Monday, February 10, 2014

കര്‍ദിനാളിനെ നഗ്നസുന്ദരികള്‍ ആക്രമിച്ചു; പെണ്‍പിശാചുക്കളെന്ന് സഭ

Spanish bare-breasted activists Femen
മാറുമറയ്ക്കാതെ പ്രതിഷേധിക്കുന്ന വനിതാ സംഘടനയായ ഫെമെന്‍ സ്വീഡനിലും സ്‌പെയിനിലും തുടര്‍ച്ചയായ രണ്ടു ദിവസം ക്രൈസ്തവസഭയ്‌ക്കെതിരേ ആക്രമണവുമായി രംഗത്ത്. സഭയ്‌ക്കെതിരേ യൂറോപ്പിലുടനീളം നടത്തുന്ന പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന മുന്നറിയിപ്പോടെയായിരുന്നു അവരുടെ പ്രകടനം.
Spanish bare-breasted activists Femen
രണ്ടാം തീയതി മാഡ്രിഡില്‍ കര്‍ദിനാളിനെയാണ് ഈ നഗ്ന സുന്ദരിമാര്‍ ആക്രമിച്ചത്. കര്‍ദിനാള്‍ അന്റോണിയോ റൂക്കോ വരേല മാഡ്രിഡിലെ ഒരു ഇടവകയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഫെമെന്‍ അംഗങ്ങള്‍ വസ്ത്രം വലിച്ചെറിഞ്ഞ് ചാടിവീഴുകയായിരുന്നു. 'ഗര്‍ഭച്ഛിദ്രം ദിവ്യമാണ്' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവര്‍ അദ്ദേഹത്തെ കടന്നു പിടിച്ച് ആശ്ലേഷിക്കുകയും ചെയ്തു. കര്‍ദിനാളിന് എന്താണ് സംഭവിച്ചതെന്നു മനസിലാകും മുന്‍പ് അദ്ദേഹം അവരുടെ പിടിയിലായിക്കഴിഞ്ഞിരുന്നു. നൈറ്റ് ക്ലബ്ബുകളിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കുമാറ് നഗ്‌ന മാറിടം പ്രദര്‍ശിപ്പിച്ച യുവതികള്‍ക്കിടയില്‍ നിന്നു കുതറാന്‍ ശ്രമിക്കുന്ന കര്‍ദിനാളിനെക്കണ്ട് ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി വിശ്വാസികള്‍. ചോരപുരണ്ട അടിവസ്ത്രങ്ങളും അവര്‍ അദ്ദേഹത്തിനെതിരേ വലിച്ചെറിഞ്ഞു. ''പാന്റീസിന്റെ മഴയില്‍ ആര്‍ച്ച് ബിഷപ്പ് കുളിച്ചു. അദ്ദേഹത്തിന് ഇതൊരു ആത്മീയ അനുഭവമായിട്ടുണ്ടാവണം'' എന്നായിരുന്നു ഫെമെന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. പെട്ടെന്നു തന്നെ അദ്ദേഹത്തെ വിശ്വാസികള്‍ പള്ളിക്കകത്ത് കയറ്റി വാതിലടച്ചു.
Spanish bare-breasted activists Femen
സ്‌പെയിനിലെ ഗര്‍ഭച്ഛിദ്ര വിരുദ്ധനിയമം കര്‍ദിനാളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് അവരുടെ ആരോപണം. ' ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കിയില്ലെങ്കില്‍ ഞങ്ങളുടെ നഗ്നയുദ്ധം തുടരും' എന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.'
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ കത്തോലിക്കാ കത്തീഡ്രലിലെ കുര്‍ബാന തടസപ്പെടുത്തി മറ്റൊരു സംഘവും 'നഗ്ന യുദ്ധം' നടത്തി. ഇവിടെയും ഗര്‍ഭഛിദ്രത്തിനെതിരായ സ്പാനിഷ് നീക്കം അവസാനിപ്പിക്കണമെന്നതായിരുന്നു ആവശ്യം. ഇവരെ ഉടന്‍ തന്നെ നീക്കി.സ്‌പെയിനിലെ നിയമത്തിനെതിരേ യൂറോപ്പ് മുഴുവന്‍ ഇത്തരം സമരം നടത്തുമെന്ന് ഫെമെന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ സഭ തങ്ങളുടെ ശരീരത്തിന്റെ അവകാശങ്ങളെ ആക്രമിക്കുകയാണെന്നു പറഞ്ഞ് വിവിധ സഭാ സ്ഥാപനങ്ങള്‍ക്കെതിരേ ഇവര്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിവരികയാണ്.

No comments:

Post a Comment