ത് ആഫ്രിക്കയിലാണ് സംഭവം നടന്നത്.  റാബോണി സെന്റര്‍ മിനിസ്റ്ററിയിലെ പാസ്റ്റര്‍ ലെസെഗോ ഡാനിയേലാണ് സ്വര്‍ഗത്തിലെത്താന്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ആയിരങ്ങളാണ് കോണ്‍ഗ്രിഗേഷന്‍ സെന്ററിന്റെ പുല്‍ത്തകിടിയില്‍  യാതൊരു മടിയും കൂടാതെ കമിഴ്ന്നു കിടന്ന് പുല്ല് തിന്നത്. എന്ത് ഭക്ഷണം കഴിച്ചാലും മനുഷ്യന് നിലനില്‍ക്കാം അത് പുല്ലാണെങ്കില്‍ മനുഷ്യന്റെ ശരീരത്തിന് ദോഷമാകില്ലെന്നാണ് പാസ്റ്റര്‍ ലെസെഗോ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. റബോണി സെന്ററിന്റെ ഫേയ്സ് ബുക്ക് പേജില്‍ വിശ്വാസികള്‍ കമിഴ്ന്നു കിടന്ന് പുല്ല് തിന്നുന്നതും അവരെ വീക്ഷിച്ചു കൊണ്ട് പാസ്റ്റര്‍ അവരുടെ ഇടയില്‍ക്കൂടി നടക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പുല്ലു തിന്നതിനു ശേഷം ചിലര്‍ ബാത്ത് റൂമില്‍ കയറി ഛര്‍ദിക്കുന്നതും വയറുവേദനയുമായി അസ്വസ്ഥരാകുന്നതും കാണാം. 
     

    വിശ്വാസിയായ റോസ് മേരി ഫേത എന്ന 21 കാരി ആഫ്രിക്ക ടൈംസ് ലൈവിനോട് പറഞ്ഞത് തനിക്ക് വര്‍ഷങ്ങളായി തൊണ്ട വേദനയായിരുന്നെന്നും പുല്ലു തിന്ന ശേഷം മാറിയെന്നുമാണ്. ഡോറന്‍ കഗാറ്റില്‍ എന്ന 27 കാരന്‍ പറയുന്നത് രണ്ടു വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്നതുമൂലം തനിക്ക് നന്നായി നടക്കുവാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോള്‍ പുല്ല് തിന്നശേഷം എഴുന്നേറ്റ് നടക്കാന്‍ സാധിച്ചുവെന്നുമാണ്. എന്തായാലും പാസ്റ്ററുടെ ഈ നടപടി വിശ്വാസികളില്‍ നിന്നും അവിശ്വാസികളില്‍ നിന്നുമുള്ള നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഇത് മാനുഷികമായ പ്രവൃത്തിയാണെന്ന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുകയുണ്ടായി. മനുഷ്യനല്ല മൃഗങ്ങളാണ് പുല്ല് തിന്നുക. ഈ പ്രവര്‍ത്തിയിലൂടെ മനുഷ്യനെ മൃഗങ്ങള്‍ക്ക് തുല്യമാക്കിയ ആള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രഘോഷകനല്ലെന്നും അവര്‍ പറയുന്നു. 

{[['']]}

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു

mangalam malayalam online newspaper

സരിത സാരി ശീലമാക്കിയതു ചാരായക്കടത്തിനു മറയായി?

പത്തനംതിട്ട: സരിത എസ്‌. നായര്‍ ജയിലിലായിട്ട്‌ 17-ന്‌ ആറുമാസം തികയുമ്പോഴും സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത മുടി അപ്പടി തുടരുന്നതെങ്ങനെ? സരിതയ്‌ക്കു ജയിലില്‍ സര്‍ക്കാര്‍വക ബ്യൂട്ടീഷനുണ്ടോയെന്ന കോടതിയുടെ ചോദ്യം ചില യഥാര്‍ഥ്യങ്ങള്‍ക്കുനേരേയാണു വിരല്‍ ചൂണ്ടുന്നത്‌. ജയിലിലായശേഷം ഒരിക്കല്‍പോലും സരിത ജാമ്യത്തിലിറങ്ങിയിട്ടില്ല. അറസ്‌റ്റ്‌ ചെയ്യുമ്പോള്‍ അണിഞ്ഞ വസ്‌ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അവശ്യം വേണ്ട വസ്‌ത്രങ്ങളും മറ്റു വസ്‌തുക്കളും വീട്ടില്‍നിന്ന്‌ എത്തിച്ചുകൊടുക്കുകയായിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ജയിലില്‍ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ബ്യൂട്ടി പാര്‍ലറുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഗുണനിലവാരമുള്ള ജര്‍മന്‍ ഷോഷ്‌ക്കോസ്‌ ഉപയോഗിച്ച്‌ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌താലും ആറുമാസത്തിലേറെ നില്‍ക്കില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും വളര്‍ന്നുവരുന്ന മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്‌തുകൊണ്ടിരിക്കണം. ജയിലില്‍ സരിതയ്‌ക്കായി ബ്യൂട്ടീഷന്‍ എത്തുന്നുണ്ടെന്ന കിംവദന്തി മുമ്പേയുള്ളതാണ്‌. കോടതിയുടെ പരാമര്‍ശം ഇതിനു ബലമേകുന്നു.
ആദ്യഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണു മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്‌ത്‌ സരിത അടിമുടി മാറിയത്‌. വിവാഹസമയത്തു ചുരിദാറണിയാന്‍ സരിത ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌ ആദ്യഭര്‍ത്താവ്‌ രാജേന്ദ്രന്‍ പറയുന്നു. അതിന്റെ രഹസ്യം ഒരുവര്‍ഷം കഴിഞ്ഞാണു മനസിലാക്കിയത്‌. വിവാഹശേഷം ചെങ്ങന്നൂരിലെ വീട്ടില്‍ സരിതയെ അവരുടെ മാതാവിനൊപ്പമാക്കിയാണു രാജേന്ദ്രന്‍ ഗള്‍ഫില്‍ പോയത്‌. ആയിടെ കൊട്ടാരക്കര സ്വദേശിയായ അബ്‌കാരിയുമായി സരിത അടുത്തു. ചാരായം സുരക്ഷിതമായി കടത്താന്‍ സരിതയെ അയാള്‍ ഉപയോഗിച്ചിരുന്നത്രേ.
ചാരായക്കന്നാസ്‌ ഒളിപ്പിച്ച ഓട്ടോറിക്ഷ അബ്‌കാരിതന്നെയാണ്‌ ഓടിച്ചിരുന്നത്‌. സാരിയുടുത്ത കുലീനയാത്രക്കാരി പിന്നിലിരിക്കുമ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ സുരക്ഷിതമായി ചാരായം കടത്താന്‍ കഴിയുമെന്നതിനാലാണ്‌ ഈ തന്ത്രം പരീക്ഷിച്ചിരുന്നത്‌. ഇക്കാര്യങ്ങള്‍ വിവാഹമോചനസമയത്താണ്‌ പലരില്‍നിന്നും താന്‍ അറിഞ്ഞതെന്നു രാജേന്ദ്രന്‍ പറഞ്ഞു.
ഒരിക്കല്‍ ധരിച്ച സാരിയുടുത്തു സരിത ജയിലില്‍നിന്നു വീണ്ടും കോടതിയില്‍ എത്തിയിരുന്നില്ല. ചില അവസരങ്ങളില്‍ ചുരിദാറും അണിഞ്ഞിരുന്നു. മറ്റൊരു ജയില്‍പുള്ളിക്കും ഇതുവരെ ലഭിക്കാത്ത സൗകര്യമാണിത്‌. അതുതന്നെയാണു കോടതിയുടെപോലും പരാമര്‍ശങ്ങള്‍ക്കിടയാക്കിയത്‌.
സജിത്ത്‌ പരമേശ്വരന്‍

 

{[['']]}

ബോളിവുഡ് നടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് രണ്ടര ലക്ഷം അശ്ലീല സിഡികള്‍.


മുംബൈ: ഐറ്റം ഡാന്‍സറും ബോളിവുഡ് നടിയുമായ മിസ്തി മുഖര്‍ജിയുടെ വീട്ടില്‍ നിന്നാണ് രണ്ടര ലക്ഷത്തോളം അശ്ലീല സിഡികള്‍ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തോടനുബന്ധിച്ച് നടിയുടെ പിതാവും സഹോദരനും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ സ്വദേശിനിയായ നടി മിസ്തി മുഖര്‍ജി താമസിച്ചിരുന്ന മുംബൈയിലെ അപ്പാര്‍ട്ട് മെന്റില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പൊലീസ് അശ്ലീല സിഡികള്‍ പിടിച്ചെടുത്തത്. ഇവര്‍ ആവശ്യക്കാര്‍ക്ക് സിഡികള്‍ എത്തിച്ചുകൊടുക്കുകയായിരുന്നെന്നും ഇടപാടുകാര്‍ മുഖേനയും നേരിട്ടും സിഡികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നൂറിലധികം ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നുമാണ് പൊലീസ് ഇത്രയും അശ്ല്ലിലസീഡികള്‍ കണ്ടെടുത്തത്. അപാര്‍ട്ട് മെന്റിലെ ബാല്‍ക്കണിയിലാണ് സിഡികള്‍ ഒളിപ്പിച്ചു വച്ചിരുന്നത്.

                            മിസ്തി മുഖര്‍ജി അപാര്‍ട്ട്മെന്റില്‍ വെച്ചു തന്നെയാണ് ഇത്തരം സിഡികള്‍ നിര്‍മ്മിച്ചതെന്നും പൊലീസിന് സംശയമുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പിതാവിനെയും സഹോദരനെയും മാത്രമാണ് അറസ്റ്റുചെയ്തതെന്നും പൊലീസ് അറിയിക്കുകയുണ്ടായി. 

{[['']]}

താനും അഭിലാഷുമായുള്ള വിവാഹമോചന വാര്‍ത്ത വിവാദമാക്കരുതെന്ന് നടി ലെന.

കൊച്ചി: ചില മാധ്യമങ്ങളില്‍ വന്ന തന്റെ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി ലെന രംഗത്തെത്തി. അഭിലാഷുമായി താന്‍ വിവാഹിതയായിട്ടില്ലെന്നും അത് ലിവിംഗ് ടുഗതര്‍ ബന്ധമായിരുന്നെന്നും ആയതിനാല്‍ തന്നെ നിയമപരമായി വിവാഹമോചനം ആവശ്യമില്ലെന്നും നടി ലെന പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരെയും അറിയിച്ചല്ല തങ്ങള്‍ ഒരുമിച്ചുള്ള താമസം ആരംഭിച്ചത്. അതുകൊണ്ട് പിരിയുമ്പോഴും അതിന്റെ ആവശ്യമില്ല. ഒരു വര്‍ഷമായി താനും അഭിലാഷും അകന്നാണ് ജീവിക്കുന്നതെന്ന് ലെന വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താനും അഭിലാഷും വിവാഹിതരായിരുന്നെന്നും വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും ലെന ഒരു പ്രമൂഖ ഓണ്‍ലൈന്‍ പത്രത്തോട് വ്യക്തമാക്കുകയുണ്ടായി . ഇതു സംബന്ധിച്ച് ഗോസിപ്പുകള്‍ ഇറങ്ങിയ സാഹചര്യത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് പറയാന്‍ തയാറാകുന്നതെന്നും ലെന പറഞ്ഞു. ലെന പറയുന്നത് ഇങ്ങനെ; ഞാനും അഭിലാഷും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ട് ഒരു വര്‍ഷമായി.ജീവിതത്തിലെ കാര്യങ്ങള്‍ പബ്ലിക്ക് അറിയരുതെന്ന് മറ്റുള്ളവരെപ്പോലെ ഞങ്ങളും ആഗ്രഹിച്ചു. അതുകൊണ്ടാണ് വിവാഹമോചന വാര്‍ത്തയെക്കുറിച്ച് അധികം സംസാരിക്കാതിരുന്നത്. ഇതിനിടെ കല്യാണം കഴിക്കാതെ ഞങ്ങള്‍ ഒരുമിച്ച താമസിക്കുകയാണെന്ന വാര്‍ത്തയും വന്നു. ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്ന് ലെന വ്യക്തമാക്കി.

 താനും അഭിലാഷും തമ്മിലുള്ള വേര്‍പിരിയല്‍ വിവാദമോ വാര്‍ത്തയോ ആക്കരുതെന്നും ലെന മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. 
{[['']]}

Amala 9 1 2014, 9 January 2014

Thumbnail

{[['']]}

Balamani 9 1 2014, 9 January 2014


Thumbnail


Kerala tv show and news

{[['']]}

Ival Yamuna 9 1 2014, 9 January 2014


Thumbnail


Kerala tv show and news

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger