സെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്

Swetha Menon

Swetha Menon ലളിതം, സുന്ദരം എന്നു പറയുമ്പോഴും ശക്തി എന്നു വിളിക്കാവുന്ന മുഖം, രൂപം, ശബ്ദം. മറയില്ലാത്ത മനസ് തെളിയുന്ന ചിരിയില്‍ ശ്വേത സംസാരിക്കുന്നു. ആലോചനകളുടെ ഇടവേളകളില്ലാതെ ഇരുത്തം വന്ന വാക്കുകള്‍. സമകാലിക കേരളത്തിന്റെ ഓരോ മിടിപ്പിനെയും അറിയുന്ന തിരൂര്‍ക്കാരി, ബോംബെ മലയാളി. മണ്ണു മറക്കാതെ, സ്വന്തം കുഞ്ഞ് അമ്മയേയും സ്വന്തം നാടിനെയും അറിയട്ടെ എന്ന് ശഠിക്കുന്നവള്‍. സ്വന്തം മാതാപിതാക്കളെ ജീവനോളം സ്‌നേഹിക്കുന്ന മകള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയോര്‍ത്തു നിറകണ്ണുകളോടെ സംസാരിക്കുന്ന മനുഷ്യ സ്‌നേഹി. പങ്കാളിയെ കൂട്ടുകാരനായ് കണ്ട് ആണ്‍പെണ്‍ ബന്ധത്തിലെ അടിമത്തമില്ലായ്മയെ ഉദ്‌ഘോഷിക്കുന്ന അഭിനവ പ്രവാചക. ശ്വേത ആരാണല്ലാത്തത്? മലയാള സിനിമയില്‍ കിരീടം ചൂടി രാജ്ഞിയായിരിക്കെയും നീയും ഞാനും വെവ്വേറെയല്ലെന്ന മഹത്ചിന്തയില്‍ ആത്മവിശ്വാസത്തിന്റെ അനിതരസാധാരണമായ തിളക്കത്തോടെ സംസാരിച്ച ശ്വേതാ മേനോന്റെ വാക്കുകളിലൂടെ. ? ആരാണ് ശ്വേതാ മേനോന്‍. നടി, മോഡല്‍ ഉത്തരം തരാന്‍ എളുപ്പമുള്ള ചോദ്യമല്ലിത്. പരസ്യചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം രണ്ടു ദിവസത്തെ അധ്വാനം മതി. വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ല. നല്ല ഡ്രസും ആഭരണങ്ങളുമിട്ട് സുന്ദരിയായിരിക്കാം. ഹാര്‍ഡ് വര്‍ക്കേയില്ല, ഡേ, നൈറ്റ് ഷൂട്ട് ഇല്ല. നല്ല പ്രതിഫലവും കിട്ടും. സിനിമയില്‍ നിങ്ങള്‍ നിങ്ങളേയല്ല, മറ്റൊരു ക്യാരക്റ്റര്‍ ആണ്. രണ്ടും ഇഷ്ടമാണ്. പരസ്യവും സിനിമയും. എന്നാല്‍, ഒരു ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷന്‍ സിനിമയില്‍ നിന്നാണ് കിട്ടുന്നത്. മറ്റൊരു ക്യാരക്റ്ററാണെന്ന് പറയുമ്പോഴും ഓരോന്നിലും ശ്വേതയുണ്ട്. ?ഏതാണ് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം നോക്കൂ. എല്ലാം എന്റെ ബേബീസ് ആണ്. കളിമണ്ണ് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പ്രസവം കഴിഞ്ഞ് നാലര മാസം കഴിഞ്ഞപ്പോഴാണ് അതിലെ നൃത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. അത് ഫിസിക്കലി ചലഞ്ചിംഗ് ആയിരുന്നു; ഒരമ്മ ആരാണെന്ന് അറിയുന്ന സമയമായിരുന്നു അത്. കളിമണ്ണ് ഞാനാദ്യം ഡെഡിക്കേറ്റ് ചെയ്യുന്നത് എന്റെ അമ്മയ്ക്കാണ്. പിന്നെ അടുത്ത പെണ്‍കുട്ടിക്ക്-എന്റെ മോള്‍ക്ക്. എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് നാലഞ്ച് സ്ത്രീകളില്‍നിന്ന് വന്ന അഭിപ്രായങ്ങളാണ്. എന്റെ പാട്ട് കണ്ടപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥ ആസ്വദിക്കാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്. അഞ്ച് സ്ത്രീകള്‍, അവരുടെ അഭിപ്രായം-അതുമതി. രണ്ട് ദിവസം മുമ്പ് അന്‍പത്തഞ്ച് വയസുള്ള ഒരു സ്ത്രീ എന്റെ ഭര്‍ത്താവിനെ വിളിച്ച് ഈയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ പിന്തുണ നല്‍കിയതിന് എന്റെ ഭര്‍ത്താവിനെ അഭിനന്ദിച്ചു. പുരുഷനും ഇതിന്റെ വേദന അറിയണമെന്ന് പറഞ്ഞു. പിന്നെയെന്താണ് എനിക്ക് വേണ്ടത്! ? ഇപ്പോള്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലുമുണ്ട്. ഭര്‍ത്താവ് പ്രസവ മുറിയില്‍ നില്‍ക്കുകയും തുടര്‍ന്ന് കൂടെയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥ. മുമ്പ് അങ്ങനെയില്ലല്ലോ സീ, ഞാന്‍ ജനിച്ചത് ഛണ്ഡീഗഡിലാണ്. അച്ഛനാണ് അമ്മയ്ക്കായി പ്രസവാനന്തര ശുശ്രൂഷകളെല്ലാം ചെയ്തത്. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് ജോലിവിട്ട് എന്റെ കൂടെയാണെന്നു പറയുമ്പോള്‍ എത്രപേരാണ് ഇത് വേറൊരു രീതിയില്‍ കാണുന്നത്. ഭര്‍ത്താവ് ജോലി ചെയ്യാതെ ഭാര്യയുടെ പണം കൊണ്ട് ജീവിക്കുന്നതിലെ അനിഷ്ടം. സ്ഥിരമായി ജോലി ഉപേക്ഷിച്ചിട്ടൊന്നുമല്ല ശ്രീ എന്റെ കൂടെ നില്‍ക്കുന്നത്. ?പ്രസവ ശുശ്രൂഷയ്‌ക്കൊക്കെ വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. ദുര്‍മ്മേദസാര്‍ജിച്ച് നന്നായി എന്ന് പറയുന്നവര്‍. ശ്വേതയെ കാണുമ്പോള്‍ അങ്ങനെയൊരു പ്രസവാനന്തര നന്നാവല്‍ തോന്നുന്നില്ല ഞാന്‍ പ്രസവിച്ചത് ബോംബെയിലാണ്. ആയുര്‍വേദ ചികിത്സയോ, പ്രസവ രക്ഷയോ ചെയ്തിട്ടില്ല. മൂന്നുമാസം കഴിഞ്ഞ് കോട്ടക്കലില്‍ പോയി സുഖചികിത്സ ചെയ്തു. നോക്കൂ, കേരളത്തിലാണ് ഇത്രമാത്രം ശ്രദ്ധ കൊടുത്തുള്ള ശുശ്രൂഷ. വിദേശത്തൊക്കെ നാലു ദിവസം കഴിഞ്ഞാല്‍ ജോലിക്ക് പോയിത്തുടങ്ങുന്ന സ്ത്രീകളുണ്ട്. ഇതെന്തൊരു സ്‌റ്റേറ്റ് ഓഫ് മൈന്‍ഡ്, മാനസികാവസ്ഥയാണ്. അമ്മയായി കഴിഞ്ഞാല്‍ സ്വഭാവത്തിലും വ്യത്യാസം വരും. ഇപ്പോള്‍ വ്യായാമം ചെയ്യാനൊന്നും എനിക്കൊരു മടിയുമില്ല; മോളെ നോക്കേണ്ടതാണെന്ന ബോധമുണ്ട്. ?ഈ പക്വത അമ്മയായ ശേഷമാണെന്ന് പറഞ്ഞാല്‍ തെറ്റാവുമോ ഞാന്‍ ആദ്യമേ ഇങ്ങനെയാണ്. തീര്‍ച്ചയായും അമ്മ എന്ന നിലയില്‍ കുറച്ചുകൂടി പക്വത ഓരോ സ്ത്രീക്കും വരും. മോള്‍ എന്റെ മുഖത്തടിച്ചാല്‍ ഞാന്‍ അവളെ ഒന്നും പറയില്ല. വേറെയാരെങ്കിലുമാണെങ്കില്‍ സഹിക്കില്ല എന്ന് ഒരു കുഞ്ഞ് ഉദാഹരണമായി പറയാം. ഞാനെപ്പോഴും ഓര്‍ക്കുമായിരുന്നു, എന്റമ്മ എന്താ ഇങ്ങനെ, എന്താ അങ്ങനെ എന്നൊക്കെ. ഇപ്പോള്‍ അതെല്ലാം എനിക്ക് മനസിലായി. ഞാന്‍ ഒരമ്മയായപ്പോള്‍. ? കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിരന്തരം കേള്‍ക്കുന്നുണ്ടല്ലോ. തിരൂര്‍ക്കാരിയായ ശ്വേതയുടെ നാട്ടില്‍ നടന്ന മനഃസാക്ഷി മരവിപ്പിക്കുന്ന ഒരു സംഭവം.. അങ്ങനെ പലതും. എന്താണ് ചിലര്‍ ഇങ്ങനെ ഒരു അമ്മ എന്ന നിലയില്‍ എനിക്ക് നല്ല പേടിയുണ്ട്. മുറ്റത്തെ കിണറിനടുത്തേക്കു കുഞ്ഞ് എത്താതിരിക്കാന്‍ നോക്കാം. ഇതിനേക്കാള്‍ ഭയം ആളുകളെയാണ്. നമുക്ക് നിയമത്തെ പേടിയില്ല. നിയമം ശക്തമാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്ത് ചെയ്ത് അകത്തുപോയാലും ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് പുറത്ത് വരുമെന്ന ബോധം ഓരോ ക്രിമിനലിന്റെയും ധൈര്യമാണ്. നാണം കെട്ടാലും വേണ്ടില്ല, അകത്തുതന്നെ കിടക്കേണ്ടി വരില്ലല്ലോ എന്നതാണു ധൈര്യം.

ടെന്‍ഷനിലാണോ? എങ്കില്‍ സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്നോള്ളു,

ടെന്‍ഷനിലാണോ? എങ്കില്‍ സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്നോള്ളു, മണിക്കൂറിന് 60 ഡോളര്‍ നല്‍കിയാല്‍ മതി
ടെന്‍ഷനിലാണോ? എങ്കില്‍ സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്നോള്ളു, മണിക്കൂറിന് 60 ഡോളര്‍ നല്‍കിയാല്‍ മതി വസുല്‍ രാജ എംബിബിഎസ് എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസന്റെ കഥാപാത്രം പറഞ്ഞുതരുന്ന വിദ്യയില്ലെ കെട്ടിപ്പുടി വൈദ്യം. അതാരംഭിച്ചിരിക്കുന്നു, അമേരിക്കയില്‍. ജീവിതത്തില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്ന് എല്ലാംമറക്കാം. ടച്ച് തെറാപ്പിയെന്നാണ് സായിപ്പന്‍മാര്‍ പുതു വിദ്യക്കിട്ടിരിക്കുന്ന പേര്. ന്യൂയോര്‍ക്കിലും മറ്റും ഈ ആലിംഗന വ്യാപാരം പൊടിപൊടിക്കുകയാണത്ര. ടെന്‍ഷന്‍ പാര്‍ട്ടികള്‍ക്കുവേണ്ടി മാഡിസണ്‍- വിസ്‌കോണ്‍സിന്‍ എന്ന കമ്പനിയാണ് സ്‌നഗ്ലിങ് ഹൗസെന്ന കെട്ടിപ്പിടി വൈദ്യശാല തുറന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആര്‍ക്കും അവിടെ പോകാം. ഒരു മണിക്കൂര്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സുന്ദരിയുടെ മേനിയഴകിനോട് ഒട്ടിച്ചേര്‍ന്നു കിടക്കാം, 60 ഡോളര്‍ നല്‍കിയാല്‍ മതി. ആലിംഗനസുഖത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെങ്കില്‍ വീണ്ടും പണം നല്‍കണം. അവിവാഹിതരും ബന്ധം വേര്‍പിരിഞ്ഞവരും ഇണയുമായി അകന്നു കഴിയുന്നവരുമാണ് സ്‌നഗ്ലിങ് ഹൗസിനെ ആശ്രയിക്കുന്നവരിലേറെയും. അതേസമയം, സ്‌നഗിങ് ഹൗസുകളില്‍ നടക്കുന്നത് വ്യഭിചാരമാണെന്ന ആരോപണം ശക്തമാണ്. എന്നാല്‍ കെട്ടിപ്പിടിച്ചു കിടക്കുന്നതിനപ്പുറം ആണുംപെണ്ണും തമ്മില്‍ ചുംബിക്കുകപോലും ചെയ്യുന്നില്ലെന്ന് സ്‌നഗ്ലിങ് ഹൗസ് നടത്തിപ്പുകാര്‍ ആണയിടുന്നു.

മഞ്ജു വാര്യരുടെ രണ്ടാം വരവിലെ ആദ്യചിത്രത്തിന് ഒരു കോടി രൂപയാണ് പ്രതിഫലം

ആദ്യചിത്രത്തില്‍ മഞ്ജുവിന് പ്രതിഫലം ഒരു കോടി രൂപ; ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയത് എട്ടുകോടിയ്ക്ക് 

മഞ്ജു വാര്യരുടെ രണ്ടാം വരവിലെ ആദ്യചിത്രത്തിന് ഒരു കോടി രൂപയാണ് പ്രതിഫലം നല്‍കുന്നതെന്നറിയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റുപോയത് എട്ടുകോടി രൂപയ്ക്കാണെന്നും റിപ്പോര്‍ട്ടുണ്ട്.

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മ്ഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ഇത്രയും തുക ലഭിക്കുന്നതില്‍ പടം സൂപ്പര്‍ ഹിറ്റാകുമെന്ന് ഇപ്പോള്‍തന്നെ വിധിയെഴുതാമെന്നാണ് പ്രവചനം

മഞ്ജു വാര്യരുടെ ജനപ്രീതിയാണ് ഇത്രയും വലിയ തുക സാറ്റലൈറ്റ് വിഭാഗത്തില്‍ നിന്ന് ലഭിക്കാന്‍ കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഗീതാഞ്ജലിക്കുപോലും അഞ്ചര കോടി രൂപയേ ഈയിനത്തില്‍ ലഭിച്ചിരുന്നുള്ളൂ. അതിനാല്‍ മഞ്ജു തന്നെ ഇതിന്റെ പ്രിയഘടകമായിരിക്കുന്നത്.

മഞ്ജുവിന്റെ പ്രതിഫലം പുറത്തായതിനുശേഷം അവരെ പുകയ്ക്കുന്ന സംഘം പ്രവര്‍ത്തനം വിപുലമാക്കിയിരിക്കുകയാണത്രെ. അസൂയ മാത്രമല്ല ഇതിനുള്ള കാരണമെന്നും പറയപ്പെടുന്നു.

മഞ്ജു തിരികെ സിനിമയിലേക്ക് വരാന്‍ പ്രഖ്യാപിച്ചതുമുതല്‍ ഇക്കൂട്ടര്‍ക്ക് സഹിച്ചിരുന്നില്ല. അവര്‍ അന്നാരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. ഇതിലെ ചില അംഗങ്ങള്‍ മഞ്ജുവുമായി കരാറിലെത്തിയിട്ടുള്ള സംവിധായകരെ നേരിട്ടും അല്ലാതെയും സമീപിച്ച് ആ പടങ്ങള്‍ പൊട്ടുമെന്ന് പേടിപ്പിക്കുകയാണ്. പക്ഷേ സംവിധായകരും നിര്‍മാതാക്കളും ഈ അസൂയക്കാരെ (?) ആട്ടിപ്പായിച്ചതായാണ് റിപ്പോര്‍ട്ട്.

മഞ്ജു വാര്യരെ പുകച്ചിട്ട് ഇവര്‍ക്കെന്തു നേടാനാണെന്ന് മേല്‍പ്പടി സംവിധായകരൊക്കെ അന്വേഷിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ അവര്‍ക്ക് നേട്ടമൊന്നുമില്ലെന്നാണ് കാണുന്നത്. മറ്റേതെങ്കിലും നായികാ നടിക്ക് അതുകൊണ്ട് റോള്‍ കിട്ടാനും പോകുന്നില്ല. ഇപ്പോഴത്തെ നടിമാരുടെയും മഞ്ജുവിന്റെയും റേഞ്ചിലുള്ള അത്തരം അന്തരമുണ്ടല്ലോ. അന്വേഷണം ശക്തമായപ്പോള്‍ സംശയമുന ദിലീപിന്റെ മേല്‍ പതിഞ്ഞിരിക്കുകയാണ്. മഞ്ജു സിനിമയിലേക്ക് മടങ്ങിവരാന്‍ ആലോചിച്ചപ്പോള്‍ മുതല്‍ അകന്നുകൊണ്ടിരുന്ന ദിലീപ് എങ്ങനെയും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ട് വയ്ക്കാന്‍ മഞ്ജു ഒരുക്കമായിരുന്നില്ല. തോല്‍ക്കാന്‍ മനസില്ലാതിരുന്ന ദിലീപ് അടുത്ത നടപടിയുടെ ഭാഗമായി പരദൂഷണ സംഘത്തെ സഹായിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ കയ്യടി വാങ്ങാന്‍ വേണ്ടിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരിയായാലും അല്ലെങ്കിലും ദിലീപ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മഞ്ജുവിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണെന്നാണ് സിനിമാവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

മലയാളത്തിലെ പ്രമുഖ സംവിധായകരായ രഞ്ജിത്ത്, റോഷന്‍ ആന്‍ഡ്ര്ൂസ്, ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട്, ജോഷി എന്നിവര്‍ മഞ്ജുവുമായി കരാര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആദ്യം തുടങ്ങുന്നത്.

എന്നാല്‍ ഗൂഢസംഘം അതിനെയും വെറുതെവിടുന്നില്ല. രഞ്ജിത്ത്, റോഷന്‍ ചിത്രങ്ങള്‍ മാത്രമേ മഞ്ജുവിനു ലഭിച്ചുള്ളൂവെന്നും മറ്റുള്ളവയെല്ലാം നുണയാണെന്നും അവര്‍ പറഞ്ഞുപരത്തുന്നു




വേര്‍വൂള്‍ഫ് സിന്‍ഡ്രോം ബാധിച്ച ഇന്ത്യന്‍ കുടുംബത്തിന്റെ കഥ


ഒടുവിലെത്തിയ പെണ്‍കുഞ്ഞും അതുപോലെ; വേര്‍വൂള്‍ഫ് സിന്‍ഡ്രോം ബാധിച്ച ഇന്ത്യന്‍ കുടുംബത്തിന്റെ കഥ ന്യൂഡല്‍ഹി: കാല്‍മുതല്‍ തലവരെ മുടികൊണ്ടുമൂടിയ കുടുംബത്തിലെ എല്ലാ അംഗങ്ങളും പുതിയൊരു കുഞ്ഞുകൂടി പിറക്കാനിരുന്നപ്പോള്‍ പ്രതീക്ഷിച്ചിരുന്നു, അവള്‍ക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്ന്. പക്ഷേ മഹാരാഷ്ട്രയിലെ മാധവ്പൂരിലുള്ള സവിതാ റാവത്ത് യുവതിയുടെ പ്രതീക്ഷകളാകെ തെറ്റി. ജനിച്ചവീണ കുഞ്ഞിന്റെയും ശരീരമാകെ രോമങ്ങള്‍ മാത്രം. എന്നാലും കുഞ്ഞിന്റെ വൈരൂപ്യം ഇരുകൈകളുംനീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് സവിതാ. ദൈവം തങ്ങളെ എന്തിനാണ് ഇതിനായി തെരഞ്ഞെടുത്തതെന്ന ചോദ്യവുമായി അവള്‍ പുഞ്ചിരിക്കുകയാണ്. വേര്‍വൂള്‍ഫ് സിന്‍ഡ്രം എന്ന ജനിതക വൈകല്യമാണ് ഈ കുടുംബത്തിനെയാകെ ആവരണം ചെയ്തിരിക്കുന്നത്. ആണായാലും പെണ്ണായാലും ശരീരമാകെ രോമങ്ങള്‍കൊണ്ട് മൂടിയിരിക്കും. ഇതുപോലുള്ള നൂറോളം പേരാണ് ലോകമാകെയുള്ളത്. ചികിത്സയില്ലെന്നതാണ് ഇതിന്റെ ദുര്യോഗം. ഹൈപ്പര്‍ട്രൈക്കോസിസ് എന്നറിയപ്പെടുന്ന രോഗം രണ്ടു തരത്തിലാണ് പ്രത്യക്ഷപ്പെടുക. ഒന്നുകില്‍ ശരീരമാകെ രോമാവൃതമാകും. അല്ലെങ്കില്‍ ഏതെങ്കിലും ഭാഗത്തുമാത്രമായി ഒതുങ്ങും. രോഗം ജന്മനാ വന്നില്ലെങ്കില്‍ ഭാഗ്യമെന്ന് കരുതരുത്. പിന്നീടും ഇത് ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ

Actress Swetha Menon harassed by famous politician during presidents trophy boat race

Thumbnail
കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ അപമാനിച്ചു. വാഹനം മുതല്‍ വേദി വരെ തന്നെ അപമാനിച്ചതായി ശ്വേത. അമര്‍ഷവും ദുഖവുമുണ്ടെന്നും കളക്ടറോട് പരാതിപ്പെട്ടതായും ശ്വേത ഇന്ത്യാവിഷനോട് പറഞ്ഞു. എന്നാല്‍ ശ്വേത തന്നോട് പരാതിപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Super Kids 31-10-13 | Super Kids Kutty

Thumbnail
height="360" src="//www.youtube.com/embed/3MyJTzKjWH0?feature=player_embedded" frameborder="0" allowfullscreen>

Ashiq Abu tied the knot with Rima Kallingal

Thumbnail
ആഷിക് അബു - റിമ കല്ലിങ്കല്‍ താര ജോഡികള്‍ വിവാഹിതരായി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ശേഷം എറണാകുളം കാക്കനാട്, തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസി വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.