Latest Movie :
Recent Movies
Showing posts with label BUSINESS OPPORTUNITIE. Show all posts
Showing posts with label BUSINESS OPPORTUNITIE. Show all posts

sosama is great sosama is great

 

x

{[['']]}

Kissan Krishideepam 30-11-13

Thumbnail

Kissan Krishideepam 30-11-13   

{[['']]}

റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ സ്മാര്‍ട്ടാക്കാം?

യുത്വത്തില്‍ ജീവിതം ആഘോഷിക്കുന്നതിനിടയിലും പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും പലരും സൗകര്യപൂര്‍വ്വം മറന്നുകളയുന്ന ഒന്നാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്. പിന്നീട് അതിനെക്കുറിച്ച് ആലോചിച്ച് വരുമ്പോഴേക്കും 45 വയസ് കടന്നിട്ടുണ്ടാകും. എന്നാല്‍ നേരത്തെ ഇത് തുടങ്ങിയാല്‍ വളരെ ചെറിയ തുക വീതം നിക്ഷേപിച്ചാലും അവശ്യഘട്ടമെത്തുമ്പോള്‍ അത് വളര്‍ന്ന് വലിയൊരു സംഖ്യയാകും. മാത്രമല്ല, ചെറിയ പ്രായത്തിലാകുമ്പോള്‍ ഓഹരി പോലെ റിസ്‌ക് കൂടിയ നിക്ഷേപ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തുന്നത് വഴി നേട്ടമുണ്ടാക്കാം.
കാത്തിരിക്കാന്‍ സമയമില്ല 
റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്തുകൊണ്ട് നേരത്തെ തുടങ്ങണം? ഐ.റ്റി പ്രൊഫഷണലായ വിഷ്ണുവിന് 28 വയസുണ്ട്. 60ാമത്തെ വയസില്‍ വിഷ്ണു ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അതുവരെ അദ്ദേഹത്തിന് 32 വര്‍ഷമുണ്ട്. 1500 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശ വീതം (ഇക്വിറ്റി മ്യൂച്ച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലും മറ്റും നിക്ഷേപിച്ചാല്‍) 32 വര്‍ഷത്തിനുശേഷം 1.03 കോടി രൂപ ലഭിക്കും. എന്നാല്‍ 50 വയസിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത്ര തുക ലഭിക്കാന്‍ മാസം തോറും നിക്ഷേപിക്കേണ്ട തുക 41,500 രൂപയാണ്! ചെറിയ പ്രായത്തിലെയുള്ള നിക്ഷേപത്തിന്റെ ശക്തി മനസിലായില്ലേ. മാത്രമല്ല കൂടുന്ന ചികില്‍സാചെലവ്, വര്‍ധിക്കുന്ന പണപ്പരുപ്പം, കൂടുന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ മൂലം വലിയൊരു തുക കരുതേണ്ടി വരും.
സായാഹ്ന കാലം ആനന്ദകരമാക്കാന്‍
♦ ഏതെങ്കിലും ഒരു പെന്‍ഷന്‍ പദ്ധതിയെ മാത്രം ആശ്രയിക്കാതെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുക. ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നവര്‍ തീര്‍ച്ചയായും വൈവിധ്യവല്‍ക്കരണം നടത്തിയിരിക്കണം.
♦ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി സ്ഥിര നിക്ഷേപത്തിലോ മറ്റോ കുറച്ചു തുക കരുതിയിരിക്കണം. ഉദാഹരണത്തിന് പെട്ടെന്ന് ശസ്ത്രക്രിയ പോലെ എന്തെങ്കിലും മെഡിക്കല്‍ ചെലവുകള്‍ വന്നാല്‍ പെന്‍ഷന്‍ ഫണ്ടില്‍ എടുത്താല്‍ ഭാവിയിലേക്കുള്ള വരുമാനം തീരും.
♦ വായ്പകളെല്ലാം റിട്ടയര്‍മെന്റിനുമുമ്പായി അടച്ചുതീര്‍ത്തിരിക്കണം. വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്യുന്ന വാര്‍ധക്യകാലത്ത് കടങ്ങള്‍ വലിയ ഭാരമായേക്കാം.
♦ കുടുംബം പടുത്തുയര്‍ത്തുന്നതിനുള്ള ഭാരം 40കളുടെ മധ്യത്തോടെ കുറഞ്ഞേക്കാം. വരുമാനവും ഉയര്‍ന്നതായിരിക്കും. ആ കാലഘട്ടത്തില്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് കൂടുതലായി തുക നിക്ഷേപിക്കുക.
♦ വിരമിച്ചുകഴിഞ്ഞാല്‍ സദാസമയവും പ്രവര്‍ത്തന നിരതമായും ഊര്‍ജ്ജസ്വലതയോടെയുമിരിക്കാന്‍ എന്തു ചെയ്യുമെന്ന് കൂടി ആസൂത്രണം ചെയ്യുക. കാരണം പണം കൊണ്ടുമാത്രം സന്തോഷം ലഭിക്കില്ല.

ഒരു പക്ഷെ ജോലി കിട്ടി ആദ്യനാളുകളില്‍ അധികം പണം ഇതിനായി മാറ്റിവെക്കാന്‍ കഴിയണമെന്നില്ല. ചെറിയ മാസഗഡുവായി തുടങ്ങി, ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് തുക കൂട്ടിയാല്‍ മതി. കാരണം ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വീട്, കാര്‍ തുടങ്ങിയ ലക്ഷ്യങ്ങളാകും ഉണ്ടാവുക. വാഹന, ഭവന വായ്പകള്‍ക്കൊപ്പം മാസം തോറും ചെറിയൊരു തുക ഇതിനുവേണ്ടി കൂടി കരുതുക. ഇനി 20കളിലോ 30കളിലോ നിങ്ങള്‍ക്കിതിന് സാധിച്ചിട്ടില്ലെങ്കില്‍ 40ാം വയസിലെങ്കിലും തുടങ്ങുക.
പ്ലാന്‍ ചെയ്യാം
സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും വന്‍കിട സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്നയാളും ഒരേ തുകയല്ല ഇതിനായി നിക്ഷേപിക്കേണ്ടത്. ഇരുവരുടെയും ജീവിത നിലവാരം ഒരേ രീതിയിലല്ല എന്നതുതന്നെ കാരണം. വിരമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് എത്ര തുക വേണ്ടിവരുമെന്ന് തീരുമാനിക്കുക. ബജറ്റ് തീരുമാനിക്കുമ്പോള്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ പരിഗണിക്കുക
♦ നിങ്ങളുടെ ഇപ്പോഴത്തെ പ്രായം 
♦ എത്ര വയസില്‍ വിരമിക്കും?♦ ഇപ്പോഴത്തെ വരുമാനം, ഓരോ വര്‍ഷവും വരുമാനത്തിലുണ്ടാകുന്ന  ഏകദേശ വര്‍ധന ♦ റിട്ടയര്‍മെന്റ് കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാസ വരുമാനം♦ പണപ്പെരുപ്പ നിരക്ക്
നിങ്ങളുടെ ബജറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുക. (വിവിധ പെന്‍ഷന്‍ പദ്ധ
തികളെക്കുറിച്ചറിയാന്‍ ബോക്‌സ് കാണുക)
പെന്‍ഷന്‍ പദ്ധതികളും  അവയുടെ പ്രത്യേകതകളും♦ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്: സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തിന്റെ നിശ്ചിത വിഹിതം എല്ലാ മാസവും നിക്ഷേപിക്കാനുള്ള മാര്‍ഗമാണിത്. നിങ്ങളുടെ വിഹിതത്തിന്റെ അത്രയും തന്നെ തൊഴില്‍ ദാതാവും നിക്ഷേപിക്കും. 8.25 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ഇതില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ഈടാക്കില്ല.
♦ പബ്ലിക് പ്രോവിഡന്റ് ഫണ്ട്: മറ്റൊരു പെന്‍ഷന്‍ പദ്ധതിയായ ഇതില്‍ നിശ്ചിത തുക വീതം നിക്ഷേപിക്കാനുള്ള അവസരമാണുള്ളത്. ഇതിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ നിക്ഷേപ പദ്ധതിയില്‍ വര്‍ഷം 500 രൂപ മുതല്‍ 1,00,000 രൂപ വരെ നിക്ഷേപിക്കാം. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമാണ് ഈ നിക്ഷേപ പദ്ധതിയുള്ളത്. അഞ്ചു വര്‍ഷം വീതം കാലാവധി നീട്ടുകയുമാകാം.
♦ പെന്‍ഷന്‍ ഫണ്ടുകള്‍: ഫണ്ട് കമ്പനികള്‍ നല്‍കുന്ന മ്യുച്വല്‍ ഫണ്ടുകളാണ് പെന്‍ഷന്‍ ഫണ്ടുകള്‍. അഗ്രസീവ് ഫണ്ട്, ബാലന്‍സ്ഡ് ഫണ്ട്, കണ്‍സര്‍വേറ്റീവ് ഫണ്ട് എന്നിങ്ങനെ മൂന്ന് തരമുണ്ട് ഇവ.
നിക്ഷേപത്തിന്റെ ഭൂരിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് അഗ്രസീവ് ഫണ്ടുകള്‍. നിക്ഷേപത്തിന്റെ ഒരു‘ാഗം ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ബാലന്‍സ്ഡ് ഫണ്ട്. ഡെബ്റ്റ് സെക്യൂരിറ്റീസില്‍ മാത്രം നിക്ഷേപിക്കുന്ന പദ്ധതിയാണ് കണ്‍സര്‍വേറ്റീവ് ഫണ്ടുകള്‍. റിസ്‌കുള്ള അഗ്രസീവ് ഫണ്ടും ബാലന്‍സ്ഡ് ഫണ്ടും നേരത്തെ നിക്ഷേപിച്ചു തുടങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാം. റിസ്‌ക് കുറ
ഞ്ഞ കണ്‍സര്‍വേറ്റിവ് ഫണ്ടുകളില്‍ വരുമാനവും കുറവായിരിക്കും. സാധാരണഗതിയില്‍ ഇക്വിറ്റി ഫണ്ടുകള്‍ 12-18 ശതമാനം വരെയും ബാലന്‍സ്ഡ് ഫണ്ടുകള്‍ 10-15 ശതമാനം വരെയും കണ്‍സര്‍വേറ്റീവ് ഫണ്ടുകള്‍ 7-10 ശതമാനം വരെയുമാണ് നേട്ടം തരുന്നത്.
♦  യൂണിറ്റ് ലിങ്ക്ഡ് പെന്‍ഷന്‍ പ്ലാന്‍: കൂടുതല്‍ റിസ്‌കും എന്നാല്‍ കൂടുതല്‍ വരുമാനവുമുള്ള ഇതിന്റെ പ്രകടനം ഓഹരിവിപണിയെ അടിസ്ഥാനമാക്കിയാണ്. വളരെ ശ്രദ്ധിച്ചുവേണം ഇത് തെരഞ്ഞെടുക്കാന്‍. കാരണം റിട്ടയര്‍മെന്റ് പ്ലാനിന്റെ കാര്യത്തില്‍ വളരെയേറെ റിസ്‌ക് എടുക്കുന്നത് അപകടമായേ
{[['']]}

നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ ഫ്രൂട്ട് ബെവറിജസ് കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന സംരംഭങ്ങള്‍








ഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളേക്കാള്‍ സ്വദേശി ദാഹശമനികളോട് ഉപഭോക്താക്കള്‍ക്ക് പ്രിയം
കൂടി വരുന്ന ഇക്കാലത്ത് മികച്ച വിപണി കണ്ടെത്താവുന്ന ബിസിനസാണ് ഫ്രൂട്ട് ബെവറിജുകളുടേത്

കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സിനെ പോലെ ദാഹശമനിയായും റിഫ്രെഷിംഗ് പാനീയമായും ഫ്രൂട്ട് ജ്യൂസിനെ പോലെ ആരോഗ്യ പാനീയമായും ഉപയോഗിക്കാവുന്ന വയാണ് ഫ്രൂട്ട് ബെവറിജസ്. നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ തുടങ്ങിയ പഴവര്‍ഗങ്ങളാണ് ഇതിനായി സാധാരണ ഉപയോഗിക്കുക. ഇവിടെ കൊടുത്തിരിക്കുന്ന പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു വര്‍ഷത്തേക്ക് വേണ്ടി വരുന്ന പ്രവര്‍ത്തന ചെലവാണ്. ഫ്രൂട്ട് ബെവറിജസ് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സി എഫ് ടി ആര്‍ ഐ) നിന്ന് ലഭിക്കുന്നതാണ്. 


{[['']]}

business opportunities കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന 4 സംരംഭങ്ങള്‍

കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന 4 സംരംഭങ്ങള്‍


ഇലക്‌ട്രോണിക് ചോക്ക്
Fluorescent ലാമ്പുകളുടെയും ട്യൂബ് ലൈറ്റുകളുടെയും ഉപയോഗം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിരിക്കുക യാണ്. ഈ സാഹചര്യ
ത്തില്‍ ഇലക്ട്രോണിക് ചോക്കുകള്‍ക്ക് ആവശ്യം വര്‍ധിച്ചു വരുന്നു. ഈ അവസരം മുതലെടുത്ത് ഇലക്‌ട്രോണിക് ചോക്ക് നിര്‍മാണത്തി
ലേക്ക് കടക്കാം. ട്യൂബ് ലൈറ്റ് നിര്‍മാതാക്കളു മായും ഫിറ്റിംഗ്‌സ് നിര്‍മാതാക്കളുമായും ധാരണയിലെത്തിയാല്‍ വിപണി കണ്ടെത്താനും എളുപ്പമായിരിക്കും. ട്രാന്‍സിസ്റ്റര്‍, ഡയോഡ്‌സ്, റെസിസ്‌റ്റേഴ്‌സ്, കപ്പാസിറ്റേഴ്‌സ്, ചോക്ക് ട്രാന്‍സ്‌ഫോര്‍മര്‍, ഡയാക്, വയറുകള്‍, ചോക്ക് കവര്‍, സ്‌ക്ര്യൂ, ഫ്യൂസ് കവര്‍ തുടങ്ങിയവയാണ് അസംസ്‌കൃത വസ്തുക്കള്‍. കോയില്‍ വയന്റിംഗ് മെഷീന്‍, കംപോണന്റ് ഫോമിംഗ് മെഷീന്‍, ആംപിയര്‍ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍, ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍, ഓര്‍ഡിനറി മള്‍ട്ടി മീറ്റര്‍, എല്‍.സി.ആര്‍ മീറ്റര്‍, ഓസില്ലോസ്‌കോപ്പ്, സോള്‍ഡറിംഗ് അയേണ്‍, ടൂള്‍സ് തുടങ്ങിയവയാണ് ആവശ്യമായ മെഷിനറികള്‍. ആറ് തൊഴിലാളികള്‍ വേണം.

സ്റ്റീല്‍ അലമാര
സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ക്ക് നിത്യ ജീവി
ത്തില്‍ ഏറെ ആവശ്യ മുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിട ങ്ങളലെല്ലാം സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ ഉപയോഗി ക്കുന്നു. സ്റ്റീല്‍ അലമാര, കപ് ബോര്‍ഡ്‌സ്, മേശ, കസേര തുടങ്ങിയവ യെല്ലാം സ്റ്റീലില്‍ നിര്‍മിച്ചെടുക്കാം. ഏറെക്കാലം ഈടു നില്‍ക്കുമെന്നതും സുരക്ഷിതത്വവും താരതമ്യേന ചെലവു കുറഞ്ഞതാണെന്നതും സ്റ്റീല്‍ ഫര്‍ണിച്ചറുകളുടെ പ്രത്യേകതയാണ്. വിപണിയില്‍ നിത്യേനയെന്നോണം ഇവയുടെ ആവശ്യം വര്‍ധിച്ചു വരുന്നുണ്ട്. സ്റ്റീല്‍ അലമാര നിര്‍മിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ടാണ് ഇത്.

കോറുഗേറ്റഡ് ബോര്‍ഡും ബോക്‌സും
പേപ്പറും പേപ്പര്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്ന കൊറുഗേറ്റഡ് ബോര്‍ഡിനും ബോക്‌സിനും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. തടികൊണ്ടുള്ള ബോക്‌സുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പേപ്പര്‍ കാര്‍ട്ടണുകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഇന്ന് വ്യാവസായിക മേഖലയിലെ 80 ശതമാനം പാക്കിംഗും കാര്‍ട്ടണുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഭാരക്കുറവ്, മികച്ച കുഷ്യനിംഗ്, പ്രിന്റ് ചെയ്യാനും പരസ്യം ചേര്‍ക്കാനുമുള്ള സൗകര്യം എന്നിവയെല്ലാം ഇവയുടെ ഗുണങ്ങളാണ്. ബ്രീവറീസ്, ഗ്ലാസ് വെയേര്‍സ്, സിഗരറ്റ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബിസ്‌ക്കറ്റ്‌സ്, മില്‍ക്ക് പ്രോഡക്റ്റ്‌സ്, സോപ്‌സ്, കോസ്‌മെറ്റിക്‌സ്, ടീ & കോഫീ, ഫൂട്ട് വെയര്‍ ഇന്‍ഡസ്ട്രി തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും ഇവ ഉപയോഗിക്കുന്നു.

കാര്‍ബണേറ്റഡ് വാട്ടര്‍ &സോഫ്റ്റ് ഡ്രിങ്ക്‌സ്
കാര്‍ബണ്‍ഡയോക്‌സൈഡ് അടങ്ങിയ വെള്ളമാണ് (സോഡ) കാര്‍ബണേറ്റഡ് വാട്ടര്‍. ഇതില്‍ പഞ്ചസാരയും ഫ്‌ളേവറും ചേര്‍ത്ത് സോഫ്റ്റ് ഡ്രിങ്ക്‌സ് ഉണ്ടാക്കാം. ഫ്‌ളേവറുകള്‍ ചേര്‍ത്ത സോഡ ക്ഷീണം, തലവേദന, ഞരമ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ആശ്വാസം നല്‍കും. ചെറുനാരങ്ങയുടെയും ജീരകത്തിന്റെയും ഫ്‌ളേവറുകളാണ് സാധാരണയായി ഉണ്ടാക്കുക.

വിപണി സാധ്യത
ഇവയ്ക്ക് ഗ്രാമീണ മേഖലകളിലും നഗര മേഖലയിലും നല്ല ഡിമാന്റാണ്. ബാര്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കൂള്‍ ബാര്‍, ബേക്കറി, ടീ ഷോപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഗുണനിലവാരത്തിനു പുറമേ ആകര്‍ഷകമായ പായ്ക്കിംഗും ബ്രാന്‍ഡിംഗും വില്‍പ്പനയെ സഹായിക്കും. കുടിവെള്ളം, കാര്‍ബണേറ്റഡ് വാട്ടര്‍, പഞ്ചസാര, ജീരകം, ചെറുനാരങ്ങ ഫ്‌ളേവര്‍ എന്നിവയാണ് അസംസ്‌കൃത വസ്തുക്കള്‍. വില കുറഞ്ഞ അസംസ്‌കൃത വസ്തുക്കളാണെന്നതാണ് ഈ സംരംഭത്തിന്റെ വലിയ പ്രത്യേകത.
മണിക്കൂറില്‍ 75 ബോട്ടില്‍ നിറയ്ക്കാന്‍ സൗകര്യമുള്ള പ്ലാന്റാണ് ഈ പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍. 300 ദിവസം പ്രവര്‍ത്തിക്കുന്നതിനുള്ള ചെലവാണ് നല്‍കിയിരിക്കുന്നത്.
{[['']]}

Kissan Krishideepam 16-11-13

ThumbnailKissan Krishideepam 16-11-13

{[['']]}

BMW 6 Series Gran Coupe Review

Thumbnail
{[['']]}

നിക്ഷേപത്തിലെ ബാലന്‍സിങ്ങിന് ബാലന്‍സ്ഡ് ഫണ്ടുകളും എംഐപികളും








 



നിക്ഷേപത്തിലെ ബാലന്‍സിങ്ങിന്റെ അടിസ്ഥാനം വൈവിധ്യവത്ക്കരണമാണ്. നിക്ഷേപത്തിന്റെ വൈവിധ്യവത്ക്കരണത്തിന് ഓഹരികള്‍ പോലെ റിസ്‌കുള്ള നിക്ഷേപരീതികളിലും റിസ്‌ക് കുറഞ്ഞ സ്ഥിരനിക്ഷേപ മാര്‍ഗങ്ങളിലും ആനുപാതികമായി നിക്ഷേപം നടത്തുന്ന ശൈലിയാണ് പിന്തുടരേണ്ടത്. ഇതിനായി ഒരു നിക്ഷേപകന്‍ സാധാരണഗതിയില്‍ ഓഹരികളിലോ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലോ തന്റെ റിസ്‌ക് സന്നദ്ധതക്ക് അനുസരിച്ച് നിക്ഷേപതുകയുടെ നിശ്ചിത ശതമാനം നിക്ഷേപിക്കുകയും ബാക്കി തുക ബാങ്ക് നിക്ഷേപത്തിലോ മറ്റ് സ്ഥിര നിക്ഷേപമാര്‍ഗങ്ങളിലോ നിക്ഷേപിക്കുകയുമാണ് ചെയ്യേണ്ടത്. ഇത് ഒരു കുടക്കീഴിലായി ചെയ്യാമെന്നതാണ് മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങളായ ബാലന്‍സ്ഡ് ഫണ്ടുകളുടെയും മന്ത്‌ലി ഇന്‍കം പ്ലാനുകളുടെ (എംഐപി) യും മേന്മ.

ഓഹരികളിലും സ്ഥിരനിക്ഷേപ മാര്‍ഗങ്ങളിലുമായി നിക്ഷേപിക്കുന്നതിന് സമാനമായ ഫലം തന്നെയാണ് ബാലന്‍സ്ഡ് ഫണ്ടുകളിലും മന്ത്‌ലി ഇന്‍കം പ്ലാനുകളിലും നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നത്. ഓഹരികളിലോ ഇക്വിറ്റി ഫണ്ടിലോ 50 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഫലപ്രദമായി ബാലന്‍സ്ഡ് ഫണ്ടുകളെ പ്രയോജനപ്പെടുത്താമെങ്കില്‍ ഓഹരി നിക്ഷേപം 15-20 ശതമാനമായി പരിമിതപ്പെടുത്താന്‍ താത്പര്യപ്പെടുന്ന, താഴ്ന്ന റിസ്‌ക് സന്നദ്ധത മാത്രമുള്ള നിക്ഷേപകര്‍ക്ക് മന്ത്‌ലി ഇന്‍കം പ്ലാനുകളെ പ്രയോജനപ്പെടുത്താം.

വിപണിയുടെ കാലാവസ്ഥക്ക് അനുസൃതമായി ഓഹരികളിലെയും ഡെബ്റ്റിലെയും നിക്ഷേപ അനുപാതം ക്രമീകരിക്കുകയാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍ ചെയ്യുന്നത്. ഓഹരികളില്‍ 65-75 ശതമാനം വരെയും ഡെബ്റ്റില്‍ 25-35 ശതമാനം വരെയും നിക്ഷേപം നടത്തുന്ന ബാലന്‍സ്ഡ് ഫണ്ടുകള്‍ നിക്ഷേപ അനുപാതം ക്രമീകരിക്കുന്നതിലൂടെ വിപണിയിലെ ഉയര്‍ന്ന നിലകളില്‍ നിക്ഷേപം നടത്തുന്നതിലെ റിസ്‌ക് കുറക്കാനും പോര്‍ട്ട്‌ഫോളിയോയിലെ ബാലന്‍സിങ് ഉറപ്പുവരുത്താനും അനുയോജ്യമാണ്.

അതേസമയം ഓഹരികളില്‍ 15-20 ശതമാനം വരെ മാത്രം നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്ന താഴ്ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ (എംഐപി) ആണ് അനുയോജ്യം. 15-25 ശതമാനം വരെ ഓഹരികളിലും 75-85 ശതമാനം വരെ ഡെബ്റ്റിലും നിക്ഷേപിക്കുന്ന മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നുണ്ട്.

ഓഹരി വിപണിയിലെ മുന്നേറ്റ ഘട്ടങ്ങളില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കാനും ഇടിവുകളില്‍ നഷ്ടം പരിമിതപ്പെടുത്താനും സാധിക്കുന്നുവെന്നതാണ് ബാലന്‍സ്ഡ് ഫണ്ടുകളിലെ നിക്ഷേപത്തിന്റെ മേന്മ. മന്ത്‌ലി ഇന്‍കം പ്ലാനുകളും ഓഹരി വിപണിയിലെ മുന്നേറ്റ ഘട്ടങ്ങളില്‍ സ്ഥിര നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നുണ്ട്.

നികുതിയുടെ വശം പരിഗണിക്കുമ്പോഴും ഇത്തരം ഹൈബ്രിഡ് ഫണ്ടുകളാണ് മെച്ചം. ബാങ്ക് നിക്ഷേപം പോലുള്ള സ്ഥിരനിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നുള്ള നേട്ടത്തിന് ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ്) ബാധകമാണെങ്കില്‍ എംഐപികളും ബാലന്‍സ്ഡ് ഫണ്ടുകളും പോലുള്ള ഓഹരി അനുബന്ധിത നിക്ഷേപ ഉത്പന്നങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വെച്ചതിനു ശേഷം ലാഭമെടുക്കുമ്പോള്‍ നികുതി ബാധകമല്ല.

ഒരു നിക്ഷേപ ഉത്പന്നത്തിലൂടെ തന്നെ നിക്ഷേപത്തില്‍ ആവശ്യമായ വൈവിധ്യവത്ക്കരണം കൊണ്ടുവരാമെന്ന സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ഫണ്ടുകളുടെ തിരഞ്ഞെടുപ്പില്‍ ഏറെ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. മികച്ച ട്രാക്ക് റെക്കോഡുള്ള ബാലന്‍സ്ഡ് ഫണ്ടുകളെയും എംഐപികളെയും തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതു
{[['']]}

ബാങ്കുകള്‍ സ്വര്‍ണനിക്ഷേപ പദ്ധതി


ബാങ്കുകള്‍ സ്വര്‍ണനിക്ഷേപ പദ്ധതി അവതരിപ്പിക്കും മുംബൈ: ചെറുകിട സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണനിക്ഷേപ പദ്ധതി അവതരിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിനും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണം നേരിട്ടു വാങ്ങുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടയുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സ്വര്‍ണത്തിലെ അവധിവ്യാപാരത്തില്‍ നിക്ഷേപിക്കുന്ന ഗോള്‍ഡ് അക്യുമുലേഷന്‍ പ്ലാനിന് (ജിഎപി) തുടക്കമിടാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടത്. റെക്കറിങ് ഡെപ്പോസിറ്റിന്റെ മാതൃകയില്‍ മാസാമാസം നിശ്ചിത തുക നിക്ഷേപകരില്‍ നിന്ന് വാങ്ങി ആ തുകയ്ക്ക് സ്വര്‍ണ അവധി കരാറുകള്‍ വാങ്ങുന്നതാണ് പദ്ധതി. സ്വര്‍ണം നേരിട്ട് സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ജിഎപി അക്കൗണ്ടിലൂടെ സ്വരൂപിക്കുന്ന സ്വര്‍ണം പണമായോ സ്വര്‍ണനാണയമായോ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുവഴി വീടുകളില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി വെറുതേ സൂക്ഷിക്കുന്നത് തടയാനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. വിപണിയിലേക്കുള്ള പണമൊഴുക്കും കൂടും.
{[['']]}

Kissan Krishideepam 02-11-13

Thumbnail
{[['']]}

Processing and marketing of tender coconut water

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger