Latest Movie :
Recent Movies
Showing posts with label doctor speech. Show all posts
Showing posts with label doctor speech. Show all posts

Jo's Implants are turned on and she hears for the first time യുവതി ആദ്യമായി ഈ ലോകത്തിന്‍റെ ശബ്ദം കേട്ടു















ജോ മിലിനി എന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ച വിഷയം. ഇത്രയും നാള്‍ ബധിര ജീവിതമാണ് ഈ യുവതി നയിച്ചത് എന്നാല്‍ കഴിഞ്ഞ വാരം ഇവര്‍ ആദ്യമായി ഈ ലോകത്തിന്‍റെ ശബ്ദം കേട്ടു. ജനിച്ചപ്പോള്‍ മുതല്‍ യുഷ്റസ് സിന്‍ഡ്രോം കാരണം കേള്‍വി ശക്തിയില്ലാതിരുന്ന യുവതിക്ക് ക്ലോക്കിയ ഇന്‍പ്ലാന്‍റേഷന്‍ വഴിയാണ് ശബ്ദത്തിന്‍റെ ലോകം തിരിച്ചുകിട്ടിയത്. അവര്‍ ആദ്യമായി ശബ്ദം കേട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം ഈ വീഡിയോ കാണിച്ചു തരുന്നു. മാര്‍ച്ച് 28ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 14 ലക്ഷത്തില്‍ ഏറെപ്പേര്‍. - See more at:  
{[['']]}

7 Simple Ways To Boost Your Liver Functioning

liver

Drink plenty of lemon water
Try to drink between 8- 10 glasses of filtered, pure water every day. It is the only way your liver can drive toxins out of your body. Better yet, start every day with a large glass of water with the fresh juice of one to one half lemon added. Lemon helps bolster your liver’s detoxification abilities. The citric acid in lemon juice encourages the liver to produce bile, one more vehicle that your body uses to excrete toxins.
Eat cruciferous vegetables
Eat plenty of liver rebuilding foods, such as leafy greens, beets, carrots, cabbage, kale, arugula, collard greens and other veggies. They are recommended foods when doing a liver detox. Be sure to eat at least two serving a day. Eat lots of onions, garlic and broccoli since these vegetables contain sulfur which is required to increase the liver’s detoxification ability. Detoxification in the liver requires considerable amounts of nutrients to function properly so be sure to take a high quality mineral supplement and multivitamin. Even a single nutrient deficiency can seriously interrupt natural detoxification processes.
Do a little massage
While lying flat on your back, you can gently massage the gallbladder and liver area, which is located along the lower rib on the right side of the body. This helps improve blood circulation to the liver.
{[['']]}

14 Reasons You Should Start Eating Cucumber / Cucumbers are number four most cultivated vegetable in the world

Cucumber Cucumbers are number four most cultivated vegetable in the world and known to be one of the best foods for your overall health, often referred to as a super food. Pick a handful of firm, dark green cucumbers and drop them into your shopping cart. Congratulations! You have just bought yourself stuff full of good health.
Cucumber rehydrates body
If you are too busy to drink enough water, eat the cool cucumber, which is 90 percent water. It will cheerfully compensate your water lost.
Cucumber fights heat inside and out
Eating cucumber will get your body relief from heartburn. Apply cucumber on your skin and you will get relief from sunburn.
Cucumber eliminates toxins
All that water in cucumber acts as a virtual broom, sweeping waste products out of your body. With regular eating, cucumber is known to dissolve kidney stones.
Cucumber replenishes daily vitamins
Cucumbers have most of the vitamins the body needs in a single day. A B and C, which boost your immune system keep you radiant and give you energy. Make it more powerful by juicing cucumber with spinach and carrot. Don’t forget to leave the skin on because it contains a good amount of vitamin C, about 12 percent of the daily recommended allowance.
{[['']]}

5 Signs You'll Get Prostate Cancer As a man, you have a 1 in 3 chance of developing cancer of the prostate at some point during your lifetime.

5 Signs Prostate CancerProstatelead.jpg
As a man, you have a 1 in 3 chance of developing cancer of the prostate at some point during your lifetime.

That’s a big concern for America’s leading holistic medical practitioner, David Brownstein, M.D. And what concerns Dr. Brownstein even more than the frequency of prostate cancer is the fact that cancer of the prostate is the second most deadly type of cancer for men in the United States.

More than half of men over 40 already experience prostate problems. As the years go by, the risk of prostate concerns — and prostate cancer — continues to increase. By age 80, the percentage of men with some form of prostate dysfunction skyrockets to 90%.

Most commonly, men become aware of prostate problems when the gland enlarges from its ideal walnut size. And as the prostate grows, it presses on the urethra and causes pain and problems with urination, bladder function, and even sexual activity.

And because an enlarged or inflamed prostate puts you at increased risk for the development of cancer in this small but crucial gland, Dr. Brownstein has released a video presentation highlighting the 5 early warning signs you’ll get prostate cancer.

5 Signs Prostate Cancer

In addition to the signs of impending prostate cancer, in Dr. Brownstein’s educational video you’ll also discover:
  • Why taking prescription prostate drugs may actually increase your risk for prostate cancer . . .
  • How to relieve a swollen and painful prostate, simply and naturally . . .
  • The truth about the PSA test for prostate cancer — is it effective or not? . . .
  • The little-known relationship between your iodine levels and prostate cancer . . .
  • Plus much, much more . . .
The good news is that you do not need to become victimized by prostate cancer. With the life-saving information revealed on Dr. Brownstein’s powerful video presentation, you will find 6 simple but smart steps to keep your prostate healthy and prevent potentially deadly prostate cancer.

Editor’s Note: This video is so critical to male health, Newsmax Health pulled out all the stops to bring it directly to you at no charge. Click here to see the 5 signs you’ll get prostate cancer. With hundreds of thousands of new prostate cancer diagnoses made yearly, there’s no time to waste. 

Read Latest Breaking News from Newsmax.com http://www.newsmaxhealth.com/MKTNews/Brownstein-Signs-Prostate-Cancer/2014/02/04/id/550860#ixzz2tmFAHhrC
Alert: What Is Your Risk for a Heart Attack? Find Out Now




 http://w3.newsmax.com/newsletters/brownstein/video_prostate.cfm?promo_code=16607-1
{[['']]}

എന്റെ മകന്‍ നല്ല ബുദ്ധിയുള്ള കുട്ടിയാ. ഏതുകാര്യവും ഒറ്റത്തവണ പറഞ്ഞാല്‍മതി അവന് മനസ്സിലാകും. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം!











അവധിക്കാലത്ത് പഠനവൈകല്യം പരിഹരിക്കാം
ഡോ. അരുണ്‍ ബി. നായര്‍
എന്റെ മകന്‍ നല്ല ബുദ്ധിയുള്ള കുട്ടിയാ. ഏതുകാര്യവും ഒറ്റത്തവണ പറഞ്ഞാല്‍മതി അവന് മനസ്സിലാകും. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം! അവന്‍ ഭയങ്കര മടിയനാ. എത്ര പറഞ്ഞാലും പുസ്തകം വായിക്കില്ല'. ഇത്തരത്തില്‍ മക്കളെക്കുറിച്ച് പരാതി പറയുന്ന അമ്മമാരെ നമുക്ക് പലപ്പോഴും കാണാന്‍ കഴിഞ്ഞേക്കും. ഇത്തരം കുട്ടികള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയാനും സാധ്യതയേറെയാണ്. എന്നാല്‍, 'മടി'യെന്ന് കുട്ടിയുടെ അമ്മ കരുതുന്ന കാര്യം ഒരുപക്ഷേ, പഠനവൈകല്യത്തിന്റെ ലക്ഷണമാകാം.

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 10 ശതമാനത്തോളം പേര്‍ക്ക് പഠനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, ഇത്തരം കുട്ടികളെല്ലാം ബുദ്ധിമാന്ദ്യമുള്ളവരല്ല. ഇവരില്‍ ചിലരെങ്കിലും അതിബുദ്ധിമാന്മാരായിരിക്കും. കാഴ്ച, കേള്‍വി എന്നീ ശേഷികളില്‍ വരുന്ന തകരാറുകളും ശ്രദ്ധക്കുറവും വിഷാദവുമെല്ലാം പഠനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. എന്നാല്‍, മേല്പറഞ്ഞ തകരാറുകളൊന്നുമില്ലെങ്കിലും വായനയിലോ എഴുത്തിലോ കണക്കുകൂട്ടുന്നതിലോ സവിശേഷമായ പോരായ്മയുള്ള കുട്ടികള്‍ക്ക് 'പഠന വൈകല്യം' ഉണ്ടെന്ന് സംശയിക്കാം.

എന്താണ് പഠന വൈകല്യം?

പഠനസംബന്ധമായ ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് 'പഠന വൈകല്യം'. വായിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടിനെ 'ഡിസ്‌ലെക്‌സിയ' എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ 'ഡിസ്ഗ്രാഫിയ' എന്നും കണക്കുസംബന്ധമായ തകരാറിനെ 'ഡിസ്‌കാല്‍ക്കുലിയ' എന്നും പറയാറുണ്ട്. ഇത്തരം വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് ശരാശരിയോ അതില്‍ക്കൂടുതലോ ബുദ്ധി ഉണ്ടെങ്കില്‍പ്പോലും വളരെ സാവധാനമേ പഠിക്കാന്‍ കഴിയൂ. ആവര്‍ത്തിച്ച് അക്ഷരത്തെറ്റുകള്‍ വരുത്തുക, വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക എന്നിവയൊക്കെ ഇവര്‍ക്ക് സാധാരണയായി സംഭവിക്കാം. ചെറിയ ക്ലാസുകളില്‍ എഴുത്തും വായനയും പൊതുവേ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കാം. എന്നാല്‍, ഏഴുവയസ്സ് കഴിഞ്ഞിട്ടും വായന, എഴുത്ത്, കണക്കുകൂട്ടല്‍ ഇവയിലേതിലെങ്കിലും കാര്യമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ കുട്ടിക്ക് പഠനവൈകല്യമുണ്ടെന്ന് കരുതാം.

ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികള്‍ പലപ്പോഴും പുസ്തകത്തില്‍ ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്തി അറച്ചറച്ചാകും വായിക്കുക. വായിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ വിട്ടുപോകുക, ഇല്ലാത്ത അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, ആദ്യത്തെ അക്ഷരംമാത്രം ശ്രദ്ധിച്ചിട്ട് ബാക്കി ഊഹിച്ച് വായിക്കുക എന്നിവയൊക്കെ ഇവരില്‍ കാണാം. ഒരു പ്രത്യേക താളത്തില്‍ തപ്പിത്തടഞ്ഞായിരിക്കും ഈ കുട്ടികള്‍ വായിക്കുക.

രചനാവൈകല്യം അഥവാ ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ വളരെ സാവധാനമായിരിക്കും എഴുതുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. ഇവരുടെ കൈയക്ഷരം മോശമായിരിക്കും. എഴുതുമ്പോള്‍ വരികള്‍ ചരിഞ്ഞുപോകുക, വിരാമചിഹ്നങ്ങളും വള്ളി, ദീര്‍ഘം തുടങ്ങിയവ വിട്ടുപോകുക എന്നിവയും ഉണ്ടാകാം. ഇത്തരം കുട്ടികള്‍ക്ക് ക്ലാസ്‌നോട്ട്‌സ് എഴുതിത്തീര്‍ക്കാനും പ്രയാസമാകും. അക്ഷരത്തെറ്റും വ്യാകരണപ്പിശകുകളും ധാരാളമായുണ്ടാകും. പ്രതിബിംബ സ്വഭാവമുള്ള അക്ഷരങ്ങളെഴുതുമ്പോള്‍ തിരിഞ്ഞുപോകുന്നതാണ് മറ്റൊരു പ്രശ്‌നം. 'സ' വേണ്ടയിടത്ത് 'ഡ' എന്നും ഇംഗ്ലീഷിലെ ഫ്രയയ്ത്ത എന്ന അക്ഷരത്തിനുപകരം ഫ്രലയ്ത്ത എന്നും ഇവര്‍ എഴുതും.

ഗണിതവൈകല്യം അഥവാ ഡിസ്‌കാല്‍ക്കുലിയ ഉള്ളവര്‍ക്ക് മൂന്നാംക്ലാസൊക്കെ ആയാലും വിരലുകള്‍കൊണ്ടേ കൂട്ടാന്‍ കഴിയൂ. ഗുണനപ്പട്ടിക ഓര്‍ത്തുവെക്കാന്‍ പ്രയാസമായിരിക്കും. സംഖ്യകള്‍ തലതിരിഞ്ഞുപോകുന്നതും ഉത്തരക്കടലാസില്‍ ക്രിയ ചെയ്തുകിട്ടുന്ന സംഖ്യ എടുത്തെഴുതുമ്പോള്‍ തെറ്റുന്നതും സാധാരണം.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിലുള്ള ചില സവിശേഷതകളാണ് പഠനവൈകല്യത്തിന് കാരണമാകുന്നത്. ജനിതകകാരണങ്ങള്‍, ഗര്‍ഭകാലത്തെ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും പഠനവൈകല്യങ്ങള്‍ക്ക് കാരണമാകാം.

പരിഹാരം എങ്ങനെ?

പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് ചില സവിശേഷഗുണങ്ങളുമുണ്ടാകും. ഇവരില്‍ പലരും മികച്ച ഭാവനാശേഷിയുള്ളവരായിരിക്കും. ഇവര്‍ പലപ്പോഴും ചിത്രങ്ങളുടെ രൂപത്തിലായിരിക്കും ചിന്തിക്കുക. പരിസരത്തെക്കുറിച്ച് നല്ല ശ്രദ്ധയുള്ളവരും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വളരെയേറെ താത്പര്യമുള്ളവരുമായിരിക്കുമിവര്‍. വാക്കുകള്‍കൊണ്ട് ചിന്തിക്കുന്ന മറ്റുകുട്ടികളേക്കാള്‍ വളരെ വേഗത്തിലായിരിക്കും ചിത്രങ്ങളുടെ രൂപത്തില്‍ ചിന്തിക്കുന്ന ഇവരുടെ മാനസികവ്യാപാരങ്ങള്‍.

കുട്ടിയുടെ പ്രശ്‌നങ്ങളുടെ ചരിത്രം, അധ്യാപകരുടെ റിപ്പോര്‍ട്ട്, കുട്ടിയുടെ ശാരീരിക-മാനസികപരിശോധന, മറ്റു കഴിവുകള്‍ എന്നിവയൊക്കെ വിലയിരുത്തിയാണ് ചികിത്സ നടത്തുന്നത്. വായന, എഴുത്ത്, ഗണിതം എന്നിവയിലെ തകരാറുകള്‍ മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നല്‍കണം. കുട്ടിയുടെ പ്രശ്‌നത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കേണ്ടതുണ്ട്. 'തെറ്റുതിരുത്തല്‍ വിദ്യാഭ്യാസം' അഥവാ 'റെമഡിയല്‍ എജ്യുക്കേഷന്‍' ആണ് പഠനവൈകല്യം പരിഹരിക്കാനുള്ള പ്രധാന പരിശീലനരീതി. ഇതില്‍ വൈദഗ്ധ്യം നേടിയ അധ്യാപകരുടെ സേവനം കുട്ടിക്ക് വളരെ പ്രയോജനപ്പെടും. ഇത്തരം കുട്ടികള്‍ക്ക് പെരുമാറ്റവ്യത്യാസങ്ങള്‍ക്കുള്ള ചികിത്സയും ഉടന്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ കലാപരവും സാങ്കേതികവുമായ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്.

{[['']]}

പോണ്‍ സൈറ്റുകള്‍ കുട്ടികളുടെ മാനസികനില തകരാറിലാക്കുന്നു.


പോണ്‍ സൈറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 13 കാരന്‍ എട്ടു വയസ്സുകാരി സഹോദരിയെ പീഡിപ്പിച്ചു. ലങ്കാഷെയര്‍ സ്വദേശിയായ ടീനേജുകാരന്‍ പതിവായി എക്‌സ്‌ബോക്‌സില്‍ പോണ്‍ കാണാറുണ്ടായിരുന്നു. ഇത് പരീക്ഷിച്ചുനോക്കിയത് സഹോദരിയെയാണ്. സഹോദരി ചെറിയകുട്ടിയായതിനാല്‍ സെക്‌സ് ചെയ്യുകയായിരുന്നെന്ന് 13കാരന്‍ പോലീസിനോട് പറഞ്ഞു. ബ്ലാക്ക്‌ബെണ്‍ കോടതിയില്‍ കേസിന്റെ വിചാരണ നടന്നു.


കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ തടയേണ്ടതാണ്. ഇവര്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറാണെന്നും ബ്ലാക്ക്‌ബേണ്‍ എംപി ജാക്ക് സ്‌ട്രോ പറഞ്ഞു. ഈ സംഭവം ഭയാനകമായിപ്പോയി. പോണ്‍ സൈറ്റുകളാണ് കുട്ടികളെ ജുവനൈല്‍ ഹോമുകളിലെത്തക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോണ്‍ സൈറ്റുകള്‍ കുട്ടികളുടെ മാനസികനില തകരാറിലാക്കുന്നു. അവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ കമ്പ്യൂട്ടറില്‍ പ്രൈവസി സെറ്റിങ്‌സ് ചെയ്തുവയ്ക്കണമെന്നും കുട്ടികള്‍ പോണ്‍ സൈറ്റുകളില്‍ കയറുന്നത് തടയേണ്ടതുമാണ്. കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകരും മാതാപിതാക്കളും അവബോധം നല്‍കേണ്ടതുമാണ്. എങ്കില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാനാകും.
{[['']]}

ഈ പെണ്‍കുട്ടി കരഞ്ഞാല്‍ കണ്ണൂനീരിന് പകരം കല്ലുമഴ; ചെകുത്താന്റെ ജന്മമെന്ന് ഗ്രാമവാസികള്‍.


യെമന്‍: യെമന്‍ സ്വദേശിയായ സാദിയ എന്ന 12 കാരി കരഞ്ഞാല്‍ കണ്ണൂനിരീന് പകരം കണ്ണില്‍ നിന്ന് വരുന്നത് ചെറുകല്ലുകള്‍. സാദിയ കരയുമ്പോള്‍ കണ്‍പീലികളില്‍ പൊടിപടലം പോലെ കല്ലുകള്‍ വന്ന് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. യെമനിലെ അസല്‍ സാറ്റലൈറ്റ് ടിവിയാണ് കഴിഞ്ഞ ദിവസം സാദിയയെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂര്‍ണ ആരോഗ്യവതിയായ കുട്ടിയാണിതെന്നും മറ്റ് അസുഖങ്ങള്‍ ഒന്നു മില്ലാത്തതിനാല്‍ തന്നെ എന്താണ് യഥാര്‍ത്ഥ പ്രശ്നമെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 
                           അതേ സമയം ഈ കുട്ടിയില്‍ ചെകുത്താന്‍ ബാധിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കരഞ്ഞുകൊണ്ടിരുന്ന സാദിയയുടെ കണ്ണില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ചെറു ബോക്സ് നിറയെ കല്ലുകള്‍ കിട്ടിയത് നാട് നശിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് ഇവര്‍ പറയുന്നു. സാദിയയുടെ യൂട്യൂബ് ക്ലിപ്പ് ഇപ്പോള്‍ എറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വീഡിയോ കാണുക. 


{[['']]}

ഓര്‍മ്മകളെ ഉണര്‍ത്തി മറവിയെ മറികടക്കാം

mangalam malayalam online newspaper



ഓര്‍മ്മകളെ ഉണര്‍ത്തി മറവിയെ മറികടക്കാം

ഓര്‍മ്മകളെ പിടിച്ചുകെട്ടാന്‍ മാര്‍ഗങ്ങള്‍ നിരവധിയാണ്‌. ചില സൂത്രപ്പണികളിലൂടെ ഇതു സാധ്യമാവും. മറവിയുള്ളവര്‍ക്ക്‌ പരിശീലിക്കാവുന്ന ടെക്‌നിക്കുകളില്‍ ചിലത്‌. ഇനി മറവിയെക്കുറിച്ച്‌ മറക്കാം
മനുഷ്യരിലും മൃഗങ്ങളിലുമുള്ള, കഴിഞ്ഞകാല സംഭവവികാസങ്ങളെ തിരികെ വിളിക്കാനുള്ള കഴിവാണ്‌ ഓര്‍മ്മശക്‌തി. മനുഷ്യ മസ്‌തിഷ്‌കം വിവരങ്ങള്‍ ശേഖരിക്കാനും അവയെ തിരികെ വിളിക്കുവാനുമുള്ള അപാരമായ ശേഷിയുടെ ഉറവിടമാണ്‌. എന്നാല്‍ നിരന്തരമായി ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നഷ്‌ടമാകുന്ന കഴിവാണ്‌ ഓര്‍മ്മശക്‌തി. ഉപയോഗരാഹിത്യ സിദ്ധാന്ത പ്രകാരം ശരാശരി ഒരു മനുഷ്യന്റെ തലച്ചോറിലെ ഒരു ലക്ഷത്തോളം സെല്ലുകള്‍ ദിവസവും നഷ്‌ടപ്പെടുന്നു. ഒരു വ്യക്‌തി അയാളുടെ തലച്ചോറിന്റെ കഴിവുകളെ എത്രകണ്ട്‌ ഉപയോഗിക്കുന്നുവോ അത്രകണ്ട്‌ ഓര്‍മ്മശക്‌തി വര്‍ധിക്കുന്നു.
ശാരീരിക വ്യായാമം ശരീരത്തെയും മനസിനെയും ഉത്തേജിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതുപോലെ മാനസിക വ്യായാമങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
ഓരോതരത്തിലുള്ള ഓര്‍മ്മശക്‌തിയുടെ അളവിനെക്കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും കുറഞ്ഞ ഓര്‍മ്മശക്‌തി, കൂടിയ ഓര്‍മ്മശക്‌തി എന്നീ വര്‍ഗീകരണങ്ങള്‍ ശരിയല്ല. ഓര്‍മ്മശക്‌തിയെ പരിശീലനം സിദ്ധിച്ചതും പരിശീലനം സിദ്ധിക്കാത്തതും എന്ന്‌ രണ്ടായി തരംതിരിക്കാം.
കോടാനുകോടി നാഡീകോശങ്ങളെക്കൊണ്ട്‌ നിര്‍മ്മിതമായ തലച്ചോര്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെ ഏകോപിപ്പിക്കുന്നു. ഇത്‌ സാധ്യമാകുന്നത്‌ ന്യൂറോട്രാന്‍സ്‌മിറ്റുകള്‍ എന്ന രാസഘടകങ്ങളിലൂടെയാണ്‌. ഒരുകാര്യം പുതുതായി അറിയുമ്പോള്‍ ന്യൂറോണുകള്‍ക്കിടയില്‍ വിവരങ്ങളുടെ സഞ്ചാരത്തിനായി പുതിയ വഴികള്‍ തുറക്കപ്പെടുകയും നാം അറിഞ്ഞ കാര്യം ആവര്‍ത്തിക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെട്ട പാതകള്‍ ബലപ്പെടുകയും അത്‌ ദീര്‍ഘകാല ഓര്‍മ്മയായി നിലനില്‍ക്കുകയും ചെയ്യുന്നു.
ഓര്‍മ്മശക്‌തിയുടെ ഇരിപ്പിടമായ തലച്ചോറിനെ വലത്‌ അര്‍ധഗോളമെന്നും ഇടത്‌ അര്‍ധഗോളമെന്നും രണ്ടായി തരംതിരിക്കാം. വലത്‌ അര്‍ധഗോളം ഉപബോധതലത്തിലുള്ള ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കില്‍ ഇടത്‌ അര്‍ധഗോളം ബോധതലത്തിലുള്ള ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വലത്‌ അര്‍ധഗോളം സര്‍വവൈഭവങ്ങളുടെ നിയന്ത്രണ ബിന്ദുവാണെങ്കില്‍ ഇടത്‌ അര്‍ധഗോളം യുക്‌തിപരതയുടേതാണ്‌.
ശരിയായ ജീവിതവിജയത്തിന്‌ ഈ രണ്ട്‌ അര്‍ധഗോളങ്ങളുടെയും സന്തുലിതാവസ്‌ഥ അനിവാര്യമാണ്‌.
ഓരോ വ്യക്‌തിയുടെയും തലച്ചോറിന്റെ ഏതുഭാഗത്തിനാണ്‌ പ്രാമുഖ്യമെന്ന്‌ പട്ടികയില്‍ കൊടുത്തിരിക്കുന്ന പ്രസ്‌താവനകള്‍ വായിച്ച്‌ മനസിലാക്കാം. പ്രസ്‌താവനകളോട്‌ പ്രതികരിക്കുമ്പോള്‍ യോജിക്കുന്നു, വിയോജിക്കുന്നു, രണ്ടും എന്നിങ്ങനെ രേഖപ്പെടുത്താം.

തലച്ചോറിനെ ഉത്തേജിപ്പിക്കാം

ചുവടെ ചേര്‍ത്തിരിക്കുന്ന പരിശീലന പരിപാടികള്‍ അവലംബിച്ചു കൊണ്ട്‌ തലച്ചോറിന്റെ പ്രബലമാകാത്ത ഭാഗത്തെ ഉത്തേജിപ്പിക്കാം. ഇത്‌ ഓര്‍മ്മശക്‌തിയെ വര്‍ധിപ്പിക്കും.
1. രാവിലെ ഉറക്കമുണര്‍ന്ന്‌ കിടക്കയില്‍ കിടന്നുകൊണ്ട്‌ അന്നേദിവസം നടക്കേണ്ട കാര്യങ്ങള്‍ മനസില്‍ കാണുക.
2. എണ്ണല്‍ സംഖ്യ 100,99,98... എന്ന ക്രമത്തില്‍ പുറകോട്ട്‌ വേഗത്തില്‍ എണ്ണുക
3. പ്രബലമല്ലാത്ത കൈ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുക. സോപ്പുതേയ്‌ക്കുക, എഴുതുക എന്നിവ പരിശീലിക്കുക
4. രണ്ടു കയ്യും വീശി 10 മിനിട്ടു നേരം നടക്കുക
5. കിടക്കുന്നതിനു മുമ്പ്‌ അന്നേ ദിവസം നടന്ന ഓരോ കാര്യങ്ങളും ക്രമമായി ഓര്‍ക്കുക
6. സംഖ്യകള്‍ എഴുതി വളരെവേഗം കൂട്ടുകയും കുറയ്‌ക്കുകയും ഹരിക്കുകയും ചെയ്യുക. ഇത്‌ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ പരിഗണിക്കണം.

മറവിയുടെ തരം തിരിവ്‌

കുട്ടികളും മുതിര്‍ന്നവരും സാധാരണയായി പരാതിപ്പെടുന്നത്‌ വായിക്കുന്നതും കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങള്‍ മറക്കുന്നു എന്നതാണ്‌. ഇത്‌ മനുഷ്യ മസ്‌തിഷ്‌ക്കത്തിന്റെ സവിശേഷ ഗുണമാണ്‌. മറവി ഒരനുഗ്രഹമാണ്‌ എന്ന്‌ നാം കേട്ടിട്ടുണ്ട്‌. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഓര്‍ത്തിരുന്നാല്‍ ജീവിതം തന്നെ താറുമാറാകും. ഇത്‌ വിശദീകരിക്കുന്നത്‌ മറവിയുടെ സിദ്ധാന്തമാണ്‌. പഠിച്ച, കേട്ട, കണ്ട ഒരു കാര്യം ആവര്‍ത്തിക്കാതിരുന്നാല്‍ ഒരു ദിവസം കൊണ്ട്‌ 50 ശതമാനവും ഒരാഴ്‌ചകൊണ്ട്‌ 73 ശതമാനവും ഇരുപത്‌ ദിവസംകൊണ്ട്‌ 85 ശതമാനത്തിലധികവും ഒരു വ്യക്‌തി മറക്കുന്നു. അതിനാലാണ്‌ അന്നന്ന്‌ പഠിപ്പിക്കുന്നവ അന്നന്ന്‌ പഠിക്കണമെന്ന്‌ അധ്യാപകര്‍ വിദ്യാര്‍ഥികളോട്‌ ആവശ്യപ്പെടുന്നത്‌.
ഇവിടെ നാം അറിഞ്ഞിരിക്കേണ്ട കാര്യം ഓര്‍മ്മശക്‌തിയുടെ വ്യത്യസ്‌ത തലങ്ങളെക്കുറിച്ചാണ്‌. അവയെ ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തി, ഹ്രസ്വകാല ഓര്‍മ്മശക്‌തി, ദീര്‍ഘകാല ഓര്‍മ്മശക്‌തി എന്നിങ്ങനെ തരം തിരിക്കാം.

1. ഇന്ദ്രിയാനുബന്ധമായ ഓര്‍മ്മശക്‌തി

നിങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നു. കടയില്‍ നിന്നുമിറങ്ങുേമ്പാള്‍ അവിടെ കണ്ടവയൊക്കെ മറക്കുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ തങ്ങി നിന്ന ഈ ഓര്‍മ്മ നിങ്ങളുടെ തലച്ചോറില്‍ ശേഖരിക്കപ്പെട്ടില്ല. ഇതേ കാരണത്താലാണ്‌ പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടിക്ക്‌ കുറഞ്ഞ മാര്‍ക്ക്‌ ലഭിക്കുന്നത്‌.

2. ഹ്രസ്വകാല ഓര്‍മ്മശക്‌തി

ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തിയേക്കാളും കുറച്ചുകൂടി സമയം ഇത്‌ ദീര്‍ഘിപ്പിക്കുന്നു. ഇത്തരം ഓര്‍മ്മ തലച്ചോറിന്റെ പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലാണ്‌ തങ്ങുക. നമുക്ക്‌ അത്യാവശ്യമായ ഒരു നമ്പര്‍ കേള്‍ക്കുകയും അത്‌ ഒരു ദിവസത്തേക്ക്‌ ഓര്‍മ്മയില്‍ നില്‍ക്കുകയും മറന്നുപോവുകയും ചെയ്യുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌.

3. ദീര്‍ഘകാല ഓര്‍മ്മശക്‌തി

ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തിയില്‍ നിന്ന്‌ ഹ്രസ്വകാല ഓര്‍മ്മശക്‌തിയിലേക്കും അവിടെ നിന്ന്‌ ദീര്‍ഘകാല ഓര്‍മ്മശക്‌തിയിലേക്കും വിവരങ്ങളെ എത്തിക്കുവാനുള്ള പരിശീലനങ്ങളുടെ ആകെ തുകയാണ്‌ ദീര്‍ഘകാല ഓര്‍മ്മക്‌തി.
വ്യത്യസ്‌ത പരിശീലന മാര്‍ഗങ്ങളിലൂടെ ഇത്‌ സാധ്യമാക്കാം.
1. ഡിജിറ്റ്‌ സ്‌പാന്‍ ടെസ്‌റ്റ്
A 4 2 3 1
B 5 4 7 8 2
C 6 5 4 2 3 6
D 2 8 3 2 5 1 7
E 1 4 6 3 7 9 2 5
F ..............................
G .....................................
Z ..........................................
മുകളില്‍ സൂചിപ്പിച്ച വിധം സംഖ്യകള്‍ ക്ക ടു ള്‍ എന്ന ക്രമത്തില്‍ ക്രമീകരിക്കുക. തുടര്‍ന്ന്‌ ഓരോ നിരയും വായിച്ച്‌ ഓര്‍മ്മയില്‍നിന്നും തെറ്റാതെ എഴുതുക.
2. നിരീക്ഷണ പരിശീലനം
സാധാരണ പരിചയമുള്ള ഒരു റൂമില്‍ കയറി അവിടെയുള്ള വസ്‌തുവകകള്‍ ഒരു മിനിറ്റുകൊണ്ട്‌ നിരീക്ഷിക്കുക. അവ ഒരു പേപ്പറില്‍ എഴുതുക. വീണ്ടും ആ റൂം പരിശോധിച്ച്‌ എത്ര വസ്‌തുക്കള്‍ എഴുതി എന്ന്‌ തിട്ടപ്പെടുത്തുക. ഈ പരിശീലനം പരിചയമില്ലാത്ത റൂമിലും ചെയ്യുക.
മുകളില്‍ സൂചിപ്പിച്ചവ ഇത്തരം പരിശീലന രീതികളില്‍ ഏതാനും ചിലത്‌ മാത്രം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍മ്മശക്‌തിയുടെ അപാരതയിലേക്ക്‌ നടന്നു നീങ്ങുവാന്‍ ആവശ്യമായ അഞ്ച്‌ കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. വിശ്വാസം

വിശ്വാസം എന്നത്‌ എനിക്ക്‌ കഴിയുമെന്നുള്ള ചിന്തയാണ്‌. ഈ ചിന്ത തലച്ചോറിന്‌ ഔഷധവും ഉത്തേജനവുമാണ്‌.

2. താല്‍പര്യം

ചെയ്യുന്ന പ്രവര്‍ത്തിയോട്‌ അതുമായി ബന്ധപ്പെട്ട എല്ലാത്തിനോടുമുള്ള താല്‍പര്യമാണ്‌.

3. നിരന്തര പരിശീലനം

നിരന്തര പരിശീലനം മനഷ്യനെ പൂര്‍ണനാക്കുന്നു. ഇത്‌ തലച്ചോറിനെ ബലപ്പെടുത്തുകയും ഓര്‍മ്മ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

4. ഉത്തരവാദിത്വബോധം

ചെയ്യുന്ന കാര്യം ഉത്തരവാദിത്വബോധത്തോടുകൂടി ചെയ്യുന്നത്‌ ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നു

5. ലക്ഷ്യബോധം

ലക്ഷ്യബോധമുള്ളവരില്‍ ഉയര്‍ന്ന ഓര്‍മ്മശക്‌തി പ്രകടമായിരിക്കും.
പ്രായം വര്‍ധിക്കുന്തോറും മറവി സംഭവിക്കുന്നു എന്നത്‌ ഉപയോഗരാഹിത്യം മൂലവും താഴെ കൊടുത്തിരിക്കുന്ന മറ്റ്‌ ചില കാരണങ്ങളാലുമാണ്‌.
1. മാനസികസമ്മര്‍ദം
2. മദ്യപാനം
3. പുകവലി
4. മയക്കുമരുന്ന്‌ ഉപയോഗം
5. പോഷകാംശ കുറവ്‌
6. തലച്ചോറിലെ ക്ഷതങ്ങള്‍
7. ചില രോഗങ്ങള്‍

ഓര്‍മ്മകള്‍ക്ക്‌ ചില സൂത്രവിദ്യകള്‍

ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുവാനുള്ള ചില സൂത്രവിദ്യകള്‍ താഴെ ചേര്‍ക്കുന്നു.

1. ക്രമാനുസൃതം ഓര്‍ത്തെടുക്കല്‍

പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിച്ച കാര്യങ്ങള്‍ ക്രമമായി ഓര്‍ക്കുന്ന രീതിയാണിത്‌

2. ബന്ധപ്പെടുത്തിയുള്ള ഓര്‍മ്മിക്കല്‍

നാം ഓര്‍ക്കേണ്ട കാര്യം അതുമായി സാമ്യമുള്ളതോ വ്യത്യസ്‌തമായതോ ആയ കാര്യങ്ങളോട്‌ ബന്ധപ്പെടുത്തി ഓര്‍ത്തെടുക്കാം.

3. കഥ, കവിതം, ഗാനം എന്നീ രീതിയില്‍ കാര്യങ്ങളെ പഠിച്ച്‌ ഓര്‍മ്മിക്കല്‍

4. സൈനസ്‌തേഷ്യ ടെക്‌നിസ്‌ക്

ഒരു സംഭവം ഓര്‍ക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറിലേക്ക്‌ കടത്തി വിടുന്നരീതിയാണിത്‌. ഉദാഹരണമായി ഒരാളുടെ പേര്‌ ഓര്‍മ്മയില്‍ സൂക്ഷിക്കണമെങ്കില്‍ ആ വ്യക്‌തിയെ കണ്ടുമുട്ടിയ സാഹചര്യം, സ്‌ഥലം, ദൃശ്യാനുഭവങ്ങള്‍, മണം, ആ സമയത്ത്‌ കഴിച്ച ഭക്ഷണത്തിന്റെ രുചി, ഹസ്‌തദാനം കൊടുത്തതിന്റെ ഓര്‍മ്മ എല്ലാം ഓര്‍മ്മയില്‍ കരുതി വയ്‌ക്കുക.

5. മനസിലെ ആവര്‍ത്തനം

ഓര്‍മ്മിക്കേണ്ട കാര്യം കണ്ണുകള്‍ അടച്ച്‌ പലവട്ടം ഓര്‍മ്മിക്കുക

6. പെഗ്‌ സിസ്‌റ്റം

ഇത്‌ ലിസ്‌റ്റുകള്‍ ഓര്‍ത്തിരിക്കുവാനുള്ള രീതിയാണ്‌. ഒന്നുമുതലുള്ള എണ്ണ സംഖ്യകളും അവയ്‌ക്ക് സമാന്തരമായ വസ്‌തുക്കളും കോഡായി മനസില്‍ ഉറപ്പിക്കുക. ഉദാഹ രണമായി
1. ടെലിവിഷന്‍
2. പുസ്‌തകം
3. കസേര
എന്നിങ്ങനെ. പിന്നീട്‌ ക്രമമായി പേരുകള്‍ ഓര്‍മ്മിക്കണമെങ്കില്‍ ആദ്യത്തെ പേര്‌ ടെലിവിഷനുമായി ബന്ധപ്പെടുത്തി ഓര്‍ക്കുക. ഈ പരിശീലനം തുടരുക.

7. മൈന്‍ഡ്‌ മാപ്പിംഗ്‌

എന്താണോ നിങ്ങള്‍ക്ക്‌ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടത്‌, ആയതിന്റെ പ്രധാന തീം, ഡയഗ്രമായോ ചിത്രമായോ ഒരു പേപ്പറിന്റെ മധ്യഭാഗത്ത്‌ വരയ്‌ക്കുക. ഈ കേന്ദ്ര ഭാഗത്ത്‌ നിന്നും മറ്റ്‌ വരകളും ചിത്രങ്ങളും ഉപയോഗിച്ച്‌ എല്ലാ വശങ്ങളിലേക്കും ആശയങ്ങള്‍ വ്യാപിപ്പിക്കുക. ഈ വിഷ്വലുകളെ മനസില്‍ ഉറപ്പിക്കുക.

8. അക്രോസ്‌റ്റിക്‌

പാരഗ്രാഫുകളുടെയോ, വാക്യങ്ങളുടെയോ തലക്കെട്ടുകളുടെയോ ആദ്യാക്ഷരങ്ങള്‍ മാത്രം എഴുതി ഓരോ അക്ഷരം കൊണ്ടും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന രീതിയാണിത്‌.

9. അക്രോണിം

മേല്‍ സൂചിപ്പിച്ചതുപോലെ ആദ്യാക്ഷരങ്ങള്‍ എടുത്തെഴുതി അവയെ ഓഡര്‍മാറ്റി ഒരു വാക്കായോ പേരായോ അല്ലെങ്കില്‍ ഓര്‍ത്തിരിക്കുന്ന ഒരു ശബ്‌ദമായോ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന രീതിയാണിത്‌.

10. ബോഡി മാപ്പിംഗ്‌

ഒരു വ്യക്‌തിയുടെ ചിത്രം കാര്‍ട്ടൂണ്‍ രീതിയില്‍ വരച്ച്‌ അവയവങ്ങളില്‍ നിങ്ങള്‍ക്ക്‌ ഓര്‍മ്മയില്‍ വയ്‌ക്കേണ്ടവ എഴുതുകയും ആ ചിത്രത്തെ മൊത്തമായി ഓര്‍ത്തിരിക്കുകയും ചെയ്യുക.

11. ഡിസ്‌പ്ലേ മെതേഡ്‌

ഓര്‍ത്തിരിക്കുവാന്‍ ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങളും മറ്റും ഒരു പേപ്പറില്‍ എഴുതി എപ്പോഴും കാണുവാന്‍ കഴിയുന്നിടത്ത്‌ ഒട്ടിച്ചു വയ്‌ക്കുക.

12. ഫോട്ടോഗ്രാഫിക്‌ ടെക്‌നിക്‌

നിങ്ങള്‍ക്ക്‌ ഓര്‍ക്കേണ്ടത്‌, കാണാന്‍ കഴിയുന്ന കാര്യത്തിലേക്ക്‌ സൂക്ഷ്‌മമായി നോക്കി അത്‌ മനസില്‍ കണ്ണടച്ച്‌ ഓര്‍ക്കുന്ന രീതിയാണിത്‌.

13. പിക്‌ചറൈസേഷന്‍

പഠിക്കുന്ന സമയത്ത്‌ റഫ്‌ ബുക്കില്‍ പഠിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ച്‌ അവയെ ബന്ധപ്പെടുത്തി ഓര്‍മ്മിക്കുന്ന രീതിയാണിത്‌. മേല്‍ പറഞ്ഞ എല്ലാ രീതികളുടേയും അവസരോചിതമായ ഉപയോഗം ഒരു വ്യക്‌തിയെ ഓര്‍മ്മശക്‌തിയുടെ അത്ഭുതലോകത്തേക്ക്‌ നയിക്കും. ഇത്തരം പരിശീലനങ്ങള്‍ ഒരു എക്‌സ്പേര്‍ട്ടിന്റെ സഹായത്തോടെ പരിശീലിക്കാവുന്നതുമാണ്‌.
{[['']]}

cure-smelly-armpits കക്ഷത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാം


ദുര്‍ഗന്ധം വമിക്കുന്ന കൈയ്യിടുക്കുകള്‍(കക്ഷം)സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമല്ല. ഫംഗസുകള്‍ വളരുന്നത്, കക്ഷം വൃത്തിയാക്കുന്നതിലെ അപാകത,അനാരോഗ്യകരമായ ജീവിതരീതി . കൊഴുപ്പ് അധികമാകുന്നതും, ഹോര്‍മോണ്‍, പാരമ്പര്യം ഇങ്ങനെ കാരണങ്ങള്‍ പലതാണ്.കാരണമെന്തായാലും അവ ഒഴിവാക്കുകയാണ് പ്രധാനം. ഈ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. കുളിക്കുമ്പോള്‍ കക്ഷം വൃത്തിയായി കഴുകിയാല്‍ തന്നെ ദുര്‍ഗന്ധം ഇല്ലാതാക്കുവാനാകും. ഇതിനായി ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സോപ്പുകള്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് അനുയോജ്യമായ ഡിയോഡ്രന്റുകളും ഉപയോഗിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രവും ഇതിന് കാരണമാകാം. വസ്ത്രങ്ങള്‍ എപ്പോഴും കഴുകി മാത്രം ഉപയോഗിക്കുക. സ്ഥിരം ഉപയോഗിക്കുന്ന സോപ്പുപൊടി ഒന്നു മാറ്റി പരീക്ഷിക്കാവുന്നതാണ്.
 1). വെള്ളം ധാരയായി ഒഴിക്കുക ഒരോരുത്തരുടേയും ചര്‍മ്മത്തിനനുസരിച്ച് വെള്ളം ഒഴിക്കുന്നതിനുള്ള സമയം വ്യത്യാസപ്പെടുത്താം. പൂര്‍ണ്ണശ്രദ്ധയോടെ കക്ഷത്ത് വെള്ളം ധാരയായി ഒഴിക്കുന്നത് പതിവാക്കുക. വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നതിനുള്ള സാധ്യത ഇല്ലാതാക്കുവാനാകും.

2)വസ്ത്രം കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ ശീലമാക്കുക. ഇത്തരം വസ്ത്രങ്ങള്‍ വിയര്‍പ്പ് വലിച്ചെടുക്കുവാന്‍ സഹായകരമാണ്. വസ്ത്രത്തിനിടയില്‍ കൂടി വായുസഞ്ചാരം എളുപ്പത്തില്‍ നടക്കുന്നതിനും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ സഹായിക്കും. വേനല്‍ക്കാലത്തും ചൂട് കൂടുതലുള്ള ദിവസങ്ങളിലും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ തന്നെ ധരിക്കുക
3)ഭക്ഷണം നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളും ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമായേക്കാം. വെളുത്തുള്ളി, ചുവന്നുള്ളി, കഫീന്‍ അടങ്ങിയ ഭക്ഷണം ഇവ കഴിവതും കുറയ്ക്കുക.


 4)സ്്രേപ ദുര്‍ഗന്ധ നാശിനികളായ സ്‌പ്രേകളും പൗഡറുകളും ഉപയോഗിക്കുക. കുളി കഴിഞ്ഞയുടനെ പൗഡര്‍ ഇടണം.
5)പൗഡര്‍ ഉപയോഗിക്കുക ദുര്‍ഗന്ധം തടയാന്‍ സഹായിക്കുന്ന ധാരാളം പൗഡറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കുളി കഴിഞ്ഞയുടന്‍ പൗഡര്‍ ഇടുക. കക്ഷത്ത് വിയര്‍പ്പ് രൂപപ്പെടാതെ മണിക്കൂറുകളോളം നിലനിര്‍ത്തുവാന്‍ ഇത്തരം പൗഡറുകള്‍ക്ക് സാധിക്കും.
6)രോമങ്ങള്‍ കളയുക കക്ഷത്തെ മുടി കളയണം. ഷേവ് ചെയ്‌തോ, വാക്‌സ് പുരട്ടിയോ ഇത് ചെയ്യാം. ട്രിം ചെയ്തും മുടി കളയാവുന്നതാണ്. ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
7)വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക ചിലപ്പോള്‍ വൃത്തിയുള്ള, കഴുകാത്ത വസ്ത്രം ധരിക്കുന്നത് കക്ഷത്ത് ദുര്‍ഗന്ധം പടരുന്നതിന് കാരണമാകാറുണ്ട്. നല്ല സോപ്പുപൊടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഇടയ്ക്കിടെ കഴുകുക.
8)കോട്ടണ്‍ പാഡ് കക്ഷത്ത് ധരിക്കാവുന്ന അണുവിമുക്തമായ കോട്ടണ്‍ പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവ ഉപയോഗിക്കുക. കക്ഷത്തിന് സമീപത്തുള്ള വിയര്‍പ്പ് ഈ കോട്ടണ്‍ പാഡുകള്‍ വലിച്ചെടുക്കും. ബാക്ടീരിയയുടെ വളര്‍ച്ച ഇത് തടയും.
9) ബേക്കിംഗ് സോഡ വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ പെട്ടെന്ന് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ബേക്കിംഗ് സോഡയുടെ ഉപയോഗമാണ് അതിലൊന്ന് . കുളി കഴിഞ്ഞയുടന്‍ ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
10)വിനാഗിരി വിനാഗിരി കക്ഷത്ത് പൂശുന്നത് ദുര്‍ഗന്ധം തടയുവാന്‍ സഹായിക്കും. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് വേണം വിനാഗിരി കക്ഷത്ത് പുരട്ടുവാന്‍. വിയര്‍പ്പിനെ തടഞ്ഞുനിര്‍ത്താനും കക്ഷം ഡ്രൈ ആക്കി മണിക്കൂറുകളോളം നിലനിര്‍ത്തുവാനുള്ള കഴിവ് വിനാഗിരിക്കുണ്ട്.
 


{[['']]}

ബ്രസ്റ്റ് കാന്‍സര്‍ വ്യാപിക്കുന്നത് തടയാന്‍ പുതിയ മരുന്നു പുറത്തിറങ്ങുന്നു


ബ്രസ്റ്റ് കാന്‍സര്‍ ശരീരത്തിന്റെ വ്യാപിക്കുന്നത് തടയുന്നതിനുള്ള പുതിയ മരുന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കുവേണ്ടിയാണ് ഗവേഷകര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മരുന്ന് പരീക്ഷണത്തിനായി ഉപയോഗിച്ചുതുടങ്ങിയിട്ടേ ഉള്ളൂ. കരള്‍, തലച്ചോറ്, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി കാന്‍സര്‍ ബാധിക്കുന്നത്. പ്രതിവര്‍ഷം ബ്രസ്റ്റ് കാന്‍സര്‍ വന്ന് 12000 സ്ത്രീകളെങ്കിലും മരണപ്പെടുന്നുണ്ട്.

ബ്രസ്റ്റ് കാന്‍സര്‍ വ്യാപിക്കാനുള്ള പ്രധാനകാരണം ബിസി 13 എന്ന ജീന്‍ ആണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ . ബിസി 13യുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി അവ തടയുന്നതിനുള്ള പരീക്ഷണമാണ് ഗവേഷകര്‍ നടത്തിവന്നത്. ഈ ജീനിനെ നശിപ്പിക്കുന്നത് ബ്രസ്റ്റ് കാന്‍സര്‍ വ്യാപിക്കുന്നത് 80 ശതമാനമെങ്കിലും കുറയ്ക്കാന്‍ സഹായിക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ യൂറോപ്യന്‍ കാന്‍സര്‍ സ്‌റ്റെം സെല്ല് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ക്ലാര്‍ക്ക്‌സണ്‍ വ്യക്തമാക്കി. മരുന്നുനല്‍കി ഈ ജീനിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള ഉപായം തേടുക എന്നതാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

{[['']]}

Family life problems ജീവിതശൈലി പ്രശ്‌നങ്ങള്‍


FAMILY HEALTH

mangalam malayalam online newspaper


കുടുംബം എന്ന സങ്കല്‌പം സമ്പൂര്‍ണമാകുന്നത്‌ കുഞ്ഞിന്റെ കടന്നുവരവോടെയാണ്‌. മാതൃത്വത്തിന്റെ പൂര്‍ണതപോലെതന്നെ പുരുഷത്വവും സഫലമാകുന്നതു അച്‌ഛനാകുന്നതോടെയാണ്‌. ഈ സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതില്‍ ആധുനിക ജീവിതരീതിയുടെ സ്വാധീനം വലുതാണ്‌.
വന്ധ്യത സ്‌ത്രീയുടെമേല്‍ മാത്രം ആരോപിച്ചിരുന്ന കാലം കഴിഞ്ഞു. പുരുഷന്മാരിലും വന്ധ്യത വര്‍ധിച്ചുവരുന്നതായാണ്‌ കണക്കുകള്‍ നല്‍കുന്ന സൂചന. പരിഷ്‌കൃത ജീവിതശൈലിയിലെ പല മാറ്റങ്ങളും വന്ധ്യതയ്‌ക്കു കാരണമാകുന്നു. ജീവിതവേഗം കൂടിയതോടെ ശരിയായ ലൈംഗികതയ്‌ക്കുപോലും സമയം തികയാത്ത അവസ്‌ഥ. ദിനംപ്രതി മാറിമറിഞ്ഞുക്കൊണ്ടിരിക്കുന്ന പുത്തന്‍ ജീവിതശൈലി പ്രത്യുല്‍പാദനത്തെപ്പോലും ബാധിച്ചു കഴിഞ്ഞിരിക്കുന്നു. കുടുംബം എന്ന സങ്കല്‌പം സമ്പൂര്‍ണമാകുന്നത്‌ കുഞ്ഞിന്റെ കടന്നുവരവോടെയാണ്‌.
മാതൃത്വത്തിന്റെ പൂര്‍ണതപോലെതന്നെ പുരുഷത്വവും സഫലമാകുന്നതു അച്‌ഛനാകുന്നതോടെയാണ്‌. ഈ സ്വപ്‌നങ്ങള്‍ തകിടം മറിക്കുന്നതില്‍ ആധുനിക ജീവിതരീതിയുടെ സ്വാധീനം വലുതാണ്‌.

മാനസിക പ്രശ്‌നങ്ങള്‍

കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍പോലും കഴിയാത്ത തിരക്കിന്റെ ലോകത്താണ്‌ മിക്കവരുടെയും ജീവിതം. ഇത്‌ കടുത്ത മാനസിക സമ്മര്‍ദങ്ങളിലേക്കും പിരിമുറുക്കങ്ങളിലേക്കും തള്ളിവിടാം. ഇത്‌ പല രീതിയില്‍ വന്ധ്യതയ്‌ക്കു കാരണമായിത്തീരുന്നു. വന്ധ്യതാപ്രശ്‌നം അനുഭവിക്കുന്ന വലിയൊരു ശതമാനം പുരുഷന്മാരില്‍ മാനസികസമ്മര്‍ദങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ബീജസംഖ്യയുടെ ചലനശേഷിയിലുള്ള കുറവായിട്ടായിരിക്കും ഇത്‌ പ്രകടമാകുന്നത്‌.
ഉത്‌കണ്‌ഠയും പിരിമുറുക്കവും ലൈംഗിക പ്രശ്‌നങ്ങളുടെ അടിസ്‌ഥാന കാരണങ്ങളാകുമ്പോള്‍ ശരിയായ ലൈംഗികബന്ധം സാധ്യമാകാതെവരികയോ ലൈംഗികബന്ധം വേദനാജനകമാകുകയോ ചെയ്യുന്നു. ശാരീരികമായി തകരാറുകള്‍ ഇല്ലെങ്കിലും വന്ധ്യത ഉണ്ടാകുന്നതിനുള്ള കാരണവും ഇതുതന്നെ.
ഇവരില്‍ വന്ധ്യതാ ചികിത്സയുടെ ആദ്യ ഘട്ടമെന്നു പറയുന്നത്‌ പരസ്‌പരം മനസിലാക്കി ഉത്‌കണ്‌ഠ അകറ്റി ശരിയായ രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്‌. പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി പരസ്‌പര ധാരണയോടെ പരിഹരിക്കാന്‍ ശ്രമിക്കുകയെന്നതാണ്‌ വന്ധ്യത ഒഴിവാക്കാനുള്ള മാര്‍ഗം.

ബൈക്ക്‌ യാത്ര

പുരുഷന്മാര്‍ക്ക്‌ ബൈക്ക്‌ ഒഴിവാക്കിയുള്ള യാത്രയെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയാതായിരിക്കുന്നു. എന്നാല്‍ പതിവായുള്ള ബൈക്ക്‌ യാത്രയും വന്ധ്യതയ്‌ക്കു കാരണമാകാം. പുരുഷന്റെ പ്രത്യുത്‌പാദന അവയവങ്ങളില്‍ പ്രധാനം വൃഷ്‌ണങ്ങളാണ്‌. ചെറിയ കാരണങ്ങള്‍കൊണ്ടുപോലും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കത്തക്കത്ര ലോലമാണീ അവയവം. അതിനാല്‍തന്നെ ബൈക്കിലിരിക്കുമ്പോള്‍ നിരന്തരം ഉണ്ടാകുന്ന ഉരസലും സീറ്റ്‌ ചൂടാകുന്നതും വൃഷ്‌ണത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. തുടര്‍ച്ചയായിരുന്ന്‌ ബൈക്ക്‌ യാത്ര ചെയ്യാതിരിക്കുക, സീറ്റ്‌ ചൂടാകാതെ നോക്കുന്നതും നല്ലതാണ്‌.

ആഹാരരീതി

ഫാസ്‌റ്റ് ഫുഡ്‌ സംസ്‌കാരവും കൃത്രിമ ഭക്ഷണത്തോടുള്ള ഇഷ്‌ടക്കൂടുതലും പ്രത്യുല്‍പാദന വ്യവസ്‌ഥയെത്തന്നെ തകരാറിലാക്കാം. വറുത്തുപൊരിച്ച വിഭവങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതോടെയാണ്‌ വന്ധ്യതനിരയ്‌ക്കു കൂടിത്തുടങ്ങിയത്‌.
ഇന്ന്‌ വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോള്‍പോലും ഏറെ ശ്രദ്ധിക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന കീടനാശിനികള്‍ ബീജത്തിന്റെ രൂപഗുണങ്ങള്‍ ഇല്ലാതാക്കുകയും വന്ധ്യതയ്‌ക്കു കാരണമാകുകയും ചെയ്യുന്നു.
പഴങ്ങളും പച്ചക്കറികളും ഉപ്പോ നാരങ്ങാനീരോ ചേര്‍ത്ത വെള്ളത്തില്‍ കുറച്ചുസമയമിട്ട്‌ നന്നായി കഴുകി ഉപയോഗിക്കുക. നാടന്‍ പച്ചക്കറികളും ഇലവര്‍ഗങ്ങളും കൂടുതലായി കഴിക്കുക. പറമ്പില്‍നിന്നു കിട്ടുന്ന വിഭവങ്ങള്‍കൊണ്ട്‌ സമ്പന്നമായ നമ്മുടെ പരമ്പരാഗത ഭക്ഷണരീതി പരമാവധി പിന്‍തുടരാന്‍ ശ്രമിക്കണം.

മൊബൈല്‍ ഫോണും ലാപ്‌ടോപ്‌ ഉപയോഗവും

മണിക്കൂറുകളോളം ലാപ്‌ടോപ്‌ മടിയില്‍വച്ച്‌ ഉപയോഗിക്കുകയും പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുകയും ചെയ്യുന്നവര്‍ ജാഗ്രതെ. മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്‌ എന്നിവയില്‍നിന്നുള്ള റേഡിയേഷന്‍ വന്ധ്യതയ്‌ക്കു കാരണമാകാമെന്ന്‌ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
പതിവായി ലാപ്‌ടോപ്‌ ഉപയോഗിക്കുമ്പോള്‍ ബീജത്തിന്റെ ഗുണം വളരെയധികം കുറയുന്നതായി കണ്ടുവരുന്നു. ലാപ്‌ടോപ്‌ മടിയില്‍വച്ച്‌ ഉപയോഗിക്കുമ്പോള്‍ റേഡിയേഷന്‍ വൃഷ്‌ണങ്ങളില്‍ ഏല്‍ക്കുന്നതാണ്‌ കാരണം. പാഡ്‌ മടിയില്‍വച്ച്‌ ലാപ്‌ടോപ്പ്‌ ഉപയോഗിക്കുന്നതിലൂടെ ഇത്‌ തടയാന്‍ കഴിയും മൊബൈല്‍ ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റിലോ അരയില്‍ ബെല്‍റ്റിനോടു ചേര്‍ത്തോ സൂക്ഷിക്കുന്നതും വന്ധ്യതയ്‌ക്കു കാരണമാകാം.

ലഹരിവസ്‌തുക്കളുടെ ഉപയോഗം

പുകവലിയും മദ്യപാനവും വരുത്തി വയ്‌ക്കുന്ന വിനകളെക്കുറിച്ച്‌ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്‌. എങ്കിലും ഈ ദുശീലങ്ങള്‍ ഒഴിവാക്കാനാണ്‌ പ്രയാസം. വന്ധ്യതയ്‌ക്കു കാരണമാകുന്ന പ്രശ്‌നങ്ങളില്‍ മദ്യപാനവും പുകവലിയും ഒട്ടും പുറകിലല്ല. പുകവലിക്കുന്നവരില്‍ ഗുണമേന്മയുള്ള ബീജത്തിന്റെ അളവ്‌ വളരെക്കുറവായിരിക്കും. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്‌തു ബീജാണുക്കളുടെ ചലനശേഷി കുറയ്‌ക്കാം. രക്‌തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യവും ബീജത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ ബാധിക്കാം. അതിനാല്‍തന്നെ വന്ധ്യത സംശയിക്കുന്നവര്‍ മദ്യപാനവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കണം.

ഇറുകിയ വസ്‌ത്രങ്ങള്‍

ശരീരവുമായി ഇറുകി ചേര്‍ന്നു കിടക്കുന്ന ജീന്‍സിനോടാണ്‌ യുവതലമുറയ്‌ക്കു കൂടുതല്‍ പ്രിയം. ഇത്‌ വിയര്‍പ്പു തങ്ങിനിന്നു അണുബാധയ്‌ക്കു കാരണമാകുന്നതിനൊപ്പം പ്രത്യുല്‍പാദനത്തിനും തടസമാകാം. വൃഷണങ്ങള്‍ ശരീരത്തിനു പുറത്ത്‌ പ്രത്യേക സഞ്ചിയില്‍ സൂക്ഷിക്കുന്നതുതന്നെ ചൂടില്‍നിന്നു സംരക്ഷിക്കാന്‍ വേണ്ടിയാണ്‌. എന്നാല്‍ ചൂടുകൂടുമ്പോള്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം കുറയുകയും തത്‌ഫലമായി ബീജസംഖ്യയില്‍ കുറവുവരുകയും ചെയ്യുന്നു.
ശരീരത്തിലെ ഊഷ്‌മാവിന്റെ തോതനുസരിച്ച്‌ സ്വയം പ്രവര്‍ത്തിക്കാനുള്ള ശേഷി വൃഷ്‌ണങ്ങള്‍ക്കുണ്ട്‌. ഇറുകിയ അടിവസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ വൃഷ്‌ണം ശരീരത്തോട്‌ കൂടുതല്‍ ഒട്ടിചേര്‍ന്നിരിക്കുന്നതിനാല്‍ ചൂട്‌ കൂടുതലായിരിക്കും. അതിനാല്‍ ശരീരത്തോട്‌ ഇറുകി ചേര്‍ന്നു കിടക്കുന്ന വസ്‌ത്രങ്ങള്‍ പരമാവധി ഒഴിവാക്കി അയവുള്ള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണം. ആണ്‍കുട്ടികളില്‍ ഇത്തരം കാര്യങ്ങള്‍ ചെറുപ്പം മുതല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.

ചൂടുകൂടിയ സാഹചര്യങ്ങള്‍

ചൂടുകൂടിയ സാഹചര്യങ്ങളില്‍ പണിയെടുക്കേണ്ടി വരുന്നവര്‍ക്കും വന്ധ്യതാ പ്രശ്‌നങ്ങള്‍ കൂടുതലാണ്‌. സ്‌ഥിരമായി അടുപ്പിനടുത്ത്‌ നില്‍ക്കേണ്ടിവരുന്ന ഹോട്ടല്‍ ജീവനക്കാര്‍, സിറാമിക്‌ വ്യവസായങ്ങള്‍, ഫാക്‌ടറികളിലെ ചൂട്‌കൂടിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം ഈ പ്രശ്‌നം ഉണ്ടാകാം.
ഗള്‍ഫ്‌ രാജ്യങ്ങളിലെ കടുത്ത ചൂടില്‍ ജോലിചെയ്യുന്ന പുരുഷന്മാരില്‍ ബീജസംഖ്യയിലും ചലനശേഷിയിലും അത്‌ പ്രതിഫലിക്കുന്നു. നാട്ടിലെത്തുന്ന സമയത്തുമാത്രം ദാമ്പത്യം ആസ്വദിക്കുന്നവരാണ്‌ ഗള്‍ഫില്‍ ജോലിചെയ്യുന്ന മിക്കവരും. ഈ കുറഞ്ഞ കാലയളവില്‍ ശരിയായ സമയത്ത്‌ ലൈംഗികബന്ധം നടക്കണമെന്നുമില്ല.

നല്ല ലൈംഗികത

ജോലിയുടെ തിരക്കും ക്ഷീണവുംമൂലം പലര്‍ക്കും ലൈംഗികബന്ധം ശരിയായ രീതിയില്‍ നടക്കാതെ വന്നേക്കാം. പങ്കാളികള്‍ തമ്മില്‍ ശരിയായ രീതിയില്‍ ബന്ധപ്പെടുന്നില്ലെങ്കില്‍ പലപ്പോഴും വന്ധ്യതയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതിനാല്‍ കൃത്യമായ ലൈംഗിക വിജ്‌ഞാനം അത്യന്താപേക്ഷിതമാണ്‌.

-  

{[['']]}

Vandhyathayude Kanappurangal 30 11 2013 Full Episode

{[['']]}

Doctor's Talk, Dr Ranjini Raghavan 30 11 2013

  • Thumbnail

Doctor's Talk, Dr Ranjini Raghavan 30 11 2013 

{[['']]}

Vandhyathayude Kanappurangal is a health-related show 23 11 2013

Vandhyathayude Kanappurangal is a health-related show on Kairali TV which explores the causes, symptoms, diagnosis and treatment associated with infertility.
{[['']]}

My Life 23 11 2013

    Thumbnail
{[['']]}

Doctor's Talk, Dr Narayanan 23 11 2013

  • Thumbnail

{[['']]}

സ്ത്രീകളില്‍ പുതുതലമുറ രോഗങ്ങള്‍

 സ്ത്രീകളില്‍ പുതുതലമുറ രോഗങ്ങള്‍

ഡോ. ബി. പത്മകുമാര്‍
അഡീ. പ്രൊഫ. മെഡിസിന്‍ വിഭാഗം, മെഡിക്കല്‍കോളേജ്, ആലപ്പുഴ


ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച് അറിയാം...


ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍, നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍ കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.


സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ് (എസ്.എല്‍.ഇ.)

രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്. 20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.

രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍


സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍ എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം. പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ് രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.

മുഖെത്ത പാടുകള്‍

മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്. മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ് എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍ അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം. ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു. വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.
എസ്.എല്‍.ഇ. രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്. അറുപതു മുതല്‍ 75 ശതമാനം വരെയാളുകളില്‍ വൃക്ക സ്തംഭനമുണ്ടാകാറുണ്ട്. തലച്ചോറിനെയും നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും എസ്.എല്‍.ഇ. ബാധിക്കാവുന്നതാണ്. ശക്തമായ തലവേദന രോഗം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ്. വിവിധ തരത്തിലുള്ള അപസ്മാരലക്ഷണങ്ങളും രോഗത്തിന്റെ ഭാഗമായുണ്ടാകാം. മാനസിക അസ്വസ്ഥതകളും അപൂര്‍വമല്ല.

എസ്.എല്‍.ഇ. രോഗികള്‍ക്ക് രക്തം കട്ടപിടിക്കുവാനും രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുവാനും സാധ്യതയേറെയാണ്. ഇതിനെത്തുടര്‍ന്ന് ചെറിയ പ്രായത്തില്‍ത്തന്നെ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാം. ശ്വാസകോശത്തിന് തുടര്‍ച്ചയായി രോഗാണുബാധ ഉണ്ടാവുക, പ്ലൂറസി, ശ്വാസകോശങ്ങളിലേക്കുണ്ടാവുന്ന രക്തസ്രാവം തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന ശ്വാസകോശപ്രശ്‌നങ്ങളാണ്.
വയറുവേദന, ഛര്‍ദി, ഓക്കാനം, വയറിളക്കം തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങള്‍. കരള്‍വീക്കവും കരളിന്റെ പ്രവര്‍ത്തന തകരാറുകളും രോഗത്തിന്റെ ഭാഗമായി ഉണ്ടാകാനിടയുണ്ട്. കണ്ണിലെ നാഡീഞരമ്പുകള്‍ക്കും നേത്രപടലത്തിലെ രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന തകരാറിനെത്തുടര്‍ന്ന് അന്ധതയുണ്ടാകാം. 70 ശതമാനം രോഗികളിലും വിളര്‍ച്ചയുടെ പ്രശ്‌നങ്ങളുമുണ്ട്..സാധാരണ ഗതിയില്‍ എസ്.എല്‍.ഇ. രോഗികള്‍ക്ക് ഗര്‍ഭധാരണത്തിന് തടസ്സമൊന്നുമുണ്ടാകാറില്ല. എന്നാല്‍ ഗര്‍ഭകാലത്ത് രോഗം ഗുരുതരമാവാനിടയുണ്ട്. അതുകൊണ്ട് രോഗം പൂര്‍ണമായും നിയന്ത്രണവിധേയമായിരിക്കുമ്പോള്‍ ഗര്‍ഭം ധരിക്കുന്നതായിരിക്കും നല്ലത്.
രക്തധമനികളിലുണ്ടാകുന്ന ജരാവസ്ഥയെത്തുടര്‍ന്ന് ആന്തരാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സമുണ്ടാകുന്നതാണ് എസ്.എല്‍.ഇ. രോഗികളുടെ പ്രധാന മരണകാരണം. സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം. രക്താതിസമ്മര്‍ദം, വൃക്കസ്തംഭനം, പക്ഷാഘാതം, രോഗാണുബാധ എന്നിവയൊക്കെ രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഘടകങ്ങളാണ്. എസ്.എല്‍.ഇ. രോഗികളില്‍ ചര്‍മത്തിലുണ്ടാകുന്ന അര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ലിംഫോമ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.


ചികിത്സ

അവീ.എല്‍.ഇ. പൂര്‍ണമായും ഭേദമാക്കാന്‍കഴിയുമെന്ന് പറയാനാകില്ലെങ്കിലും രോഗത്തെ നിയന്ത്രിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം കുറച്ച് രോഗിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന ചികിത്സ ഇപ്പോള്‍ ലഭ്യമാണ്. സ്റ്റിറോയിഡുകളോടൊപ്പം ശരീരപ്രതിരോധ വ്യവസ്ഥയുടെ അമിതപ്രതികരണങ്ങളെ തടയുന്ന മരുന്നുകളും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.
ജീവിതശൈലിയുടെ ആരോഗ്യകരമായ മാറ്റങ്ങള്‍ പിന്തുടരുന്നത് രക്തധമനികളുടെ ജരാവസ്ഥയുള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകളെ പ്രതിരോധിക്കാന്‍ സഹായിക്കും. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകയില ഒഴിവാക്കുക എന്നിവയൊക്കെ പ്രധാനമാണ്. അവയവദാന രംഗത്തെ ഗുണകരമായ മാറ്റങ്ങളാണ് ഏറ്റവും പ്രതീക്ഷയേകുന്നത്. എസ്.എല്‍.ഇ.യുടെ പ്രധാന സങ്കീര്‍ണതയായ വൃക്കസ്തംഭനം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. 

െടന്‍ഷന്‍ ആങ്‌െെസറ്റി ന്യൂേറാസിസ്
ഓഫീസില്‍, വീട്ടില്‍, പൊതുസ്ഥലങ്ങളിലൊക്കെ നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കുന്നു ടെന്‍ഷന്‍. ടെന്‍ഷന്‍ ആങ്‌സൈറ്റി ന്യൂറോസിസ് എന്ന ത് ലഘുമനോരോഗമാണ്. പലതരം രോഗലക്ഷണങ്ങളുമായി ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സക്കെത്തുന്നവരില്‍ 30 മുതല്‍ 45 ശതമാനംവരെയാളുകളുടെയും പ്രശ്‌നം അമിത ഉത്കണ്ഠയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കഴിഞ്ഞാല്‍ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ടെന്‍ഷന്‍.

ഹറീഡ് വിമന്‍ സിന്‍േ്രഡാം

ജീവിക്കാനുള്ള പരക്കംപാച്ചിലാണ് എവിടെയും. സ്ത്രീകളുടെ കാര്യവും മറിച്ചല്ല. വെളുപ്പിനേ ഉറക്കച്ചടവോടെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം പൂര്‍ത്തിയാക്കി കിട്ടിയതും വാരിവലിച്ച് കഴിച്ച് ഓഫീസിലേക്കോടുന്ന ആധുനിക സ്ത്രീയെ കാത്തിരിക്കുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോം.
ഒരു പരിധിവരെ ടെന്‍ഷന്‍ ജീവിതത്തില്‍ നല്ലതാണ്. കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും ടെന്‍ഷന്‍ നല്‍കുന്ന ഉത്തേജനം സഹായകമാണ്. ടെന്‍ഷന്‍ പരിധി കടക്കുമ്പോഴാണ് പ്രശ്‌നം. ഉത്കണ്ഠ അമിതമാകുമ്പോള്‍ ജീവിതം വഴിമുട്ടുന്നു. അമ്മ, മകള്‍, ഭാര്യ, സഹോദരി എന്നീ നിലകളിലൊക്കെ ഗതിമാറിയൊഴുകേണ്ട സ്ത്രീജീവിതം നിശ്ചലമാകുന്നു. ഇല്ല...! വയ്യ...! എന്നിങ്ങനെ എന്തിനോടും ഉപേക്ഷ പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക് സ്ത്രീ ഉള്‍വലിയുന്നു. ടെന്‍ഷന്‍ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഹൃദ്രോഗം, പെപ്റ്റിക് അള്‍സര്‍, ആസ്ത്മ, സോറിയാസിസ് പോലെയുള്ള ദീര്‍ഘകാല ചര്‍മരോഗങ്ങള്‍, റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവയൊക്കെ തുടര്‍ച്ചയായി മാനസികപിരിമുറക്കം അനുഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ്.
കൗമാരപ്രായം മുതല്‍ക്കുതന്നെ സ്ത്രീകള്‍ ടെന്‍ഷന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. ആര്‍ത്തവാരംഭവും ശാരീരികവളര്‍ച്ചയും ഹോര്‍മോണുകളുടെ സ്വാധീനവുമൊക്കെ പെണ്‍കുട്ടികളില്‍ വൈകാരിക പിരിമുറുക്കങ്ങള്‍ക്കിടയാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലഘട്ടത്തില്‍ അമിതമായ ടെന്‍ഷന് കാരണമാകുന്ന ഒരു പ്രശ്‌നമാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം. അമിത ഉത്കണ്ഠയോടൊപ്പം വിഷാദം, കരച്ചില്‍, ദേഷ്യം, ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്.
ശാരീരികവും ലൈംഗികവുമായ മാറ്റങ്ങള്‍ക്കൊപ്പം മാനസികപ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തെത്തുടര്‍ന്നുണ്ടാകാം. മധ്യവയസ്സിലെ അനിവാര്യമായ ശാരീരിക മാറ്റങ്ങളോടൊപ്പം വീട്ടിലെയും ഓഫീസിലെയും കാര്യങ്ങള്‍ ഒരുപോലെ നോക്കിനടത്താന്‍ സാധിക്കാതെ മാനസികസമ്മര്‍ദം അനുഭവിക്കേണ്ടിവരുന്നവരാണ് ഉദ്യോഗസ്ഥകളായ സ്ത്രീകള്‍. വാര്‍ധക്യത്തിലെത്തുമ്പോഴും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതല്‍ ഒറ്റപ്പെടുന്നത്. ഭര്‍ത്താവിന്റെ വേര്‍പാട്, മക്കളുടെ അസാന്നിധ്യം, മാറാരോഗങ്ങള്‍, സാമ്പത്തിക പരാധീനതകള്‍ ഇവയൊക്കെ സ്ത്രീകളുടെ വാര്‍ധക്യകാല ദുരിതങ്ങളെ കൂടുതല്‍ ദുസ്സഹമാകുന്നു. ടെന്‍ഷനും വിഷാദവും ഭയവുമൊക്കെ മുത്തശ്ശിമാരുടെ ജീവിതസായാഹ്നം അശാന്തമാക്കുന്നു.

നെഞ്ചിടിപ്പ്, തൊണ്ട വരളുന്നു

ടെന്‍ഷനുണ്ടാകുമ്പോള്‍ ഹൃദയസ്പന്ദനനിരക്കും ശ്വസനനിരക്കും കൂടുന്നു. ഉമിനീരിന്റെ ഉത്പാദനം കുറയുന്നതിനെത്തുടര്‍ന്ന് തൊണ്ടയും വായും നാവും  വരളാന്‍ തുടങ്ങുന്നു. സമ്മര്‍ദ സാഹചര്യത്തെ നേരിടാനായി ശരീരം വന്‍തോതില്‍ അഡ്രിനാലിന്‍, നോര്‍ അഡ്രിനാലില്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ച് രക്തത്തിലേക്ക് കടത്തിവിടുന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഏകാഗ്രതക്കുറവ്, പേടി, ദേഷ്യം, സങ്കടം, ഓര്‍മക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയവയും ഉത്കണ്ഠാരോഗികളുടെ പരാതികളില്‍പ്പെടുന്നു. വിവിധതരത്തിലുള്ള പ്രശ്‌നങ്ങളുമായി മിക്കവാറും എല്ലാ വിഭാഗങ്ങളിലുംപെട്ട ഡോക്ടര്‍മാരെക്കണ്ട് ഇക്കൂട്ടര്‍ പരിശോധനകള്‍ നടത്തിയെന്നുവരാം. 

മറികടക്കാം, മരുന്നില്ലാതെ

ടെന്‍ഷനകറ്റി മനസ്സിനെ സ്വസ്ഥതയുടെ സമതലങ്ങളിലെത്തിക്കാന്‍ വിശ്രാന്തിയുടെ തണല്‍വഴികള്‍ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിലാണല്ലോ ആരോഗ്യമുള്ള മനസ്സ്. ലളിതവും സമീകൃതവുമായ ഭക്ഷണരീതി സ്വസ്ഥതയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ദിവസവും 30-40 മിനുട്ട് കായികമായ വ്യായാമമുറകളിലേര്‍പ്പെടാം.
മനസ്സിനിഷ്ടപ്പെട്ട ഹോബികള്‍ മനസ്സിന്റെ പിരിമുറുക്കം കുറച്ച് ശാന്തിയും സമാധാനവും നല്‍കും. ചിത്രരചന, പൂന്തോട്ട നിര്‍മാണം, കൃഷി, വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, സംഗീതം തുടങ്ങിയവയും മനസ്സിന് ആനന്ദമേകും. സംഗീതം ആസ്വദിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് എന്‍ഡോര്‍ഫിനുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്‍ഡോര്‍ഫിനുകള്‍ മനസ്സിന് ഉന്മേഷവും ആനന്ദവും ശാന്തിയും നല്‍കും. യോഗയും ധ്യാനവും പരിശീലിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയുന്നു. മനസ്സിന്റെ ഏകാഗ്രത, ലക്ഷ്യബോധം, ഓര്‍മശക്തി തുടങ്ങിയവ വര്‍ധിപ്പിക്കാനും ധ്യാനം സഹായിക്കുന്നു.

മാറാത്ത ശരീരേവദന
വേദനയാണ് രോഗികളെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്ന പ്രധാന ലക്ഷണം... ശരീരമാസകലം പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക. വിശദമായ പരിശോധനകള്‍ക്കു ശേഷം ടെസ്റ്റുകളെല്ലാം നോര്‍മലാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക. ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യ ലക്ഷണങ്ങളാണിതൊക്കെ. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് എട്ടു മടങ്ങുവരെ കൂടുതലാണ് ഈ ആരോഗ്യ പ്രശ്‌നം.
മാറാത്ത ശരീരവേദനയ്ക്ക് കാരണമാകുന്ന ഫൈബ്രോമയാള്‍ജിയ സമൂഹത്തിലെ അഞ്ചു ശതമാനത്തോളമാളുകളെ ബാധിക്കുന്നുണ്ട്. കുട്ടികളിലും പേശീവാതരോഗത്തിന്റെ സാന്നിധ്യമുണ്ടാകാമെങ്കിലും 25നും 65നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.വേദന എന്ന സംവേദനത്തോടു ശരീരം കാണിക്കുന്ന അമിത പ്രതികരണമാണ് ഫൈബ്രോമയാള്‍ജിയ രോഗികളുടെ പ്രശ്‌നം. സാധാരണക്കാരെ അപേക്ഷിച്ച് ഇവര്‍ക്ക് വേദന സഹിക്കുവാനുള്ള കഴിവ് കുറവാണ്. അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നു മാസത്തിലേറെ  നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാം.

വേദനയുടെ പുതപ്പ്

രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന തുടര്‍ന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചുരുക്കത്തില്‍ വേദനയുടെ ഒരു പുതപ്പ് അണിഞ്ഞു നടക്കേണ്ട അവസ്ഥയാണ് രോഗിക്കുണ്ടാകുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഘര്‍ഷം നിറഞ്ഞ സംഭവങ്ങള്‍ക്കുശേഷമായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കഴുത്തിന് പുറകിലും തോളുകളിലും ഉണ്ടാകുന്ന വേദന പിന്നീട് മാറാത്ത നടുവേദനയായി മാറുന്നു.
വേദനയെന്ന അസുഖകരമായ വികാരത്തോട് അസാധാരണമായി പ്രതികരിക്കുന്നതാണ് രോഗികളുടെ മറ്റൊരു പ്രത്യേകത. ഇളംകാറ്റിന്റെ സുഖസ്പര്‍ശം പോലും ഇവര്‍ക്ക് തീവ്രവേദനയായി അനുഭവപ്പെടും. ചര്‍മത്തിന് പുകച്ചില്‍പോലെയുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ജോലി ചെയ്യുമ്പോഴും വ്യായാമങ്ങളിലേര്‍പ്പെടുമ്പോഴും അസാധാരണമായ ക്ഷീണവും  അനുഭവപ്പെടാറുണ്ട്.
തീരാവേദനയ്ക്ക് പുറമേ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിത ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളും പേശീവാത രോഗികളില്‍ കാണാറുണ്ട്. കിടന്നാല്‍ ഉറക്കം ലഭിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുക, വെളുപ്പിനെ പെട്ടെന്നുതന്നെ ഉണര്‍ന്നുപോവുക തുടങ്ങിയവയാണ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മറ്റു ശാരീരിക പ്രശ്‌നങ്ങളായ ആര്‍ത്തവത്തകരാറുകള്‍, ഉദരരോഗങ്ങള്‍, മൈഗ്രേന്‍ അഥവാ കൊടിഞ്ഞി തലവേദന, മൂത്രാശയത്തകരാറുകള്‍ എന്നിവയും ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലായി കാണുന്നു.
മാറാത്ത ശരീരവേദനയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. തുടര്‍ച്ചയായി പേശികള്‍ക്കുണ്ടാകുന്ന സൂക്ഷ്മമായ പരിക്കുകള്‍, നിദ്രാവൈകല്യം, മാനസിക സംഘര്‍ഷങ്ങള്‍, സമ്മര്‍ദങ്ങള്‍ എന്നിവയൊക്കെ രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കാറുണ്ട്.
സ്ത്രീകള്‍ മാറാത്ത ശരീര വേദനയും ക്ഷീണവും പരാതിപ്പെടുമ്പോള്‍ ഫൈബ്രോമയാള്‍ജിയയ്ക്ക് സാമ്യമുള്ള മറ്റു ചില പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. സന്ധിവാത രോഗങ്ങളായ എസ്.എല്‍.ജി., റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, നിരവധി സന്ധികളെ ഒരുമിച്ചു ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന പോളിമയോസൈറ്റിസ് എന്നിവയൊക്കെ രോഗികള്‍ക്ക് നീണ്ടുനില്‍ക്കുന്ന വേദന സമ്മാനിച്ചേക്കാം. ഹെപ്പറ്റൈറ്റിസ്-സി, എച്ച്.ഐ.വി. രോഗാണുബാധ, തൈറോയ്ഡിന്റെ പ്രവര്‍ത്തന മാന്ദ്യം, പ്രമേഹം, സ്തനങ്ങളെയും ശ്വാസകോശത്തെയും ബാധിക്കുന്ന അര്‍ബുദം തുടങ്ങിയവയും മാറാത്ത ശരീര വേദനയ്ക്ക് കാരണമാകാറുണ്ട്.
വിട്ടുമാറാത്ത ശരീരവേദനയ്ക്ക് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയത് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ട്രൈ സൈക്ലിക്ക് ആന്റി ഡിപ്രസന്റ് മരുന്നുകളാണ്. ക്രമമായ വ്യായാമ മുറകളില്‍ ഏര്‍പ്പെടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തല്‍ എന്നിവയൊക്കെ ഗുണകരമായ വ്യായാമ രീതികളാണ്. വ്യായാമം മിതമായ രീതിയില്‍ ആരംഭിച്ച് ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി. കഠിനമായ വ്യായാമ രീതികള്‍ വേദനയുണ്ടാക്കാമെന്നതുകൊണ്ട് ഒഴിവാക്കണം.


ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം - വിട്ടുമാറാത്ത ക്ഷീണം


പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോമിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. 25നും 45നും മധ്യേ പ്രായമുള്ളവരിലാണ് രോഗസാധ്യത കൂടുതല്‍. എന്നാല്‍ കുട്ടികളിലും പ്രായമേറിയവരിലും അപൂര്‍വമായി ക്ഷീണരോഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ജീവിതമത്സരങ്ങളില്‍ എല്ലാ രംഗത്തും എപ്പോഴും ഒന്നാംസ്ഥാനം കൈവരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ലക്ഷ്യം കൈവരിക്കാതെ വരുമ്പോള്‍ കഠിനമായ മാനസിക സമ്മര്‍ദത്തിന് വിധേയമാകുകയും ചെയ്യുന്നവരില്‍ ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോമിനുള്ള സാധ്യത കൂടുതലാണ്.

എങ്ങെന കണ്ടുപിടിക്കും

ദീര്‍ഘകാല ക്ഷീണരോഗികളില്‍ വിളര്‍ച്ചയും തൈറോയിഡ് പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തണം.മറ്റു കാരണങ്ങളൊന്നുമില്ലാതെ ആറുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ക്ഷീണം തന്നെയാണ് രോഗനിര്‍ണയത്തിനുള്ള മുഖ്യഘടകം. ചെയ്യുന്ന ജോലിയുമായോ അധ്വാനവുമായോ യാതൊരു ബന്ധവുമില്ലാതെ ഈ ക്ഷീണം വിശ്രമിച്ചാല്‍ മാറുകയുമില്ല. ദൈനംദിന പ്രവര്‍ത്തനങ്ങളെയും തൊഴിലിനെയും സാമൂഹികബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ദീര്‍ഘകാല ക്ഷീണരോഗത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് തുടര്‍ച്ചയായുള്ള രോഗാണുബാധയാണ്. പലപ്പോഴും ക്ഷീണരോഗം ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രദേശമാകെ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, മാനസികപ്രശ്‌നങ്ങള്‍, വിഷാദരോഗം, കുട്ടിക്കാലത്തെ വ്യായാമരഹിതമായ ജീവിതശൈലി തുടങ്ങിയവയൊക്കെ ക്ഷീണരോഗത്തിനിടയാക്കാം. പിറ്റിയൂറ്ററി ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥി തുടങ്ങിയവയുടെ പ്രവര്‍ത്തനതകരാറുകളും ഹോര്‍മോണ്‍ ഉല്പാദനത്തിലെ മാന്ദ്യവുമാണ് മറ്റു കാരണങ്ങളായി കരുതപ്പെടുന്നത്.
ക്ഷീണം വിട്ടുമാറാത്തതോടൊപ്പം ഏകാഗ്രതക്കുറവ്, ഉറക്കമില്ലായ്മ, മാനസികപ്രശ്‌നങ്ങള്‍, ശരീരഭാരം കുറയുക, രാത്രിയിലെ അമിത വിയര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാം. ദീര്‍ഘകാലക്ഷീണരോഗത്തിന്റെ ഗുണകരമായ പ്രത്യേകത രോഗം സങ്കീര്‍ണതകളിലേക്ക് പുരോഗമിക്കാറില്ല എന്നതാണ്. മിക്കവരിലും സ്ഥിതി സാവധാനം മെച്ചപ്പെടും. ചെറിയൊരു ശതമാനമാളുകള്‍ പൂര്‍ണസുഖം പ്രാപിക്കാനുമിടയുണ്ട്.

വേണം പുതിയ ജീവിതെെശലി

മരുന്നുപയോഗിച്ചുമാത്രം ഭേദമാക്കാവുന്നതല്ല ക്ഷീണത്തിന്റെ പ്രശ്‌നങ്ങള്‍. ജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണവും രോഗനിയന്ത്രണത്തിനു സഹായകമാണ്. ക്രമമായ വ്യായാമം ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. രാത്രിയിലെ ഭക്ഷണം മിതമാക്കുന്നതും കാപ്പികുടി ഒഴിവാക്കുന്നതും സുഖനിദ്രയ്ക്ക് നല്ലതാണ്.
വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ക്ഷീണവും  ഉന്മേഷക്കുറവുമകറ്റി രോഗിയുടെ സ്ഥിതിയെ മെച്ചപ്പെടുത്താറുണ്ട്. അലോസരപ്പെടുത്തുന്ന സന്ധിവേദനകള്‍ക്കും പേശിവേദനകള്‍ക്കും വേദനാസംഹാരി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്.

രോഗത്തിന്റെ നിരുപദ്രവകരമായ അവസ്ഥയെപ്പറ്റി രോഗി മനസ്സിലാക്കുകയും ചെയ്യണം. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ക്ഷീണത്തിന്റെ മറ്റു കാരണങ്ങളായ പ്രമേഹം, എസ്.എല്‍.ഇ. എന്ന സന്ധിവാതരോഗം, ക്രോണിക് ഹെപ്പറ്റൈറ്റിസ്, തൈറോയിഡ് തകരാറുകള്‍, നിദ്രാ വൈകല്യങ്ങള്‍, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളൊന്നുമില്ലായെന്ന് ഉറപ്പുവരുത്തണം.

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger