Tuesday, December 31, 2013

ലൈംഗികപീഡനം ശവത്തോടും ; വിദ്യാര്‍ത്ഥിക്ക്‌ വധശിക്ഷ...!

mangalam malayalam online newspaper


രണ്ടു വേശ്യകളെ വിളിച്ചുവരുത്തി കെട്ടിത്തൂക്കി കൊല്ലുകയും അവരുടെ ജഡവുമായി ലൈംഗിക പീഡനത്തില്‍ ഏര്‍പ്പെടുകയും ചെയ്‌ത ചൈനീസ്‌ വിദ്യാര്‍ത്ഥിക്ക്‌ വധശിക്ഷ. ചൈനയിലെ ചംഗ്‌ചുനിലെ ജിലിന്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ ലീയാണ്‌ ലൈംഗികവൈകൃതം കാട്ടി ജീവിതം കൊലക്കയറില്‍ കുരുക്കിയത്‌. ക്‌ളാസ്സുകള്‍ അനേകം നഷ്‌ടപ്പെടുത്തിയതിനെ തുടര്‍ന്ന്‌ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനായിരുന്നു അഭിസാരികകളെ വിളിച്ചുവരുത്തിയത്‌. ഒരു മൃതദേഹവുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത്‌ താന്‍ എപ്പോഴും സ്വപ്‌നം കണ്ടിരുന്നെന്നും ഒരു ദിവസം അങ്ങിനെ ചെയ്യണമെന്ന്‌ തീരുമാനിച്ചിരുന്നതായും ഇയാള്‍ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച്‌ 6 നാണ്‌ ഇയാള്‍ ആദ്യ വേശ്യയെ കൊന്നു മൃതദേഹത്തെ ലൈംഗികതയ്‌ക്ക് ഉപയോഗിച്ചത്‌. ആദ്യം ഒരു 20 കാരിയെ ഇന്റര്‍നെറ്റ്‌ വഴി താമസസ്‌ഥലത്തേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച്‌ ഇവരെ കെട്ടിത്തൂക്കി കൊല്ലുകയും അതിന്‌ ശേഷം ചാങ്‌പിങിലെ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന്‌ മൃതദേഹം വേഴ്‌ചയ്‌ക്ക് ഉപയോഗിക്കുകയും പിന്നീട്‌ മൃതദേഹം പൂന്തോട്ടത്തില്‍ മറവ്‌ ചെയ്യുകയും ചെയ്‌തു. മാര്‍ച്ച്‌ 23 ന്‌ മറ്റൊരു അഭിസാരികയേയും കൊണ്ടുവന്ന്‌ ഇതു തന്നെ ചെയ്‌തു. അതേസമയം ഇയാള്‍ മാനസീകരോഗിയാണെന്നും കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഇയാള്‍ക്ക്‌ തന്നെയാണെന്നും ഫോറന്‍സിക്‌ സൈക്യാര്‍ടിസ്‌റ്റുകള്‍ വ്യക്‌തമാക്കി. ഇയാളെ പിന്നീട്‌ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. ഇരകളുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരമായി 80,000 യുവാന്‍ നല്‍കാനും വിധിച്ചിട്ടുണ്ട്‌.

No comments:

Post a Comment