Wednesday, March 12, 2014

15 വെട്ട്‌, 21കാരിയായ ഭാര്യ ജീവിത്തിലേക്ക്‌

15 വെട്ട്‌, 21കാരിയായ ഭാര്യ ജീവിത്തിലേക്ക്‌  ദാമ്പത്യ കലഹം , 21 കാരിയെ ഭര്‍ത്താവ്‌ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. മുഖത്തും തലയിലുമായി 15വെട്ട്‌ ഏറ്റിട്ടും യുവതി ജീവിതത്തിലേയ്‌ക്ക്‌ മടങ്ങുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍.ഹബിദിയഗാമ സ്വദേശിയായ യുവതിയാണ്‌ ഭര്‍ത്താവിന്‍റെ വെട്ടേറ്റ്‌ ചികിത്സയില്‍ കഴിയുന്നത്‌. ദില്‍ഹനി ധര്‍മ്മസിരി എന്ന യുവതിയ്‌ക്കാണ്‌ വെട്ടേറ്റത്‌. മാര്‍ച്ച്‌ നാലിനും യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ പൊലീസ്‌ ഇടപെട്ട്‌ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയ്‌ക്കുകയായിരുന്നു. ഇതിന്‌ തൊട്ടു പിന്നാലെയാണ്‌ ഭര്‍ത്താവ്‌ യുവതിയെ ആക്രമിച്ചത്‌. ഇയാള്‍ ഒളിവിലാണ്‌. വിജനമായ ഒരു തടാകത്തിനടുത്തേയ്‌ക്ക്‌ കൂട്ടിക്കൊണ്ട്‌ പോയാണ്‌ ഭര്‍ത്താവ്‌ യുവതിയെ വെട്ടിയത്‌. മുഖത്തും തലയിലുമാണ്‌ വെട്ടേറ്റത്‌. മുറിവുകളില്‍ പലതും വളരെ ആഴത്തിലുള്ളതാണ്‌. ഇതിന്‌ മുന്‍പും യുവതിയെ ഭര്‍ത്താവ്‌ ഉപദ്രവിച്ചിട്ടുണ്ട്‌. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താനും കോടതിയില്‍ ഹാജരാക്കാനുമുള്ള നടപടികള്‍ പൊലീസ്‌ ആരംഭിച്ചിട്ടുണ്ട്‌

അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടന്‍ ആയിരുന്നെന്ന് പഴയ യാത്രക്കാരിയുടെ വെളിപ്പെടുത്തല്‍.














കോലാലമ്പൂര്‍: അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടന്‍ ആയിരുന്നെന്ന് പഴയ യാത്രക്കാരി. ഇപ്പോള്‍ മെല്‍ബണില്‍ താമസിക്കുന്ന ജോണ്ടി റൂസ് എന്ന യുവതിയാണ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടനും ഒട്ടും ശ്രദ്ധല്ലാത്തയാളുമായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തുവന്നത്. അവര്‍ തന്റെ പഴയൊരു അനുഭവം വിവരിക്കുകയുണ്ടായി. 2011 -ല്‍ ഫുക്കാറ്റില്‍ നിന്ന് കോലാലമ്പൂരിലേയ്ക്ക് പോകാന്‍ കാത്തിരിക്കുമ്പോഴാണ് രണ്ടു പൈലറ്റുമാര്‍ തന്നെയും സുഹൃത്ത് ജാന്‍ മാരിയെയും ക്യൂവില്‍ നിന്ന് ഒഴിവാക്കി വിമാനത്തിനകത്ത് എത്തിച്ചത്. ഈ പൈലറ്റ് മാരില്‍ ഒരാളാണ് കാണാതായ മലേഷ്യന്‍ വിമാനം നിയന്ത്രിച്ചിരുന്നത്. കോക് പിറ്റിലിരുന്ന യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടോയെന്നും ഈ പൈലറ്റുമാര്‍ തങ്ങളോട് ചോദിച്ചു. സാധാരണ ഒരു വിമാനത്തിലും ഈ സൌകര്യം അനുവദിക്കാറില്ലെങ്കിലും തായ് ലന്റില്‍ നിന്ന് വിനോദ സഞ്ചാരത്തിനുശേഷം മടങ്ങി വരുകയായിരുന്ന ഞങ്ങളെ കോക് പിറ്റിലാണ് ഇരുത്തിയത്. 
            ടേക്ക് ഓഫിലും ലാന്റിങ്ങിലുമൊക്കെ അവിടെത്തന്നെയിരിക്കാന്‍ സൌകര്യമൊരുക്കി തന്നു. തങ്ങളുമായുള്ള യാത്രയില്‍ പൈലറ്റുമാര്‍ പുകവലിച്ചിരുന്നു. വിമാനം പറത്തിക്കൊണ്ടിരിക്കെ 
എനിക്കും സുഹൃത്തിനുമൊപ്പം ഫോട്ടോയെടുക്കാനും പൈലറ്റുമാര്‍ സമയം കണ്ടെത്തിയതായി റൂസ് പറഞ്ഞു. തങ്ങളുമായി രസം പങ്കിട്ട് വിമാനം ഓടിച്ചിരുന്ന പൈലറ്റുമാരില്‍ ഒരാളായ ഫരീഖ് അബ്ദുള്‍ ഹമീദായിരുന്നു കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ വിമാനം പറത്തിയത്. എന്നാല്‍ ഹമീദ് വിമാനം പറത്താന്‍ കഴിവില്ലാത്തയാളാണെന്നോ ഏതെങ്കിലും തരത്തില്‍ അപകടം ഉണ്ടാക്കുന്ന ആളാണെന്നോ അര്‍ത്ഥമില്ലെന്നും ജോണ്ടി റൂസ് വെല്‍ കൂട്ടിച്ചേര്‍ത്തു.